অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആഹാര വിവരങ്ങൾ

ആഹാരക്രമം

മനുഷ്യന്റെ പ്രായഭേദം, ലിംഗഭേദം, ശരീരസ്ഥിതി തുടങ്ങിയ ഘടകങ്ങള്‍ക്ക്‌ അനുയോജ്യമാംവിധം പോഷകപ്രധാനമായ അവശ്യഘടകങ്ങള്‍ ഉള്‍ക്കൊള്ളിച്ച ആഹാരം ജീവസന്ധാരണത്തിനും ആയുർദൈർഘ്യത്തിനും വേണ്ടി നിർദിഷ്‌ട തോതിൽ നല്‌കുന്നതിനുള്ള വ്യവസ്ഥ. ഈ വ്യവസ്ഥയെക്കുറിച്ച്‌ ആധികാരികമായി പറയുന്നതിന്‌ മനുഷ്യശരീരത്തിലെ ആന്തരികാവയവങ്ങളുടെ പ്രവർത്തനം, ഭക്ഷ്യവസ്‌തുക്കളുടെ പോഷകമൂല്യം, പാചകരീതി എന്നിങ്ങനെ പല വസ്‌തുതകളുടെയും പരിജ്ഞാനം അത്യന്താപേക്ഷിതമാണ്‌. മിക്ക രാജ്യങ്ങളിലും ചികിത്സയുടെ ഭാഗമായിട്ടാണ്‌ ആഹാരക്രമം നിശ്ചയിച്ചുവന്നത്‌. എന്നാൽ പോഷകാഹാരത്തിന്‌ മനുഷ്യജീവിതത്തിലുള്ള പ്രാധാന്യം മനസ്സിലായതോടെ ആഹാരക്രമീകരണത്തിന്റെ മേഖല വികസിച്ചു. പ്രായം, ലിംഗഭേദം, പ്രവൃത്തി, ജീവിതകാലഘട്ടങ്ങള്‍ (ശൈശവം, യൗവനം, ഗർഭകാലം, മൂലയൂട്ടുന്നകാലം മുതലായവ), കാലാവസ്ഥ, ഭക്ഷണാചാരങ്ങള്‍, കുടുംബവരുമാനം തുടങ്ങിയ പല ഘടകങ്ങള്‍ ആഹാരക്രമീകരണത്തെ ബാധിക്കുന്നവയായുണ്ട്‌. ശരീരകോശങ്ങളുടെ നിർമിതിക്കും തേയ്‌മാനനിവാരണത്തിനും ഊർജസമ്പാദനത്തിനും മറ്റു വിവിധ പ്രവർത്തനങ്ങള്‍ക്കും ആവശ്യമായ ആഹാരത്തിന്റെ മുഖ്യഘടകങ്ങളാണ്‌ കാർബോഹൈഡ്രറ്റ്‌, പ്രാട്ടീന്‍, കൊഴുപ്പ്‌, വിറ്റാമിനുകള്‍, ധാതുലവണങ്ങള്‍, ജലം എന്നിവ.

കാർബോഹ്രഡേറ്റുകള്‍. ശരീരത്തിനുവേണ്ട ഊർജം പ്രദാനം ചെയ്യുക എന്നതാണ്‌ കാർബോഹൈഡ്രറ്റുകളുടെ മുഖ്യകർത്തവ്യം. കലോറി എന്ന ഏകകം ഉപയോഗിച്ചാണ്‌ ഊർജത്തിന്റെ അളവ്‌ തിട്ടപ്പെടുത്തുന്നത്‌. 1 ഗ്രാം വെള്ളത്തിന്റെ താപനില 1ബ്ബഇ ഉയർത്താന്‍വേണ്ടിവരുന്ന ഊർജത്തിന്റെ അളവിനെയാണ്‌ 1 കലോറി എന്നു പറയുക. കാർബോഹൈഡ്രറ്റും പ്രാട്ടീനും ഗ്രാമൊന്നിന്‌ 4 കലോറിവീതവും, കൊഴുപ്പ്‌ ഗ്രാമൊന്നിന്‌ 9 കലോറിവീതവും ഊർജം നൽകുന്നു. ഒരു വ്യക്തിക്ക്‌ ആവശ്യമുള്ള കലോറിയുടെ അളവിനെ അടിസ്ഥാനമാക്കിയാണ്‌ അയാളുടെ ദൈനംദിന ആഹാരത്തിലെ കാർബോഹ്രഡേറ്റിന്റെ അളവ്‌ തിട്ടപ്പെടുത്തുന്നത്‌. മരം മുറിക്കുക, പാറപൊട്ടിക്കുക, കൃഷിപ്പണി ചെയ്യുക തുടങ്ങി കഠിനാധ്വാനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക്‌ കായികാധ്വാനമില്ലാത്ത ജോലി ചോയ്യുന്നവരെക്കാള്‍ കൂടുതൽ കലോറി ആവശ്യമാണ്‌. അവരുടെ ആഹാരത്തിൽ ഊർജദായകമായ കാർബോഹൈഡ്രറ്റ്‌ അധികം ഉണ്ടായിരിക്കണം. അരി, ഗോതമ്പ്‌, ബാജ്‌റ, ചോളം, കൂവരക്‌ തുടങ്ങിയ ധാന്യങ്ങളും ഉരുളക്കിഴങ്ങ്‌, മരച്ചീനി തുടങ്ങിയ കിഴങ്ങുവകകളും പഴവർഗം പൊതുവേയും പഞ്ചസാര, ശർക്കര തുടങ്ങിയ മധുരപദാർഥങ്ങളും കാർബോഹൈഡ്രറ്റ്‌ ധാരാളമായി അടങ്ങിയിട്ടുള്ളവയാണ്‌.

പ്രാട്ടീനുകള്‍. ഊർജദായകങ്ങളാണെങ്കിലും ശരീരകോശങ്ങളുടെ നിർമാണമാണ്‌ പ്രാട്ടീനുകളുടെ മുഖ്യധർമം. മറ്റ്‌ ഊർജദായക ഭക്ഷ്യവസ്‌തുക്കളുടെ അഭാവത്തിൽ ശരീരത്തിനുവേണ്ട ഊർജം നല്‌കുന്നതിനായി പ്രാട്ടീന്‍ ചെലവഴിക്കപ്പെടുന്നു. ജന്തുക്കളുടെയും ചെടികളുടെയും കോശങ്ങളിലെ പ്രധാനഘടകമാണ്‌ പ്രാട്ടീന്‍. ശരീരനിർമിതിക്കും തേയ്‌മാനം നികത്തുന്നതിനും മാത്രമല്ല, രക്തോത്‌പാദനത്തിനും ആന്റിബോഡികളുടെ നിർമിതിക്കും പ്രാട്ടീന്‍ ആവശ്യമാണ്‌. അമിനോഅമ്ലങ്ങളുടെ ഒരു ശൃംഖലകൊണ്ടാണ്‌ പ്രാട്ടീന്‍ നിർമിച്ചിരിക്കുന്നത്‌. ശരീരനിർമിതിക്ക്‌ ആവശ്യമുള്ളതും എന്നാൽ ശരീരത്തിന്‌ സ്വയം ഉത്‌പാദിപ്പിക്കാവുന്നതും അല്ലാത്തതുമായ 28 അമിനോഅമ്ലങ്ങള്‍ ഭക്ഷ്യപ്രാട്ടീനുകളിൽ അടങ്ങിയിട്ടുണ്ട്‌. അമിനോ അമ്ലങ്ങളുടെ എച്ചവും തരവും നോക്കിയാണ്‌ പ്രാട്ടീനുകളുടെ മേന്മ നിശ്ചയിക്കുന്നത്‌. ഒന്നാംതരം പ്രാട്ടീനുകള്‍ ഏറിയകൂറും ജന്തുജന്യങ്ങളാണ്‌; മാംസം, മത്സ്യം, പാല്‌, മുട്ട എന്നിവ ഉദാഹരണങ്ങള്‍. നിലക്കടല, സോയാബീന്‍ തുടങ്ങിയ സസ്യങ്ങളും ഒന്നാംതരം പ്രാട്ടീനുകളുടെ മികച്ച സ്രാതസ്സുകളായി കണക്കാക്കപ്പെടുന്നു. ശരീരത്തിൽ വേഗം അവശോഷണം ചെയ്യപ്പെടുന്നത്‌ ജന്തുജന്യ പ്രാട്ടീനുകളാണ്‌. സസ്യങ്ങളിലെ മിക്ക പ്രാട്ടീനുകളും രണ്ടാംതരത്തിൽപ്പെട്ടവയാണ്‌. കാരണം അവയിൽ ഒന്നോ അതിലധികമോ അവശ്യ അമിനോഅമ്ലങ്ങള്‍ ഉണ്ടായിരിക്കുകയില്ല. തന്മൂലം വളർച്ചപൂർണമാകാന്‍ ഈ ഭക്ഷ്യവസ്‌തുക്കള്‍ മതിയാകയില്ല. എന്നാൽ മൂന്നാംതരം പ്രാട്ടീന്‍ അടങ്ങിയിട്ടുള്ള ചോളം, ജലാറ്റിന്‍ തുടങ്ങിയവ വളർച്ചയെ സഹായിക്കുന്നില്ലെന്നു മാത്രമല്ല ജീവന്‍ നിലനിർത്തുന്നതിലും പരാജയപ്പെടുന്നു. വളരുന്ന കുട്ടികള്‍ക്കാണ്‌ പ്രായമായവരെ അപേക്ഷിച്ച്‌ പ്രാട്ടീന്‍ കൂടുതൽ ആവശ്യം. ശിശുക്കള്‍ക്ക്‌ അവരുടെ ശരീരഭാരമനുസരിച്ച്‌ ഓരോ കിലോഗ്രാമിനും മൂന്ന്‌ ഗ്രാം പ്രാട്ടീന്‍വീതം നിത്യേന ആവശ്യമാണ്‌. ഗർഭകാലത്തും മൂലയൂട്ടുമ്പോഴും രോഗശമനത്തെത്തുടർന്ന്‌ ആരോഗ്യം വീണ്ടെടുക്കുന്ന സമയത്തും കൂടുതൽ പ്രാട്ടീന്‍ വേണ്ടിവരുന്നു. സസ്യജന്യപ്രാട്ടീന്റെ ഒപ്പം ചെറിയ ഒരംശം ജന്തുജന്യപ്രാട്ടീന്‍ ചേർത്ത്‌ പ്രാട്ടീന്റെ മേന്മ വർധിപ്പിക്കുവാന്‍ കഴിയും. സസ്യാഹാരത്തിൽപാല്‌, തൈര്‌ എന്നിവ ചേർത്തു കഴിക്കേണ്ടത്‌ ആവശ്യമാണെന്നുപറയുന്നത്‌ ഇതുകൊണ്ടാണ്‌. പ്രാട്ടീന്റെ അപര്യാപ്‌തതമൂലം വളർച്ച മുരടിക്കുകയും രോഗപ്രതിരോധശക്തി നശിക്കുകയും രക്തത്തിന്റെ അളവു കുറയുകയും ചെയ്യുന്നു. കുട്ടികളിൽ പ്രാട്ടീന്റെ അപര്യാപ്‌തത കൊണ്ടുണ്ടാകുന്ന ഒരു മാരകരോഗമാണ്‌ ക്വാഷിയോർക്കർ (Kwashiorker).

കൊഴുപ്പുകള്‍. ഊർജം ഏറ്റവും സാന്ദ്രീകരിക്കപ്പെട്ട അവസ്ഥയിൽ ഉള്ളത്‌ കൊഴുപ്പിലാണ്‌. പാല്‌, വെച്ച, നെയ്യ്‌, എച്ചകള്‍, എച്ചക്കുരുക്കള്‍, അണ്ടിവർഗങ്ങള്‍, മാംസം എന്നിവയിലെല്ലാം കൊഴുപ്പ്‌ അടങ്ങിയിട്ടുണ്ട്‌. ശരീരത്തിന്റെ താത്‌കാലികോപയോഗം കഴിഞ്ഞ്‌ അധികംവരുന്ന പ്രാട്ടീനും കാർബോഹൈഡ്രറ്റും കൊഴുപ്പായി ചർമത്തിന്റെ അടിയിൽ ശേഖരിക്കപ്പെടുന്നു. ഭക്ഷ്യവസ്‌തുവിലെ എ, ഡി, ഇ, കെ എന്നീ ജീവകങ്ങളെ ലയിപ്പിച്ചെടുക്കുന്നതിന്‌ കൊഴുപ്പ്‌ ആവശ്യമാണ്‌. കൊഴുപ്പിന്റെ പചനത്തിനും അവശോഷണത്തിനും കൂടുതൽ സമയം വേണം. കൊഴു പ്പുകള്‍ ശരീരത്തിന്റെ ശീതോഷ്‌ണസ്ഥിതിയെ സംരക്ഷിക്കുന്നു. പ്രായപൂർത്തിയായ ഒരു വ്യക്തിയുടെ ദൈനംദിന ഭക്ഷണത്തിൽ രണ്ട്‌ ഔണ്‍സ്‌ കൊഴുപ്പ്‌ അടങ്ങിയിരിക്കണം. ശിശുക്കള്‍ക്കുവേണ്ട കലോറിയുടെ 30-40 ശ.മാ. വും കുട്ടികള്‍ക്ക്‌ വേണ്ട കലോറിയുടെ 20-30 ശ.മാ.-വും മുതിർന്നവർക്കുവേണ്ട കലോറിയുടെ 12-25 ശ.മാ.-വും കൊഴുപ്പിൽനിന്നും ലഭിക്കണമെന്ന്‌ നിർദേശിക്കപ്പെട്ടിട്ടുണ്ട്‌.

ജീവകങ്ങള്‍. ആഹരിക്കപ്പെട്ട വസ്‌തുക്കളുടെ ഉപാപചയത്തിന്‌ അവശ്യം സഹായകമായതും പ്രാകൃതിക ഭക്ഷ്യവസ്‌തുക്കളിൽ വേണ്ടിടത്തോളം അടങ്ങിയിട്ടുള്ളതുമായ ഓർഗാനിക്‌ യൗഗികങ്ങളാണ്‌ ജീവകങ്ങള്‍. പൂർണമോ ഭാഗികമോ ആയ ജീവകങ്ങളുടെ കുറവ്‌ പലതരം അപര്യാപ്‌തതാരോഗങ്ങള്‍ക്ക്‌ കാരണമാകുന്നു. സ്‌കർവി, ഓസ്റ്റിയോമലേഷ്യ, മാലക്കച്ച്‌, ബെറിബെറി, പെല്ലഗ്ര തുടങ്ങിയവ ജീവകങ്ങളുടെ കുറവുകൊണ്ടുണ്ടാകുന്ന ചില രോഗങ്ങളാണ്‌. ജീവകം എ, ഡി, സി, ബി 12, ബി 6, തയാമിന്‍, റൈബോഫ്‌ളാവിന്‍, നിയാസിന്‍, ഫോളിക്‌ അമ്ലം, പാന്റോതെനിക്‌ അമ്ലം എന്നിവ ജീവകങ്ങള്‍ക്ക്‌ ഉദാഹരണങ്ങളാണ്‌. പ്രകൃതിയിൽനിന്നു ലഭിക്കുന്ന ഭക്ഷ്യവസ്‌തുക്കളിലെല്ലാംതന്നെ ജീവകങ്ങള്‍ വേണ്ടുവോളം അടങ്ങിയിരിക്കുന്നു. മഞ്ഞനിറമുള്ള സസ്യങ്ങളിലും ഫലങ്ങളിലും ജീവകം "എ'യുടെ സ്രാതസ്സായ കരോട്ടിന്‍ എന്ന വർണവസ്‌തു അടങ്ങിയിട്ടുണ്ട്‌. അതുപോലെ പലതരം നാരങ്ങകള്‍ ജീവകം "സി'യുടെ ഏറ്റവും നല്ല സ്രാതസ്സുകളാണ്‌. ധാരാളം ഇലക്കറികളും പഴങ്ങളും മുളപ്പിച്ച പയറുവർഗങ്ങളും പാലും ചെറിയ മത്സ്യങ്ങളും കൈക്കുത്തരിയും മറ്റും നിത്യാഹാരത്തിൽ ഉള്‍പ്പെടുത്തിയാൽ ജീവകങ്ങളുടെ അഭാവം കൊണ്ടുണ്ടാകുന്ന രോഗങ്ങളെ ഒഴിവാക്കാം. ഭക്ഷണം പാകം ചെയ്യുന്നതിലുള്ള അശാസ്‌ത്രീയത ജീവകങ്ങളുടെ നഷ്‌ടത്തിന്‌ കാരണമാകാറുണ്ട്‌. അധികനേരം പാകംചെയ്യുക, ഭക്ഷ്യവസ്‌തുക്കള്‍ ചെറുതായി നുറുക്കുക, നുറുക്കിയശേഷം കഴുകുക, പാകംചെയ്യാനുപയോഗിച്ച വെള്ളം ഊറ്റിക്കളയുക, തുറന്നിട്ടു പാകംചെയ്യുക തുടങ്ങിയ രീതികള്‍ പോഷകവസ്‌തുക്കളുടെ നഷ്‌ടത്തിനു കാരണമാകുന്നു.

ധാതുലവണങ്ങള്‍. ശരീരധർമനിർവഹണത്തിന്‌ അത്യാവശ്യമായ പോഷകമൂല്യങ്ങളാണ്‌ ധാതുലവണങ്ങള്‍. ഏതാണ്ട്‌ മുപ്പതോളം ധാതുക്കള്‍ ശരീരത്തിലുണ്ടെങ്കിലും കാൽസിയം, ഇരുമ്പ്‌, ചെമ്പ്‌, അയഡിന്‍, സിങ്ക്‌, ഫോസ്‌ഫറസ്‌, സോഡിയം, മഗ്നീഷ്യം, കോബാള്‍ട്ട്‌, പൊട്ടാസിയം, ഫ്‌ളൂറിന്‍ എന്നിവയാണ്‌ പ്രധാനപ്പെട്ടവ. എല്ല്‌, പല്ല്‌ മുതലായവയുടെ നിർമാണത്തിന്‌ കാൽസിയം, ഫോസ്‌ഫറസ്‌, മഗ്നീഷ്യം, ഫ്‌ളൂറിന്‍ എന്നിവ പ്രയോജനപ്പെടുന്നു. ഹൃദയപേശികളുടെ സങ്കോചവികാസങ്ങള്‍ക്ക്‌ കാൽസിയവും പൊട്ടാസിയവും ആവശ്യമാണ്‌. രക്തസ്രാവം നില്‌ക്കുന്നതിന്‌ കാൽസിയം വേണം. കാൽസിയത്തിന്റെ അപര്യാപ്‌തതകൊണ്ട്‌ ചെറിയകുട്ടികളിൽ കണ (ൃശരസല) െഎന്ന രോഗവും മുതിർന്നവരിൽ ഓസ്റ്റിയോമലേഷ്യയും ഉണ്ടാകുന്നു. ഗർഭാവസ്ഥയിലും പാലൂട്ടുന്ന കാലത്തും കാൽസിയത്തിന്റെ അളവ്‌ കൂടുതലായിരിക്കണം. കൂവരക്‌, ചീര, മുരിങ്ങയില, എള്ള്‌, മീനിന്റെ മുള്ള്‌, ജന്തുക്കളുടെ എല്ല്‌ എന്നീ ഭക്ഷ്യവസ്‌തുക്കളിൽ ധാരാളം കാൽസിയം അടങ്ങിയിട്ടുണ്ട്‌. പാല്‌, മുട്ട, മാംസം, മത്സ്യം, ഇലക്കറികള്‍, ധാന്യങ്ങള്‍, പയറുവർഗങ്ങള്‍ തുടങ്ങിയവ ഫോസ്‌ഫറസിന്റെ സ്രാതസുകളാണ്‌. രക്താണുക്കളുടെ ഉത്‌പാദനത്തിന്‌ ആവശ്യമായ ഘടകങ്ങളാണ്‌ ഇരുമ്പ്‌, ചെമ്പ്‌, കോബാള്‍ട്ട്‌ എന്നിവ. ശരീരത്തിൽ ആകെ അടങ്ങിയിട്ടുള്ള ഇരുമ്പിന്റെ 75 ശ.മാ.-വും രക്തത്തിലെ ശോണാണുക്കളിലാണുള്ളത്‌. കോശങ്ങളിലെ ഓക്‌സീകരണപ്രവർത്തനത്തെ ഇരുമ്പ്‌ സഹായിക്കുന്നു. ശിശുക്കള്‍, കുട്ടികള്‍, കൗമാരപ്രായക്കാർ, ഗർഭിണികള്‍, മൂലയൂട്ടുന്ന അമ്മമാർ, ഋതുമതികള്‍ എന്നിവർക്ക്‌ ഇരുമ്പ്‌ കൂടുതൽ ആവശ്യമാണ്‌. കൂടാതെ രക്തം വാർന്നുപോകുന്നതരത്തിൽ മുറിവേറ്റിട്ടുള്ളവർക്കും ഇരുമ്പ്‌ കൂടുതൽ നല്‌കണം. മുട്ടയുടെ മഞ്ഞക്കരു, കരള്‍, വൃക്ക, മുരിങ്ങയില, കരിപ്പുകട്ടി, പാവയ്‌ക്ക്‌, ഉണക്കമുന്തിരിങ്ങ, എള്ള്‌ എന്നിവയിൽ ധാരാളം ഇരുമ്പ്‌ അടങ്ങിയിട്ടുണ്ട്‌.

ശരീരത്തിന്റെ വളർച്ചയ്‌ക്കുംഉപാപചയത്തിനും ആവശ്യമായ മറ്റൊരു മൂലകമാണ്‌ അയഡിന്‍. ഇത്‌ തൈറോയ്‌ഡ്‌ ഗ്രന്ഥിയിൽ അടങ്ങിയിരിക്കുന്നു. അയഡിന്റെ അഭാവത്താൽ ബുദ്ധിമാന്ദ്യം, തൈറോയ്‌ഡ്‌ ഗ്രന്ഥിയുടെ വീക്കം (ഗോയിറ്റർ), ഉപാപചയത്തിനുണ്ടാകുന്ന തകരാറുകള്‍, വളർച്ചയുടെ സ്‌തംഭനം എന്നിവയുണ്ടാകുന്നു. കടൽ മത്സ്യം, കടൽപ്പായലുകള്‍, അയഡിനുള്ള മച്ചിൽ വളരുന്ന സസ്യങ്ങള്‍, അസംസ്‌കൃത കറിയുപ്പ്‌ എന്നിവയിൽ അയഡിന്‍ അടങ്ങിയിട്ടുണ്ട്‌.

കറിയുപ്പിന്റെ (സോഡിയം ക്ലോറൈഡ്‌) അപര്യാപ്‌തത മാംസപേശികളുടെ കോച്ചിപ്പിടുത്തത്തിനും ശരീരത്തിന്റെ ക്ഷീണത്തിനും ഇടയാക്കുന്നു. കഠിനമായ ചൂടുകൊണ്ട്‌ ശരീരം വിയർക്കുമ്പോള്‍ ജലത്തോടൊപ്പം ഉപ്പും നഷ്‌ടപ്പെടുന്നതിനാൽ നിത്യാഹാരത്തിൽ കറിയുപ്പ്‌ ഉള്‍പ്പെടുത്തി നഷ്‌ടം പരിഹരിക്കാവുന്നതാണ്‌.

ജലാംശം. പോഷകഘടകങ്ങളെപ്പോലെതന്നെ മനുഷ്യന്‌ ആവശ്യമായ വസ്‌തുവാണ്‌ ജലം. ശരീരത്തിന്റെ താപനില നിയന്ത്രിക്കുന്നതിൽ ജലത്തിന്‌ സാരമായ പങ്കുണ്ട്‌. ഭക്ഷ്യവസ്‌തുക്കളുടെ ആഗിരണം, മലിന വസ്‌തുക്കളുടെ വിസർജനം എന്നിവയെല്ലാം ജലമാധ്യമത്തിലാണ്‌ നടക്കുന്നത്‌. ഒരു വ്യക്തി 36 മുതൽ 48 വരെ ഔണ്‍സ്‌ വെള്ളം ഒരു ദിവസം കുടിക്കേണ്ടതാണ്‌. മേല്‌പറഞ്ഞ പോഷകഘടകങ്ങള്‍ ഒരു വ്യക്തിക്ക്‌ ആവശ്യമായ അനുപാതത്തിൽ അടങ്ങിയിട്ടുള്ള ഭക്ഷണത്തെയാണ്‌ സമീകൃതഹാരം എന്നു പറയുന്നത്‌. വിദേശങ്ങളിലെയും ഇന്ത്യയിലെയും കണക്കുകളും മറ്റും ആധാരമാക്കി ആരോഗ്യമുള്ള ഓരോ വ്യക്തിക്കും ദൈനംദിനം വേണ്ട പോഷകമൂല്യങ്ങളുടെ അളവ്‌ ഇന്ത്യന്‍ കൗണ്‍സിൽ ഓഫ്‌ മെഡിക്കൽ റിസർച്ച്‌ (ഐ.സി.എം.ആർ.) തിട്ടപ്പെടുത്തിയിട്ടുണ്ട്‌. സമീകൃതാഹാരത്തിനുവേണ്ട പോഷകഘടകങ്ങള്‍ നിത്യാഹാരത്തിൽ ഉള്‍ക്കൊണ്ടിട്ടുണ്ടോ എന്ന്‌ സാധാരണക്കാർക്കുപോലും തിട്ടപ്പെടുത്തുവാന്‍ സൗകര്യമായരീതിയിൽ ഭക്ഷ്യവസ്‌തുക്കളെ ദേശീയപോഷകാഹാര ഗവേഷണശാല 7 അടിസ്ഥാനഘടകങ്ങളായി (ബേസിക്‌ 7) വിഭജിച്ചിട്ടുണ്ട്‌. അവ താഴെകൊടുക്കുന്നു:

1. ധാന്യാംശം-300 ഗ്രാം, 2. പയറുവർഗങ്ങള്‍ 60 ഗ്രാം, 3. പച്ചക്കറികളും പഴങ്ങളും: (i) ഇലക്കറികള്‍-126 ഗ്രാം, (ii) കിഴങ്ങുവർഗങ്ങള്‍-50 ഗ്രാം, (iii) മറ്റു പച്ചക്കറികള്‍- 75 ഗ്രാം, പഴങ്ങള്‍-30 ഗ്രാം , 4. ക്ഷീരവും ക്ഷീരോത്‌പന്നങ്ങളും-200 ഗ്രാം (പകരം കൂവരക്‌ മാള്‍ട്ട്‌ 200 ഗ്രാം) 5. പഞ്ചസാര, ശർക്കര-30 ഗ്രാം, 6. എച്ച വകകള്‍-55 ഗ്രാം, 7. മാംസാഹാരം: (i) മുട്ട-1 (30 ഗ്രാം), (ii) മീന്‍, ഇറച്ചി-30 ഗ്രാം. മാംസാഹാരത്തിനുപകരം സസ്യഭുക്കുകളും താഴ്‌ന്നവരുമാനക്കാരും പയറുവർഗങ്ങള്‍ 55 ഗ്രാം വീതം കഴിക്കേണ്ടതാണ്‌.

രോഗാവസ്ഥയിലുള്ള ആഹാരക്രമം. സമീകൃതാഹാരത്തിന്റെ മൂലതത്ത്വങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുതന്നെയാണ്‌ രോഗാവസ്ഥയിലുള്ള ആഹാരവും ക്രമീകരിക്കേണ്ടത്‌. രോഗിയുടെ പോഷകനില പുനഃസ്ഥാപിക്കുകയും നിലനിർത്തുകയുമാണ്‌ രോഗകാലത്തെ ആഹാരസംവിധാനംകൊണ്ട്‌ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്‌. രോഗത്തിന്റെ രീതിക്കനുസൃതമായി ആഹാരത്തെ ദ്രവരൂപത്തിലുള്ളവ, മൃദുവായിട്ടുള്ളവ എന്നിങ്ങനെ തിരിച്ചിട്ടുണ്ട്‌. ചിലയിനം രോഗങ്ങള്‍ ബാധിച്ചിരിക്കുമ്പോള്‍ ദീക്ഷിക്കേണ്ട ഭക്ഷണക്രമത്തിൽ മസാലകളും ചില പോഷകങ്ങളും വർജിക്കുകയും പാചകരീതിയിൽ വ്യത്യാസം വരുത്തുകയും ചെയ്യേണ്ടതായി വരും. ചില പ്രത്യേകരോഗങ്ങളുടെ ചികിത്സയിൽ മരുന്നുപോലെ തന്നെ ഭക്ഷണക്രമവും പ്രാധാന്യം അർഹിക്കുന്നു. പ്രമേഹരോഗികളുടെ ആഹാരക്രമം ഇതിനുദാഹരണമാണ്‌. ഇവരുടെ ആഹാരക്രമത്തിൽ കലോറിയുടെ അളവാണ്‌ പ്രധാനമായും കണക്കിലെടുക്കേണ്ടത്‌. രോഗിയുടെ ശരീരഭാരം, ചെയ്യുന്ന പ്രവൃത്തി എന്നിവ അടിസ്ഥാനപ്പെടുത്തിവേണം ഭക്ഷണക്രമം ആസൂത്രണം ചെയ്യുവാന്‍. 1 പൗണ്ട്‌ ഭാരത്തിന്‌ 20 കലോറിയും 0.5-0.7 ഗ്രാം പ്രാട്ടീനും ആവശ്യമുണ്ട്‌. മൊത്തത്തിൽ ആവശ്യമുള്ള കലോറിയിൽ പ്രാട്ടീനിൽനിന്നും കിട്ടുന്നത്‌ ഒഴിവാക്കിയാൽ ബാക്കിയുള്ളതിന്റെ 50 ശ.മാ. അന്നജ(starch)ത്തിൽനിന്നും ലഭിക്കണം; ബാക്കി കൊഴുപ്പിൽനിന്നും. ശരീരത്തിൽ കാർബോഹൈഡ്രറ്റിൽനിന്ന്‌ യഥേഷം ഗ്ലൂക്കോസ്‌ ലഭിക്കുന്നതിനാൽ പ്രമേഹരോഗികളിൽ കാർബോഹൈഡ്രറ്റിന്റെ അളവ്‌ നിയന്ത്രിക്കേണ്ടത്‌ ആവശ്യമാണ്‌. പ്രമേഹത്തിന്‌ കലോറികുറഞ്ഞ ഭക്ഷണം നിശ്ചയിക്കുമ്പോള്‍ ടൈഫോയ്‌ഡ്‌ തുടങ്ങിയ കടുത്തപനി ബാധിച്ച രോഗികള്‍ക്ക്‌ കലോറി കൂടിയ ഭക്ഷണക്രമം സംവിധാനം ചെയ്യണം. ടൈഫോയ്‌ഡ്‌ ഉള്ളപ്പോള്‍ ദിവസേന മൊത്തം 4,000 മുതൽ 6,000 വരെ കലോറി ഊർജം വിസർജിക്കപ്പെടുന്നു. ഈ നഷ്‌ടം നികത്തുന്നതിന്‌ രോഗികള്‍ക്ക്‌ കൊഴുപ്പുകളും പഞ്ചസാരയും ധാരാളം അടങ്ങുന്ന മൃദുവായ ഭക്ഷണങ്ങളാണ്‌ നല്‌കേണ്ടത്‌. ഊർജസമൃദ്ധമായ ഭക്ഷണങ്ങള്‍ ആവശ്യമുള്ള മറ്റൊരു വിഭാഗക്കാരാണ്‌ ക്ഷയരോഗികള്‍. രോഗപ്രതിരോധശക്തി വീണ്ടെടുക്കുന്നതിനും ശരീരഭാരം കൂട്ടുന്നതിനും പറ്റിയതരത്തിൽ ധാരാളം പ്രാട്ടീനും കാർബോഹൈഡ്രറ്റും വേണ്ടുവോളം ജീവകങ്ങളും ധാതുലവണങ്ങളും ഉള്‍ക്കൊള്ളുന്ന ആഹാരമാണ്‌ ക്ഷയരോഗികള്‍ക്ക്‌ നല്‌കേണ്ടത്‌. നന്നായി പാകപ്പെടുത്തി മൃദുവാക്കിയതും വേഗം അവശോഷണം ചെയ്യപ്പെടുന്നതുമായിരിക്കണം ഭക്ഷ്യവസ്‌തുക്കള്‍.

കരള്‍രോഗം, കുടൽസംബന്ധിയായ ചില രോഗങ്ങള്‍, വൃക്കരോഗങ്ങള്‍ എന്നിവ ബാധിക്കുമ്പോഴും മുറിവേറ്റിട്ടോ ശസ്‌ത്രക്രിയയ്‌ക്കു വിധേയമായോ രക്തം നഷ്‌ടപ്പെട്ടിട്ടുള്ളപ്പോഴും പ്രാട്ടീന്‍ കൂടുതൽ അടങ്ങിയ ആഹാരക്രമം സ്വീകരിക്കേണ്ടതാണ്‌. ശരീരത്തിന്‌ ക്ഷീണമുള്ളപ്പോള്‍ കലോറിയുടെ ആവശ്യകത കൂടുതലായതിനാൽ കൂടുതൽ അളവ്‌ പ്രാട്ടീന്‍ നല്‌കുന്നതോടൊപ്പം കാർബോഹൈഡ്രറ്റ്‌, കൊഴുപ്പ്‌ എന്നിവയും അധികമായി നല്‌കേണ്ടതാണ്‌. ഗുരുതരമായ പോഷകക്കുറവുള്ള ചില അവസ്ഥകളിൽ ദിവസേന 150 മുതൽ 300 വരെ ഗ്രാം പ്രാട്ടീന്‍ ഭക്ഷണത്തിൽ ഉള്‍പ്പെടുത്തുന്നതോടൊപ്പം കാർബോഹൈഡ്രറ്റും കൊഴുപ്പും യഥോചിതം ചേർത്ത്‌ കലോറിയുടെ അളവ്‌ 4,500 വരെ ഉയർത്തേണ്ടിവരും.

രക്തസമ്മർദം ഉള്ളവർക്കും ആർട്ടീരിയോസ്‌ക്ലെറോസിസ്‌ ബാധിച്ചവർക്കും കൊളസ്റ്റെറോള്‍ കുറവുള്ള ആഹാരമാണ്‌ നല്‌കേണ്ടത്‌. മുട്ട, മാംസം, കരള്‍, വെളിച്ചെച്ച, അണ്ടിവർഗങ്ങള്‍, പാൽ, വെച്ച, ക്രീം, ചീസ്‌ എന്നിവയിൽ കൊളസ്റ്റെറോള്‍ ധാരാളം അടങ്ങിയിരിക്കുന്നു. ഇവ പൂർണമായോ ഭാഗികമായോ ഒഴിവാക്കിക്കൊണ്ടുള്ള ഒരു ആഹാരക്രമമാണ്‌ മേല്‌പറഞ്ഞ രോഗികള്‍ക്ക്‌ നിർദേശിക്കേണ്ടത്‌. മൂത്രാശയസംബന്ധമായ രോഗങ്ങളും രക്തസമ്മർദത്തിന്‌ കാരണമായേക്കാമെന്നുള്ളതുകൊണ്ട്‌ ആഹാരത്തിൽ ഉപ്പിന്റെ അളവും കുറയ്‌ക്കണം. അമിതമായി തടിയുള്ളവർക്കും കരള്‍, പിത്താശയം എന്നീ അവയവങ്ങള്‍ക്ക്‌ രോഗം ബാധിച്ചവർക്കും കൊഴുപ്പുകുറഞ്ഞ ഭക്ഷണമാണ്‌ നല്‌കേണ്ടത്‌. എ, ഡി, എന്നീ ജീവകങ്ങളെ ലയിപ്പിക്കുന്നതിന്‌ കൊഴുപ്പ്‌ ആവശ്യമാകയാൽ മേല്‌പറഞ്ഞ ജീവകങ്ങളും കൊഴുപ്പ്‌ അമ്ലങ്ങളും പ്രത്യേകമായി നല്‌കണം. പാടനീക്കിയ പാലും അതിന്റെ ഉത്‌പന്നങ്ങളും മുട്ടയുടെ വെള്ളയും ഈ അവസ്ഥയിൽ കൂടുതൽ നല്‌കാം. കൊഴുപ്പ്‌ കുറയ്‌ക്കുമ്പോള്‍ പ്രാട്ടീന്റെയും കാർബോഹൈഡ്രറ്റിന്റെയും അളവ്‌ കൂട്ടുകയും വേണം.

കുടൽസംബന്ധമായ രോഗം ബാധിച്ചവർക്ക്‌ മൃദുസ്വഭാവമുള്ള ആഹാരങ്ങളാണ്‌ നല്‌കേണ്ടത്‌. പെപ്‌ടിക്‌ വ്രണം, ഡുവോഡിനത്തിലെ വ്രണം, വയറുകടി എന്നീ രോഗങ്ങള്‍ ഉദാഹരണങ്ങളാണ്‌. പചനേന്ദ്രിയത്തിലും കുടലിലുമുള്ള ശ്ലേഷ്‌മാവരണത്തിലെ മുറിവുകളെ ഉത്തേജിപ്പിക്കാത്തതും അധികമായുണ്ടാകുന്ന ഗാസ്‌ട്രിക്‌ അമ്ലത്തെ നിയന്ത്രിക്കുന്നതിനും നിർവീര്യമാക്കുന്നതിനും ഉതകുന്നതുമായ ഭക്ഷ്യവസ്‌തുക്കള്‍ പ്രത്യേകം തെരഞ്ഞെടുക്കണം. ഭക്ഷ്യവസ്‌തുക്കളുടെ തൊലി, കുരു, നാര്‌ എന്നിവ നീക്കം ചെയ്യേണ്ടതും രൂക്ഷഗന്ധികളായ ഉള്ളി, കാബേജ്‌ തുടങ്ങിയവ ഒഴിവാക്കേണ്ടതും ആണ്‌. പഴങ്ങളുടെ ചാറ്‌, ഇളം സസ്യങ്ങള്‍, പാല്‌, ക്രീം, വെച്ച എന്നിവ ഇവരുടെ ആഹാരത്തിൽ ഉള്‍പ്പെടുത്തണം.

കട്ടിയായ ആഹാരം കഴിക്കാന്‍ നിവൃത്തിയില്ലാത്ത അവസ്ഥകളിൽ രോഗിക്ക്‌ ദ്രവാഹാരങ്ങള്‍ നല്‌കുന്നു. കടുത്ത പനിയുള്ളപ്പോഴും ശസ്‌ത്രക്രിയയ്‌ക്കുശേഷവുമാണ്‌ സാധാരണ ദ്രവാഹാരങ്ങള്‍ വേണ്ടിവരുന്നത്‌. കാപ്പി, ചായ, പഴച്ചാറ്‌, കഞ്ഞി, ജലാറ്റിന്‍, ഐസ്‌ക്രീം, കൊഴുപ്പുനീക്കംചെയ്‌ത സൂപ്പ്‌ എന്നിവ ദ്രവാഹാരങ്ങളിൽപ്പെടുന്നു. പോഷകാഹാരങ്ങളുടെ ഏറ്റക്കുറവുകള്‍ രോഗങ്ങള്‍ക്ക്‌ കാരണമാകുമെന്നുള്ളതുകൊണ്ട്‌ ആരോഗ്യസംരക്ഷണത്തിനും രോഗനിർമാർജനത്തിനും മരുന്നുകള്‍പോലെയോ ചിലപ്പോള്‍ അതിലധികമോ പ്രാധാന്യമർഹിക്കുന്ന ഘടകമാണ്‌ ആഹാരം. ആഹാരക്രമീകരണശാസ്‌ത്രത്തിൽ വൈദഗ്‌ധ്യം നേടിയിട്ടുള്ള "ഡയറ്റീഷ്യന്മാ'രുടെ സേവനം പ്രധാന ചികിത്സാകേന്ദ്രങ്ങളിൽ ഇന്ന്‌ പ്രയോജനപ്പെടുത്തിവരുന്നുണ്ട്‌. ഗൃഹശാസ്‌ത്രത്തിൽ വൈദഗ്‌ധ്യം നേടിയിട്ടുള്ള സ്‌ത്രീകളാണ്‌ ഇന്ത്യയിൽ ഈ രംഗത്ത്‌ സേവനം അനുഷ്‌ഠിച്ചുവരുന്നത്‌.

ആഹാരശൃംഖല

ആഹാരശൃംഖല എന്നത്‌ ജീവലോകത്തെയാകെ അന്യോന്യം ബന്ധപ്പെടുത്തുന്ന പ്രക്രിയയെ സൂചിപ്പിക്കുന്ന പദമാണ്‌. ഈ ഭൂമുഖത്ത്‌ വായുമാധ്യമജീവികളും ജലമാധ്യമ ജീവികളും ഉള്ളതിനാൽ കരയിലും കടലിലുമായി രണ്ട്‌ ആഹാരശൃംഖലകള്‍ അംഗീകരിക്കുന്നതായിരിക്കും കൂടുതൽ യുക്തം. ഈ രണ്ട്‌ മാധ്യമങ്ങള്‍ തമ്മിൽ പദാർഥ വിനിമയം നടക്കുന്നുണ്ടെങ്കിലും ഓരോന്നിന്റെയും മൊത്ത പരിമാണം പരിഗണിക്കുമ്പോള്‍ ഈ വിനിമയം അവഗണനീയം മാത്രമാകുന്നു. കരയിലായാലും കടലിലായാലും നിർജീവരാസപദാർഥങ്ങളെ സൂര്യപ്രകാശത്തിൽ ജൈവ പോഷക പദാർഥങ്ങളാക്കി മാറ്റുന്ന മൗലികക്രിയ നിർവഹിക്കുന്നത്‌ സസ്യങ്ങളാണ്‌. കാർബണ്‍ ഡൈ ഓക്‌സൈഡിനെയും ജലാംശത്തെയും പ്രഭാകലനം (ുവീീേ്യെിവേലശെ) വെഴി സസ്യങ്ങള്‍ കാർബോഹൈഡ്രറ്റുകളും ഓക്‌സിജനുമാക്കി മാറ്റുന്നു. ഇക്കാരണത്താൽ സസ്യങ്ങളെ പ്രകൃതിയിലെ പ്രാഥമികോത്‌പാദകരായി കണക്കാക്കാം. പ്രത്യക്ഷമായോ പരോക്ഷമായോ സർവജന്തുക്കളും ആഹാരത്തിന്‌ സസ്യങ്ങളെയാണ്‌ ആശ്രയിക്കുന്നത്‌. മാംസഭുക്കുകളായ ജന്തുക്കള്‍ അനവധിയുണ്ടെങ്കിലും അവയുടെ ഇരകളോ അതിനടുത്തപടിയോ ഒടുവിൽ സസ്യങ്ങളെത്തന്നെ ആഹാരത്തിന്‌ ആശ്രയിക്കുന്നു. ഇക്കാരണത്താൽ ജന്തുക്കളെ പൊതുവേ ഉപഭോക്താക്കള്‍ എന്ന്‌ വ്യവഹരിക്കുന്നു. ഉത്‌പാദകരും ഉപഭോക്താക്കളും ചത്തൊടുങ്ങുമ്പോള്‍ അവ വീണ്ടും സസ്യപോഷകപദാർഥങ്ങളായി മാറുന്നു. ഈ പരിവർത്തനം സാധ്യമാക്കുന്നത്‌ ബാക്‌റ്റീരിയയാണ്‌. കരയിലെയും കടലിലെയും ആഹാരശൃംഖലകളുടെ പ്രവർത്തനം സമാനമാണെങ്കിലും, വന്‍കരകളിലെ നൈസർഗികപ്രകൃതി ഭീമമായ തോതിൽ മനുഷ്യാക്രമണത്തിനു വിധേയമായിത്തീർന്നിട്ടുള്ളതിനാൽ ജീവികളുടെ സ്വാഭാവികമായ പരസ്‌പരബന്ധം കൂടുതൽ പ്രകടമായിട്ടുള്ളത്‌ കടലിലാകുന്നു.

വിവിധതരം ഒഴുക്കുകള്‍, ബാഷ്‌പീകരണം, ഘനീഭവനം, മഴ, താപ-സാന്ദ്രതാവ്യത്യാസങ്ങള്‍മൂലമുണ്ടാകുന്ന വിക്ഷോഭം എന്നീ കാരണങ്ങളാൽ കടൽജലം സദാ ചലിച്ചുകൊണ്ടിരിക്കുന്നു. വിലീനപോഷകങ്ങള്‍ മാത്രമല്ല, ഒരതിരുവരെ ജീവജാലങ്ങളും കടലിൽ പരസ്‌പരം സമ്മിശ്രമാവുന്നുണ്ട്‌. തന്നിമിത്തം, താത്ത്വികമായെങ്കിലും കടലിലാകെ ഒരു പൊതു ആഹാരശൃംഖലയാണ്‌ പ്രാവർത്തികമെന്ന്‌ പറയാം. എന്നാൽ കരയിലെ സ്ഥിതിഗതികള്‍ അത്ര ലഘുവല്ല. മണലാരണ്യങ്ങളിലും, കുറ്റിക്കാടുകളും പാറക്കെട്ടുകളും നിറഞ്ഞ തരിശുപ്രദേശങ്ങളിലും, ഹിമശിഖരങ്ങളിലും, പച്ചിലക്കാടുകളിലും, തടം കെട്ടിനില്‌ക്കുന്ന ജലാശയങ്ങളിലും, കുതിച്ചോടുന്ന അരുവികളിലും ജീവികളുടെ ആഹാരബന്ധമാതൃകകള്‍ വിഭിന്നമായിരിക്കും. കാറ്റ്‌, മഴ തുടങ്ങിയ പ്രകൃതിശക്തികള്‍ക്കു വിധേയമായി വ്യത്യസ്‌ത പരിതഃസ്ഥിതികള്‍ പരിമിതമായി പരസ്‌പരം സ്വാധീനിക്കുമെങ്കിലും കടലിലെപ്പോലെ സക്രിയവിനിമയം കരയിൽ നടക്കുന്നില്ല. ഇക്കാരണത്താൽ കരയിൽ ആഹാരശൃംഖല ശിഥിലീകൃതവും ലഘുവിവരണത്തിന്‌ അതീതമാംവിധം സങ്കീർണവുമാകുന്നു. സസ്യങ്ങള്‍ ഉത്‌പാദകരും, ജന്തുക്കള്‍ ഉപഭോക്താക്കളുമാണ്‌; രണ്ടും ചത്തുചീഞ്ഞളിയുമ്പോള്‍ ഇവയെ വിഘടിപ്പിക്കുന്നത്‌ ബാക്‌ടീരിയകളുമാണ്‌. അതായത്‌, ആഹാരബന്ധത്തിലെ പ്രഥമനിർമാണദശ (ൃേീുവശര ഹല്‌ലഹ) പ്രഭാകലനമാണ്‌; സസ്യാഹാരികളായ ജന്തുക്കളുടെ ഭക്ഷ്യക്രിയയാണ്‌ രണ്ടാംഘട്ടം; ജന്തുപദാർഥത്തെ മറ്റു ജന്തുക്കള്‍ ഭക്ഷിക്കുന്നത്‌ മൂന്നാം ഘട്ടവും. ആഹാരബന്ധത്തിൽ സൂചിതമായ മൗലികവസ്‌തുത ഊർജ വിനിമയമാകുന്നു. കാർബണ്‍ ഡൈ ഓക്‌സൈഡ്‌, ജലം എന്നിവയെ സസ്യങ്ങള്‍ ജൈവപദാർഥമായി മാറ്റുന്നതും സൗരോർജത്തിന്റെ സാന്നിധ്യത്തിലാണ്‌. ഈ സൗരോർജം തന്നെയാണ്‌ വിവിധരൂപത്തിൽ ആഹാരശൃംഖലയുടെ വ്യത്യസ്‌തദശകളിൽ കൈമാറപ്പെടുന്നത്‌. എന്നാൽ ഈ കൈമാറ്റത്തിൽ സൗരോർജം മുഴുവന്‍ വിനിമയം ചെയ്യപ്പെടുന്നില്ല എന്നതാണ്‌ ശ്രദ്ധിക്കപ്പെടേണ്ട ഒരു വസ്‌തുത. പാരിസ്ഥിതികവ്യൂഹ(trophic level)ത്തിൽനിന്ന്‌ ഓരോ ഘട്ടത്തിലും ഊർജവും പദാർഥവും നഷ്‌ടമാകുന്നുണ്ട്‌. കാരണം അതിസങ്കീർണമായ ചുറ്റുപാടുകളിൽ സ്വാംശീകരണം നൂറുശതമാനവും വിജയകരമല്ല. ഒന്നാമതായി, സസ്യം സംഭരിക്കുന്ന ഊർജത്തിന്റെ നല്ലൊരു ശതമാനം അപചയനംവഴി അവയുടെ സ്വന്തം നിലനില്‌പിന്‌ വിനിയോഗിക്കപ്പെടുന്നു. സസ്യഭുക്കുകളായ ജന്തുക്കളുടെ സ്ഥിതിയും ഇതുതന്നെ. പരഭോജികള്‍, അപമാർജകർ, ശിഷ്‌ടഭോജികള്‍ എന്നിവയിൽ ഭൂരിഭാഗവും, മനുഷ്യർ പൂർണമായും മറ്റു ജന്തുക്കളുടെ ആഹാരമായി പ്രയോജനപ്പെടാതെ പോവുകയാണ്‌. അവ ചോർത്തിയെടുക്കുന്ന ഊർജം സ്വന്തം അപചയനത്തിനാണ്‌ ഉപയോഗിക്കുന്നത്‌. രണ്ടാമതായി, ഭക്ഷിച്ച പദാർഥത്തിന്റെ നല്ലൊരുഭാഗം ദഹിക്കാതെയോ, ഭക്ഷിച്ച ജന്തുവിന്‌ ഉപയോഗപ്പെടുത്താന്‍ കഴിയാതെയോ വരാം. എന്നും കായ്‌കനികള്‍ കാർന്നുകൊണ്ടിരിക്കുന്ന മുയൽ, എലി മുതലായവയും, മാന്‍ പശു തുടങ്ങിയ നാല്‌ക്കാലികളെ കൊന്ന്‌ രക്തവും മാംസത്തിന്റെ ഒരു ഭാഗവും മാത്രം കഴിച്ച്‌ ശിഷ്‌ടം ഉപേക്ഷിക്കുന്ന കടുവയും ഇതിനുനല്ല ദൃഷ്‌ടാന്തങ്ങളാണ്‌. മൂന്നാമതായി, പ്രകൃതിയിലെ സസ്യങ്ങള്‍ മുഴുവന്‍ ജന്തുക്കളാൽ ഭക്ഷിക്കപ്പെടുന്നില്ല. അതുപോലെ, സസ്യാഹാരികളായ സർവജന്തുക്കളെയും മാംസാഹാരികള്‍ ഭക്ഷിക്കുന്നുമില്ല. എല്ലാത്തിനുമുപരി പാരിസ്ഥിതികവ്യൂഹത്തിൽ പൊതുവേ മനുഷ്യന്റെ കൈകടത്തൽ ഇന്നു സീമാതീതമായി വർധിച്ചിട്ടുണ്ട്‌. ഈ കാരണങ്ങളാൽ ആഹാരശൃംഖലയുടെ സ്വാഭാവികവ്യാപ്‌തി ഗണ്യമായി കുറഞ്ഞുവരികയാണെന്നുപറയാം. ആഹാരശൃംഖലയിൽ ഓരോ ഘട്ടത്തിലും നല്ലൊര ശതമാനം ഊർജവും പദാർഥവും നഷ്‌ടപ്പെടുന്നുണ്ട്‌ എന്ന പ്രമേയമാണ്‌ "എൽറ്റോണിയന്‍ പിരമിഡ്‌' എന്ന പേരിലറിയപ്പെടുന്നത്‌. മാംസാഹാരികളായ നാല്‌ ദശലക്ഷം ടണ്‍ മത്സ്യങ്ങളെ ലഭിക്കുവാന്‍വേണ്ടി, കടലിൽ ഉത്‌പാദിപ്പിക്കപ്പെടുന്നത്‌ നാല്‌പതു ദശലക്ഷം ടണ്‍ സസ്യാഹാരികളായ ജന്തുക്കളും നൂറു ദശലക്ഷം ടണ്‍ പ്ലവകജന്തുക്കളും ആയിരത്തഞ്ഞൂറു ദശലക്ഷം ടണ്‍ പ്ലവകസസ്യങ്ങളും ആയിരക്കണമെന്ന്‌ കണക്കാക്കപ്പെട്ടിരിക്കുന്നു. സസ്യം തുടങ്ങി മനുഷ്യന്‍ വരെയുള്ള ഓരോ കച്ചിയിലും മൊത്തം ജീവസമ്പത്ത്‌ ക്രമാനുഗതമായി ശോഷിച്ചുവരുന്നുവെന്നതാണ്‌ എൽറ്റോണിയന്‍ പിരമിഡിൽ ചിത്രീകരിച്ചിരിക്കുന്നത്‌. ഈ നഷ്‌ടം ഒഴിവാക്കാനും ആഹാരശൃംഖലയിലെ ഇടക്കച്ചികളെ നേരിൽ ഉപയോഗിക്കുവാനുമുള്ള പദ്ധതികളാണ്‌ ഈയിടെയായി മനുഷ്യന്‍ ആസൂത്രണം ചെയ്യുന്നത്‌. നെല്ലും ഗോതമ്പും കൊയ്‌തെടുക്കുന്നതിനുപകരം, അവകൊണ്ട്‌ കന്നുകാലികളെ തീറ്റി, അതിനുശേഷം കന്നുകാലികളെയോ അവയെ തിന്നാറുള്ള സിംഹം, കടുവ എന്നിവയെയോ മാത്രം നാം ഭക്ഷിക്കുകയെന്ന സ്ഥിതിവിശേഷം ഊഹാതീതമാണല്ലോ. എന്നാൽ ഏതാണ്ട്‌ ഇതാണ്‌ കടലിൽ നടന്നുപോരുന്നത്‌. മത്സ്യങ്ങളുടെയും മറ്റു വന്‍ജീവികളുടെയും പിറകേ പോകുന്നതിനുപകരം പ്ലവകജന്തുക്കളെ നേരിൽ ശേഖരിച്ചു മനുഷ്യോപയുക്തമാക്കുകയെന്നതാണ്‌ പുതിയ ആശയം.

സസ്യം, സസ്യാഹാരികള്‍, മാംസാഹാരികള്‍ എന്നിവയ്‌ക്കുപുറമേ പരഭോജികള്‍, ശിഷ്‌ടഭോജികള്‍, അപമാർജകർ എന്നിങ്ങനെ വിവിധ സസ്യ-ജന്തുക്കളെ ആശ്രയിക്കുന്ന പാർശ്വവർത്തികള്‍ വേറെയുമുണ്ട്‌. പലപ്പോഴും ഫലത്തിൽ ഇവ അത്യധികം സാമ്പത്തിക പ്രാധാന്യം അർഹിക്കുന്നു. ഇവയെല്ലാം ഉപഭോക്താക്കളാകുന്നു. എന്നാൽ സസ്യാഹാരികളും മാംസാഹാരികളുമായ ജന്തുക്കളിൽനിന്നു വ്യത്യസ്‌തമായി ഇവയിൽ ഭൂരിഭാഗവും മറ്റു ജന്തുക്കളുടെ ആഹാരമായി പ്രയോജനപ്പെടുന്നില്ല. തന്നിമിത്തം ആഹാരശൃംഖലയുടെ പാർശ്വവർത്തികളാണിവ. പാരിസ്ഥിതകവ്യൂഹത്തിന്റെ അന്തിമകാര്യക്ഷമത ന്യൂനീകരിക്കുകയാണ്‌ ഇവ ചെയ്യുന്നത്‌.

ആഹാരബന്ധത്തെ സൂക്ഷ്‌മമായി പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്ന ഒരു വസ്‌തുത പ്രഭാകലനം നടത്തുന്ന സസ്യങ്ങളും, ചത്തൊടുങ്ങിയ സസ്യങ്ങളെ വീണ്ടും പോഷകപദാർഥങ്ങളാക്കി മാറ്റുന്ന ബാക്‌റ്റീരിയയും മാത്രമാണ്‌ ഒഴിച്ചുകൂടാത്ത ഘടകങ്ങളെന്നതാണ്‌. ജന്തുക്കള്‍, പരഭോജികള്‍, ശിഷ്‌ടഭോജികള്‍, അപമാർജകർ എന്നിവയുടെ അഭാവത്തിലും പ്രകൃതിയിലെ ഉത്‌പാദനപ്രക്രിയ മുറയ്‌ക്ക്‌ നടക്കുന്നതാണ്‌.

ആഹാരവിധികള്‍, ആയുർവേദത്തിൽ

ശരീരത്തിൽ ധാതുപാകം കൊണ്ടുണ്ടാകുന്ന ക്ഷയത്തെ നികത്തുന്നതിന്‌ നാം ഭക്ഷിക്കുന്നു. ആഹാരമാണ്‌ ദേഹമായി പരിണമിക്കുന്നത്‌. ശരീരത്തിന്റെ സ്വസ്ഥത ആഹാരത്തിന്റെ യുക്തതപോലെയാണിരിക്കുക. വ്യായാമാദികളായ ആരോഗ്യസാധനകള്‍ അഗ്നിയെ ശക്തിപ്പെടുത്തുകയും ആഹാരത്തിന്റെ പാകത്തെ സഹായിക്കുകയും ആഹാരംകൊണ്ടുണ്ടാകുന്ന ശക്തിയെ വിനിയോഗിക്കുകയും ദേഹത്തെ ദൃഢപ്പെടുത്തുകയും ചെയ്യുന്നു. ആഹാരമില്ലെങ്കിൽ ശരീരം നശിക്കും; വ്യയാമാദികളില്ലെങ്കിൽ സൗഷ്‌ഠവം കുറയുകയും ചെയ്യും.

ഭൂതഘടനയനുസരിച്ചാണ്‌ ദ്രവ്യങ്ങളിൽ രസങ്ങള്‍ ഉണ്ടാവുന്നത്‌. എല്ലാ ഭൂതങ്ങളുടെയും അംശങ്ങള്‍ കലർന്നിരിക്കുന്നതിന്‌ ആഹാരത്തിൽ തരംപോലെ എല്ലാ രസങ്ങളും അടങ്ങിയിരിക്കണം. പാർഥിവമാണ്‌ ശരീരം. അതുകൊണ്ട്‌ പൃഥിവിയുടെ അംശം അധികമുള്ള മധുരങ്ങളായ ധാന്യങ്ങള്‍ക്കു പ്രാധാന്യവുമുണ്ടാകണം. അടുത്ത"കാല'ത്തേക്കു ദഹിച്ചു വിശപ്പും രുചിയും ഉണ്ടാകുന്നതിനു പാകത്തിനുള്ളതാണ്‌ ആഹാരത്തിന്റെ മാത്ര. "കാലത്തും വൈകിട്ടും' എന്ന്‌ രണ്ടാണ്‌ ആഹാരകാലങ്ങള്‍. കാലങ്ങളിൽ, കാലംതെറ്റാതെ ഭക്ഷിക്കുക എന്നത്‌ അഗ്നിയെ നിലനിർത്തുന്ന പ്രധാന നിയമമാകുന്നു. വിറകും തീയുംപോലെ, ആഹാരം അഗ്നിയെയും അഗ്നി ആഹാരത്തെയും ആശ്രയിച്ചിരിക്കുന്നു. വേഗത്തിൽ ദഹിക്കുന്നതു ലഘുവും അല്ലാത്തതു ഗുരുവാമാകുന്നു. ലഘുവായ ആഹാരം ഏറെക്കുറെ മതിയെന്നുതോന്നുന്നതുവരെയും ഗുരു അതിലും കുറച്ചുമാണ്‌ കഴിക്കേണ്ടത്‌. കാൽവയറ്‌ ചലനസൗകര്യത്തിനുവിട്ട്‌, അരവയറ്‌ ഘനവും കാൽവയറ്‌ ദ്രവവുമായ ആഹാരം കഴിക്കണം. വിശപ്പും ദാഹവും മാറി മനസ്സിനു തൃപ്‌തിവരണം; വയറ്‌ തിങ്ങരുത്‌. ശ്വസിക്കാനോ ഇരിക്കാനോ നടക്കാനോ ബുദ്ധിമുട്ടു തോന്നരുത്‌. വളരെ വേഗത്തിലോ വളരെ പതുക്കെയോ അല്ലാതെ, മറ്റെന്തെങ്കിലും ആലോചിക്കുകയോ പറയുകയോ മറ്റോ ചെയ്യാതെ, ആസ്വദിച്ചുകൊണ്ട്‌ ഭക്ഷിക്കണം. രുചി വല്ലാതെ വർധിപ്പിക്കുന്ന വിഭവങ്ങള്‍ അതിഭക്ഷണത്തിനു കാരണമായേക്കും.

ഭക്ഷണത്തിന്റെ ഒടുവിലോ മധ്യത്തിലോ ചുക്കും മല്ലിയും ചേർത്തുതിളപ്പിച്ച വെള്ളം കുടിക്കുന്നത്‌ വായുവിനെ അനുലോമിപ്പിച്ച്‌ ദഹനത്തെ സഹായിക്കും; ശോധനയെ ക്രമപ്പെടുത്തും. ആദിയിലോ അധികമായോ ജലപാനംചെയ്യുന്നത്‌ അഗ്നിമാന്ദ്യത്തിനു കാരണമാകും. മാംസത്തിന്‌ മദ്യം തുടങ്ങി ഭക്ഷണത്തിനുചേർന്ന മറ്റനുപാനങ്ങളും വിധിക്കപ്പെട്ടിട്ടുണ്ട്‌.

വിശന്നിട്ട്‌, മാത്രപോലെ ഭക്ഷിക്കുന്നവന്‌ വൈദ്യന്റെ സഹായം തേടേണ്ടിവരികയില്ല. ഒരിക്കൽ ഭക്ഷിച്ചാൽ ഒരു യാമം (മൂന്നുമണിക്കൂർ) എങ്കിലും കഴിയാതെ, എന്തായാലും ഭക്ഷിക്കരുത്‌. "യോഗികള്‍ക്ക്‌ ഒരുനേരം ഭക്ഷിച്ചാൽമതി, ഭോഗികള്‍ക്കു രണ്ടുനേരവും ഭക്ഷിക്കാം, മൂന്നുനേരവും ഭക്ഷണം കഴിക്കുന്നവന്‍ രോഗിയാകുന്നു' എന്നൊരു ചൊല്ലുണ്ട്‌. ദേശത്തിന്റെയും കാലത്തിന്റെയും വ്യക്തിയുടെയും പരിചയംപോലെ രീതിയിൽ ഭേദംവരാമെങ്കിലും, മൗലികമായ യുക്തിയെ അനുസരിക്കുകതന്നെ വേണം. അടുക്കളയും ആഹാരവും പാചകനും പരിചാരകനും സാഹചര്യവും താനും അഴുക്കറ്റിരിക്കണം. ദേഹശുദ്ധിവരുത്തി, മനശ്ശുദ്ധിയോടെ, വേണ്ടപ്പെട്ടവരൊത്ത്‌, വേണ്ടതെല്ലാം ചെയ്‌ത കൃതാർഥതയോടെ വേണം ഭക്ഷണത്തിനിരിക്കുവാന്‍. ഈർഷ്യാ ഭയക്രാധാദികള്‍ തത്‌കാലമെങ്കിലും അഗ്നിയെ ദുഷിപ്പിച്ച്‌, വിശപ്പില്ലാതാക്കി, പാകത്തെ വികലമാക്കുന്നു.

മണ്‍പാത്രങ്ങള്‍ നിർദോഷങ്ങളും സുഗുണങ്ങളുമാകുന്നു. നല്ല ഓട്ടുപാത്രങ്ങളും അങ്ങനെതന്നെ; പിന്നെ ഭേദം ഇരുമ്പുപാത്രങ്ങളാണ്‌. ഓരോ തരം ഭക്ഷ്യവും കേടുവരാതിരിക്കുവാന്‍ പറ്റിയ പാത്രത്തിലാണ്‌ വയ്‌ക്കേണ്ടതും സൂക്ഷിക്കേണ്ടതും. ഓരോതരം പാത്രവും അതാതിനൊത്തവിധം വെടിപ്പാക്കിയാലെ ശുചിയാവുകയുള്ളൂ.

സ്വഭാവം, സംയോഗം, സംസ്‌കാരം, മാത്ര, കാലം, ദേശം, ക്രമം, പ്രകൃതി, വികൃതി എന്നിവകൊണ്ടെല്ലാം ഉചിതമായിരിക്കണം ആഹാരം. ഊണിന്റെ മുമ്പും നടുക്കും ഒടുക്കവും ഓരോ നെല്ലിക്കതിന്നുന്നത്‌ ഭക്ഷണദോഷത്തെ പരിഹരിക്കും. തുടക്കത്തിൽ ഇന്തുപ്പും ഇഞ്ചിയും കൂട്ടിതിന്നുന്നത്‌ അഗ്നിദീപ്‌തിക്കും രുചിക്കും മറ്റും സഹായിക്കും. ഒടുവിൽ ലേശം ഉപ്പിട്ടമോരു കുടിക്കുന്നത്‌ പചനത്തെ തുണയ്‌ക്കും. ദേവന്മാർക്ക്‌ അമൃത്‌ പോലത്ര മനുഷ്യർക്ക്‌ മോര്‌.

പഥ്യാപഥ്യങ്ങളെ കലർത്തി ഭക്ഷിക്കുന്നത്‌ സമാശനവും, കാലവും മറ്റും തെറ്റിഭക്ഷിക്കുന്നത്‌ വിഷമാശനവും, മുമ്പു കഴിച്ചതു ദഹിക്കാതെ വീണ്ടും ഭക്ഷിക്കുന്നത്‌ അധ്യശനവുമാകുന്നു. ഇവ നിരന്തരമായാൽ ദുസ്സാധ്യങ്ങളായ രോഗങ്ങള്‍ക്കു കാരണമാകും. ഭക്ഷണത്തിന്റെ അതിയോഗംപോലെ അയോഗവും, വിശക്കാതെ ഉച്ചുന്നതുപോലെ വിശന്നിട്ട്‌ ഉച്ചാതിരിക്കുന്നതും ആരോഗ്യത്തിനു ഹാനികരമാകുന്നു. വെണ്ണേറെ നന്നെങ്കിലും ഒന്നിച്ചുചേരുമ്പോള്‍ വിപത്‌കരമായിത്തീരുന്ന പദാർഥങ്ങള്‍ (മത്സ്യവും പാലും മറ്റും പോലെ) വിരുദ്ധമാകുന്നു. അതുകൊണ്ട്‌ അവയെ കലർത്തുന്നത്‌ ശ്രദ്ധിച്ചുവേണം. വിരുദ്ധതയാണ്‌ കൈവിഷം എന്നതിന്റ പൊരുള്‍. വിരുദ്ധമാക്കുന്നതിന്‌ ചിലത്‌ കൂട്ടിച്ചേർക്കുന്നുവെന്നുമാത്രം. മാനസികവും ശാരീരികവുമായ ഒട്ടനേകം വികാരങ്ങള്‍ വിരുദ്ധതകൊണ്ടുണ്ടാവുന്നു.

ഊണു കഴിഞ്ഞാൽ, മുഖംകഴുകി, പല്ലുതേച്ച്‌ വായ്‌ വൃത്തിയാക്കി, കൈകഴുകി, കച്ചുകള്‍ തുടയ്‌ക്കണം. ശീലംപോലെ താംബൂലചർവണവും ധൂമപാനവും (രണ്ടും പുകയില കൂട്ടിയല്ല, ഔഷധയോഗങ്ങളോടെ) ചെയ്യുന്നത്‌ കണ്‌ഠശുദ്ധിക്കും കഫശമനത്തിനും നന്ന്‌. പിന്നെ നൂറടി നടന്ന്‌, ഇടതുഭാഗംവച്ചു കിടന്ന്‌ കുറച്ചുനേരം വിശ്രമിക്കണം. ഉണ്ട ഉടനേ ഉറങ്ങുകയോ, വെള്ളം അധികം കുടിക്കുകയോ, ചൂടും വെയിലും ഏല്‌ക്കുകയോ, ആയാസപ്പെടുകയോ അരുത്‌. രണ്ടാമത്തെ ആഹാരം സന്ധ്യയ്‌ക്കുമുമ്പ്‌ കഴിക്കാന്‍ കഴിഞ്ഞില്ലെങ്കിൽ അര യാമത്തിലധികം വൈകിക്കരുത്‌. മാത്ര ലേശം കുറഞ്ഞു ലഘുവായിരിക്കണം. എത്ര നിഷ്‌കർഷിച്ചാലും കുറെയൊക്കെ വൈഷമ്യം വന്നുവെന്നുവരാം. അതിനു പരിഹാരമാണ്‌ ഉപവാസം. അഗ്നി ആഹാരത്തെ പചിക്കുന്നു. ആഹാരമില്ലെങ്കിൽ വൃദ്ധമായ ദോഷത്തെ പചിക്കുന്നു. അതും ഇല്ലെങ്കിലേ ധാതുക്കളെ പചിക്കുകയുള്ളൂ. ധാതുക്കളെ പചിക്കുമ്പോഴാണ്‌ പട്ടിണിയാവുന്നത്‌. ആഴ്‌ചയിൽ ഒരു നേരവും പക്ഷത്തിൽ ഒരു ദിവസവും ഉപവസിക്കുന്നത്‌ അന്നുവരെ വർധിച്ചിരിക്കുന്ന ദോഷത്തെ ശമിപ്പിക്കുന്നു. നിരാഹാരമായും ഫലാഹാരമായും ഉപവസിക്കാം. നിരാഹാരം ജലപാനംകൂടാതെയും ആകാം. ക്ഷുത്തും തൃഷ്‌ണയും അല്‌പബലമായ ദോഷത്തിനു ശമനചികിത്സയായി വിധിക്കപ്പെട്ടിട്ടുണ്ട്‌. എന്നാൽ ക്ഷുത്തും തൃഷ്‌ണയും "വേഗ'ങ്ങളാണ്‌. സ്വാഭാവികമായുണ്ടാകുന്ന അവയെ യഥാകാലം ഉചിതമായ അന്നപാനങ്ങളെക്കൊണ്ട്‌ ശമിപ്പിക്കാതിരിക്കുന്നതും രോഗകാരണമാകുന്നു.

ഭക്ഷണമായി ഉപയോഗിക്കാവുന്ന സ്വസ്ഥഹിതമായ ഓരോ ദ്രവ്യത്തെക്കുറിച്ചും ശാസ്‌ത്രത്തിൽ പ്രതിപാദിച്ചിട്ടുണ്ട്‌. പല ഗുണങ്ങളും ഉണ്ടെങ്കിലും മിതത്വം പാലിക്കാന്‍ വിഷമമുള്ളതുകൊണ്ടും, സ്‌മൃതിഭ്രംശം എന്ന ദോഷം ഉള്ളതുകൊണ്ടും മദ്യം ഉപയോഗിക്കരുത്‌.

(മദ്യമാംസങ്ങള്‍ ഉപയോഗിക്കാതെ, ഹിതമായ ആഹാരം കഴിച്ച്‌, ശുചിയായി, സംയമത്തോടെ ഇരിക്കുന്നവന്‌ നിജവും ആഗന്തുവുമായ മനോരോഗം ബാധിക്കുന്നില്ല.) വാതരക്തം മുതലായ രോഗങ്ങള്‍ക്കും മാംസഭക്ഷണം സാഹചര്യം സൃഷ്‌ടിച്ചേക്കാം. വേണമെന്നുള്ളവർക്ക്‌ വ്യാപത്തു കുറയ്‌ക്കാനും, ആവാമെന്നുള്ളവർക്ക്‌ പ്രയോജനകരമായി ഉപയോഗിക്കാനുമാണ്‌ അവയെക്കുറിച്ച്‌ ശാസ്‌ത്രത്തിൽ പ്രതിപാദിച്ചിരിക്കുന്നത്‌. അതിരാവിലെ പച്ചവെള്ളം കുടിക്കണം. ഭക്ഷണത്തിൽ നെയ്യുടെ അംശം ഉണ്ടായിരിക്കണം. രാത്രി കിടക്കുന്നതിനുമുമ്പ്‌ പാൽ കുടിക്കണം. ഭക്ഷണത്തിന്റെ ഒടുവിൽ മോര്‌ ഉപയോഗിക്കണം എന്നൊരു വിധിയുണ്ട്‌. നിത്യവും തൈര്‌ ഉപയോഗിക്കരുത്‌; രാത്രി ഒരിക്കലുമരുത്‌; നല്ലവച്ചം ഉറകൂടാത്തത്‌ ഒരിക്കലും പാടില്ല. നെല്ലിക്കയോ, തേനോ, പരിപ്പുചാറോ, നെയ്യോ, കല്‌ക്കണ്ടമോ കൂടാതെ തൈര്‌ ഉപയോഗിക്കുക അരുത്‌; അല്ലെങ്കിൽ ത്വഗ്രാഗം, പാണ്ഡുരോഗം, ഹൃദ്രാഗം മുതലായവ ഉണ്ടായേക്കാം. രാത്രി ഉറങ്ങുന്നതിനുമുമ്പ്‌ ത്രിഫലപ്പൊടി നെയ്യും തേനും ചേർത്തുചാലിച്ച്‌ സേവിക്കുന്നത്‌ കച്ചിനു നല്ലതെന്നുതന്നെയല്ല, നല്ലൊരു രസായനവുമാണ്‌. ശരീരംകൊണ്ട്‌ അധ്വാനിക്കുന്നവർക്ക്‌ കുറെയൊക്കെ പിഴപറ്റിയാലും, നല്ലവച്ചം ദഹിച്ചുകൊള്ളും. മെയ്യനങ്ങാത്തവരാകട്ടെ, ആരോഗ്യത്തിനുവേണ്ടി ഈ വിധികളെ ശ്രദ്ധാപൂർവം അനുഷ്‌ഠിക്കുക തന്നെവേണം. ശീലമാക്കിയാൽ അനായാസമായി അനുഷ്‌ഠിക്കപ്പെടാവുന്നതാണിതെല്ലാം. (കെ. രാഘവന്‍ തിരുമുല്‌പാട്‌)

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate