অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഫൈബ്രോയിഡുകള്‍

 

 

ഫൈബ്രോയിഡുകള്‍

ആര്‍ത്തവ പ്രായ ഘട്ടത്തില്‍ സ്ത്രീകളെ ബാധിക്കുന്ന നിരുപദ്രവകരമായ അര്‍ബുദങ്ങളില്‍ മുഖ്യ ഇനമാണ് ഫൈബ്രോയിഡുകള്‍.

ഗര്‍ഭാശയത്തില്‍ കൂടാതെ ചെറുകുടല്‍‍, അന്നനാളം, പിത്ത സഞ്ചി, സ്തനം, അസ്ഥി, ചര്‍മ്മ പേശികള്‍ എന്നീ ഭാഗങ്ങളിലും ഇത്തരം നിരുപദ്രവ മുഴകള്‍ (Leiomyoma) പ്രത്യക്ഷപ്പെട്ട് പോരുന്നുണ്ട്.

പ്രസവിച്ചിട്ടില്ലാത്തവരിലും ഒരു കുഞ്ഞ് മാത്രം ഉള്ളവരിലും ഫൈബ്രോയിഡുകള്‍ കാണപ്പെടുന്നത് സാധാരണമാണ്. 20നും 55 വയസ്സിനും മദ്ധ്യേ പ്രായമുള്ള ഏതു സ്ത്രീയിലും ഇത് പിടിപെടാം. 40 വയസ് പ്രായം ഉള്ള സ്ത്രീകളില്‍ 40% പേരിലും, 50 വയസ്സിനോട് അടുത്ത സ്ത്രീകളില്‍ 75% പേരിലും ഇതു സംഭവിച്ച് പോരുന്നുണ്ട്.

വെളുത്തവരെ അപേക്ഷിച്ച് ഇത് കറുത്ത വര്‍ഗ്ഗക്കാരില്‍ യൌവന ആരംഭത്തില്‍ തന്നെ ഇത് പിടിപ്പെടുന്നു.

ഗര്‍ഭാശയം

തല കീഴായി തിരിച്ചു വെച്ച ഒരു പേരക്കയുടെ ആകൃതിയില്‍ ഉള്ള, പൊള്ളയായ, പേശി നിര്‍മ്മിതമായ സ്ത്രീ അവയവം ആണ് ഗര്‍ഭാശയം. ഗര്‍ഭധാരണം മുതല്‍ പ്രസവം വരെ ഭ്രൂണത്തെ വഹിക്കുക എന്നതാണ് ഇതിന്‍റെ മുഖ്യ ധര്‍മ്മം. മലാശയത്തിന്‍റെ മുന്‍പിലും മൂത്രസഞ്ചിക്കു പിറകിലായും ആണ് ഇതിന്‍റെ സ്ഥാനം.

പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയുടെ ഗര്‍ഭാശയത്തിനു 7.5 സെമി നീളവും 5 സെമി വീതിയും 2.5 സെമി കനവും കുറഞ്ഞത്‌ 60 ഗ്രാം തൂക്കവും ഉണ്ടായിരിക്കും.

ഗര്‍ഭാശയ ഭിത്തികള്‍ കട്ടി ഏറിയ മാംസ പേശികള്‍ കൊണ്ട് ഉണ്ടാക്കപ്പെട്ടതാണ്. മദ്ധ്യപാളിയില്‍ പേശി നാരുകള്‍ കൂടാതെ രക്ത ധമനികള്‍‍, നാഡികള്‍‍, ലസിക വാഹിനികള്‍ എന്നിവയും ഉണ്ട്.

ഈ ഭിത്തികളെ ആവരണം ചെയ്യുന്ന ആന്തരിക പാളിയെ എന്‍ഡോമെട്രിയം എന്നു പറയുന്നു. ഈ ആവരണവും അതിലെ രക്ത കുഴലുകളും ഓരോ മാസവും ഗര്‍ഭ ധാരണത്തിനായി തടിച്ചു വീര്‍ക്കും. ഗര്‍ഭധാരണം നടക്കാത്തപ്പോള്‍ ആര്‍ത്തവ ചക്ര ത്തിന്‍റെ അവസാന നാളുകളില്‍ ഈ ഭിത്തിയും രക്ത കുഴലുകളും പൊട്ടി തകര്‍ന്നു ആര്‍ത്തവ രക്തമായി പുറന്തള്ളപ്പെടും.

ഗര്‍ഭാശയത്തിലെ പേശി നാരുകള്‍ വളര്‍ന്ന് വികസിച്ചാണ് റബ്ബര്‍ പോലുള്ള മൃദു മുഴകള്‍ രൂപം കൊള്ളുന്നത്‌. 70% മുഴകളും മദ്ധ്യ പാളിയില്‍ ആണ് ഉടലെടുക്കുന്നത്. ഇവയുടെ വളര്‍ച്ച സാവധാനമാണ്‌. വളരുന്തോറും ഇവക്ക് ഉരുണ്ട ആകൃതി കൈവരും. പയര്‍ മണിയുടെ വലുപ്പം മുതല്‍ മത്തങ്ങയുടെ അത്ര വരെ വലുപ്പം ഉണ്ടാകാം. മുഴകളുടെ എണ്ണം കൂടിയാല്‍ വലുപ്പം കുറയും.

വളര്‍ച്ച നേടിയ ഫൈബ്രോയിഡ്കള്‍ പേശി ഭിത്തികളില്‍ ഉതുങ്ങി നില്‍ക്കുകയോ അല്ലെങ്കില്‍ ഗര്‍ഭാശയ അറയിലോട്ടോ ഗര്‍ഭാശയത്തിനു പുറത്തോട്ടോ തള്ളി വലുപ്പം വെക്കുകയോ ചെയ്യും. രക്ത സഞ്ചാര വര്‍ദ്ധനവ് മൂലം ഗര്‍ഭാവസ്ഥയുടെ ആദ്യ ഘട്ടത്തില്‍ വലുപ്പം വെക്കാനിടയായ മുഴകള്‍ പ്രസവ ശേഷം തനിയെ തന്നെ ചുരുങ്ങുകയും ചെയ്യും.

കാരണങ്ങള്‍

മറ്റ് അര്‍ബുദങ്ങളിലേത് എന്ന പോലെ ഇതിന്‍റെയും മൂല കാരണം അജ്ഞാതമാണ്.  പൂര്‍വ്വജന്മ കാരണങ്ങള്‍‍‍, വിഷ ഘടകങ്ങളുടെ സാന്നിദ്ധ്യം, ക്ഷാരാവസ്ഥ, രക്ത ധമനികളുടെ അസാധാരണമായ രൂപീകരണം, പേശി കോശങ്ങളുടെ അസാധാരണ പ്രതികരണം എന്നിവ കോശങ്ങള്‍ അനിയന്ത്രിതമായി വിഭജിക്കുന്നതിന് കാരണമാകുന്നുണ്ട്.

12 വയസിനു മുമ്പ് തന്നെ ആര്‍ത്തവം തുടങ്ങിയവരില്‍ ഈസ്ട്രജന്‍ തോത് രക്തത്തിലും കരളിലും ഉയര്‍ന്ന അളവില്‍ നിലകൊള്ളും. ദോഷകരമായഈസ്ട്രജന്‍, ജനനേന്ദ്രിയ അവയവങ്ങളിലെ രോഗാണു ബാധ എന്നിവയോടുള്ള പേശി കോശങ്ങളുടെ അമിത പ്രവര്‍ത്തനവും ഇതിന് പ്രേരണയാകുന്നുണ്ട്.

പെട്രോള്‍ (Bisphenol A), ഇന്ധന മാലിന്യങ്ങള്‍‍, ആസ്ബറ്റോസ്, കരി, മണ്ണ് എന്നിവ മൂലമുള്ള മലിനീകരണം; ആര്‍സനിക്, ക്ലോറിന്‍ തുടങ്ങിയത് മൂലമുള്ള ജല മലിനീകരണം; ആഹാരത്തില്‍ പ്ലാസ്റ്റിക് ഘടകങ്ങളുടെ സാന്നിധ്യം, ക്ലീനിംഗ് വസ്തുക്കളില്‍ അടങ്ങിയ പ്ലാസ്റ്റിക്‌ ഇനത്തില്‍ (Phthalates) പെട്ട സ്ത്രീ ഹോര്‍മോണ്‍ സമാന ഘടകങ്ങള്‍, ഫ്ലുറിന്‍, ക്ലോറിന്‍, ബ്രോമിന്‍ തുടങ്ങിയ അയഡിന്‍ വിരുദ്ധ ഘടകങ്ങള്‍; ഈസ്ട്രജന്‍, പ്രോജെസ്റ്ററോന്‍ എന്നീ ഹോര്‍മോണുകളുടെ ‍അമിത സംഭരണം; രക്ത  ഗ്ലൂക്കോസ് ഉയര്‍ന്നതിന്‍റെ ഫലമെന്നോണം ഉണ്ടായ പിറ്റുവിറ്ററി ഹോര്‍മോണ്‍, ഇന്‍സുലിന്‍ തുടങ്ങിയ വളര്‍ച്ച ഹോര്‍മോണുകളുടെ ക്രമ രഹിതമായ ഉത്തേജനം എന്നിവയെല്ലാം മുഴകള്‍ രൂപം കൊള്ളുന്നതില്‍ പങ്ക് വഹിക്കുന്നുണ്ട്.

കരള്‍, ശ്വാസ കോശം, പ്ലീഹ തുടങ്ങിയ അവയവങ്ങളുടെ ചുരുക്കം മൂലം  രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നത് ഗര്‍ഭാശയ ഭിത്തിയില്‍ പുതിയ ധമനികള്‍ രൂപപ്പെടാനിടയാക്കും. ഇതും, വിവിധ സ്രോതസ്സുകളില്‍ നിന്നു ആവര്‍ത്തിച്ച് ഏല്‍ക്കേണ്ടി വന്ന റേഡിയേഷന്‍ എന്നിവയും മുഴകള്‍ രൂപപ്പെടാന്‍ കാരണമാകുന്നുണ്ട് .

ജനിതകം, ഹോര്‍മോണ്‍‍, പാരിസ്ഥിതികം എന്നീ വിത്യസ്ത ഘടകങ്ങള്‍ ഒരാളില്‍ ഒന്നിച്ച് ചേരുമ്പോള്‍ ആണ് അര്‍ബുദ രോഗങ്ങള്‍ ഉടലെടുക്കാനിടയാകുന്നത്.

രോഗ ലക്ഷണങ്ങള്‍

ആര്‍ത്തവ ചക്രത്തിന്‍റെ ദൈര്‍ഘ്യം കുറഞ്ഞ് വരിക, ആര്‍ത്തവ വേദന ദീര്‍ഘിക്കുക, ആര്‍ത്തവ രക്തത്തിന്‍റെ തോത് കൂടുക എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍‍‍. മുഴകള്‍ ആന്തരിക ഭിത്തിയോട് ചേര്‍ന്ന് ഉണ്ടാകുന്ന ഘട്ടങ്ങളില്‍ ആണ് രക്തസ്രാവ തോത് വര്‍ദ്ധിക്കുന്നത്. മുഴകളുടെ സ്ഥാനം, വലുപ്പം എന്നിവ അനുസരിച്ചും, സമീപ അവയവങ്ങളില്‍ അവ ചെലുത്തുന്ന സമ്മര്‍ദ്ദം അനുസരിച്ചും ആണ് രോഗിക്ക് ഓരോ പ്രയാസങ്ങള്‍ അനുഭവപ്പെടുന്നത്.

മുഴകളുടെ വലുപ്പം കൂടുമ്പോള്‍ നടുവിന്‍റെ കീഴ്‌ ഭാഗത്ത് വേദന, വയറിന്‍റെ അടിഭാഗത്ത് ഭാരം, സംഭോഗത്തോടുള്ള താല്‍പര്യ കുറവ് എന്നിവയും അനുഭവപ്പെടും. പേശി നാരുകളില്‍ നിന്നു ആരംഭിക്കുന്ന മുഴകള്‍ ഗര്‍ഭാശയത്തിന് പുറത്തോട്ട് വളര്‍ന്നാല്‍ അത് മല മൂത്ര വിസര്‍ജനത്തിന് പ്രയാസങ്ങള്‍ സൃഷ്ടിക്കും.

മുഴ വളര്‍ന്ന് ഗര്‍ഭാശയത്തില്‍ നിറഞ്ഞു നിന്നാല്‍ അത് അമിതമായ രക്തസ്രാവം,ഗര്‍ഭധാരണത്തിന് തടസ്സം, മറുപിള്ള ശരിയാംവിധം രൂപപ്പെടാതെ പോകല്‍‍,  ഗര്‍ഭസ്ഥ ശിശു വിലങ്ങനെ കിടക്കാന്‍ ഇടയാകല്‍, ഗര്‍ഭം അലസല്‍, വിളര്‍ച്ച, നേരത്തെയുള്ള പ്രസവം എന്നിവക്ക് വഴി വെക്കും. 40 ശതമാനം പേരില്‍ ലക്ഷണങ്ങള്‍ അനുഭവപ്പെടാറില്ല എന്നതും ശ്രദ്ധേയമാണ്.

രോഗ ലക്ഷണങ്ങള്‍ കൂടാതെ രോഗിയെ നേരിട്ട് പരിശോധിച്ചും,  അള്‍ട്രാ സൗണ്ട്,സി.ടി സ്‌കാന്‍,  എം.ആര്‍.ഐ എന്നിവ നടത്തിയുള്ള ചിത്രങ്ങളെ ആധാരമാക്കിയും ആണ് ഇപ്പോള്‍ രോഗ നിര്‍ണ്ണയം നടത്തി പോരുന്നത്.

ചികിത്സ

ശസ്ത്രക്രിയയ്ക്ക്  ശുപാര്‍ശ ചെയ്യപ്പെടുന്ന സ്ത്രീ രോഗങ്ങളുടെ പട്ടികയില്‍ ഫൈബ്രോയിഡുകള്‍ ഇതിനകം ഒന്നാം സ്ഥാനം നേടി കഴിഞ്ഞിട്ടുണ്ട്. മുഴകള്‍ നൂതന രീതിയില്‍ മുറിച്ച് മാറ്റുക, ഗര്‍ഭാശയം മുഴുവനായോ അല്ലെങ്കില്‍ അതോടൊപ്പം ചുറ്റുമുള്ള ഭാഗങ്ങളും നീക്കം ചെയ്യക, മുഴകളിലോട്ടുള്ള ധമനിയില്‍ തടസം സൃഷ്ടിക്കുക, ഉപകരണ സഹായത്തോടെ ഉയര്‍ന്ന താപത്തില്‍ പൊള്ളിക്കുക  തുടങ്ങിയ ശസ്ത്രക്രിയ മാര്‍ഗങ്ങള്‍ നിലവിലുണ്ട്.

ശസ്ത്രക്രിയ രീതികളോടുള്ള ഭയം, അതിനെ തുടര്‍ന്നുണ്ടാകുന്ന ഗുരുതരമായ ഭവിഷത്തുകള്‍, ആധുനിക മരുന്നുകളുടെ ഫലപ്രാപ്തിയിലുള്ള അതൃപ്തി, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ എന്നിവ മൂലം സമാന്തര ചികിത്സ തേടി വരുന്ന രോഗികളുടെ എണ്ണവും കൂടി വരികയാണ്.

ലക്ഷണങ്ങള്‍ എല്ലാം പരിഹരിക്കുക, അര്‍ബുദത്തിന്‍റെ വലുപ്പം ചുരുക്കി ഇല്ലാതാക്കുക എന്നീ രണ്ട് ലക്ഷ്യങ്ങളാണ് ഔഷധ ചികിത്സക്ക് ഉള്ളത്  

ഔഷധ സസ്യ പ്രയോഗത്തെ മോശം ചികിത്സയായി വിലയിരുത്തി കൊണ്ട്, ഇതര ചികിത്സക്ക് ആര്‍ത്തി പൂണ്ടവരാകണം “രോഗികള്‍” എന്ന ഗൂഡ ലക്ഷ്യത്തിന് ഇപ്പോള്‍ അയവ് വന്നിട്ടുണ്ട്.

യുക്തി ചികിത്സ അറിയുന്നവനും “ഭീതി” അകറ്റുന്നവനും ഭിഷക്” കൈവശം വെക്കുന്നവനും ആണ് ഭിഷഗ്വരന്‍.

ഹോമിയോപ്പതി  ചികിത്സ സമാനം, ലളിതം

ഹേതു വിപരീതം, വ്യാധി വിപരീതം, വ്യാധി  സമാനം എന്നിങ്ങനെ യുക്തി ചികിത്സയെ പൌരാണികര്‍ 3 ആയി തരം തിരിച്ചിരുന്നു. വ്യാധി വൈരുധ്യം പിന്നീട് രൂപപ്പെട്ട രീതിയാണ്. വ്യാധി സമാനം, ഹേതു (മയാസം) വിപരീതം എന്നിവ ആധാരമാക്കിയുള്ള ചികിത്സാ വിഭാഗമാണ്‌ ഹോമിയോപ്പതി.

രോഗിയുടെ പ്രായം, ആരോഗ്യസ്ഥിതി, ഫൈബ്രോയിഡുകളുടെ സ്ഥാനം, വലുപ്പം, രോഗത്തിന്‍റെ ഘട്ടം, ലക്ഷണങ്ങള്‍, രോഗ കാരണങ്ങള്‍ തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ കണക്കിലെടുത്താണ് ഹോമിയോപ്പതിയില്‍ ചികിത്സ നിശ്ചയിക്കുന്നത്.

ഈസ്ട്രജന്‍ സമാന മരുന്നുകള്

Thuja, Alfalfa, Psoralea cor , Sabal serrulata , Allium cepa, Trigonella, Coffea cruda,Glycyrrhizin, Cimicifuga

ഫൈറ്റോ ഈസ്ട്രജന്‍ അടങ്ങിയ മരുന്നുകള്‍ ലഘുവായ തോതില്‍ പ്രയോഗിക്കുമ്പോള്‍ മസ്തിഷ്കത്തിലെ കൊഴുപ്പ്, പുരുഷ ഹോര്‍മോണ്‍ എന്നിവയില്‍ നിന്നുള്ള ഈസ്ട്രജന്‍ ഉത്പാദനം കുറയും. കരളിലും കുടലിലും വെച്ച് അധികമായുള്ള ഈസ്ട്രജന്‍ വിഘടിക്കപ്പെടും. ഇതു മൂലം മുഴ ചുരുങ്ങുന്നു. 12 മാസം വരെ ഇത്തരം മരുന്ന് കഴിക്കേണ്ടതായി വരും. ഓവറിയില്‍ നിന്നുള്ള ഹോര്‍മോണ്‍ നിലനില്‍ക്കുന്നത് കൊണ്ട് ഈസ്ട്രജന്‍ അധികം കുറഞ്ഞാല്‍ ഉണ്ടാകുന്ന പുകച്ചില്‍, ഉറക്ക കുറവ്, നിരാശ, എല്ല് പൊടിയല്‍‍, തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുകയും ഇല്ല,

രോഗാരംഭത്തില്‍ സോയാബീന്‍, എള്ള്, ചെറു ചണ, ഉലുവ, കാപ്പി, ചോക്ക്ലേറ്റ്, തേന്‍;ബോറോണ്‍ അടങ്ങിയ ബദാം, അവഗാഡോ,  ഹെയ്സല്‍ ക്കുരു, ചുവന്ന ബീന്‍സ്, കശുവണ്ടി, തേന്‍ എന്നീ ഈസ്ട്രജന്‍ സമാന പദാര്‍ത്ഥങ്ങള്‍ കുറഞ്ഞ തോതിലോ നിത്യേനെ അല്ലാത്ത വിധമോ ഉപയോഗപ്പെടുത്താവുന്നതാണ് .

മഞ്ഞള്‍, ചെറു നാരങ്ങ, കാബേജ് മുന്തിരി; വിറ്റാമിന്‍ ഇ, മഗ്നീഷ്യം, സിങ്ക്, ഒമേഗ- 3 കൊഴുപ്പ് അമ്ലങ്ങള്‍, സെലിനിയം എന്നിവ എല്ലാം അടങ്ങിയ ആഹാരങ്ങള്‍ ദോഷകരമായ ഈസ്ട്രജന്‍ ഘടകത്തെ നിര്‍വീര്യമാക്കാന്‍ സഹായകമാണ്.

പ്രോജെസ്റ്ററോന്‍ വിരുദ്ധ മരുന്നുകള്‍ കഴിച്ചാലും മുഴയുടെ വലുപ്പം കുറയും. ചിലരില്‍ ഇത്തരം മരുന്നുകള്‍ ഗര്‍ഭാശയത്തിന്‍റെ ആന്തരിക ഭിത്തി കനം വെക്കാന്‍ കാരണമാക്കിയേക്കും.

പ്രോജെസ്റ്ററോന്‍ വിരുദ്ധ മരുന്നുകള്‍

Damiana, cImicifuga, Abroma, Acorus calamus, Chamomile

ഈസ്ട്രജന്‍ സമാന മരുന്ന്, പ്രോജെസ്റ്ററോന്‍ വിരുദ്ധ മരുന്ന് എന്നിവ പ്രയോജനം ചെയ്യുന്നത് പൊതുവെ രോഗത്തിന്‍റെ ആരംഭ ഘട്ടത്തിലാണ്.

പുരുഷ ഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കുന്ന ഔഷധങ്ങള്‍

Damiana, Withania somnifera, Gingko biloba, Dioscorea

ചുവന്ന മാംസം, ചുവന്ന മുളക്, ചുവന്ന വൈന്‍, ബീറ്റ് റൂട്ട്, ചുവന്ന ഉള്ളി,മാതളം, ചോക്കളേറ്റ്, മുട്ട, നേന്ത്ര പഴം, ഓട്ട്സ്, തേന്‍ എന്നിവ പുരുഷ ഹോര്‍മോണുകള്‍ വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങള്‍ ആണ്.

പുരുഷ ഹോര്‍മോണ്‍ മരുന്നുകള്‍ അമിതമായാല്‍ ചിലരില്‍ ചര്‍മ്മ കുരുക്കള്‍, പേശി വലിച്ചില്‍, രോമ വളര്‍ച്ച, സ്തനത്തിന്‍റെ വലുപ്പം കുറയല്‍. വിഷാദം, HDL കുറയുക, പുകച്ചില്‍ എന്നിവ ഉണ്ടാക്കാനിടയുണ്ട്.

പ്രോജെസ്റ്ററോന്‍ തോത് വര്‍ദ്ധിപ്പിക്കുന്ന ഔഷധങ്ങള്‍

Agnus castus, Sanguinaria

പ്രോജെസ്റ്ററോന്‍ തോത് വര്‍ദ്ധിപ്പിക്കുന്ന അക്രോട്ട് പഴകിപോയ ഘട്ടത്തില്‍  ഗുണം ചെയ്തേക്കാം.

ഈസ്ട്രജന്‍ വിരുദ്ധ ഔഷധങ്ങള്‍

Trigonella, Tribulus terestris

ഈസ്ട്രജന്‍ വിരുദ്ധ മറ്റ് ദ്രവ്യങ്ങള്‍

കാബേജ്, ഒലിവ് ഓയില്‍, കൂണ്‍, ഉള്ളി, മഞ്ഞള്‍, ചുവന്ന വൈന്‍, വെളുത്തുള്ളി.

കരള്‍ ഉത്തേജക മരുന്നുകള്‍

Cardus marianus, Taraxacum, Berberis vugaris

കരളിന്‍റെ ആരോഗ്യം ആണ് ഒരാളുടെ ആരോഗ്യം നിര്‍ണ്ണയിക്കുന്നത്. വിവിധ രോഗങ്ങള്‍ കൊണ്ടും വിഷ സാന്നിദ്ധ്യം കൊണ്ടും കരള്‍ വീങ്ങി ചുരുങ്ങാന്‍ ഇടവന്നാല്‍, കരളിനു രക്തം ഉള്‍കൊള്ളാന്‍ ആകാതെ വന്നാല്‍ രക്ത സമര്‍ദ്ദം വര്‍ദ്ധിക്കും. കരളിലെ രക്ത ധമനികള്‍ പ്രാഥമികമായി വികസിക്കുന്നത് മൂലം കരള്‍ കോശങ്ങള്‍ കൂടുതലായി സമര്‍ദ്ദത്തിന് വിധേയമാകും. ഇത് പിത്ത ഉല്‍പാദനം കുറയാനും, വിഷ പദാര്‍ത്ഥങ്ങള്‍ പിത്ത രസം വഴി വിസര്‍ജിക്കുന്നത് തടസ്സപ്പെടാനും, കൊഴുപ്പ് അടിയാനും, പുരുഷ ഹോര്‍മോണില്‍ നിന്നും കൊഴുപ്പുകളില്‍ നിന്നും ഈസ്ട്രജന്‍ രൂപകൊള്ളുന്നത് (Aromatase concentration)വര്‍ദ്ധിക്കാനും ഹോമോസ്റ്റാസിസ് തകരാറിലാകാനും ഇട വരുത്തും.

തൈറോയ്ഡ്‌ ഉത്തേജക മരുന്നുകള്‍

Fucus vesiculosus

മറ്റ് സസ്യ ഔഷധങ്ങള്‍

Viscum album, Lycopodium, Aloe socotrina

പഥ്യവും അപഥ്യവും

ആഹാര രീതിയില്‍ സമൂലമായ മാറ്റം വരുത്തിയാല്‍ തന്നെ മുഴകളുടെ വലുപ്പം കുറഞ്ഞ് കിട്ടും. ദുര്‍മേദസ് പിടിപെടാതെ നോക്കണം. ഉപ്പ് പൂര്‍ണ്ണമായും വര്‍ജ്ജിക്കണം. അയഡിന്‍ വിരുദ്ധ ഘടകങ്ങള്‍ അടങ്ങിയ ദ്രവ്യങ്ങള്‍ തിരിച്ചറിഞ്ഞു അവയുടെ സമ്പര്‍ക്കവും ഉപയോഗവും കുറക്കണം.

ഉയര്‍ന്ന ചൂടില്‍ വറുത്തതോ പൊരിച്ച് കരിയിച്ചതോ ആയ ആഹാരം;സമീകൃതമല്ലാത്ത ആഹാര ചേരുവകള്‍ എന്നിവയും മുഴകള്‍ രൂപം കൊള്ളുന്നതില്‍ ഭാഗഭാക്കാവുന്നതിനാല്‍ ഒഴിവാക്കണം.

എരിവ് രസം ലഘുവായുള്ള മഞ്ഞള്‍, ജീരകം, ഉള്ളി, വെളുത്തുള്ളി എന്നിവയും; പുളി രസം ലഘുവായുള്ള മോര്, ചെറുനാരങ്ങ, മുന്തിരി, ഓറഞ്ച് എന്നിവയും ആദ്യഘട്ടത്തില്‍ പ്രയോജനപ്പെടുത്താം

മുഴകള്‍ ഒരു തരത്തില്‍ Sycosis ( കഫം )രോഗങ്ങള്‍ ആണ്. പഴകിയ ഘട്ടത്തിലും വലുപ്പം ഉള്ള അവസ്ഥയിലും മധുരം, ഉപ്പ്, പുളി എന്നീ രസങ്ങള്‍ എറെ ഉള്ള ആഹാര ദ്രവ്യങ്ങള്‍ കുറയ്ക്കണം. രോഗം പഴകിയ ഘട്ടത്തിലും രക്തസ്രാവം തീവ്രമാകുന്ന സന്ദര്‍ഭങ്ങളിലും വിരുദ്ധ മരുന്നുകളോ കഷായ രസമുള്ള ദ്രവ്യങ്ങളോ കൈപ്പ് രസമുള്ള ദ്രവ്യങ്ങളോ ഉപയോഗപ്പെടുത്താം .

ചുവപ്പ് നിറമുള്ള ആഹാര പദാര്‍ത്ഥങ്ങളേക്കാള്‍‍‍‍‍ പച്ച നിറമുള്ളവയ്ക്ക് മുന്‍ഗണന നല്‍കണം. ഫൈബര്‍ അടങ്ങിയ സസ്യ ആഹാരങ്ങള്‍ നിത്യവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം ദോഷകരമായ ഈസ്ട്രജന്‍, കൊഴുപ്പുകള്‍ എന്നിവ പിത്ത രസം വഴി പുറത്ത് പോകാനും, കുടലില്‍ വെച്ച് പരിണമിക്കാനും ഫൈബര്‍ സഹായകമാണ്.

പൂരിത കൊഴുപ്പുകള്‍ അടങ്ങിയ ആഹാരം‍, ഹോര്‍മോണ്‍ കൊടുത്ത് വളര്‍ത്തിയ മൃഗങ്ങളുടെ പാല്‍, പാല്‍ ഉത്പന്നങ്ങള്‍, മാംസം എന്നിവ ഒഴിവാക്കണം. കൊഴുപ്പുള്ള ഇടത്തരം മത്സ്യങ്ങളുടെ കറി ഉപയോഗപ്പെടുത്താം. യുറിക് ആസിഡ് ഏറെയുള്ള ചുവന്ന മാംസവും അത്തരം മത്സ്യ മാംസവും വര്‍ജിക്കണം.

മദ്യപാനം അര്‍ബുദ രോഗത്തിലോട്ട് നയിക്കുന്ന മുഖ്യ സംഗതിയാണ്. വൈന്‍ ഉപയോഗം ചിലരില്‍  അര്‍ബുദ രോഗങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കും. വിനാഗിരി, ബിയര്‍ എന്നിവ ഒഴിവാക്കണം. കരളില്‍ വെച്ച് ദോഷകരമായഈസ്ട്രജന്‍ നിര്‍വീര്യം ആകുന്നത് ഇവ തടസപ്പെടുത്തുന്നുണ്ട്.

പെട്രോള്‍, പ്ലാസ്റ്റിക്‌ ഘടകങ്ങള്‍ എന്നിവ ആഹാര പദാര്‍ത്ഥങ്ങളുമായി യാതൊരു വിധത്തിലും കലരാന്‍ ഇടയാകരുത്. ഇത്തരം ഘടകങ്ങള്‍ കലര്‍ന്ന ക്ലീനിംഗ് ഉല്‍പന്നങ്ങളുടെ ഉപയോഗവും ഒഴിവാക്കണം. മൈക്രോ വേവ് അടുപ്പുകളില്‍ പ്ലാസ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കരുത്. പ്ലാസ്റ്റിക്‌ കൊണ്ട് പൊതിഞ്ഞ മധുര ദ്രവ്യങ്ങളും വര്‍ജ്ജിക്കണം.

മന ശുദ്ധി, ശരീര ശുദ്ധി എന്നിവയില്‍ ജാഗ്രത പുലര്‍ത്തണം. മല ശോധന ദിനംപ്രതി എന്നോണം ശീലം ആക്കണം.

സൂചനകള്‍ ഏറെ ഉണ്ടെങ്കിലും തീവ്രമായ രോഗ ലക്ഷണങ്ങള്‍ ഉടലെടുത്തിട്ടില്ല എന്നത് കൊണ്ട് കാത്തിരിപ്പ് ചികിത്സ മതിയാകും എന്ന നിലപാട് വെച്ചു പുലര്‍ത്തരുത്.

കൌമാര അന്ത്യത്തില്‍ ആണ് മുഴ രൂപം കൊള്ളുന്നതെങ്കില്‍‍‍‍, കാല ക്രമേണെ അതിന്‍റെ വലുപ്പം എറെ വെക്കാനും എണ്ണം വര്‍ദ്ധിക്കാനും ഇടയുണ്ട്. അതിനാല്‍ ആരംഭത്തില്‍ തന്നെ ഹിതകരമായ ചികിത്സ തിരിച്ചറിയാനും ആവര്‍ത്തിച്ചുള്ള പരിശോധനകളില്‍ ചികിത്സ ഒതുങ്ങി പോകാതെയും, രോഗത്തെ പരിണമിപ്പിച്ച് ഗുരുതരമാക്കുന്ന ഗൂഡ തന്ത്രങ്ങളില്‍ പെട്ട് പോകാതെയും, ശ്രദ്ധിക്കണം.

55 വയസു കഴിയുന്നതോടെ മുഴകള്‍ സ്വാഭാവികമായുള്ള ചുരുങ്ങലിന് വിധേയമാകുന്നതാണ്. ഈ ഘട്ടത്തിലും അനാവശ്യ ചികിത്സകള്‍ ഒഴിവാക്കണം..

ആര്‍ത്തവ വിരാമ ഘട്ടത്തില്‍ ഇത്തരം മുഴുകള്‍ മാരക ഇനമായ “സാര്‍ക്കോമ” ആയി പരിണമിക്കുന്നതിന്‍റെ തോത് ഒരു ശതമാനത്തില്‍ താഴെ മാത്രയായിട്ടുണ്ട് എന്നത് രോഗികള്‍ക്ക് എന്ന പോലെ ചികിത്സകര്‍ക്കും പ്രതീക്ഷയ്ക്കും ഒപ്പം അഭിമാനത്തിനും എറെ വക നല്‍കുന്നു.

കടപ്പാട് : Dr Kader Kochi - www.podoph.blogspot.in

 

അവസാനം പരിഷ്കരിച്ചത് : 4/30/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate