കേരളത്തിലെ സ്ത്രീ സാക്ഷരതാ നിരക്കായ 92 ശതമാനം ഇന്‍ഡ്യയിലെ സംസ്ഥാനങ്ങളില്‍ ഏറ്റവും ഉയര്‍ന്നതാണ്. എന്നിരുന്നാലും ലിംഗപദവിയിലെ ഒരു ചെറിയ വിടവ് നിലനില്ക്കുന്നു. എന്നാല്‍ കഴിഞ്ഞ 6 ദശകങ്ങളില്‍ ഈ വിടവ് കുറഞ്ഞ് വരുന്നതായി കാണാം.ദേശീയ കുടുംബാരോഗ്യ സർവ്വേ നല്കുന്ന വിവരങ്ങളനുസരിച്ച് കേരളത്തിലെ മുതിര്‍ന്ന സ്ത്രീകളുടെ വിദ്യാഭ്യാസ നിലവാരം ദേശീയ ശരാശരിയേക്കാള്‍ മുമ്പിലാണ്. 10 വര്‍ഷം വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വനിതകളുടെ അനുപാതം ഇന്ത്യയിലേക്കാള്‍ ഇരട്ടിയാണ്.വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പ്രൈമറി തലത്തില്‍ സാർവത്രിക പ്രവേശനം സാധ്യമായിട്ടുണ്ട്. ലിംഗപദവി തുല്യത ഇക്കാര്യത്തില്‍ നേടിയിട്ടുമുണ്ട്. സ്ക്കൂളുകളില്‍ മൊത്തം വിദ്യാര്‍ത്ഥികളില്‍ 48.98 ശതമാനം പെണ്‍കുട്ടികളാണ്. ഹയര്‍സെക്കന്ററി പ്രവേശനത്തിന്റെ കാര്യത്തില്‍ 51.84 ശതമാനമുള്ള പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളേക്കാള്‍ കൂടുതലാണ്. കൊഴിഞ്ഞുപോക്ക് നിരക്ക് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും കുറവാണ്. വിദ്യാഭ്യാസത്തിന്റെ തൃതീയതലത്തിലും പെണ്‍കുട്ടികളുടെ പ്രവേശനം ആണ്‍കുട്ടികളുടേ തിനേക്കാള്‍ കൂടുതലാണ്. ഉദാഹരണത്തിന്, 2015-16 ല്‍ നാല് യൂണിവേഴ്സിറ്റികളിലുമായി ആര്‍ട്സ് ആന്റ് സയന്‍സ് വിഷയങ്ങളിലുള്ള ബിരുദ പ്രവേശനത്തിന് 68.6 ശതമാനം പെണ്‍കുട്ടികളാണ് ഉണ്ടായിരുന്നത്. ബിരുദാനന്തര ബിരുദം പരിഗണിക്കുമ്പോള്‍ പെണ്‍കുട്ടികളുടെ നില 69.24 ശതമാനത്തോടെ ഉയര്‍ന്നു നില്ക്കുന്നു. അതുകൊണ്ട് തന്നെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കേരളത്തില്‍ പെണ്‍കുട്ടികളുടെ സ്ഥാനം ഉയര്‍ന്നതാണ്. എന്നാല്‍ എഞ്ചിനീയറിംഗ് കോളേജുകളിലെയും പോളിടെക്നിക്കുകളിലെയും പ്രവേശനം പരിഗണിക്കുമ്പോള്‍, അവസ്ഥ വ്യത്യസ്തമാണ്. എഞ്ചിനീയറിംഗ് കോളേജുകളില്‍ മൊത്തം കുട്ടികളുടെ പ്രവേശനത്തില്‍ 43.74 ശതമാനം പെണ്‍കുട്ടികളും പോളിടെക്നിക്കുകളില്‍ ഇത് 33.18 ശതമാനവുമാണ്. (പട്ടിക 4.3.3) സ്ത്രീകളുടെ വിദ്യാഭ്യാസത്തിന്റെ ഉയര്‍ന്ന നിലവാരം വിപണന വൈദഗ്ധ്യങ്ങളില്‍ കാണുന്നില്ല. ഇത് താഴ്ന്ന തൊഴില്‍ പങ്കാളിത്തത്തില്‍ പ്രതിഫലിക്കുന്നു.
അവസാനം പരിഷ്കരിച്ചത് : 2/16/2020