2015-16 ലെ സ്ഥിര വിലയില്‍ മൊത്തം സംസ്ഥാന ആഭ്യന്തര ഉല്പന്നത്തിലേക്ക് മൈനിംഗ് ആന്റ് ക്വാറിയിംഗ് മേഖലയുടെ കൂട്ടിചേര്‍ക്കപ്പെട്ട മുല്യത്തിലേക്കുള്ള വിഹിതം 5,07,958 ലക്ഷം രൂപയായിരുന്നു. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 6.21 ശതമാനം കൂടുതലാണ്. സ്ഥിര വിലയില്‍ ഈ മേഖലയുടെ വിഹിതം 2015-16 ല്‍ 1.20 ശതമാനം രേഖപ്പെടുത്തി. സ്ഥിര വിലയിലെ (2011-12) മൊത്തം സംസ്ഥാന ആഭ്യന്തര ഉല്പന്ന കണക്കുകള്‍ പ്രകാരം 2012-13 മുതല്‍ 2015-16 വരെ ഈ മേഖലയില്‍ സംസ്ഥാനം കൈവരിച്ച വളര്‍ച്ചാ നിരക്കുകള്‍ ചിത്രം 3.4 ല്‍ രേഖപ്പെടുത്തിയിരിക്കുന്നു.
സംസ്ഥാനത്തെ ഖനന ക്വാറി മേഖലകളുടെ വളര്‍ച്ച നിരക്ക് 2012-13ൽ നെഗറ്റീവാണ് രേഖപ്പെടുത്തിയത്. എന്നാല്‍ 2013-14 ല്‍ വളര്‍ച്ച പോസിറ്റീവ് ആയി 50.13% രേഖപ്പെടുത്തി. 2014-15 ല്‍ വളര്‍ച്ച 39.13% ആയി കുറയുകയും ചെയ്തു. 2015-16 ല്‍ 6.21% വളര്‍ച്ച രേഖപ്പെടുത്തി.
2016 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ അനുസരിച്ച് കേരളത്തില്‍ 87 പ്രധാന ധാതു ഖനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2015-16 കാലയളവില്‍ 77 മേജര്‍ മിനറല്‍ മൈനിംഗ് ലീസുകളും, മൈനര്‍ മിനറല്‍ വിഭാഗത്തില്‍പ്പെട്ട 501 ക്വാറി ലീസുകളും, 2670 മൈനര്‍ മിനറലുകള്ക്കായുളള ക്വാറി പെര്‍മിറ്റും, 1549 ഡീലര്‍ ലൈസന്‍സുകളും നല്കി. 2015-16 ലെ കണക്ക് പ്രകാരം കേരളത്തില്‍ ആകെ 188 അംഗീകൃത മെറ്റല്‍ ക്രഷര്‍ യൂണിറ്റുകളുണ്ട്. കൂടാതെ രണ്ട് മൈനര്‍ മിനറല്സിനായുളള ലൈസന്‍സുകള്‍ നല്‍കുകയും ചെയ്തു.
2016 ഒക്ടോബര്‍ വരെയുള്ള കണക്കു പ്രകാരം മൈനിംഗ് ലീസുകള്‍ നടത്തുന്ന ആകെയുളള പ്രദേശം 1139.75 ഹെക്ടറാണ്. ഇതില്‍ ധാതുമണല്‍ 558.37 ഹെക്ടറും, കക്ക 245.69 ഹെക്ടറും, കക്ക/ സീഷെല്‍ 99.4 ഹെക്ടറും, ഇരുമ്പയിര് 86.06 ഹെക്ടറും ചൈനാക്ലേ 72.95 ഹെക്ടറുമാണ്. ഗ്രാഫൈറ്റ് ഉള്‍പ്പെടുന്ന ഭൂപ്രദേശം 1.25 ഹെക്ടറുമാണ്. ബോക്സൈറ്റ് ഖനനം ഇപ്പോള്‍ കേരളത്തിലില്ല.
അവസാനം പരിഷ്കരിച്ചത് : 2/16/2020