ആടു വളർത്തലിനു വളരെയധികം പ്രാധാന്യം ലഭിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ് ഈ അടുത്തായി കണ്ടുവരുന്നത്. ചെറുകിട വ്യവസായമായും വൻകിട ഫാമായും ആടുവളർത്തലിനെ സമീപിക്കുന്നവർ ധാരാളമെന്ന് പറയട്ടെ. ആടുവളർത്തലിന്റെ ലാഭനഷ്ടങ്ങളെ സ്വാധീനിക്കുന്ന ഒന്നാണ് നല്ല മുട്ടനാടുകളെ ഇണചേർക്കാൻ സജ്ജികരിക്കുക എന്നത്. മുട്ടനാടുകളുടെ പ്രധാന ധർമ്മം ഇണച്ചേരലാണെങ്കിലും പെണ്ണാടിന്റെ പാലുത്പാദനം, കുട്ടികളുടെ എണ്ണം, ഇറച്ചിയുടെ പ്രാധാന്യം/ഗുണമേന്മ എന്നിവ ഇണ ചേർക്കുന്ന മുട്ടന്റെ സവിശേഷതകൾ അനുസരിച്ചിരിക്കും എന്നുള്ളത് നാം അറിയേണ്ടതുണ്ട്.
മുട്ടനാടുകളെ തിരഞ്ഞെടുക്കുമ്പോൾ അവയുടെ വർഗശുദ്ധിയും ഗുണമേന്മയും പ്രാധാന്യം അർഹിക്കുന്ന ഘടകങ്ങളാണ്.
പെൺ ആട്ടിൻകുട്ടികളെ വളർത്തുന്നതു പോലെ അത്യധികം ശ്രദ്ധയോടുള്ള പരിചരണം മുട്ടൻ കുട്ടികൾക്കും നൽകണം. ആദ്യത്തെ മൂന്നുമാസം വരെ തള്ളയുടെ പാൽ കൊടുത്തു തലോടി പരിപാലിക്കാത്ത പക്ഷം ഇവയ്ക്ക് ഇണക്കമുണ്ടാകില്ല. മുട്ടനാടിന്റെ
കൂട് മൺനിരപ്പിൽ നിന്നും ഉയരത്തിൽ വേണം നിർമിക്കേണ്ടത്. ഇതിനായി മറ്റുസ്ഥലങ്ങളെക്കാൾ ഉയർന്നതും, വെള്ളം കെട്ടിനിൽക്കാത്തതുമായ സ്ഥലം തിരഞ്ഞടുക്കുക. മറ്റു മൃഗങ്ങളെക്കാളും ശരീര താപനില ഉയർന്നതിനാൽ കൂടിനു വായുസഞ്ചാരം ഉണ്ടാകാൻ ശ്രദ്ധിക്കണം. അഴിച്ചുവിട്ടു വളർത്തുകയാണെങ്കിൽ ഉയർന്ന വേലി വേണം എന്നത് നിർബന്ധം. ഒരു വയസ്സിനു മുകളിലുള്ള മുട്ടനാടുകൾക്കു 1.8 ച.മീ. സ്ഥല വിസ്ത്യതി കൂട്ടിൽ നൽകുക. ഒരു വയസ്സായി കഴിഞ്ഞാൽ മുട്ടനെ ഇണ ചേർക്കാൻ ഉപയോഗിച്ചു തുടങ്ങാം. ഇപ്രകാരം പ്രജനനത്തിനായി ഉപയോഗിക്കുന്ന മുട്ടനാടുകൾക്ക് 35-50 കിലോ ശരീരഭാരം ഉണ്ടാകുന്നതിനായി 250-500 ഗ്രാം ഖരാഹാരം, 3-5 കിലോ ഗ്രാം പച്ചപ്പുല്ല് അഥവാ പച്ചില ദിനംപ്രതി നൽകേണ്ടത് അത്യാവശ്യമാണ്. വേനൽകാലത്ത് ശുദ്ധമായ വെള്ളത്തിന്റെ ലഭ്യത കൂടിനുള്ളിൽ ഉറപ്പാക്കാൻ ഓട്ടോമാറ്റിക് ഡ്രിങ്ക് സംവിധാനം ചെയ്യുന്നത് നന്നായിരിക്കും.
ഇണചേർക്കുന്നതിനു പ്രധാനമായും ശ്രദ്ധിക്കേണ്ടത് പെണ്ണാടിന്റെ മദിലക്ഷണങ്ങളാണ്. ഓരോ21-24 ദിവസത്തിനുള്ളിൽ പെണ്ണാട് മദിയിലെത്തും. 36 മണിക്കുർ വരെ മദിലക്ഷണം നീണ്ടു പോകുന്നു. ഇടയ്ക്കിടെ കരയുക, മുട്ടനാടിനെ തിരയുംപോലെ ചുറ്റും നിരീക്ഷിക്കുക, ഇടവിട്ട് മൂത്രമൊഴിക്കുക, വാലാട്ടുക, യോനിയിൽ നിന്നും സ്രവമുണ്ടാവുക എന്നിവ പ്രധാന ലക്ഷണങ്ങളായി കണക്കിലെടുക്കാം. മുപ്പത് പെണ്ണാടുകൾക്ക് വരെ ഒരു ബ്രീഡിങ്ങ് മുട്ടനെ മതി എന്നാണ് കണക്കെങ്കിലും 1: 20 ആണ് അഭികാമ്യം. ഒരു വയസ്സായ മുട്ടനെ മാസത്തിൽ 24 പ്രാവശ്യവും മൂന്നു വയസ്സായതിനെ 40 പ്രാവശ്യംവരെയും ഇണ ചേർക്കാൻ സാധിക്കും. (അതായതു പ്രതിദിനം രണ്ട് എന്ന രീതിയിൽ ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍). ഒരു മുട്ടനെ ഒരേ കൂട്ടില്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഉപയോഗിക്കാതിരിക്കുന്നത് ഇൻ-ബ്രീഡിങ്ങ് അഥവാ അന്ത: പ്രജനനം തടയാൻ സഹായിക്കും. മൂന്നുവയസ്സുവരെ മുട്ടനെ ഇണചർക്കാൻ ഉപയോഗിക്കാം. അതിനുശേഷം ഇറച്ചിയുടെ വിലയ്ക്ക് വിൽക്കാനും സാധിക്കും എന്നുള്ളത് കർഷകർക്കു ലാഭം നൽകുന്ന ഒന്നാണ്. ഒരു കിലോഗ്രാം ഇറച്ചിക്ക് 400-500 രൂപ വരേ വിപണിയിൽ ലഭ്യമാണ്.
ഇണ ചേർക്കുന്നതിനു ഏറ്റവും അനുയോജ്യം മുട്ടന്റെ അടുത്തേക്ക് പെണ്ണാടിനെ കൊണ്ടു പോവുക എന്നുള്ളതാണ്. ഒന്നിൽ കൂടുതൽ മുട്ടൻമാർ ഉണ്ടെങ്കിൽ മുതിർന്ന നേതാവായ മുട്ടനെ ഇണചേർക്കാൻ ഉപയോഗിക്കുന്നതായിരിക്കും നല്ലത്. മദിയിലുള്ള പെണ്ണാടിന്റെ സാന്നിധ്യം മുട്ടനാടിലും സ്വഭാവവ്യത്യാസങ്ങൾ ഉണ്ടാക്കുന്നു. കഴുത്ത് നീട്ടി മേൽചുണ്ട് മുകളിലേക്കാക്കി മണം പിടിക്കുക, പെണ്ണാടിന്റെ യോനിഭാഗം മണപ്പിക്കുക, മുൻകാലുകൾ ഉദ്ധരിക്കുക എന്നിങ്ങനെ ലക്ഷണങ്ങൾ കാണാം. 8-12 മണിക്കൂര്‍ ഇടവേളയിൽ രണ്ട് ഇണചേരല്ൽ ഒരു പെണ്ണാടിനു നൽകിയാൽ ചെന/ ഗര്‍ഭം ധരിക്കാൻ സാധ്യത കൂടുതലായി കാണപ്പെടുന്നു. ഇണചേരല്‍ പ്രകിയയിൽ ആണിനു ബീജ സ്ഖലനം ഉണ്ടായോ എന്നു മനസ്സിലാക്കുവാൻ മുട്ടനാട് തലയുയര്‍ത്തി പിന്നോട്ടായുകയോ, പെണ്ണാട് മുന്നോട്ടായുകയോ ചെയ്യുന്നുണ്ടോ എന്ന് നോക്കിയാല്‍ മതി.
പേശീവേദനയുള്ള ആട് സാധാരണ ഗതിയിൽ ഇണചേരാൻ മടി കാണിക്കും. ഇപ്രകാരമുള്ള ബീജം നശിച്ചുപോകും എന്നതു സാധാരണയായതിനാൽ പനിയോ മറ്റു അസുഖ ലക്ഷണങ്ങളോ ഉള്ള മുട്ടനെയും ഇണചേരലില് നിന്നും അകറ്റി നിർത്താം.
ഇണചേര്‍ന്ന് കഴിഞ്ഞാല്‍ ആഹാരത്തോടുള്ള മുട്ടന്റെ താല്‍പ്പര്യമില്ലായ്മ സാധാരണയായി കാണപ്പെടുന്ന ഒന്നാണ്. അതിനാല്‍ തീറ്റ കഴിക്കാന്‍ പ്രേരിപ്പിക്കുക. കൂട്ടത്തില്‍ തീറ്റ എടുക്കാന്‍ മടി കാണിച്ചാല്‍ മാറ്റിനിര്‍ത്തി ആഹാരം നൽകാവുന്നതാണ്.
മുട്ടനാടുകളിലെ രോഗങ്ങളിൽ (പധാനി മൂത്രാശയ കല്ല്/ യൂറോലിത്തിയാസിസ്സ് ആണ്. മുട്ടനാടിന്റെ മൂത്രനാളിയുടെ അഗ്രം നീണ്ടതും ദ്വാരം വളരെ ചെറുതുമായതിനാൽ മൂത്രത്തിലൂടെ പുറന്തള്ളുന്ന ലവണങ്ങൾ, പ്രധാനമായും കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവ കിസ്റ്റലുകളായി മാറി അവ അഗ്രഭാഗത്ത് ചെറുകല്ലുകളായി തടഞ്ഞിരിക്കുമ്പോൾ രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങുന്നു. ഫോസ്ഫറസ്സ്കല്ല് ഉണ്ടാകാനുള്ള പ്രധാന കാരണം സാന്ദീകൃതാഹാരത്തിന്റെ വർദ്ധനയാണ്. അതിനാൽ മുട്ടനു നൽകുന്ന ഭക്ഷണത്തിൽ കാത്സ്യം ഫോസ്ഫറസ്റ്റ് അനുപാതം 2:1 എന്ന തോതിൽ ആയിരിക്കണം. കൂടാതെ സിലിക്ക, ഓക്സലൈറ്റ് അടങ്ങിയ ചെടികൾ സ്ഥിരമായി കഴിച്ചാലും കല്ലുകളുണ്ടാകാൻ സാധ്യത ഏറെയാണ്. തുള്ളി തുള്ളിയായി മൂത്രം പോകുന്നത് ശ്രദ്ധയിൽ പെടുമ്പോഴേ ചികിത്സ നൽകേണ്ടത് അനിവാര്യമാണ്. ധാരാളം വെള്ളം കുടിപ്പിക്കുക, അതിനായി ഉപ്പ്/അമോണിയം ക്ലോറൈഡും
തീറ്റയിൽ നൽകുക (5% കൂടരുത്) അമോണിയം ക്ലോറൈഡ് നൽകുന്നത് വഴി, കാത്സ്യം, മഗ്നീഷ്യം കല്ലുകൾ കാത്സ്യം ക്ലോറൈഡും മഗ്നീഷ്യം ക്ലോറൈഡുമായി മൂത്രത്തില്‍ ലയിച്ച് പുറംതള്ളുന്നതിന് കാരണമാകുന്നു. ബാർലി ഇട്ടു തിളപ്പിച്ച വെള്ളം നൽകുന്നത് ഫലപ്രദമായി കാണപ്പെടുന്നു.
കൃത്രിമ ബീജദാനം ആടുകളില്‍ പ്രചാരത്തിലുണ്ടെങ്കിലും മുട്ടനാടിന്റെ സാമീപ്യം വഴി പെണ്ണാടുകളുടെ മദിചക്രം ക്രമീകരിക്കുന്നതിനും, ബീജങ്ങളുടെ ഉത്പാദനക്ഷമത കൂട്ടാനും സാധിക്കുന്നു എന്നുള്ളത് എടുത്തുപറയേണ്ട ഒന്നാണ്. മുട്ടന്റെ സാമീപ്യം ആടുവളര്‍ത്തല്‍ കൂടുതല്‍ ലാഭകരമാക്കാന്‍ കര്‍ഷകനെ സഹായിക്കുന്നു.
ക്യഷി വിജ്ഞാനകേന്ദ്രം,
കാർഷിക സർവകലാശാല,
തൃശ്ശൂർ,
ഫോൺ: 0487-2375855.
കടപ്പാട്: കേരളകര്ഷകന്
അവസാനം പരിഷ്കരിച്ചത് : 4/22/2020