অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സമാന്തര ചികിത്സ

സമാന്തര ചികിത്സ

ആമുഖം

ലോകത്ത് ഇന്ന് ഔഷധ ചികിത്സ കൂടാതെ പല തരം ചികിൽസാ -സംവിധാനങ്ങളും നിലനിൽകുന്നുണ്ട്.

  • വ്യായാമ’ ചികിത്സ (ഫിസിയോ തെറാപ്പി)
  • തിരുമ്മു ചികിത്സ
  • പ്രാണ ചികിത്സ
  • കാന്ത ചികിത്സ
  • വർണ്ണ ചികിത്സ
  • മന്ത്രചികിത്സ
  • മന്ത്രൗഷധ ചികിത്സ (മൂലികാ വിദ്യ)
  • റക്കി (9)മാനസിക ചികിത്സ (ഹിപ്നോട്ടിക് തെറാപ്പി)
  • യോഗ ചികിത്സ
  • പ്രകൃതി ചികിത്സ.
  • ധ്യാന ചികിത്സ (മെഡിറേറഷൻ)
  • അക്യുപഞ്ചർ:
  • നാഡി ചികിൽസ
  • വ്രത ചികിൽസ
  • അക്യു പ്രഷർ മുത ലായവ. സമാന്തര ചികിത്സകളാണ്

ഇവയിൽ(|) പ്രാണ ചികിത്സ (2) റക്കി (3) മാനസ ചികിൽസ (ഹിപ്നോട്ടിക് തൊപ്പി) (4)മന്ത്രചികിത്സ (5) ധ്യാന ചികിൽസഎന്നിവ മനസിനെ ആശ്രയിച്ചുള്ളവയും

  • വ്യായാമ ചികിൽസ (ഫിസിയോ തെറാപ്പി)
  • തിരുമ്മു ചികിൽസ
  • കാന്ത ചികിൽസ
  • വർണ ചികിൽസ
  • പ്രകൃതിചികിൽസ
  • അക്യുപഞ്ചർ
  • നാഡി ചികിൽസ
  • അക്യുപ്രഷർ എന്നിവ ശരീരത്തെ ആശ്രയിച്ചുള്ളവയും ആണ്.

യോഗ ചികിൽസയുംവ്രതചികിൽസയുംമനസുംശരീരവും ചേർത്തുംമന്ത്രൗഷധ ചികിത്സ മനസും മരുന്നും യോജിപ്പിച്ചും ഉപയോഗിക്കുന്നു .

ഇവയെ സ്വയാശ്രയ ചികിൽസ എന്നും പരാശ്രയ ചികിൽസ എന്നും ദ്വയാ ശ്രയചികിൽസ എന്തും മൂന്നായി തരം തിരിക്കാം – ധ്യാന -ചികിൽസ യോഗ ചികിൽസ വ്രത ചികിൽസ വ്യായാമ ചികിൽസ പ്രകൃതി ചികിൽസ എന്നി വ സ്വയം ചെയ്യേണ്ടവ യാണ്.തിരുമ്മ് ചികിത്സ കാന്തചികിൽസ അക്യുപഞ്ചർ എന്നിവ മറ്റൊരാൾ ചെയ്യേണ്ടതാണ്. ബാക്കിയുള്ളവ സ്വയമായോ മറ്റൊരാളാലോ ചെയ്യാവുന്നതാണ്,

കായാശ്രിത ചികിൽസയിൽ ശരീരത്തിന്റെ ജൈവ പ്രവർത്തനങ്ങളെ ഉത്തേ ജിപ്പിക്കുകയാണ് ചെയ്യുന്നത്. തിരുമ്മും വ്യായാമവും രക്തചംക്രമണത്തെ വർദ്ധിപ്പിക്കുകയും ലസികകളിലൂടെ കോശമലങ്ങളെബഹിഷ്കരിക്കുകയും ചെയ്യുന്നു. കാന്തചികിൽസ അയോണുകളെയും തദ്വാര ഓക്സിജനേയും രോഗബാധിത പ്രദേശങ്ങളിൽ എത്തിക്കുന്നു ഇവ മൂലം രക്തചംക്രമണം വർദ്ധിക്കുന്നു. വർണ ചികിൽസയുംസംവേദന നാഡികളെ ഉത്തേ ജിപ്പിക്കുകയോ ശാന്മാക്കുകയോ ചെയ്തിട്ടാണ് രോഗശാന്തി ഉണ്ടാക്കുന്നത് .പ്രകൃതിചികിത്സ പ്രധാനമായും കോശമലക്കളെ ശോധന ചെയ്യുന്നു. ചൂടും തണുപ്പുംയുക്തിപൂർവം ഉപയോഗിച്ച് ആവശ്യാനുസരണം രക്ത ചംക്രമണം കൂട്ടുകയും കുറക്കുകയും ചെയ്യുകയും ചെയ്യുന്നു. സംവേദന നാഡികളെ യുക്തിപൂർവം ഉത്തേജിപ്പിക്കുകയും ശാന്തമാക്കുകയും ചെയ്യുന്നു.ഇവ ഇടവിട്ടു ചെയ്യുന്നത് സംവേദന നാഡികളുടെ ക്ഷമത വർദ്ധിപ്പിക്കുന്നു. അകൂപഞ്ചർ നാഡീകേന്ദ്രങ്ങളിൽ സൂചി കൊണ്ടു കുത്തിയിട്ടാണ് നാഡികളെ ഉത്തേജിപ്പിക്കുന്നത്. നാഡി ചികിൽസയിൽ നാഡീ കേന്ദ്രങ്ങൾക്കു പകരം നാഡികളുടെ അഗ്രഭാഗങ്ങളെ മർദിച്ചിട്ടാണ് നാഡികളെ ഉത്തേജിപ്പിക്കുന്നത് ,അക്യുപ്രഷറിൽ പ്രത്യേക പ്രഷർ പോയന്റുകളിൽ മർദിക്കുന്നു ശരീരത്തിന്റെ ഓജസിനെ ആശ്രയിച്ചാണ് ഇവയുടെ വിജയസാദ്ധ്യത ഓജസ് തീരെ ക്ഷയിച്ചാൽ ഫലപ്രാപ്തി ദുഷ്കരമാകും.

ഇനി മനസിനെ ആശ്രയിച്ചുള്ള ചികിൽസകള പരിശോധിക്കാം. ഉപബോധമനസിന്റവ്യാപാരങ്ങൾക്കനുസരിച്ച് ശരീര ബാഹ്യ മായി ഒരു ഓറ അധവാ വൈദ്യുതകാന്തികവലയം ഉണ്ടാകുന്ന തായി വിശ്വ സിച്ചു വരുന്നു. ശരീരാരോഗ്യ സ്ഥിതി ഈ ഓറ പരി ശോ ധിച്ചാൽ മനസിലാക്കാം .ഓറയിലെ മാറ്റങ്ങളെ നോർമലാ ക്കിയാൽ രോഗവും ശമിക്കുമെന്ന് പ്രാണ ചികിൽസകരുടെ വിശ്വാസം. അതിനുള്ള തന്ത്രങ്ങളെയാണ് പ്രണ ചികിൽസ എന്നു പറയുന്നത്. റക്കിയും സമാനമായ ചിന്താഗതിയാണ് പുലർത്തുന്നത് എന്നാൽ നാഡീകേന്ദ്രങ്ങളായ ചക്രങ്ങളേയും നാഡികളുടെ അ ഗ്രകേന്ദ്രങ്ങളേയും ആണ് ഉപയോഗിക്കുന്നത്. ഹിപ്നോട്ടിസ്റ്റുകൾ ഉപബോധ മനസിനെയാണ് ആരോഗ്യദായകമായി കാണുന്നത്. ശരീരത്തിന്റെ ആന്തരിക പ്രവർത്തനങ്ങളെല്ലാം നിയന്ത്രിക്കുന്നത്ഉപബോധമനസാണ് അതുകൊണ്ട് ഉപ ബോധമനസിനെ നിയന്ത്രിച്ചാൽ ആരോഗ്യം സംരക്ഷിക്കാം എന്നാണ് ഹിപ്നോട്ടിസ്റ്റംകളുടെ വാദം. .മന്ത്രങ്ങൾക്കുംധ്യാനങ്ങൾക്കും അബോധ മനസിനേയും സ്വാധീനിക്കാൻ കഴിവുണ്ട് .തൻമൂലം ആധാര ചക്രങ്ങൾ ഉത്തേജിക്കപെടുകയും പ്രാണന്റെ സഞ്ചാരത്തെ ഉത്തേ ജിപ്പിക്കുകയും സംവേദന നാഡികളുടെ കർമ കുശലത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ശാരീരിക ആരോഗ്യം ഒരു ജൈവ പ്രക്രിയയാണ് .അതിന് മാനസിക വ്യാപാരങ്ങളുമായി യാതൊരു ബന്ധവുമില്ല എന്നാണ് അടുത്ത കാലം വരെ ആധുനിക ശാസ്ത്രകാരൻമാർ വിശ്വസിച്ചിരുന്നത് പിന്നീടത് അൾസർ പ്രഷർ ആസമ മുതലായ ചില രോഗങ്ങളിലെ മനോബന്ധം അംഗീകരിക്കപ്പെട്ടു. ഇന്നിപ്പോൾ കാൻസർ മുതലായ മഹാരോഗങ്ങളുടെ നിയന്ത്രണത്തിനും മനസിന് നിർണായക പങ്കുണ്ടെന്ന്പല ഡോക്ടർമാരുംവിശ്വസിച്ചുവരുന്നു.എന്നാൽ പൗരാണിക ഭാരതീയ ഋഷിമാർ എല്ലാ രോഗത്തിനും മാനസികമായ കാരണങ്ങളുണ്ട് എന്ന് വിശ്വസിച്ചിരുന്നു. മനസ് എന്നതുകൊണ്ട് പൗരാണികർ വിവക്ഷിക്കുന്നത് ബോധമണ്ഡലം മാത്രമല്ല. ഉപബോധമണ്ഡലവും അബോധമണ്ഡലവും എല്ലാം ഉൾപെടും. ശരീരാന്തര പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് ഉപബോധമനസാണ്. അപ്പോൾ സ്വാഭാവികമായും ഉപബോധമനസിന്റെ പ്രവർത്തന വെകല്യങ്ങൾ ജൈവ പ്രവർതനങ്ങളെ ദോഷകരമായി ബാധിക്കും എന്നത് ഊഹിക്കാവുന്നതേ ഉള്ളു. ഔഷധങ്ങളൊന്നും ഉപബോധ മനസിനെ ചികൽസിക്കുവാൻ പ്രാപ് മല്ല. എന്നാൽ ഔഷധങ്ങൾ കൊണ്ട് കുറെയൊക്കെ രോഗശമനം കാണാറുണ്ട് .അതുകൊണ്ട് അടിസ്ഥാനപരമായ ദോഷങ്ങൾ ശമിക്കുന്നില്ല .എയിഡ്സ് രോഗികളിൽ നിസാരമായ അണുബാധയും മാരകമാകുന്നു .ആന്റിബയോട്ടിക്കു കളകൊണ്ട് രോഗശമനം സാധിക്കു മെങ്കിലും സ്വയം പ്രതിരോധം കുറയുന്നതിനാൽചികിൽസ ദുഷ് കരമാക്കും. അതുപോലെ ഉപബോധമനസിന്റെ തകരാറുകൾ മൂലമുണ്ടാകുന്ന രോഗങ്ങൾ ബാഹ്യ ചികിൽസകൾ കൊണ്ട്ശമിച്ചാലും വീണ്ടും ഉണ്ടാകുവാനാണ് സാദ്ധ്യത .ചിലരിൽ കാലദേശങ്ങൾമാറുമ്പോൾഇവ സ്വയംശമിക്കുന്നതായും കാണാം.

ചിത്താ ശ്രിത ചികിൽസകളെ ഒരു അനുപൂരക ചികിൽസയായിട്ടാണ് പൗരാണികർ വീക്ഷിച്ചിരുന്നത്. ശോധനാ ചികിൽസയും ലേപനാദി ബാഹ്യ ചികിൽസയും ശമനൗഷധങ്ങളെ സഹായിക്കുന്നതു പോലെ . ചിത്താശ്രിതചികിൽസകളും ശമനൗഷധങ്ങളെ സ ഹായിക്കുന്നു. എല്ലാ രോഗങ്ങളിലും ശമദമങ്ങൾ ശീലിക്കണം എ ന്നതാണ് ആയുർവേദ വീക്ഷണം. ചിത്താന്ത്രിത ചികിൽസകളെല്ലാം ഹിപ്നോട്ടിക്ക് നിർദേശങ്ങളാണ്. അവ ഉപയോഗിക്കുന്നരീതികളും സ്ഥാനങ്ങളും മാത്രമേ മാറ്റം വരുന്നുള്ളു. ആ യോധന കലകളായ കളരി കരാട്ടേ ജുഡോ എന്നിവ പ്രയോഗ വൈവിധ്യം കൊണ്ട്ചി വ്യത്യസ്തമായിരിക്കുന്നതുപോലെ.ചികിൽസകൻ പ്രത്യേക തരം മാനസികവ്യായാമങ്ങളിലൂടെ ഇശ്ചാശക്തിയെ ബലപെടുത്തുന്നു.ചികിൽസകന്റെ നിർദേശങ്ങൾക്കനുസരിച്ച് രോഗിയിൽ വ്യതിയ

അനാദികാലം മുതൽ ഭാരതീയ ഋഷിമാർ മനസിന്റെ വൈവി ധ്യാത്മകതയും വൈരുദ്ധ്യാൽ മകതയും നിരീക്ഷണ പഠനവിധേയമാക്കി യിരുന്നു.അവർ മനസിന്റെ പ്രവർത്തനങ്ങളെ മൂന്നു തലങ്ങളാ യി വിഭജിച്ചിരുന്നു. അവ ബോധമണ്ഡലം ഉപബോധ മണ്ഡലം അബോധമണ്ഡലം എന്നിവയാണ്. ബോധമണ്ഡലം മാത്ര മാണ് mമ്മുടെ അറിവിലുള്ളത് .ഉപബോധമണ്ഡലമാണ് ശാരീരിക എവർത്തനങ്ങളെല്ലാം നിയന്ത്രിക്കുന്നത്. അബോധ മനസിൽ ജൻ മാന്തര ബന്ധങ്ങളും. പുണ്യപാങ്ങളും ജൽമ വാസmകളും അടങ്ങി യിരിക്കുന്നു.അബോധ മനസിന്റെ നിയന്ത്രണങ്ങൾക്കു വി ധേയ മായാണ് ഉപബോധ മനസിന്റെ പ്രവർ തനം ഉപബോധമനസിന്റെ നിയന്ത്രണത്തിലാണ് ബോധ മനസിന്റെ പ്രവർത്തനം നമ്മുടെ ഇശ്ച ,ക്കനുസരിച്ച്‌ നിയന്ത്രിക്കാവുന്നത് ബോധ മനസുമാത്രമാണ് .അതും ഭാഗികമാണ് കോപതാ പാദി വികാരങ്ങളിൽ നമുക്ക്ഭാഗിക,മാ യെ നിയന്ത്രണമുള്ളൂ. ചിത്താ ശ്രയ ചികിൽസകളെ രണ്ടായി തരം തിരിക്കാം .ശ്വാശ്രയ ചികിൽസയും പരാശ്രയചികിൽസയും. ശമദമങ്ങൾ ശീലിച്ചും ജപ ധ്യാനങ്ങൾ ആചരിച്ചും രോഗശമനം വരുത്തുന്നതാണ് ശ്വാശ്രയ വിധികൾ .സഹായകമായി ഉപവാസവും മററും ആചരിക്കാറുണ്ട്.ചിത്താ ശ്രയചികിൽസകളെല്ലാം ഹിപ്നോട്ടകം നിർദ്ദേശങ്ങളാണ് പരാശ്രയ ചികിത്സയിൽ ശമദമങ്ങളും ധ്യാനങ്ങളും കൊണ്ട് ദൃഢചിത്തനായ ഒരാളുടെ സങ്കൽപത്തിനനുസരിച്ച് രോഗശാന്തി ഉണ്ടാകുന്നു. ഇവിടെ ചികിത്സക്കന്റ ഇശ്ചാശക്തിയും രോഗിയുടെ ഓജസും മനസുകളുടെ പൊരുത്തവും രോഗശാന്തിയെ നിയന്ത്രിക്കുന്ന ഘടകങ്ങളാണ്. ചികിൽസ കനെ രോഗി വിരോധത്തോടെയോ അവജ്ഞയോടെയോ കാണുന്നു എങ്കിൽ രോഗശമന സാദ്ധ്യത കുറവാണ്.

സമാന്തര ചികിൽസകളിൽ പ്രധമ സ്ഥാനം യോഗക്കാണ്‌. പ്രയോഗി ക്കുവാനുള്ള സൗകര്യം കൊണ്ടും ക്ഷിപ്രഥലം കൊണ്ടും അടു ത്ത സ്ഥാനം അർഹിക്കുന്നത് മന്ത്രൗഷധ യോഗങ്ങളാണ്. പണ്ടുകാ ലത്ത് പല മാരക രോഗങ്ങൾക്കും വിഷത്തിനും ജീവൻ രക്ഷാ ഉപാ ധിയാ യി ഉപയോഗിച്ചിരുന്ന മന്ത്രൗഷധ യോഗങ്ങൾ ഇന്ന്‌ വിസ്മൃ തി യിൽ ആയികൊണ്ടിരിക്കുന്നു പൈതൃകമായതിനെ നിന്ദിക്കു കയും വൈദേശികമായതിനെ സ്വീകരിക്കുകയും ചെയ്യുന്ന പ്രവണത ഉപേക്ഷിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ഉദരരോഗവും നാട്ടു ചികിത്സയും

ജീവിത ശൈലീ ജന്യ രോഗങ്ങൾ അനുദിനം വർദ്ധിച്ച് വരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അവയിൽ പ്രധമ സ്ഥാനീയമാണ് ഉദരരോഗങ്ങൾ. പരമ്പരാഗത ഭക്ഷണ രീതികൾ മറന്ന് പുതിയ ഭക്ഷണ സംസ്കാരം രൂപപെട്ടപ്പോൾ ഉദരരോഗങ്ങൾക്രമാധികമായി വർദ്ധിച്ചു.ശരീരത്തിന്റെ ഊർജ ആവശ്യങ്ങൾക്കും കോശങ്ങളുടെ  പുനർ നിർമാണത്തിനും ആവശ്യമായ അന്നജവും മാംസ്യവും ധാതുലവണങ്ങളും വിററാമിനുകളും അടങ്ങിയ ആഹാരമാണ് പോഷകാഹാരം. അതിന് പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും ആഹാരത്തിൽ അധികമായി ഉൾകൊള്ളണ്ടതാണ്. എന്നാൽ മത്സ്യവും മാംസവും മുട്ടയും മറ്റു മാണ്ട് പോഷകാഹാരം എന്ന്  ഒരു മദ്ധ്യാ ധാരണ പലരും വച്ചു പുലർത്തുന്നു. അമിതമായ ഭക്ഷണവും അസമയത്തുള്ള ഭക്ഷണവും വിരുദ്ധാഹാരങ്ങൾ ഒന്നിച്ച് കഴിക്കുന്നതും  കഴിച ആഹാരം ദഹനം പൂർത്തിയാക്കും മുൻപ് വീണ്ടും ആഹാരം കഴിക്കുന്നതും ഉദരരോഗങ്ങൾക്ക് കാരണമാകുന്നു. ഇതു മൂലം ദഹനപ്രക്രിയ താളം തെറ്റുകയും നെഞ്ചെരിച്ചിൽ പുളിച്ച് തികട്ടൽ അൾസർ അർശസ് ഗ്യാസ് ട്രബിൾ ക്രിമി അനീമിയ മുതലായ രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. ആമവാതം എന്ന മഹാ രോഗം ദീർഘകാലത്തെ വിഷമാഗ്നിയുടെ അനന്തര ഫലമാണ്. ദഹനപ്രക്രിയ ശരിയായി നടന്നാൽ ഏത് മഹാ രോഗത്തെയും അതിജീവിക്കാനാകും എന്നാണ് ആയുർവേദ ആചാര്യൻമാർ വിശ്വസിച്ചിരുന്നത്. ദഹന വൈഷമ്യങ്ങളേയും ഉദരരോഗങ്ങളേയും അതിജീവിക്കാൻ ലഘുവായ ചില ചികിത്സാ മുറകളും ചര്യകളും പറയാം.ഇവ രോഗാരംഭത്തിലോ രോഗശമനം കണ്ട ശേഷം ആവർതിക്കാതെ ഇരിക്കാനോ ആണ് ഉപയോഗിക്കേണ്ടത്. രോഗം മൂർഛിച്ചിരിക്കുമ്പോൾ വിദഗ്ദ്ധോപദേശങ്കകാരമേ ഇവ സ്വീകരിക്കാവു. ആദ്യമായി ശരീരത്തിന് ആവശ്യമായ വ്യായാമം കിട്ടുന്നുണ്ട് എന്ന് ഉറപ്പു വരുത്തുക. കഴിച്ച ആഹാരം ദഹനം പൂർത്തിയാക്കിയ ശേഷം മാത്രം വീണ്ടും ആഹാരം കഴിക്കുക. കഴിവതും ആഹാരത്തിന് സമയക്രമം പാലിക്കുക.

ആർദ്രകാദി യോഗം

ഇഞ്ചിനീരും നാരങ്ങനീരും അൽപം മഞ്ഞളും ചേർത്ത വെള്ളം ഓരോ ഗ്ലാസ് ആഹാരശേഷം ശീലിക്കുക.ദഹm കുറവിനും ഗ്യാസ് ട്രബിളിനും നന്ന്. ആവശ്യത്തിന് ഇപ്പോപഞ്ചസാരയോ ചേർക്കാം
കാള ശാകാദി യോഗം.(നാട്ടു ചികിത്സ )

ഒരു പിടി കറിവേപ്പിലയും 20 ഗ്രാം കസ്തൂരി മഞ്ഞളും 10 ഗ്രാം അയമോദകവും അഞ്ചു ഗ്രാം കുരുമുളകും കൂടി ഒന്നര ലിറ്റർ വെള്ളത്തിൽ വെന്ത് ഇന്തുപ്പും കായം പൊരിച്ചതും ചേർത്ത് ഓരോ ഗ്ലാസ് ആഹാരശേഷം ശീലിക്കുക. നെഞ്ചെരിച്ചിൽ പുളിച്ചു തികട്ടൽ ഗ്യാസ് ട്രബിൾ അൾസർ അർശസ്ക്രിമി മുതലായവ ശമിക്കും.
അഭയാദി യോഗം ( സഹസ്രയോഗം)

കടുക്കയും മുതിരയും വെളുത്തുള്ളിയും 20 ഗ്രാം വീതം എടുത്തം ഒന്നേകാൽ ലിറ്റർ വെള്ളത്തിൽ വെന്ത് 300 മില്ലിയാക്കി അരിച്ച് 75 മില്ലി വീതം രാവിലെയും വൈകിട്ടും സേവിക്കുക. ദഹനകുറവും ശോധന കുറവും വയർ കമ്പിക്കുന്നതും ഗ്യാസ് ട്രബിളും ശമിക്കും

ചുക്കിലിരട്ട്യാദി യോഗം ( സഹസ്രയോഗം)

100 ഗ്രാം ചുക്കും 200 ഗ്രാം ശർക്കരയും 400 ഗ്രാം എള്ളും കൂടി പൊടിച്ചു വച്ചിരുന്ന് ഒരു ഗ്ലാസ് തിളപ്പിച്ച പാലിൽ ചേർത്ത് രാവിലെയും വൈകിട്ടും കഴിക്കുക. അൾസർ ഗ്യാസ് ട്രബിൾ രക്താർ ശസ് മുതലായവ ശമിക്കും.പോഷകവുമാണ്..

കഷായ കഞ്ഞി (നാട്ടു ചികിത്സ )

ഒരു പിടി തൊട്ടാവാടിയും അഞ്ച് മൂക്കാത്ത വെണ്ടക്കയും കൂടി ഒന്നര ലിറ്റർ വെള്ളത്തിൽ വെന്തരിച്ചതിൽ അരിയിട്ട് കത്തി വച്ച് ആഴ്ചയിൽ ഒരുദിവസം വൈകിട്ട് ഉപയോഗിക്കുക. പിത്തരസം വർദ്ധിക്കുക മൂലം നെഞ്ചെരിച്ചിൽ പുളിച്ചു തികട്ടൽ മുതലായവ ശമിക്കും. കാള ശാകാദി യോഗം ഉപയോഗിക്കുന്നവർ ഇതുകൂടി ഉപയോഗിക്കുന്നത് നന്ന്.

തൃഫലാ ദികഷായകഞ്ഞി.(നാട്ടു ചികിൽസ )

നെല്ലിക്ക കടുക്കതാന്നിക്ക ഇരട്ടി മധുരം ഇവ പത്തു ഗ്രാം വീതം ഒന്നേകാൽ ലിറ്റർ വെള്ളത്തിൽ വെന്തതിൽ അരി വറുത്തിട്ടു കത്തി വച്ചതിൽ ഇന്നു പ്പും ഗ്രാം പു  പൊടിച്ചതും ചേർത്ത് കഴിക്കുക.

കഷായ കഞ്ഞി (നാട്ടു ചികിത്സ)

300 ഗ്രാം കസ്തൂരി മഞ്ഞൾ ഒന്നേകാൽ ലിറ്റർ,  മലരോ അരിവറുത്തവെള്ളത്തിൽ വെന്തരിച്ചതിൽ അരിയോ മലരോ ഇട്ട് കഞ്ഞി വച്ച് അതിരാ.അൾസർ ശമിക്കും.

എന്താണ് ആയുർവേദം.

പ്രപഞ്ച ഉല്പത്തിയെകുറിച്ച് ആധുനികശാസ്ത്ര കാരന്മാരുടെ ഇടയിൽമൂന്നഭിപ്രായ ങ്ങളാണ് ഇന്നു നിലനില്കുന്നത്.(1)മഹാസ്ഫോടന സിന്ധാന്തം (2)ചിരസ്ഥായിസിന്ധാന്തം (3)ആന്നോളന സിന്ധാന്തം. അനാദിയായി നിലനിന്നിരുന്ന ഒരു മഹാപിണ്ടം വിദൂരമായ ഏതോ ഭൂതകാല ത്തിൽ പൊട്ടിത്തെറിച്ച് ഇന്നുനാംകാണുന്ന ഗ്രഹങ്ങളും നക്ഷത്രങ്ങളും മറ്റുമായി പ്രപഞ്ചത്തിൽ വിസ്തരിക്കപെട്ടു അഥവാ വിതരണം ചെയ്യപെട്ടു. ഇതാണ് മഹാസ്ഭോട്ന സിദ്ധാന്തം. എന്നാൽ പഞ്ചത്തിനു ഉല്പത്തിയുംനാശവും ഇല്ല അത് അനാദിയും ചിരസ്തയിയും ആണ് എന്ന് ചിരസ്ഥായി സിധാന്തികർ വാദിക്കുന്നു .ഇനി യൊരുവിഭാഗം രാവും പകലും പോലെ വേനലും വര്ഷവും പോലെ പ്രപഞ്ചവും ചാക്രികമായി ഉണ്ടാവുകയും നശിക്കുകയും ചെയ്തുകൊണ്ടി രിക്കുന്നു എന്ന്വിശ്വസിക്കു ന്നു.ഇതാണ് ആന്നോളന സിദ്ധാന്തം. പ്രാചീന ഭാരതീയഋഷിമാരും ഈ പുനരാവര്തനസിദ്ധാന്തമാണൂ വിശ്വസിച്ചിരുന്നത്. ആദിയിൽ വിരാട്പു രുഷനായ മഹാ വിഷ്ണു ഉണ്ടായിരുന്നു. പ്രപഞ്ചഉല്പത്തികാലത്ത് വിരാട്പുരുഷന്റെ നാഭിയില്നിന്നും ഒരു താമര ഉത്ഭവിച്ചു. ഈ താമരയിനിന്നും ബ്രഹ്മാവ് ഉത്ഭവിച്ചു, ബ്രഹ്മാവ് പ്രപഞ്ചവും ജീവജാ ലങ്ങളും സൃഷ്ടിച്ചു. ബ്രഹ്മാവിന്റെ ആയുസ് തീരുമ്പോള്പ്രപഞ്ചം വിരാ ട്പുരുഷനില്വിലയം പ്രാപിക്കും .ഇതാന് പ്രപഞ്ച ഉത്പത്തിയെകുറിച്ച് ഭാരതീയ ഋഷിമാരുടെ കാവ്യാത്മകമായവിവരണം.

ജഗല്സ്രഷ്ടാവായ ബ്രഹ്മാവ് പ്രപഞ്ചവും ജീവജാലങ്ങളെയും മനുഷ്യരെയും സൃഷ്ടിച്ച പ്പോള്തന്നെ വേദങ്ങളും സ്മരിച്ചു. യര്ഗ്വേദം യജ്ജുര്വേദം സാമlവേദം അഥർവവേദം എന്നീ നാല് വേദങ്ങളും അവയുടെ ഉപാങ്ഗങ്ങളായ ആയുര്വ്വേദം ധനുര്വേദം സ്ഥാപത്യവേദം ഗാന്ധര്വവേദം എന്നീ നാല് ഉപവേദങ്ങളും ഉല്പത്തികാലത്തുതന്നെ ബ്രഹ്മാവിനാൽ സ്മരിക്കപ്പെട്ടതാണ്. അങ്ങിനെ ലോകാരംഭ കാലത്തുതന്നെ ആയുര്വേദവും രൂപപെട്ടതായി ഋഷിമാർ വിശ്വസിക്കുന്നു. ബ്രഹ്മാവില്നിന്നും പ്രജാപതിയും, പ്രജാപതിയിൽ ല്നിന്നും അശ്വനി കുമാരന്മാരും, അശ്വനികുമാരന്മാരില്നിന്നും ഇന്ദ്രനും, ഇന്രനില്നിന്നും മനുഷ്യരും ആയുര്വ്വേദം അഭ്യസിച്ചു ആത്രേയനും കാശ്യപനും ധന്വന്തിരിയും ഇന്ദ്രനില് നിന്നും ആയുര്വ്വേദം അഭ്യസിച്ചവരാണ് എങ്കിലും ധന്വന്തിരിയാണ് ആയുര്വേദത്തിന്റെ ആദിഗുരുആയി പരക്കെ അംഗീകരിച്ചിട്ടുള്ളത്. നിദാനത്തില്മാധവാചര്യനും സൂത്രസ്ഥാ നത്തില് വാക്ഭടാ ചാര്യനും ഔഷധ യോഗങ്ങളില്ചരകാചാര്യനും സസ്ത്രവിദ്യയിൽ സുസൃതാചാര്യനും പ്രഗല്ഭരാ യിരുന്നു ഇവരുടെ ഗ്രന്ഥങ്ങളാണ്. ആയുര്വേ ദത്തിന്റെ അടിസ്ഥാന ഗ്രന്r ത്രിദോഷസിദ്ധാന്തം രോഗനിദാനം രസ ഗുണ വീര്യാദി ഔഷധ മൂല്യ നിര്ണയം മുതലായ അടിസ്ഥാന കാര്യങ്ങളില് വ്യത്യാസമില്ലെങ്കിലും അഗസ്ത്യര്ഭോഗര്മുതലായ സിധന്മാ രിലൂടെ വികസിച്ച സിദ്ധ വൈദ്യം തനിമയാര്ന്ന ഒരു ചികിത്സാശാഖയായി വളര്ന്നു. സിദ്ധ വൈദ്യത്തിന്റെ ഉപജ്ഞാതാവ് ശിവന് ആണെന്ന് വിശ്വസിച്ചു വരുന്നു. ശിവ നില്നിന്നും പാര്വതിയും പാര്വതിയില്നിന്നും മുരുകനും മുരുകനില്നിന്നും അഗസ്ത്യരും സിധ വൈദ്യം അഭ്യസിചച്ചു. രോഗചികില്സക്കുപരി യോഗ സിദ്ധിക്കു സഹായിക്കുന്നതും സ്വഭാവ രൂപീകരണത്തിന് സഹായി ക്കുന്നതു ആയ പല രഹസ്യ യോഗങ്ങളും സിധവൈദ്യത്തില് പ്രതിപാദിക്കുന്നുണ്ട്. കായിക താരങ്ങള്ക്കു വേണ്ടി ആലോപതിയില് സ്പോര്ട്സ് മെഡിസിന് സിപ്പിച്ചതുപോലെ യോഗസാധകര്ക്കു വേണ്ടി ആയുർ വേദത്തില്നിന്നും വികസിപ്പിച്ചതാണ് സിദ്ധ ഔഷധങ്ങള്  എന്ന്മനസിലാക്കാം.
ആത്മധാതുദോഷമല സംയുക്തമാണ് ശരീരം. ത്വക്ക് മാസം മേദസ് രക്തം അസ്ഥി മജ്ജ ശുക്ലം എന്നീഏഴ് ധാതുക്കളും വാതം പിത്തം കഫം എന്നീ മൂന്നു ദോഷങ്ങളും ശരിര പ്രവര്തനതിലുണ്ടാകുന്ന മലങ്ങളും ഇവയെ കൂട്ടി യോജിപ്പിക്കുന്ന ആത്മാവും ചേര്ന്നതാണ് ശരീരം. ആകാശം അഗ്നി വായു ജലം ഭൂമി എന്നീ പഞ്ചഭൂതങ്ങ ളാല്നിര്മിതമായ ശരീരം അന്നമയം പ്രാണമയം മനോമയം വിജ്ഞാനമയം ആനന്ദമയം എന്നിങ്ങനെ പഞ്ചവിധ കോശ ങ്ങളായി സ്ഥിതിചെയ്യുന്നു. അന്നമയകോശം ഭൌതികഷരീരമാണ്. പ്രാണമയകോശം ശരീരത്തെ പ്രവര്ത്തി പ്പിക്കുന്ന ഊര്ജ്ജമാണ്. മനോമയകോശം ശാരീരികപ്ര വര്ത്തനങ്ങളെ നിഅന്ത്രിക്കുന്ന ചൈതന്യമാണൂ. വിന്ജ്ജാനമയ കോശം ജീവാല്മാവും ആനന്ദമയകോശം പരമാല്മാവും ആകുന്നു. ആനന്ദമയ കോശം വിജ്ഞാമയ കോശത്തെയും വിന്ജ്ജാനമയ കോശം മനോമയ കൊശത്തെയും മനോമയകോശം പ്രാണമയകോശത്തെയും പ്രാണമയ കോശം അന്നമയ കോശത്തെയും സ്വാഭാവികമായി നിയന്ത്രിക്കുന്നു. അന്നമയ കോശത്താല് പ്രാണമയ കോശ ത്തെയും പ്രാണമയ കോശത്താല് മനോമയ കോശത്തെയും മനോമയ കോശത്താല് വിജ്ഞാനമയ കോശത്തെയും വിജ്ഞാനമയ കോശ ത്താല്ആനന്ദ മയ കോശത്തെയും നിയന്ത്രി ക്കുന്നതിനുള്ള തന്ത്രങ്ങളും ഉപായങ്ങളും പരിശീലനവും ആണ് യോഗ. ഔഷധങ്ങള് അന്നമായ കോശത്തിലാണ് പ്രവര്ത്തിക്കുന്നത് അല്പമായി പ്രാനമയകോശത്തിലും അത്യല്പമായി മനോ മയ കോശത്തെയും നിയന്ത്രിക്കുവാനെ ഔഷധങ്ങള്ക്ക് കഴിയൂ. വിന്ജ്ജാനമയ കോശവും ആനന്തമയ കോശവും ചികിത്സക്ക് അപ്പുറമാണ്`
ത്രിദോഷസിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലാണ് ആയുര്വേദ ചികിത്സ രൂപപെട്ടിട്ടുള്ളത് ദ്രവ്യം അഥവാ ഔഷധ ത്തിനു രേസം ഗുണം വിപാകം വീര്യം പ്രഭാവം എന്നിങ്ങനെ അഞ്ചു സ്വഭാവങ്ങള് ഉള്ളതായി വിശ്തീകരി ക്കുന്നു. മധുരം അമ്ലം ലവണം തിക്തം കടു കഷായം ഇവ ആരും രസം. ഗുരു ലഖു ശീതം ഉഷ്ണം സ്നിഗ്തം രൂക്ഷം സ്ലഷണം പരുഷം സാന്ദ്രം ദ്രവം മൃദു കഠിനം സ്ഥിരം സ്തരം സ്ഥൂലം സൂക്ഷ്മം പിസ്ചിലം വിശദം ഇവ ഗുണങ്ങള് ദഹന പരിണാമങ്ങള്ക്ക്ശേഷം ദ്രവ്യത്തിന്റെ രസം എന്ത്ആയിരിക്കും എന്നതാണ് വിപാകംകൊണ്ട് ഉദ്ദേശിക്കുന്നത്. മധുരവിപാകം അമ്ലവിപാകം കടുവിപാകം ഇങ്ങനെ മൂനാണ് വിപാകങ്ങള്. ദ്രവ്യത്തിന്റെ പ്രധാനമായ ഗുനം എട്ടെണ്ണം വീര്യം എന്നറിയപെടുന്നു. മൃദു തീഷ്ണം ഗുരു ലഖു സ്നിക്തം രൂക്ഷം ശീതം ഉഷ്ണം ഇവ വീര്യം ആകുന്നു. രസം ഗുണം വിപാകം വീര്യം ഈ നാലുസ്വഭാവത്തിന്റെ അടിസ്ഥാനത്തിലാണ് ഒരുദ്രവ്യം ശരീരത്തില് എന്ത് ഗുണദോഷഫലം ഉളവാക്കും എന്ന് നിരൂപിക്കുന്നത്. അതിനനുസരിച്ച് ദ്രവ്യങ്ങളെ വർഗങ്ങലായും ഗണങ്ങളായും യോഗങ്ങളായും ചിട്ടപെടുത്തി യിട്ടുണ്ട്. ദോഷകൊപങ്ങളെ മനസിലാക്കി ദ്രവ്യങ്ങളെ ശരീരവുമായി യോജിപ്പിക്കുന്നതിന് പൊതുവായ നിയമങ്ങളും വ്യവസ്തപെടുതിയിട്ടുണ്ട്. രസവീര്യാദി സമാനസ്വഭാവമുള്ള ദ്രവ്യങ്ങള് ശരീരത്തില് സമാന ഗുണദോഷ ഫലം ഉണ്ടാക്കുന്നു എന്നതാണ് സാമാന്യനിയമം. ഇങ്ങനെ സാമാന്യമായി പ്രവര്ത്തിക്കുന്ന ദ്രവ്യങ്ങളെ സമാനപ്രത്യയാരാബ്ദം എന്ന് പറയുന്നു.
ചില ദ്രവ്യങ്ങള് മുന്പറഞ്ഞ സാമാന്യ നിയമങ്ങളില്നിന്നും വെത്യസ്തമായി, രസവീര്യാദികള്ക്കനുസ രിച്ചു ഉണ്ടാകേണ്ടതല്ലാത്ത ചില ഫലങ്ങള് ഉളവാക്കുന്നു. ഇത്തരം ദ്ര്വ്യങ്ങളെ വിചിത്രപ്രേത്ത്യയാരാബ്ദം എന്ന് പറയുന്നു. ഈ സ്വഭാവത്തിന് പ്രഭാവം എന്ന് പറയുന്നു. രത്നങ്ങള് ധരിക്കുന്നതുകൊണ്ടും മന്ത്രം ജപിക്കുന്നതുകൊണ്ടും തുളസി ആല് അരൂത മുതലായവയുടെ സാമീപ്യം കൊണ്ടും ചില പ്രത്യേക ഫലം ഉണ്ടാകുന്നു. ഇത് പ്രഭാവം എന്ന വിഭാഗത്തിലാണ് ഋഷിമാര് വിശദീകരിക്കുന്നത്. പലദ്രവ്യങ്ങള്ക്കും അല്പം മാത്രമായ പ്രകട മല്ലാത്ത പ്രഭാവം ഉണ്ട്. അങ്ങിനെയുള്ള ദ്രവ്യങ്ങളുടെ പ്രഭാവം വര്ദ്തിപ്പിക്കുന്നതിനുള്ള ചില കര്മങ്ങളും ആചാര്യന്മാർ നിര്ദ്ദേശിച്ചിട്ടുണ്ട്. ഈ വിധികളെ മന്ത്രൌഷധ യോഗങ്ങള് അഥവാ മൂലികാ വിദ്യ എന്നറിയപെടുന്നു, ദ്രവ്യങ്ങളുടെപ്രഭാവം വര്ദ്ധിപ്പിക്കുന്നതിനായി അഞ്ചുകര്മ ങ്ങളാണ് ആചാര്യന്മാര് നിര്ദ്ദേശിച്ചിട്ടുള്ളത്. ദ്രവ്യയോഗം കാലയോഗം മന്ത്രയോഗം സ്ഥിതിയോഗം മനോയോഗം ഇവയാണ് പ്രഭാവം വര്ധിപ്പിക്കുന്നതിനുള്ള കര്മങ്ങള്. ഇവയില് ഒന്നോ രണ്ടോ മൂന്നോ നാലോ എല്ലാംകൂടിയോ ഉപയൂഗിക്കുക പതിവുണ്ട്. ചില പ്രത്യേക ആഴ്ച പക്കം തിഥി നക്ഷത്രം മുഹൂര്ത്തം മുതലായ സമയത്ത് ഔഷധം പറിക്കുകയോ സേവിക്കുകയോ യോജിപ്പിക്കുകയോ ചെയ്യുന്നതിന് കാലയോഗം എന്നുപറയുന്നു. സാരസ്വതാരിഷ്ടതിനു ബ്രഹ്മി പരിക്കേണ്ടത് പൂയം നക്ഷത്രത്തില് ബ്രഹ്മമുഹൂര്ത്തിത്തില് വേണം. ശ്വിത്ര രോഗിക്ക് മുഞ്ഞ പരിക്കേണ്ടത് ഞായറാഴ്ച ബ്രഹ്മ മുഹൂര്ത്ഥത്തില് വേണം.. ചില ഔഷധങ്ങള് പരിക്കുകയോ സേവി ക്കുകയോ കൂട്ടി യോജിപ്പിക്കുകയോ ചെയ്യുന്നതിന് ചില പ്രത്യേക പരിതസ്ഥിതികള് നിര്ദേശിച്ചിട്ടുണ്ട്. പേവിഷത്തിനും കുളിര്ജ്വരത്തിനും കഴുത്തളവ് നീരില്നിന്നുഔഷധം സേവിക്കുവാന് വിധിയുണ്ട്. സാരസ്വതാരിഷ്ടം നീരില്നിന്നുകഴിക്കുവാനും വിധിയുണ്ട് ഗര്ഭ സ്രാവത്തിന് പ്ടര്ച്ചുണ്ടപ്രഭാതത്തില് നിഴല്തട്ടാതെ വേണം പറിക്കുന്നതും അരക്കുന്നതും കഴിക്കുന്നതും. മന്ത്രൌഷധ യോഗങ്ങളില് ഔഷധങ്ങള് നില്കുന്നിടം ചുറ്റും വൃത്തിയാക്കി ധൂപ ദീപാദികാട്ടി കരിക്കിന്വെള്ളം മഞ്ഞള്വെള്ളം കരിവെള്ളം പാല് എന്നിവയിലോന്നാല് യുക്തി പൂര്വ്വം സേചനംചെയ്താണ് ഔഷധം പ്രിക്കുന്നത്. ഇവയാണ് സ്ഥിതിയോഗം. മന്ത്രൌഷധ യോഗങ്ങളില് എല്ലാഔഷധവും മന്ത്രഷസഹമാണ് ഉപയോഗി ക്കുന്നത്. മനോരോഗം ശിരോരോഗം അവസ്മാരം വിഷം മുതലായവയില് വരാഹിമാന്ത്രം അമൃതപഞ്ചാക്ഷരി ഗരുഡമാന്ത്രം എന്നിവ ആയുര്വേദവും നിര്ദേശിച്ചിട്ടുണ്ട്. ഇവയാണ് മന്ത്രയോഗം.. മനോജന്യരോഗങ്ങള് പലതും ഇന്ന് ആധുനികശാസത്രം അംഗീകരിച്ചുകഴിഞ്ഞു. ക്യാന്സര്പോലുള്ള മഹാരോഗങ്ങള് പോലും അടിജീവിക്കുന്നതിന് ഇച്ചാശക്തിക്കുള്ള പങ്ക് ഇന്ന്അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു. ഔഷധംകൊണ്ട് കിട്ടേണ്ട ഫലം ആവര്ത്തിച്ചു ഉരുവിട്ടുരപ്പിക്കുന്നതാണ് മ്നോയോഗം.
പലദ്രവ്യങ്ങള്ചേര്ത്ത്പ്രഭാവമുണ്ടാക്കുന്ന തത്രമാണ് ദ്രവ്യയോഗം. അത്തരം യോഗങ്ങള് വളരെ രഹസ്യമായാണ്ആചാര്യന്മാര് സൂക്ഷിച്ചിരുന്നത്. അവയില് പലതും ഇന്ന് നഷ്ടപെട്ടതായി കരുതുന്നു. ചേരുന്ന ദ്രവ്യങ്ങള്ക്കനുസരിച്ചു വ്യത്യസ്ഥങ്ങളായ അനേകം ഗുണങ്ങള് പ്രദാനം ചെയ്യുന്ന ഒരുദ്രവ്യമാണ് പാതരസം അഥവാ മെര്ക്കുറി. ഈ രസത്തെ കുറിച്ചുള്ളപഠനങ്ങളാണ് ഭാരതവര്ഷത്ത്തില് രസതന്ത്രത്തിന്റെ ആരഭം. അതുകൊണ്ടാണ് .ഭാരതത്തില് കേമിസ്ടിക്കു രസതന്ത്രം എന്ന് പേരുണ്ടായതെന്ന് പറയപെടുന്നു. ശിവ ജ്ഞാനദീപിക രസമാഹാല്മ്യം വിസ്തരിച്ചു പറയുന്നുണ്ട്. ഔഷധങ്ങള് ചേര്ത്ത് ഖനീഭവിപ്പിച്ച രസമാണ് രസ മണി. ചേരുന്നദ്രവ്യങ്ങള്ക്കനുസരിച്ചു പലവിധഗണളും അവ ധരിക്കുന്നവര്ക്ക് കിട്ടുന്നു. യോഗികള്ക്ക് ഇച്ചാ ശക്തിയും മനശക്തിയും യോഗസിദ്ധിയും പ്രദാനം ചെയ്യുന്ന രാജമണി, ഗ്രഹസ്തനു, ആരോഗ്യവുംഉത്സാഹവും സന്തോഷവും അഷ്ട ഐശ്വര്യങ്ങളും പ്രദാനംചെയ്യുന്ന താരാമണി യോദ്ധാവിനെ വീരസൂരപരാക്രമിയും ജേതാവും ആക്കുന്ന വിജയമാണി എന്നിവ അവയില് ചിലതാണ്. കാന്ത കിണ്ണം രസകിണ്ണം ഭൂനാഗകിന്നം മുതലായവയും രസപ്രധാനയോഗങ്ങള് ആണ്. ഔഷധം ക്ടിക്കുന്നതിനും പാല്കാച്ചി കുടിക്കുന്നതിനും ഇവ ഉപയോഗിച്ചാല് പല അസാധ്യ രോഗങ്ങളും തീരും. വീരം പൂരം രസം ജാതിലിംഗം കണ്ടാന്ഗം ഗൌരീപാഷാണാം വെള്ളപാഷാണം മ്രിതാസിഗ് ശിലാസത്ത് ഏവ നവപാഷാണം. സംസ്കരിചെടുത്ത നവപാഷാണം അത്യല്പമാത്രയില് അനേകരോഗങ്ങളെശമിപ്പിക്കുന്നതും വിശിഷ്ടമായൊഒരുടോണിക്കും. ആണെന്ന് ശിവ ജ്ഞാനദീപിക പറയുന്നു. ശിലാസമമായ നവപാഷാണകട്ട പാല് തേന് നെയ്യ് വെള്ളം ഇവയിലൊന്നില് ഇട്ടുവച്ചിരുന്നശേഷം ഊറ്റിഎടുത്തു സേവിക്കുവാനാണ് വിധി. അലേയമായ നവപാഷാണം പിപിഎം കണ ക്കിലെ അലിയുക ഉള്ളു, പഴനിയിലെമുരുകവിഗ്രഹം നവപാഷാണം ആണ്. മുന്പറഞ്ഞവയെല്ലാം ഗുണകരമായ പ്രഭാവമാണ്. ദോഷകരമായ പ്രഭാവമുള്ള ഔഷധങ്ങളും ഉണ്ട്. അത്തരം ദ്രവ്യങ്ങളെ ഗരം, കൂട്ടുവിഷം, കൈ വിഷം, ദൂഷിവിഷം എന്നി പേരുകളില് അറിയപ്പെടുന്നു. ഇവ ആലസ്യം, കോപം, വിഷാദം, ഓജക്ഷയം മുതലായ അനേകം രോഗങ്ങള് ഉണ്ടാക്കുന്നു. ഗൃഹണം മുതലായ ദോഷമുള്ള സമയത്ത് കഴിക്കുന്ന ആഹരവും, വിരുദ്ധ ആഹാരങ്ങള് ഒന്നിച്ചു കഴിക്കുന്നതും ഓജക്ഷയം ഉള്ളപ്പോള് കൂട്ടു വിഷം ആയി തീരാം. ശത്രുക്കളെ നിര്വീര്യമാക്കുന്നതിന് വീര്യമേറിയ കൂട്ടുവിഷങ്ങള് ഉണ്ടാക്കി രഹസ്യമായി നല്കിയിരുന്നതായും പറയ പ്പെടുന്നു.
ആത്മീയതയുടെ അത്യുന്നതങ്ങളില് വിഹരിച്ചിരുന്ന യോഗികളും സിദ്ധന്മാരും ആയിരുന്നു ആയുര് വേദത്തിന്റെയും സിദ്ധവൈദ്യത്തിന്റെയും ഉപജ്ഞാതാക്കളും വക്താക്കളും എന്നതുകൊണ്ടുതന്നെ അവയില് ആത്മീയതക്കുള്ള സ്ഥാനംഊഹിക്കാവുന്നതെയുള്ളു ആത്മീയത ഒഴിവാക്കിയ ആയുര്വേദവും സിദ്ധവൈദ്യവും ആത്മാവൊഴിവാക്കിയ ശരീരം പോലെ ആണ്.

വ്രതവും ഗുണവും

ദേവൻമാരെ പ്രീതിപെടുത്താനാണ് വ്രതങ്ങൾ എന്നാണ് പൊതുവായ വിശ്വാസം .അതു കേട്ടാൽ തോന്നും ദേവൻമാർ ഒക്കെ സാഡിസ്റ്റുകൾ ആണെന്ന്. ഭക്തരുടെ സങ്കടം കണ്ട് സന്തോഷിക്കുന്നവരെ അങ്ങിനെ അല്ലേ വിശേഷി പ്പിക്കാൻ പറ്റൂ. എധാർത്ഥത്തിൽ എന്താണ് വ്രതങ്ങളുടെ പൊരുൾ. അതിന് ശരീരത്തിന്റെ പ്രവർത്തനത്തെ പറ്റി അൽപം മനസിലാക്കണം. ഉപയോഗിക്കുന്നവ ശക്തി പെടുകയും ഉപയോഗി ക്കാത്തവ ദുർബലപെടുകയും ചെയ്യുന്നത് ഒരു ജീവൽ പ്രതിഭാസം ആണ്. ദീർഘകാലം രോഗാണു മുക്തമായ അന്റാർട്ടിക്കിലും മറ്റും താമസിക്കേണ്ടി വരുന്ന വരുടെ രോഗ പ്രതിരോധ ശേഷി നശിച്ചുപോകുന്നു. കുറേ കാലം ഭക്ഷണം കുറച്ചാൽ വിശപ്പ് ക്ഷയിക്കുന്നു. കുറേ കാലം ഒരംഗം ചലിക്കാതെ ഇരുന്നാൽ അവിടം ദുർബലപെടുന്നു. അതുപോലെ തന്നെ കൂടുതൽ ഉപയോഗിക്കുന്നവ കൂടുതൽ ശക്തിപെടും ദിവസവും ശരീരാധ്വാസം ചെയ്യുന്ന വർക്ക് കായിക ശേഷി കൂടുതൽ ഉണ്ടാവും ദിവസവും .പഠിക്കുന്നവർക്ക് ബുദ്ധി വർദ്ധിക്കും. വാക്സിനുകൾ ചെയ്യുന്നത് ഒരുഅണുബാധ ഏൽപിച്ച് പ്രതിരോധ ശേഷി വർദ്ധിപ്പിക്കുക ആണ്. അനുകൂലമായ ആഹാരവിഹാരാദികൾ കൂടി വേണം. അതു പോലെ ഉപബോധ മനസിന്റെ പ്രവർത്തന ശേഷി വർദ്ധിപ്പിക്കാൻ ചെയ്യുന്ന വ്യായാമ പദ്ധതി ആണ് വ്രതങ്ങൾ. ശരീരത്തിന്റെ ആന്തരിക പ്രവർതനങ്ങൾ എല്ലാം നിയന്ത്രിക്കുന്നത്. ഉപബോധ മനസാണ്‌. ഈ പ്രവർത്തനങ്ങളിൽ ബോധ മനസിന് കാര്യമായ സ്വാധീനം ഇല്ല. അതുണ്ടാക്കി എടുക്കുക എന്നതാണ് വ്രതങ്ങളുടെ പൊരുൾ. നാളെ രാവിലെ നാലു മണിക്ക് ഉറക്കം ഉണരണം എന്ന് നിശ്ചയിച്ചാൽ അലാറം വക്കാതെ എത്ര പേർക്ക് ഉത്തരാൻ സാധിക്കും. ഇന്നു രാത്രി എട്ടുമണിക്ക് ഉറങ്ങണം എന്നു വിചാരിച്ചാൽ എത്ര പേർക്ക് ഉറങ്ങാൻ പറ്റും. ഇതു രണ്ടും അധികം പേർക്കും കഴിയില്ല. സ്ഥിരമായി നാലു മണിക്ക് ഉണരുകയുംഎട്ടു മണിക്ക് ഉറങ്ങുകയും ചെയ്യുക എന്നതല്ല. ഉദ്ദേശിക്കുന്ന സമയത്ത് ഉറങ്ങാനും ഉണരാനും കഴിയണം. ഇത് സ്ഥിരമായ പരിശീലനം കൊണ്ട് സാധിക്കാവുന്നതാണ്. പരിശീലനം കൊണ്ട് വിശപ്പും ദാഹവും രക്ത സമ്മർദ്ദവും നെഞ്ചിടിപ്പും ശ്വസനവും ഒക്കെ നിയന്ത്രിക്കാൻ സാധിക്കും. ഇന്ന ദിവസം ഉപവാസം എടുക്കണം എന്ന് മുൻകൂട്ടി നിശ്ചയിക്കുക. അന്ന് ഉപവാസം എടുക്കുക. .മുൻകൂട്ടി നിശ്ചയിക്കാതെ ഉപവാസം എടുത്താൽ ശരിയായ ഗുണം കിട്ടില്ല. ആദ്യമൊക്കെ വ്രതമെടുക്കുമ്പോൾ വിശപ്പ് അസഹ്യമായി തോന്നാം. സ്ഥിര മായി ഒരു ദിവസം വ്രതം എടുത്താൽ ക്രമേണ അന്ന് വിശപ്പ്‌ ഇല്ലാതെ വരും. അന്ന് ആഹാരം കഴിച്ചാൽ ദഹന കേട് ഉണ്ടായി എന്നും വരാം.അപ്പോൾ അത് ശീലം ആയി. അതല്ല വേണ്ടത്. മുൻകൂട്ടി നിശ്ചയിക്കുന്ന സമയത്ത് കഴിക്കുവാനും കഴിക്കാതിരിക്കുവാനും കഴിയണം. നിശ്ചയിക്കുന്ന സമയത്ത് ഉറങ്ങുവാനും ഉണരുവാനും കഴിയണം അതിനാണ് നിശ്ചയ ശക്തി എന്ന് പറയുന്നത്. ഒരു തുടക്കകാരൻ ആദ്യം ലഖു വായ കാര്യങ്ങൾ നിശ്ചയിക്കണം നിശ്ചയിക്കുന്ന സമയത്ത് ഉറങ്ങുവാനും ഉണരുവാനും പരിശീലിക്കാം. അലസതവിട്ട് നിത്യാനുഷ്ടാനങ്ങൾ അനുഷ്ടിക്കുക ആഗ്രഹങ്ങളെ വിട്ട് ആവശ്യങ്ങളറിഞ്ഞ് ഭക്ഷണം കഴിക്കുക. യുക്തമായ ഒരു ഏകദിന വ്രതം ഇഷ്ടദേവതക്ക് പ്രാധാന്യമുള്ളത് ആചരിക്കുക. വ്രത ദിവസം കഴിയുമെങ്കിൽ മൗനവ്രതം കൂടി ആചരിക്കുക, .മൗന വ്രതം നിശ്ചയ ശക്തി വർദ്ധിപ്പിക്കാൻ വളരെ നല്ലതാണ്. വ്രത ദിവസം ഒരു നേരം മാത്രം ആഹാരം കഴിക്കുക.. വിശപ്പ് അടക്കി വക്കുക എന്നതല്ല വ്രതം കൊണ്ട് ഉദ്ദേശിക്കുന്നത്. മുൻകൂട്ടി നിശ്ചയിക്കുന്നതനുസരിച്ച് വിശപ്പ് ക്രമീകരിക്കാൻ കഴിയുകയാണ് വേണ്ടത്.. ഒരു പ്രാവശ്യം രാവിലെ ആഹാരം കഴിച്ചാൽ അടുത്ത തവണ ഉച്ചക്ക് കഴിക്കുക, അതിനടുത്ത തവണ വൈകിട്ട് ആഹാരം കഴിക്കുക. എല്ലായ്പോ ഴും ഒരു പോലെ ആവർതിച്ചാൽ നിശ്ചയ ശക്തി അപ്രസക്ത മാകും .അതൊരു ശീലം ആയി മാറും.

ഒരു കാര്യം നിശ്ചയിക്കുമ്പോൾ അത് ആവർതിച്ച് ഉരുവിട്ട് മനസിൽ ഉറപ്പിക്കണം. മന്ത്രം ജപിക്കുന്നതു പോലെ. ഉദാഹരണം “നാളെ ഞാൻ മിതാഹാരം ശീലിക്കുവാൻ ദിശ്ചയിച്ചിരിക്കുന്നു .നാളെ മദ്ധ്യാഹ്നത്തിൽ മാത്രമേ എനിക്ക് വിശപ്പുണ്ടാവുകയുള്ളു നാളെ മദ്ധ്യാഹ്നത്തിൽ മാത്രമേ ഞാൻ ഭക്ഷണം കഴിക്കുകയുള്ളു.” എന്ന് വൈകിട്ട് ഉറങ്ങാൻ കിടക്കുമ്പോൾ പല ആവർത്തി ഉരുവിടുകവളരെ വേഗത കുറച്ച് സ്ഫുടമായും ദൃഢമായും ഉരുവിടണം.നിശ്ചയിച്ചതു പോലെ പ്രവർത്തിക്കുക. പ്രലോഭനങ്ങളിൽ പെട്ട് നിശ്ചയം മാറ്റാതിരിക്കാൻ ശ്രദ്ധിക്കുക. ആദ്യമൊക്കെ അൽപം ബുദ്ധിമുട്ട് അനുഭവപെടാം. കുറച്ചു പ്രാവശ്യം കൊണ്ട് അസ്വസ്തത ഇല്ലാതെ സുഖമായി വ്രതാചരണം സാദ്ധ്യമാകും. അതു കഴിഞ്ഞാൽ സമയം മാറ്റി നിശ്ചയിക്കുക .”നാളെ ഞാൻ മിതാഹാരം ശീലിക്കുവാൻ നിശ്ചയി ച്ചിരിക്കുന്നു. നാളെ രാവിലെ മാത്രമെ എനിക്ക് വിശപ്പുണ്ടാവുകയുള്ളു. നാളെ രാവിലെ മാത്രമെ ഞാൻ ഭക്ഷണം കഴിക്കുകയുള്ളു” എന്ന് നിശ്ചയിക്കുക. അങ്ങിനെ പ്രവർത്തിക്കുക. കുറച്ചു പ്രാവശ്യം അങ്ങിനെ പ്രവർത്തി ച്ച ശേഷം വൈകിട്ട് നിശ്ചയിക്കുക. വൈകിട്ട് ആഹാരം കഴിക്കുമ്പോൾ അഞ്ചു മണിക്ക് മുൻപായി കഴിക്കുവാൻ ശ്രദ്ധിക്കുക. സുഖമായി ഇത്രയും ചെയ്യാമെന്ന് ആയാൽ പൂർണ ഉപവാസം ശീലിക്കാം. രോഗികൾ വിദഗ്ദ്ധരുടെ മേൽനോട്ടത്തിലേ ഉപവാസം ശീലിക്കാവൂ .

ആഹാരം നിയന്ത്രിക്കുമ്പോൾ പ്രഷറും ഷുഗറും ഗ്ലൂക്കോസ് ലവലും താണുപോകുന്നുണ്ടെങ്കിൽ അടിയന്തിര ശുശ്രൂഷ ചെയ്യുവാൻ ഉപേക്ഷ കാണിക്കരുത്.അതു പോലെ മറ്റൊരപകടമാണ് ഷോക്ക്. ഊർജ ദൗർബല്യം നേരിടുമ്പോൾ ശരീരം കൊഴുപ്പിനെ വിഘടിപ്പിച്ച് ഊർജ ആവശ്യം നിറവേറ്റുവാൻ ശ്രമിക്കും. കൊഴുപ്പിനെ വിഘടിപ്പിക്കുമ്പോൾ ഉണ്ടാകുന്ന ചില രാസ വസ്തുക്കൾ ചിലരിൽ ഷോക്ക് എന്ന ഒരവസ്ഥ ഉണ്ടായേക്കാം. വിറയലും തലകറക്കവും ബോധക്കേടും ഉണ്ടാകാം. അങ്ങിനെ എന്തെങ്കിലും അസ്വസ്തത കണ്ടാൽ ഉടൻ ടോക്ടറെ കാണേണ്ടതാണ്. ഇത് വിരളമായി കാണുന്ന ഒരവസ്ഥയാണ്. ശ്രദ്ധയോടെ പരിശീലിച്ചാൽ സാധാരണ ഒരാൾക്ക് ഒരു മണ്ഡലം വരെ ഉപവസിക്കാൻ സാധിക്കുന്നതാണ്. ക്രിസ്തു നാൽപതു ദിവസം ഉപവാസം കിടന്നതിന്റെ പൊരുൾ ഈ തിയറി ആകാം. പ്രകൃതിചികിത്സകൾ ഉപവാസം ഒരു ചികിത്സാ പദ്ധതി ആയാണ് കാണുന്നത്. പ്രകൃതി ചികിത്സകരും ഒരു മണ്ഡലം വരെ ഉപവസിക്കാ മെന്നാണ് വിധിച്ചിട്ടുള്ളത്. ഇത് ഗ്രഹസ്ഥനുള്ള വിധിയാണ്. യോഗികൾ പ്രകൃതിയിൽ നിന്നും ഊർജം സ്വീകരിച്ച് അനേക കാലം ഉപവസിച്ചിട്ടുള്ളതായി കാണുന്നു. ഉപബോധ മനസിനെ നിയന്ത്രിക്കാൻ ആയാൽ രോഗാദി വിഷയങ്ങളിൽ പല അൽഭുത പരിവർതനങ്ങളും ഉണ്ടാക്കാൻ ആകും. ശാരീരിക രോഗങ്ങളിൽ മനസിനുള്ള പങ്ക്ആധുനിക ശാസ്ത്രം അംഗീകരിച്ചിട്ട് വളരെ കുറച്ചു കാലമെ ആയിട്ടുള്ളു. പൗരാണിക ഭാരതീയ ഋഷിമാർ എല്ലാ രോഗങ്ങളിലും മനസിന് പങ്കുണ്ടെന്ന് വിശ്വസിച്ചിരുന്നു. മനുഷ്യൻ ബോധ പൂർവമായ ചിന്തകളാൽ ഭൗതിക ശരീരത്തിൽ പല വ്യതിയാനങ്ങളും ഉണ്ടാക്കാം എന്ന് കണ്ടു പിടിച്ചു. ഇവയാണ് യോഗഎന്ന പേരിൽ അറിയപെടുന്നത്. ജപയോഗ മായാലും ഹഠയോഗ മായാലും രാജയോഗ മായാലും വ്രതയോഗമായാലും പ്രയോഗ വിധികളിൽ വ്യത്യാസമുണ്ടെങ്കിലും അടിസ്ഥാനപരമായി മനസ്സിനെയാണ് അവലംബിക്കുന്നത്. പൂജകളിലും മറ്റും അംഗന്യാസവും മുദ്രകളും ഉൾ പെടുത്തി  ഇരിക്കുന്നത് ഉപബോധമനസിനെ കൂടി പൂജയിൽ പങ്കെടുപ്പിക്കു വാനാണ്. യുക്തിയുഗം മാസികയിൽ വന്ന ഒരു ലേഖന ഭാഗം സാന്ദർഭിക മായി ഇവിടെ ഉദ്ധരിക്കട്ടെ “താപം വേഗം പ്രകാശം ഗുരുത്വാകർഷണം മുതലായവയാണ് പ്രപഞ്ചത്തെ നിയന്ത്രിക്കുന്നത്. അദ്ധ്യാത്മികതക്ക് ഒരു സ്ഥാനവും ഇല്ല . അപകടം പറെരുത് എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഉയരത്തിൽ നിന്ന് ചാടിയാലും അപകടം ഉണ്ടാകും എന്ന്.”പ്രാർത്ഥന വ്യർത്ഥമാണെന്ന് സമർർത്ഥിക്കാൻ ആണ്‌ അവരത് ഉദ്ധരിച്ചത് .

പ്രപഞ്ചത്തിൽ പല തരത്തിലുള്ള ഊർജ രൂപങ്ങൾ കാണപെടുന്നു. താപോർജം വൈദ്യുത ഊർജംചലനോർജം സംഭരിതോർജം പ്രകാ ശോർക്കും ചല നോർജത്തിന്റെ വിഭാഗമായ ശബേദാർജം ആറോമി കോർജം രാസ ഊർജം കാന്തശക്തി ഗുരുത്വാകർഷണ ശക്തി എന്നിങ്ങനെ. ആറ്റോമിക ഊർജമൊഴികെ മാറ്റുള്ളവയെല്ലാം മനുഷ്യ ശരീരത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഭഗവാൻ കൃഷ്ണനുൾപെടെ പലരും യോഗാഗ്നിയിൽ ദഹിച്ചതായി പറയപെടുന്നു.കാരണം കണ്ടെത്താൻ കഴിഞ്ഞാട്ടിയല്ലങ്കിലും പലരും സ്വയം കത്തി പോയതായി ആധുനിക ശാസ്ത്രവും രേഖപെടുത്തിയിട്ടുണ്ട്. ഇവ ഏതോ അജ്ഞാത സാഹചര്യത്തിൽ ശരീരം സ്വയം ഉൽപാദിപ്പിക്കുന്ന ആറ്റോമിക ഊർജമാണെന്ന് വിശ്വസിച്ചു വരുന്നു. ഒരു ഊർജ രൂപത്തെ മറ്റൊരു ഊർജ രൂപമായി മാറ്റുന്നതിന് പല സാങ്കേതികവിദ്യകളും ഇന്ന് നിലവിലുണ്ട്.

ഇന്ധനം കത്തുമ്പോൾ ഉർജം ഉണ്ടാകുന്നു എന്ന് വളരെ പണ്ടുമുതലേ മനുഷ്യർ മനസിലാക്കിയിരുന്നു. എന്നാൽ അത് ഉപയോഗിക്കുവാൻ അറിയില്ലായിരുന്നു. ആ വിഎൻജിൻ കണ്ടു പിടിച്ചപ്പോഴാണ് ഇന്ധനഊർജം ഉപയോഗ ക്ഷമമായത്. ആവി ‘എൻജിൻ ഊർജത്തെ ചലന ഊർജമായി പരിവർത്തനം ചെയ്യുന്നു. ചൂടു കൊണ്ട് ജലം നീരാവിയാകുമ്പോൾ ഉണ്ടാകുന്ന വികാസം ഒരു പിസ്റ്റണെ ചലിപ്പിക്കുകയും ആ ചലനം കണക്റ്റിഗ് റാഡുവഴി ഷാഫ്റ്റിനെ കറക്കുകയും ആ ചലനം ബൽറ്റോ മററ് സംപ്രേക്ഷണ ഉപാധികളോ ഉപയോഗിച്ച് ആവശ്യമുള്ളസ്ഥലത്ത് എത്തിക്കുകയും ചെയ്താണ് ഊർജം ഉപയോഗിക്കുന്നത്. ഇവ സുഗമമാക്കുവാൻ വേണ്ട ലൂബ്രിക്കൻറുകളും ആവശ്യമാണ്. ഉണ്ടാകുന്ന ഊർജത്തിന്റെ ചെറിയൊരു ശതമാനമേ ആദ്യകാല എന്ത്രങ്ങളിൽ ഉപയോഗ ക്ഷമമായിരുന്നുള്ളു. അത്യാധുനിക എന്ത്രങ്ങളിലും നല്ലൊരു ഭാഗം ഊർജം നഷ്ടമാകുന്നുണ്ട്. ഇതിന് എന്ത്രനഷ്ടം എന്ന് പറയുന്നു. പല ഊർജ സ്റോതസുകളിലേയും ഊർജ ക്ഷമതാ നിരക്ക് വ്യത്യസ്ഥമാണ്. സൂര്യ പ്രകാശത്തിൽ നിന്നും സോളാർ സെല്ലുപയോഗിച്ച് വൈദ്യുതോർജം ഉൽപാദിപ്പിക്കുവാൻ ഇന്ന് കഴിയുന്നുണ്ട്. എന്നാൽ ക്ഷമത വളരെ കുറവാണ്. സൂര്യപ്രകാശത്തിലടങ്ങിയിരിക്കുന്ന ഊർജത്തിന്റെ 20 ശതമാന ത്തിൽ താഴെ മാത്രമേ ഉപയോഗിക്കുവാൻ കഴിയുന്നുള്ളു. മനശക്തിയുടെ ചൂഷണത്തിലും സാങ്കേതിക വശങ്ങൾ ഏറെഉണ്ട്. താപ ഉർജം ഉപയോഗിക്കുവാൻ യന്ത്ര സാങ്കേതികത പോലെമനശക്തി ഉപയോഗിക്കുവാനും സാങ്കേതികവിദ്യകൾ ആവശ്യമാണ്. അവയാണ് അദ്ധ്യാത്മിക ശാസ്ത്രം വിവരിക്കുന്നത് വ്യത്യസ്ത വിധികളിൽ മനശക്തിയുടെ ചൂഷണ ക്ഷമത വ്യത്യസ്ഥവും ആണ്. ഇന്ധനം കത്തിയാൽ ഊർജമുണ്ടാകും ഉണ്ടാകുന്ന ഊർജം പയോഗിക്കുവാൻ സാങ്കേതിക സൗകര്യങ്ങൾ വേണം. സൂര്യ എകാശത്തിന്റെ സഹായത്താൽ ചെടികൾ അന്നജം ഉൽപാദിപ്പിക്കുന്നു. ജീവികൾക്ക് അത് കഴിയുന്നില്ല. ജീവികൾക്ക് സൂര്യ എകാശം കിട്ടാത്തതു കൊണ്ടല്ല.അതിനുള്ള സൗകര്യം ജന്തുക്കളിൽ ഇല്ലാത്തതു കൊണ്ട് ആണ്.

വൈദ്യുത ഊർജത്തിന്റെ ഒരു സൂക്ഷ്മരൂപമാണ് മൈക്രോ ഇലക്ട്രോണി ക്സിൽ ഉപയോഗിക്കുന്നത്. അതു കൊണ്ട് വാഹനമോടിക്കുവാനോ റോക്കറ്റുകൾ പറഞ്ഞു വാനോ കഴിയില്ല. എന്നാൽ ഇന്ന് വാഹനങ്ങളും റോക്കറ്റുകളും മറ്റനേക എന്ത്രങ്ങളുടെ പ്രവർതനവും നിയന്ത്രിക്കുന്നത് മൈക്രോ ഇലക്ടോണിക്സ് ആണ്. അതുപോലെ ഒരു സൂക്ഷ്മ ഊർജ രൂപമാണ് മനശക്തി. ഭൗതിക ശക്തികളെ  പ്രാർത്ഥ കൊണ്ട് അധവ മനശക്തി കൊണ്ട് നിയന്ത്രിക്കാനാവി.  അതു കൊണ്ട് ജീവൽ പ്രവർതങ്ങളെ നിയന്ത്രിക്കുവാൻ സാധിക്കുമെന്നാണ് അദ്ധ്യാത്മിക ശാസ്ത്രം പറയുന്നത്. സ്വന്തം ശരീരത്തിൽ മാത്രമല്ല മറ്റു ജീവനുള്ള എല്ലാറ്റിലും. ഭൂമിക്കും ജീവനുണ്ട് (സ്വയം നിയന്ത്രണ സംവിധാനം) ഉണ്ട്  എന്ന് വിശ്വസിച്ചു വരുന്നു. ഈ സ്വയം നിയന്ത്രണ സംവിധാനത്തെ മനശക്തി കൊണ്ട് നിയന്ത്രിക്കാനാവും. യധേഷ്ടം നിയന്ത്രിക്കാമെന്ന് ഇതിന് അർത്ഥമില്ല. സ്വന്തം ശരീരത്തിലെ ജീവപ്രവർത്തങ്ങളിൽ പോലും നമുക്ക് കാര്യമായ നിയന്ത്രണമില്ല .ചെറിയ നിയന്ത്രണമൊക്കെ ആകാമെന്നേ ഉള്ളു. മനശക്കിയെ മറ്റേതെങ്കിലും ഊർജ രൂപമായി മാറ്റുവാൻ ഒരു സംവിധാനവും നിലവിലില്ല. അന്നമയ കോശം സ്ഥൂല ശരീരവും പ്രണമയകോശം മനോമയകോശം വിജ്ഞാനമയകോശം ആനന്ദമയകോശം എന്നിവ ഒന്നിനൊന്ന് സൂക്ഷ്മാധിക്യമുള്ളവയും ആകുന്നു

ബുദ്ധിയാം മനനശേഷി പ്രജ്ഞയാംയാം ബോധ ജാഗ്രത
പ്രഭാവം സഹജം ഭാവം കാമം കോധം ഇതിക്രമാൽ
വിദ്യ അഭ്യസനാൽ സിഡിധീ വിവേകം സ്കതിർ ധൈരം
സ്മ്രിതി ഓർമ ഇതെല്ലാമെ മനസിൻ ധർമ്മഓർമ മായ് വരും

ഇവിടെ മനസിന്റെ പ്രവർതനങ്ങളെ വിവരിക്കുന്നു. സ്വതന്ത്ര ബുദ്ധിയാണ് മനുഷ്യനെ മറ്റു ജീവികളിൽ നിന്നും വ്യത്യസ്ഥ നാക്കുന്നത് പ്രജ്ഞ അധവ ജാഗ്രത എന്നത് പഞ്ചേ ന്ദ്രിയങ്ങളുടെ കർമ കുശലതയാണ്. ജാഗ്രതാവസ്ഥയിലേ ജ്ഞാനേന്ദ്രിയങ്ങൾ പ്രവർത്തക്കുകയുള്ളു. കാമം ക്രോധം ലോഭം മോഹം മദം മാൽസര്യം ഈ ർഷ്യ ഡംഭ് എന്നിവയാണ് സഹജവാസന. അധവ ജീവൽ പ്രഭാ വം.വിദ്യഎന്നത്‌ അനുഭവം കൊണ്ടോ പരിശീലനം കൊണ്ടോ ഉരുതിരിയുന്ന കഴിവാണ്. ധീ എന്നതിന് വിവേകം എന്നും ധ്രുതി എന്നതിന് ധൈര്യം എന്നും അർത്ഥം കാണുന്നു. സ് മ്രിതി എന്നത് ഓർമയാകുന്നു.

ഭൗതിക വിജ്ഞാനം ബോധ മനസിലാണ്. ശരീര ത്തിന്റെ ജൈവ പ്രവർത്തനങ്ങളെ നിയന്ത്രി ക്കുന്നത് ഉപബോധ മനസാണ്. അബോധ മനസാണ് ജന്മവാസനകൾക്ക് ആധാരം. ബോധ മനസിന് ഉപബോധ അബോധ മനോ മണ്ഡലങ്ങളുമായി ആശയവിനിമയം നടത്തുക എന്നതാണ് ആദ്യ പ്രതിസന്ധി. ഒരു നായ കുട്ടിയെ പരിശീലിപ്പിക്കുന്നതു പോലെ വേണം ഉപ ബോധ അബോധ മണ്ഡലങ്ങളിലേക്ക് നിർദേശം കൊടുക്കാൻ. നാം കൊടുക്കുന്ന നിർദേശവും തുടർന്നുള്ള പ്രവർതനവും കൊണ്ട് ക്രമേണ നമ്മുടെ നിർദേശങ്ങൾ അധോമന മണ്ഡലങ്ങൾ അംഗീകരി ക്കാൻ തുടങ്ങും.പിന്നീട് രോഗങ്ങൾക്കും ദുശീലങ്ങൾക്കും എതിരെ യും നിർദേശങ്ങൾ കൊടുക്കാം. എന്നാൽ എന്റെ ഇന്ന രോഗം മാറണമെന്ന് ഒരിക്കലും ചിന്തിക്കരുത്. ഉദാഹരണത്തിന് കാൽമുട്ടിന് വേദന വന്നു വിചാരിക്കുക. എന്റെ കാൽമുട്ടിലെ വേദന മാറണം എന്നൊരിക്കലും ചിന്തിക്കരുത്. വേദന എന്നു ചിന്തിച്ചാൽ വേദന വരാനെ സാദ്ധ്യത ഉള്ളു. എന്റെ കാൽ മുട്ടിൽ രക്തം ധാരാളമായി എത്തട്ടെ പ്രാണൻ ധാരാളമായി എത്തട്ടെ ദുഷ്ട് അധവ കോശമല ങ്ങൾ ഒഴിഞ്ഞു പോകട്ടെ എന്നിങ്ങനെ ആകണം ചിന്തിക്കുവാൻ. നാം പറയുന്ന വാക്കുകൾ അല്ല നമ്മൾ ഓരോ വാക്കും ഉച്ചരി ക്കുമ്പോൾ – മസ്തിഷ്കതിലുണ്ടാകുന്ന സംവേദ നങ്ങളാണ് അധോമന മണ്ഡലങ്ങളെ സ്വാധീനിക്കുക. മറ്റെന്തെ ങ്കിലുമൊക്കെവി ചാരാച്ചു കൊണ്ട് പറയുന്ന വാക്കുകൾ പ്രയോ ജനമുണ്ടാകില്ല എന്നു സാരം .

ഉപബോധമനസ് എന്നത് മനസിന്റെ ഒരു രോഗ അവസ്ഥ എന്നാണ് പലരും ഇന്ന് ധരിച്ചിരിക്കുന്നത്. ഇരട്ട വ്യക്തിത്വം ഹിസ്റ്റീരിയ മുതലായ രോഗങ്ങളെ കുറിച്ചുള്ള പഠനങ്ങളിൽ ആണ് ഉപബോധ മനസിന്റെ സാന്നിദ്ധ്യം ആധുനിക ശാസ്ത്രം കണ്ടെത്തുന്നത്. അവ്യക്തതയിൽ പ്രവർത്തിക്കുന്ന ഉപബോധ മനസിന്റെ സാന്നിദ്ധ്യം വ്യക്തം ആകുന്നത് ഇത്തരം സാഹചര്യങ്ങളിൽ ആണ്. ബോധ മനസിന്റെയും ഉപബോധ മനസിന്റെയും സംയോജിത പ്രവർത്തനത്തിൽ ഉണ്ടാകുന്ന ഒരു വിടവ് അധവ കമ്യൂണിക്കേഷൻ ഗ്യ പ് ആണ് ഈ രോഗകാരണം. സ്വപ്നവും യാഥാർത്ഥ്യവും തുല്യമാകുന്നു. ബോധ മനസിന്റെ ജാഗ്രത് അവസ്ഥയും വിവേചനാ ബുദ്ധിയുംനഷ്ടമാകുന്നു. ഇല്ലാത്തവ കാണുകയും കേൾക്കുകയും ചെയ്യുന്ന വിഭ്രാന്തിയും മറെറാരാളായി തോന്നുന്ന അപര വ്യക്തിത്യവും അർദ്ധ ബോധ അവസ്ഥ ആയ ഹിസ്റ്റീരിയയും ഉപബോധ മനോ മണ്ഡല വൈകല്യങ്ങൾ ആണ്. മസ്തിഷ്കത്തിലെ ചില രാസ വസ്തുക്കളുടെ അസന്തുലിത അവസ്ഥ ഇതിന് കാരണം ആയി പറയപെടുന്നു. എന്തുകൊണ്ട് ഈ അവസ്ഥ ഉണ്ടാകുന്നു എന്ന് വ്യക്തമല്ലാ. ഈ അവസ്ഥ അല്ലാതെ അതിന്റെ കാരണത്തെ നിർവചിച്ചിട്ടില്ല. പ്രാചീന കാല വിശ്വാസം അനുസരിച്ച് ആണ് എങ്കിൽ പ്രേതബാധ പിതൃ കോപം ഗ്രഹദോഷംശാപദോഷം മുതലായ കാരണങ്ങൾ പറയപെടുന്നു. അത്എന്തായിരുന്നാലും ഉപബോധമനസ് ഒരു രോഗാവസ്ഥ അല്ല. ശരീരത്തിന്റെ ജൈവ പ്രവർത്തനങ്ങളും സ്വഭാവ വും ക്രമപ്പെടുത്തുന്ന ഒരു സംവിധാനം ആണ്. സ്നേഹവും ഭക്തിയും വിശ്വാസവും സദാചാരവും എല്ലാം വേരുപിടിക്കുന്നത് ഉപബോധ മനസിലാണ്. അനാരോഗ്യകരമായ ബോധം ഉപബോധ മനസിൽ കടക്കാതെ ഇരിക്കാൻ ചില പ്രതിരോധ സംവിധാനങ്ങളും മനസിനുണ്ട്. അർദ്ധ ബോധ അവസ്ഥയിൽ ഹിപ്നോട്ടിസ്റ്റുകൾ കൊടുക്കുന്ന നിർദേശങ്ങൾ ഉപബോധമനസിൽ പതിയാറുണ്ട്. എന്നാൽ ശക്തമായ ഭക്തിയോ സദാചാര ബോധമോ ഉളളവരിൽ അതിന് മാറ്റം വരുത്താൻ ഹിപ്നോട്ടിക് നിർദേശങ്ങൾക്ക് കഴിയില്ല. നമുക്ക് രുചി അനുഭവ പെടുന്നത് ബോധ മനസിന്റെ പ്രവർതനം ആണ്. എന്നാൽ ചിലർക്ക് എരിവിനോടും ചിലർക്ക് മധുരത്തോടും പ്രിയം ഉണ്ടാക്കുന്നത് ഉപബോധ മനസാണ്. മദ്യത്തോടും മയക്കു മരുന്നുകളോടും താൽപര്യം ഉണ്ടാക്കുന്നതും ഉപബോധ മനസാണ്. ഏതു കാര്യത്തിലും അഡിക്റ്റായി എന്നു പറഞ്ഞാൽ അത് ഉപബോധ മനസീൽ പതിഞ്ഞു പോയി എന്നാണ് അർത്ഥം. ഇതിനൊക്കെ മാറ്റം വരുത്താൻ ബോധ മനസിന് സാധാരണ കഴിയാറില്ല. മനോവ്യായാമങ്ങളുടെ പരിശീലനം കൊണ്ട് കഴിയാറുണ്ട്‌. ഹിപ്നോട്ടിസം റക്കി വ്രത യോഗം എന്നിവ എല്ലാം മനോവ്യായാമങ്ങൾ ആണ്. ഉപയോധ മനസിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുവാൻ ശ്രമിക്കുമ്പോൾത്തൃദ്യം നേരിടേണ്ടി വരുന്ന പ്രശ്നം ആശയ വിനിമയം ആണ്. നമുക്ക് വിഷയങ്ങൾ കൈമാറ്റം ചെയ്യുവാനുള്ള പ്രധാന ഉപാധി ഭാഷയാണ്. എന്നാൽ ഭാഷാജ്ഞാനം ബോധ മനസിൽ ആണ് പതിയുന്നത്.അധോ മന മണ്ഡലങ്ങളിൽ ഭാഷാജ്ഞാനം പതിയുന്നില്ല. അതു കൊണ്ടു തന്നെ ഭാഷാ പരമായ നിർദേശങ്ങൾ ഉപബോധ മനസിൽ പതിയുന്നില്ല ബോധ മനസിൽ ഉണ്ടാകുന്ന സംവേദനങ്ങളാണ് ഉപബോധ മനസ് മനസിലാക്കുന്നത്. കാമ കോധാദി സഹജ വാസനകളാൽ സങ്കൽപവി കൽപങ്ങൾ ഏറെ ഉള്ള ബോധ മനസിന്റെ നിർദേശങ്ങൾ പുണ്യപാപ കൃതമായ ഇശ്ചാശക്തി കൊണ്ട് ഫിൽറ്റർ ചെയ്തേ ഉപബോധമനസ് സ്വീകരിക്കുക ഉള്ളു. ഒരു മദ്യപാനി മദ്യപാനം നിറുത്തണം എന്ന് ആഗ്രഹിച്ചാലും പുണ്യപാപ കൃതമായ ദൗർബല്യങ്ങളാൽ വീണ്ടും വീണ്ടും അതിലേക്ക് ആകർഷിക്കപെടുന്നു. ചിലർക്ക് രോഗ പ്രതിരോധ ശേഷി പൊതുവെ കുറവായിരിക്കും. മറ്റു ചിലർക്ക് ചില രോഗങ്ങളിൽ മാത്രം പ്രതിരോധശേഷി കുറവായിരിക്കും. പ്രമേഹ രോഗികളിൽ വ്രണങ്ങൾക്ക് സാദ്ധ്യത കൂടുതലാണ്. അത് മനസിലാക്കി വേണ്ട മുൻകരുതൽ എടുത്താൽ വ്രണം ഉണ്ടാകാതെ കഴിക്കാം. അതു പോലെ സ്വന്തം മനസിന്റെ ദൗർബല്യങ്ങൾ സ്വയം മനസിലാക്കി ലക്ഷ്യ ബോധത്തോടെ ആഹാരങ്ങൾ ക്രമീകരിച്ചും മാനസിക വ്യായാമങ്ങൾ ശീലിച്ചും വന്നാൽ ദൗർബല്യങ്ങൾ കുറെ ഒക്കെ പരിഹരിക്കാൻ സാധിക്കും. ദീർഘകാലം സ്ഥായിയായി നില നിൽക്കുന്ന ആഗ്രഹങ്ങളും ചിന്തകളും ക്രമേണ ഉപബോധമനസ് ഉൾകൊള്ളും. അതാണ് ഹിപ്നോട്ടിക് നിർദ്ദേശങ്ങളും മന്ത്രങ്ങളും പലവട്ടം ആവർതി കുന്നത്. കണ്ണിന്റെ റെറ്റിനയിൽ പതിയുന്ന ദൃശൃങ്ങൾ ഒരു സെക്കൻഡിന്റെ ഇരുപതിൽ ഒന്നു ഭാഗം സമയം നിലനിൽക്കും അതിൽ കൂടുതൽ വേഗതയിൽ ദൃശ്യങ്ങൾ മാറി മാറി വന്നാൽ നമുക്ക് മനസിലാക്കാൻ കഴിയാതെ വരും.അതു പോലെ ഉപബോധ മനസിന് ബോധ മനസിനെ അപേക്ഷിച്ച് ധാരണാ ശേഷി കുറവാണ്. അതുകൊ ഒരു നിർദേശം കൊടുത്താൽ അത് ഒരാഴ്ചയോ അതിൽ കൂടുതലോ സമയം ആവർതിച്ചു കൊണ്ട് ഇരിക്കണം. ഒരാൾ മദ്യപാനം ഉപേക്ഷിക്കാൻ ശ്രമിക്കുന്നു എങ്കിൽ ആദ്യം തന്നെ അത് ടാർജറ്റ് ചെയ്യരുത്. ആദ്യം തിങ്കളാഴ്ച ഒരുദിവസം മദ്യം ഉപയോഗിക്കില്ല എന്ന് തീരുമാനിക്കുക. അത് ഒരു മാസം തുടരുക. പിന്നീട് ദിവസം കൂട്ടി കണ്ട് വരിക. ഇത് തുടക്കക്കാർക് ഉള്ള വിധിയാണ്. നല്ല ഇഛാശക്തി ആർജിച്ചവർക്ക് ഇത് ക്ഷിപ്രസാദ്ധ്യമാണ്. വ്രതങ്ങൾ അനുഷ്ടിച്ച് നല്ല ഇഛാശക്തി ള്ള ഒരാളുടെ സഹായമുണ്ടെങ്കിലും ഇത് വേഗത്തിൽ സാധിക്കും ആ വിധികൾ പിന്നീട് വിവരിക്കാം. കുട്ടികളെ വാക്കുകൾ പഠിപ്പിക്കാൻ തത്തയുടെ പടം കാത്തിച്ച്‌ തത്ത എന്നും ആനയുടെ പടം കാണച്ച് ആന എന്നും പറഞ്ഞു കൊടുക്കും. പിന്നീട് ആ വാക്കുകൾേ കൾക്കുമ്പോൾ തന്നെ ആ രൂപങ്ങൾ ഓർതു കൊള്ളും. അതുപോലെ ആദ്യക്കെ ഒരു കാര്യം നിശ്ചയിക്കുകയും അതുപോലെ പ്രവർതിക്കുകയും പതിവായി ചെയ്യുമ്പോഴേ ഉപ ബോധ മനസ് അത് ഉൾകൊള്ളുകയുള്ളു. എന്നാൽ പരിശീലനം കുറെ മുന്നോട്ടു പോകുമ്പോൾ ഒരു കാര്യം നിശ്ചയിക്കുമ്പോൾ തന്നെ ഉപബോധമനസ് അത് ഉൾകൊള്ളുവാൻ തുടങ്ങും. അതു കൊണ്ട് അന്തർ മനോ മണ്ഡലങ്ങളെ നിയന്ത്രിക്കുവാൻ ആഗ്രഹിക്കുന്നവർ സാധിക്കാത്ത കാര്യങ്ങൾ നിശ്ചയിക്കാനോ വാഗ്ദാനം ചെയ്യാനോ പാടില്ല. അങ്ങിനെ വന്നാൽ പിന്നീട് വേണ്ട കാര്യങ്ങൾ നിശ്ചയിച്ചാലും സാധിക്കാതെ വരും.വ്രതങ്ങളും ഹിപ്നോട്ടിക് നിർദേശങ്ങളും സമാന സ്വഭാവമുള്ളവയാണ്. എന്നാൽ ഹിപ്നോട്ടിസ്റ്റികൾ ബാഹ്യ പ്രവൃത്തികളെ ടാർജറ്റ് ചെയ്യുമ്പോൾ പ് വ്രതങ്ങൾ ആന്തരിക പ്രവൃത്തികളെ ടാർജറ്റ് ചെയ്യുന്നു. രോഗചികിൽസ വ്രത യോഗത്തിന്റെ ബാഹ്യഭാഗവും ഹിപ്നോട്ടിസത്തിന്റെ അന്തർഭാഗവും ആകുന്നു.ഇവ രണ്ടും കൂടി ഒരാൾക്ക് സ്വാധീനമാവുക ഇല്ല എന്നതാണ് പൊതുവായുള്ള വിശ്വാസം. വ്രതയോഗം വിശപ്പ് ദാഹം ശ്വസനം ആരോഗ്യം കാമക്രോ ധാ ദിവികാരങ്ങൾ എന്നിവയെ ടാർജറ്റ് ചെയ്ത് ഒടുവിൽ ആ ധാരചക്രങ്ങളെ ടാർജറ്റ് ചെയ്യുന്നു. യോഗ സാധകർക്കും പ്രാപഞ്ചികർക്കും ഒരുപോലെ മാർഗ വിഘ്നം ഉണ്ടാക്കുന്ന രോഗങ്ങളെ അതിജീവിക്കേണ്ടത് പ്രധമ കരണീയം തന്നെ . പ്രാണനും മനസും സഹയാത്രികർ ആണ്. പ്രാണന്റെ പ്രവർതനം ശരിയായി നടന്നാൽ രോഗങ്ങൾ സ്വയം ശമിക്കും പ്രാണന്റെ പ്രവർതനം ക്രമീകരിക്കാൻ പല തരം ശ്വസന വ്യായാമങ്ങൾ ഹഠയോഗത്തിൽ വിവരിച്ചിട്ടുണ്ട്. അത്തരം നിയമ വ്യവസ്ഥകൾ ഒന്നും ഇല്ലാതെ സുഖമായി ചെയ്യാവുന്ന ഒരു പരമ്പരാഗത ശ്വസന വ്യായാമം പറയാം അതിന് യോഗശാസ്ത്ര പ്രമാണങ്ങൾ ഉണ്ടോ എന്ന് എനിക്കറിയില്ല . നല്ല അനുഭവം കണ്ടിട്ടുണ്ട്. ശവാസനത്തിൽ സ്വസ്ഥമായി കിടക്കുക. ദീർഘമായി ശ്വസിക്കുക. ശ്രമകരമാകാത്ത വിധം സമയം ക്രമീകരിക്കുക. ശ്വാസം ഉള്ളിലേക്ക് വലിക്കുമ്പോൾ ശിരസു മുതൽ പാദം വരെ സ്മരിക്കുക പുറത്തേക്ക് ശ്വാസം വിടുമ്പോൾ പാദം മുതൽ ശിരസുവരെ സ്മരിക്കുക. അഞ്ചു മുതൽ പത്തു മിനിറ്റുവരെ ഇങ്ങിനെ ചെയ്യുക . ഇത് രാവിലെയും വൈകിട്ടും ചെയ്യുക. ഏതു രോഗാവസ്ഥയിലും ഇത് ഫലം ചെയ്യും. വ്യവസ്ഥാപിത ശ്വസന വ്യായാമങ്ങൾ പോലെ ക്രമം തെറ്റുന്നതു കൊണ്ടു ള്ള ദോഷങ്ങൾ ഒന്നും ഉണ്ടാവുകയില്ല. ഗുണം കിട്ടുകയും ചെയ്യും. രോഗ ശാന്തിക്കു വേണ്ടി ചെയ്യുമ്പോഴും രോഗം മാറണം എന്ന് ചിന്തിക്കരുത്. ശ്വാസം എടുക്കുമ്പോൾ പ്രാണൻ ദേഹം മുഴുവൻ വ്യാപിക്കുന്നതായി ചിന്തിക്കണം.പുറത്തേക്കു വിടുമ്പോൾ ശരീരമാലിന്യങ്ങൾ ഒഴിഞ്ഞു പോകുന്നതായി ചിന്തിക്കണം .ഇത്രയും നിശ്ചയിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ പ്രാണൻ വ്യാപിക്കുന്നതായും ഒഴിഞ്ഞു പോകുന്നതായും ചിന്തിക്കുകം . ഈ ക്രിയകൾ ശരിയായാൽ ശരീരത്തിൽ ചൂടു പടരുന്നതായ അനുഭവം തോന്നു.പ്രത്യേകിച്ച് രോഗമുള്ള സ്ഥലങ്ങളിൽ .അതുകഴിയുമ്പോൾ ഉറങ്ങി ഉണർന്നതായ അനുഭൂതി തോന്നും.

ആദ്യമായി വ്രത യോഗം അനുഷ്ടിക്കുന്ന ഒരാൾക്ക് അനുഭവം കണ്ടു തുടങ്ങാൻ കുറച്ച് സമയം എടുത്തു എന്നു വരാം.വ്രത യോഗം അനുഷ്ടിക്കുന്നവർ സാധാരണയായി മാസത്തിൽ ഒരു ദിവസമോ ആഴ്ചയിൽ ഒരുദിവസമോ ആണ് ലംഘനം അധവ ഉപവാസം സ്വീകരിക്കുന്നത്. ബാക്കി ദിവസങ്ങളിൽ കുത്തഴിഞ്ഞ ജീവിതം നയിപ്പിച്ച് ഒരു ദിവസം ഉപവാസം എടുത്തതു കൊണ്ട് പ്രയോജനമില്ല. മിതാഹാരം പതിവായി സ്വീകരിക്കണം. ബ്രഹ്മചര്യവും മൽസ്യ മാംസാദി വർജനവും നിത്യം പാലിക്കണം എന്ന് നിർബന്ധമില്ല.എന്നാൽ ചിട്ടയായ ജീവിതവും ജപ ധ്യാനങ്ങളും പതിവായി ശീലിക്കണം. യോഗാസനങ്ങളും പ്രാണായാമവും പതിവായി ശീലിക്കുന്നത് നല്ലതാണ്. അതിന് കഴിയുന്നില്ല എങ്കിൽ ശവാസനവും സ്വസ്ഥ പ്രാണായാമവും എങ്കിലും പതിവായി ശീലിക്കണം. സങ്കൽപ സാന്നിദ്ധ്യം സ്ഥിരമായി നിലനിർതണം. അത് ദേവ വശ്യമായാലും ആരോഗ്യ ലാഭമായാലും. സങ്കൽപം ഒരു ആറു പ്രാവശ്യം എങ്കിലും മനസിൽ ധ്യാനിക്കണം.ഉപബോധമനസ് സ്വാധീനമായി തുടങ്ങുമ്പോൾ രോഗശാന്തിയും ഉൽസാഹവും കാര്യ നിർവഹണത്തിന് ഉള്ള അധ്വാന ക്ഷമതയും വർദ്ധിച്ചു വരും. ദുസ്വഭാവ പ്രവണത കുറഞ്ഞു വരും.ക്രമേണ നിങ്ങൾക്ക് നിങ്ങളുടെ ഇശ്ചാശക്തി. കൊണ്ട് നിങ്ങളുടെ വിശപ്പും ദാഹവും ശ്വസനവും പ്രഷറും മറ്റു രോഗങ്ങളും നിയന്ത്രിക്കാൻ കഴിയും. കർമ ദോഷങ്ങളാൽ രോഗങ്ങൾ വന്നാലും വേഗത്തിൽ സുഖപെടും. ഔഷധങ്ങൾ വേണ്ട എന്ന് ഇതിനർത്ഥമില്ല. അന്യരുടെ രോഗങ്ങളും സ്വഭാവ ദൂഷ്യങ്ങളും നിയന്ത്രിക്കാനും കഴിയും. പക്ഷി മൃഗാദികളിലും സസ്യ ലതാദികളിലും നിങ്ങളുടെ ചൈതന്യം പ്രതിഭലിച്ചു തുടങ്ങും. രോഗികൾക്ക്‌ നിങ്ങളുടെ അടുത്ത് വരുമ്പോൾ തന്നെ ആശ്വാസം തോന്നി തുടങ്ങും. അരൂപികളായ ദേവൻമാരേയും പ്രേതങ്ങളേയും മറ്റും കാണുവാൻ കഴിയും.ഇത്രയും ആയാൽ സാധകൻ എന്ന സ്ഥാനം വിട്ട് നിങ്ങൾ സിദ്ധൻ അധവ യോഗിഎന്ന സ്ഥാനത്തേക്ക് ഉയർന്നു കഴിഞ്ഞു. യോഗ .ഉറപ്പുള്ള ബയ്സ് ആണ് . അതിനു മുകളിൽ ആൽമീയവും ഭൗതികവും പണിതുയർത്താ ഒരു സിദ്ധവൈദ്യൻ ആകുവാൻ അർഹിക്കുന്നയാൾ ഈ അവസ്ഥയിലെ ത്തിയിട്ടുവൈദ്യം പഠിക്കണം എന്നാണ് ശിവജ്ഞാനദീപിക ഉപദേശിക്കുന്നത്

സിദ്ധൻ എന്നാൽ ബ്രഹ്മചാരി അധവ യോഗവിദ്യാർത്ഥിഎന്ന LKG യും സാധകൻ അഥവ പ്രായോഗിക പരിശീലകൻ എന്ന U KG യും കഴിഞ്ഞ് അഷ്ടാ ഗ യോഗയിൽ ഒന്നാം ക്ലാസിൽ എത്തി എന്നാണ്. ഇതുവരെ കഠിനശ്രമ’മായിരുന്ന ധ്യനം ഒരു സുഖാനുഭവം ആയി തുടങ്ങും. കുമാരനാശാന്റെ വാക്കുകളിൽ ഈ അനുഭവം ഇങ്ങിനെ വിവരിക്കുന്നു.

മഹാവനം നൽമലർവാടി ആകാം
മുള്ളൊക്കെയും നൽ മുകുളങ്ങളാകാം
മഹേശ നിൻ സന്നിധികൊണ്ടു ദുഷ്ട
മൃഗങ്ങളും ഗായക ദേവരാകാം.

കല്ലും മുള്ളും കാടും പൂന്തോട്ടമായി അനുഭവപ്പെടും ആനയും കരടിയും സിംഹവും കാവൽകാരായി ചുറ്റും നിൽക്കും.
ശ്രീനാരായണ ഗുരു വചനം ഇങ്ങിനെ

ഓങ്കാരം കൊണ്ടൊഴുപ്പിപ്പെരുവെളി നടുവേ
പള്ളി കൊണ്ടുള്ളിലുണ്ടാം
ഝങ്കാരം കേട്ടുണർന്നീടുക ഝടുതി
മതിത്താമര തേൻ കുടിപ്പാൻ
പങ്കാരും പറന്നു വാനില്ലി രവു പകലിരു
ന്നീച്ചയും തേനു റി ഞ്ചും
ഝങ്കാരം പോലുമില്ലി ങ്ങതിനെ യിനിമയോ
ടാസ്വദി ച്ചീടുവാൻ വാ

ഓംകാരത്തിൽ ലയിച്ച മനസിൽ വിരിയുന്ന ആമധുരാനുഭൂതി ആർക്കും പങ്കുവക്കാനില്ല ഒരു തേനീച്ചയുടെ ശബ്ദം പോലും അവിടെ കേൾക്കാനും ഇല്ല. ഈ യോഗാനന്ദം അനുഭവിച്ചവർപറയുന്നു

ഉച്ചിയിൽ ഓംകാരത്തെ വച്ചിട്ടും ഹാസ്മരിച്ചു കൊണ്ടീടിൽ കയ്ചീടും വിഷയസുഖം
സച്ചിൻമയമായ് ഭവിക്കുമച്ചിത്തം

ഒരിക്കൽ ഈ സുഖം അനുഭവിച്ചാൽ പ്രപഞ്ചിക ബുഖം ഒരു സു’ഖമായി തോന്നുക ഇല്ല എന്ന്.

ഒരു യാമം കുംഭകം ചെയ്യുവാൻ ( വായുവിനെ ഉള്ളിൽ അടക്കി നിർത്തുവാൻ )അയാൽ അവരെ മുനി എന്ന് പറയുന്നു.പിന്നെ നിർബന്ധിച്ച് കുംഭകം ചെയ്യേണ്ട ആവശ്യം ഇല്ല. സങ്കൽപത്തിനനുസരിച്ച് വർദ്ധനയുണ്ടാകും. സമാധി സി സിദ്ധിക്കുന്നതിന് മുൻപു തന്നെ ശരീരത്തിന്റെ ഭാരം കുറയുന്ന ഒരു അവസ്ഥ ഉണ്ടാകും.ഇതിന് യോഗശാസ്ത്രം അണിമ എന്ന് പറയുന്നു. ധ്യാന സമയത്ത് ഇരിപ്പിടത്തിൽ നിന്നും തെറിച്ചു പോകുന്ന അവസ്ഥ ഉണ്ടാകും. ഈ അവസ്ഥയിൽ തെറിച്ചു വീണാൽ അപകടം പറ്റാത്ത കിടക്കപോലുഇവയിൽ ഇരുന്ന് കുംഭകവും ധ്യാനവും ചെയ്യണംഎന്നാണ് വിധി. പിന്നീട് കുംഭക ത്തിൽ ഉയർന്നാൽ രേ ച കത്തിലേ താഴേക്കു വരൂ എന്നാകും.ഇത് യോഗസിദ്ധിയിൽ ആദ്യത്തേതായ അണിമ ആകുന്നു
.” അണിമ മഹിമ ചൈവഗിരി മലിഖിമ തഥാ
ഈശിത്യം ച വ ശി ത്വം ച പ്രാപിത പ്രകാശ ഏവ ച

ഇവയാണ് യോഗ കൊണ്ട് കിട്ടുന്ന അഷ്ടസിദ്ധികൾ അണിമ എന്നാൽ ഭാരം കുറയുക. അധവ ഇല്ലാതാവുക മഹിമ എന്നാൽ ഭാരം കൂടുക. ഗിരി മ എന്നാൽ വളരെ വലിപ്പം ഉണ്ടാവുക ലിഘിമ എന്നാൽ വലിപ്പം ഇല്ലാതാവുക ഇവ രാമായണത്തിൽ പലപ്പോഴും ഹനുമാൻ ചെയ്യുന്നതായി പറയുന്നു. ഈശിത്യം എന്നത് ശപിക്കാനും അനുഗ്ര ഹിക്കാന്നും ഉള്ള കഴിവാണ്. വ ശിത്വം എന്നത് തന്റെ ഇഷ്ടത്തിന് മറ്റുള്ളവരെ പ്രവർതിപ്പിക്കുവാനുള്ള കഴിവാണ്. പ്രാപ്തി എന്നത് ഒരു വ്യക്തിയുടെ പരമോന്നത ഭാവമാണ്. അവിടം കഴിഞ്ഞാൽ പിന്നെ വ്യക്തി ഇല്ല. ഈശ്വരനും വ്യക്തിയും ഒന്നായി കഴിഞ്ഞു. പ്രകാശം എന്നത് ജോതിർ ബ്രഹ്മത്തിൽ ലയിക്കുന്നതിനെയാണ്. .ഇതിനൊക്കെ .പുണ്യ പാപാശ്രിതമായ ഒരു പശ്ചാത്തലം കൂടി ഉണ്ട് എന്നും മനസിലാക്കണം. സമാധി മുതലുള്ള കാര്യങ്ങളൊന്നും ഒരു പ്രാപഞ്ചിക ന് സ്വാധീനമാകുന്നവയല്ല. സാന്ദർഭികമായി പറഞ്ഞു എന്നു മാത്രം. അവയുടെ വിശ്വാസ്യതയെ തെളിയിക്കാൻ പ്രത്യക്ഷ ഉദാഹരണങ്ങളും ഇല്ല .ആരെങ്കിലും അല്പമെങ്കിലും അനുഭവ ബോധ്യമായ വരുണ്ടെങ്കിൽ അവരത് തെളിയിക്കാൻ വരുന്നുമില്ല. മറ്റുള്ളവരെ ബോദ്ധ്യപെടുത്തി അംഗീകാരം നേടണം എന്നുള്ള മൽസരബുദ്ധി അവരിൽ നിന്നും അകന്നു ,പോയിട്ടുണ്ടാവും. എന്നാൽ സമാധി ക്കു താഴെയുള്ള അനുഭവങ്ങൾ ശ്രമിച്ചാൽ കുറെയെങ്കിലും സ്വയം അനുഭവ ബോധ്യം ഉണ്ടാകാവുന്നതോ അനുഭവ ബോദ്ധ്യം ആയവരെ കണ്ട് ബോദ്ധ്യപെടാവുന്നതോ ആണ്. പ രി ശ്രമം വേണമെന്നു മാത്രം. ഇത് പ്രാപഞ്ചിക ജീവിത ചര്യകളിൽ നിന്നും ഒഴിവാകാതെ തന്നെ കുറച്ചു സമയം കണ്ടെത്തിയാൽ അനുഭവിച്ചറിയാവുന്നതാണ്.

ഇതുവരെ പറഞ്ഞത് വ്രതങ്ങളുടെ മാനസിക തലത്തിലുള്ള ഗുണ ങ്ങളാണ്. ഭൗതിക തലത്തിലും വ്രതങ്ങൾ ഗുണം ചെയ്യുന്നുണ്ട്. ഇന്നത്തെ ജീവിതരീതി അനുസരിച്ച് ക്രമരഹിതമായ ഭക്ഷണ രീതി ശാരീരിക പ്രവർത്തങ്ങളെ തകരാറിലാക്കുന്നവയാണ്. മുൻകൂട്ടി നിശ്ചയിക്കുന്ന സമയത്ത് ആഹാരം കഴിച്ചു ശീലിക്കുന്നത് ദഹനേന്ദ്രിയങ്ങളുടെ ക്ഷമത വർദ്ധിപ്പിക്കുന്നു.ദഹനപ്രക്രിയയുടെ മൂന്നു ഘട്ടങ്ങളായ ദീപന പാചന ജാരണകർമങ്ങൾ. സാധാരണ ഇന്നത്തെ ജീവിത രീതിയിൽ പൂർതിയാകാറില്ല. അതു കൊണ്ട് രക്തത്തിൽ കുറെ മാലി ന്യങ്ങൾ അടിഞ്ഞുകൂടുന്നുണ്ടാവും. ദീർഘകാലം ഇങ്ങിനെ സംഭവിക്കുന്നത് ആമവാതം പോലുള്ള രോഗങ്ങൾക്ക് കാരണമാവും. ക്രമമായ ഭക്ഷണം ഇവയെ ദൂരീകരിക്കും. ഉപവാസ സമയത്ത് ദഹനേന്ദ്രിയങ്ങൾ പ്രവർതിച്ചു കൊണ്ടിരുന്നാൽ അത് പല തരത്തിലുള്ള രോഗങ്ങൾ ഉണ്ടാക്കും എന്നതും ഓർക്കണം. അത് ശരീര കോശങ്ങളെ തന്നെ നശിപ്പിക്കും. അൾസർ അസിഡിറ്റി പോലുള്ള രോഗമുള്ളവർ വിദഗ്ദ്ധോപദേശ പ്രകാരമേ ഉപവാസം സ്വീകരിക്കാവു. ബാലരും വൃദ്ധരും അവശരും ഉപവസിക്കരുതെന്നാണം ആയുർവേദ വിധി. ബലം ക്ഷയിവ ർ ക്കു മ ലം തന്നെ ബലം എന്നതാണ് ആയുർവേദ വീക്ഷണം. പ്രമേഹരോഗികളും രക്തസമ്മർദം കുറവുള്ളവരും ഉപവസിക്കുന്നത് അപകടംഉണ്ടാക്കിയേക്കാം. പ്രമേഹ രോഗികളിൽ ഉപവാസ സമയത്ത് അപകടകരമായ രീതിയിൽ ഗ്ലൂക്കോസ് നില താഴ്ന്നു പോയേക്കാംരക്ത മർദകുറവുള്ളവരിൽ രക്ത മർദം അപകടകരമാം വിധം കുറഞ്ഞു പോയേക്കാം.അവരും വിദഗ്ദ്ധോപദേശഎ കാരം മാത്രം ഉപവാസം സ്വീകരിക്കാവു
ചിട്ടയോടെയും ക്ഷമയോടെയും ഘട്ടം ഘട്ടമായിപരിശീലിച്ചാൽ അവർക്കും ഉപവാസം ശീലിക്കാനാകും എന്നാണ് എന്റെ അഭിപ്രായം. മനോബലമില്ലാത്തവരും ( ഭയം ഉള്ളവർ)ഉപവാസം വളരെ സൂക്ഷിച്ച് സ്വീകരിക്കണം.

കുറെ സമയം ജോലി ചെയ്തു കഴിയുമ്പോൾ വീണ്ടും ജോലി ചെയ്യാനാകാത്ത വിധം പേശികളിൽ ഒരു ബുദ്ധിമുട്ട് അനുഭവപെടും ഇതിന് പേശീ ക്ലമം എന്ന് പറയുന്നു. ഊർജോൽപാദനത്തി തന്റെ ഭാഗമായി പേശികളിലുണ്ടാകുന്ന അവക്ഷിപ്തങ്ങൾ കെട്ടിക്കിടക്കുന്നതിന്റെ ഫലമാണത്. സാധാരണ കുറച്ചു സമയം വിശ്രമിക്കുമ്പോൾ വിഷമം മാറും.കോശമലങ്ങൾ നീക്കം ചെയ്യുന്ന ലസിക് ളു ടെ പ്രവർതനം കാര്യക്ഷമമല്ലാത്ത ചിലരിൽ ഇത് വളരെ സമയത്തേക്ക് നിലനിൽക്കും. ലസികകളിൽ കൂടുതൽ അവക്ഷിച്ങ്ങൾ കെട്ടി കടക്കുന്നതുകൊണ്ടാണ് പുതിയ അവക്ഷിപ്തങ്ങൾ നീക്കം ചെയ്യുവാൻ താമസം വരുന്നത്. ഉപവാസ സമയത്ത് ലസിക ക ളിൽ മാലിന്യങ്ങൾ വരവു കുറയുന്നതു കൊണ്ട് അടിഞ്ഞുകിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യപെടും സ്ഥിരമായി കാലു കഴപ്പ് അനുഭവപെടുന്നവർ ഒരു ദിവസം ഉപവാസം എടുക്കുമ്പോൾ തന്നെ വളരെ കുറവ് അനുഭവപ്പെടും പുതിയ വസ്തുക്കൾ രക്തത്തിലേക്ക് വരാത്തതു കൊണ്ട്വൃ ക്കകൾക്ക് ഒരു റൗണ്ട് രക്തശുദ്ധി നടത്തുവാനുള്ള സമയം കിട്ടും അതുകൊണ്ട് രക്തം കൂടുതൽ ശുദ്ധമാക്കും. വൃക്കകളുകടെ അദ്ധ്വാനഭാരം കുറയുന്നതു കൊണ്ട് ക്ഷമത വർദ്ധിക്കും. ദഹനപ്രക്രിയ നിലക്കുന്നതു കൊണ്ട് സ്വാഭാവികമായും ഉപബോധമനസിന്റെ ശ്രദ്ധ പുനർനിർമാണ പ്രവർത്തന ങ്ങളിലേക്ക് തിരിയും. അത് ശരീരത്തിന്റെ പൊതുവായ ആരോഗ്യസ്ഥിതിയെ മെച്ചപെടുത്തും.പ്രകൃതി ചികിൽസ കർ ഉപവാസം ഒരു ചികിൽസാ രീതിയായി കാലങ്ങളായി ഉപയോഗിച്ചു വരുന്നു. കലുഷിതമായ പ്രാപഞ്ചിക ജീവിതത്തിൽ ഒരു ദിവസം ജപ ധ്യാനങ്ങൾക്കു വേണ്ടി മാറ്റി വക്കുന്നത് മനസിന്റെ പിരിമുറുക്കം അയയുന്നതിനും അതിലൂടെ മാനസികാരോഗ്യം വർദ്ധിക്കുന്നതിനും കാരണമാകു.രക്തത്തിലെ ഗ്ലൂക്കോസ്നില താഴുമ്പോൾ ഉപയോഗിക്കുന്നതിനായി കുറെ ഗ്ലൂക്കോൾ കരളിൽ സംഭരിച്ചു വക്കാറുണ്ട് . എപ്പോഴും രക്തത്തിലെ ഗ്ലൂക്കോസ്നില പൂരിതമായിട്ടു നിന്നാൽ സംഭരണ കാര്യത്തിൽ ശരീരം ഉദാസീനമാകും.ഇത് പ്രമേഹരോഗത്തിന്റെ കാരണങ്ങളിൽ ഒന്നാണ്. ഈ സംഭരണം കുറഞ്ഞു പോകുന്നതു കൊണ്ടാണ് പ്രമേഹരോഗികളിൽ സമയത്ത് ആഹാരം കഴിച്ചില്ല എങ്കിൽ പെട്ടെന്ന്‌ അപകടകരമാം വിധംഗ്ലൂക്കോസ് നില താഴുന്നത്. ഈ സംഭരണം തീരെ കുറഞ്ഞു പോയവരിൽ ഉപവാസം തന്നെ അപകടകരമാകും. ഈ സംഭരണശേഷി കരളിന്റെ ആരോഗ്യ കരമായ പ്രവർതനങ്ങളിൽ ഒന്നാണ്. ഇത് നിലനിർതുന്നത്ത് കരളിന്റെ ആരോഗ്യം നിലനിർതുന്നതാണ്. ആയുർവേദം പറയുന്നത് പനി വന്നാൽ മൂന്നുദിവസം ഉപവസിക്കണം എന്നാണ് വിധി. ഉപവാസ സമയത്ത് പ്രതിരോധ എവർതനങ്ങളിൽ ശരീരം കൂടുതൽ ജാകരുക മാകും എന്നതുകൊണ്ടാണ് അത്. ഒരു മഴയോ മഞ്ഞോ അടിച്ചാൽ അപ്പോൾ പനിക്കുന്ന ഇന്നത്തെ തലമുn ക്ക് അറിയുമോ നമ്മുടെ പൂർവികർ അന്നത്തെ നിൽകാത ചാറ്റൽ മഴയും കൊടും തണുപ്പും അനായാസമായി സഹിച്ച് പകൽ മുഴുവനും രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെേജാലി ചെയ്തിരുന്നു എന്ന്. ആരോഗ്യം ഒരു സമ്പത്താണ് അത് സംരക്ഷിക്കാൻ അൽപം കഷ്ടപെടുന്നത് ഒരു നഷ്ടമാകില്ല .

വ്രതയോഗം ഒരു പ്രത്യേക യോഗ പദ്ധതി അല്ല. അഷ്ടാംഗ യോഗത്തിലെ രണ്ടാമത്തെ അംഗമായ നിയമങ്ങളിൽ പറയുന്ന ലംഘനവിധികളാണ് ഞാൻ ഇവിടെ വ്രത യോഗം എന്ന പരമ്പരാഗത വീക്ഷണത്തിൽ അവതരിപ്പിച്ചിട്ടുള്ളത്. M. R. മാധവ വാര്യർ (BALLB) എഴുതി V V പ്രസ് പ്രസിദ്ധീകരിച്ച ആരോഗ്യ ദീപവും K രാഘവൻ തിരുമുൽപ്പാട് എഴുതി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ആയുർവേദ ദർശനവും പഞ്ചാംഗം പുസ്തകശാല പ്രസിദ്ധീകരിച്ച മന്ത്ര പ്രയോഗങ്ങളും പാരമ്പര്യ വിധികളും ഹഠയോഗ പ്രദീപികയും ഇതിന് പ്രമാണങ്ങളായി സ്വീകരിച്ചിരിക്കുന്നു.

അവസാനം പരിഷ്കരിച്ചത് : 6/27/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate