অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഹെല്‍ത്തി വിവരങ്ങള്‍

ഹെല്‍ത്തി വിവരങ്ങള്‍

  1. കണ്ണുകളുടെ തിളക്കം നഷ്ടപ്പെടാതെ സംരക്ഷിക്കാം
  2. ഹൃദയാരോഗ്യത്തിനു പപ്പായ കഴിക്കാം
  3. സ്ഥിരമായി ഐസ്ക്രീം കഴിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
  4. പൊങ്ങിനുമുണ്ട് ആരോഗ്യ ഗുണങ്ങള്‍
  5. മഴവെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഗുണമോ ?
  6. പ്രായമായവരിലെ സന്ധിവാത രോഗങ്ങള്‍
  7. ഭക്ഷണത്തിന്‍റെ രുചിയറിയാന്‍ കഴിയുന്നില്ലെങ്കില്‍ സൂക്ഷിക്കണം
  8. കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ വെണ്ടയ്ക്ക
  9. പോഷകങ്ങളുടെ കലവറയായ മുതിര
  10. വേദനയില്ലാത്ത ഹൃദയാഘാതത്തെ ഭയപ്പെടണം
  11. കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം (CVS) അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
  12. കോളറയെ കരുതിയിരിക്കണം
  13. മണ്‍കുടത്തിലെ വെള്ളത്തിന്‍റെ ആരോഗ്യ ഗുണങ്ങള്‍
  14. ഹൃദയാരോഗ്യത്തിനായി വിറ്റാമിന്‍ ഇ അടങ്ങിയ ഭക്ഷണങ്ങള്‍ ശീലിക്കാം
  15. എന്താണ് ആര്‍ട്ടിക്കേറിയ?
  16. ഹൃദയത്തെ കുഴപ്പത്തിലാക്കുന്ന ഭക്ഷണശീലങ്ങള്‍
  17. ഏത്തപ്പഴം ശീലമാക്കൂ ; ഗുണങ്ങള്‍ ഏറെയാണ്
  18. ഈ ഭക്ഷണങ്ങള്‍ ഒരുമിച്ച്‌ കഴിക്കരുത്
  19. ചെറിയുള്ളിയുടെ ആരോഗ്യഗുണങ്ങള്‍
  20. പല്ല് വേദനക്ക് ഉടന്‍ പരിഹാരം കിട്ടാന്‍ ചിലവഴികളിതാ
  21. മഴക്കാലത്ത് സ്ത്രീകള്‍ ജീന്‍സ് ധരിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
  22. കുട്ടികളിലെ ദന്തവൈകല്യങ്ങൾ ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
  23. ചുമ മാറാന്‍ ചില ഒറ്റമൂലികളിതാ
  24. നഖത്തിന്‍റെ നിറവും ആരോഗ്യവും നോക്കി രോഗമറിയാം

കണ്ണുകളുടെ തിളക്കം നഷ്ടപ്പെടാതെ സംരക്ഷിക്കാം

തിളക്കമുള്ള കണ്ണുകള്‍ നമ്മുടെ ആരോഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. പലരും കണ്ണിന് അത്രത്തോളം പ്രാധാന്യം നല്‍കാറില്ല. കണ്ണിന് എന്തെങ്കിലും അസുഖം ബാധിയ്ക്കുമ്പോഴാണ് പലരും കണ്ണിന്‍റെ  ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ നല്‍കുന്നത്. പലരുടേയും കണ്ണിന് ഇടയ്ക്കിടെ വേദന ഉണ്ടാവാറുണ്ട്. എന്നാല്‍ സെക്കന്‍റുകള്‍ മാത്രം നീണ്ടു നില്‍ക്കുന്ന ഈ വേദന പലരും അത്രത്തോളം കാര്യമാക്കാറില്ല. ഇത്തരം വേദനകള്‍ പിന്നീട് ഗുരുതരമായ പല നേത്രപ്രശ്‌നങ്ങള്‍ക്കും കാരണമാകും എന്ന് ചിന്തിക്കുന്നത് നല്ലതാണ്.

കണ്ണിന്‍റെ  ഉപരിതലത്തില്‍ അസാധാരണമായ വേദനയും ചൊറിച്ചിലും അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതല്‍പ്പം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. കണ്ണിന്‍റെ പുറത്ത് എന്തെങ്കിലും തരത്തിലുള്ള ആഘാതങ്ങള്‍ ഏറ്റിട്ടുണ്ടെങ്കിലായിരിക്കും പലപ്പോഴും ഇത്തരം വേദന അനുഭവപ്പെടുന്നത്. കണ്ണില്‍ തുള്ളി മരുന്നൊഴിച്ചാല്‍ ഇത് മാറ്റാവുന്നതേ ഉള്ളൂ.

കൃഷ്ണമണിയ്ക്കു ചുറ്റും ചെറിയ വേദനയും മിടിപ്പും അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതിനെ അല്‍പം ഗൗരവമായി കാണേണ്ടത് തന്നെയാണ്. ഉടന്‍ തന്നെ നേത്രരോഗവിദഗ്ധനെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.

കണ്ണിന് ചുറ്റും ചുവപ്പ് നിറം കാണപ്പെടുന്നതും അല്‍പം ഗൗരവത്തോടെ കാണേണ്ടതാണ്. കണ്ണില്‍ നിന്നും നിര്‍ത്താതെ വെള്ളം വരുന്നതും അസാധാരണമായ വസ്തുക്കള്‍ ഉപയോഗിക്കുന്നത് മൂലമാണ്.

കണ്ണിലെ കുരു പലപ്പോഴും പല തരത്തിലുള്ള ഇന്‍ഫെക്ഷന്‍ മൂലമുണ്ടാകുന്നതാണ്. ഇത് കണ്ണിനു പോളയ്ക്ക് മുകളിലായി ചുവന്ന നിറത്തില്‍ കാണപ്പെടുന്നു. ഇത്തരത്തിലുണ്ടാവുന്ന കുരുവിനേയും ശ്രദ്ധിക്കേണ്ടതാണ്. അതികഠിനമായ വേദനയാണ് ഇതിന്‍റെ അനന്തര ഫലം.

കണ്ണിനേല്‍ക്കുന്ന അപകടമാണ് മറ്റൊന്ന്. പല തരത്തിലുള്ള അപകടങ്ങള്‍ കണ്ണിനെ പ്രശ്‌നത്തിലാക്കുന്നു. കണ്‍പോളകളും മറ്റും ചുവന്ന് തടിയ്ക്കുന്നതും വേദനയും അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കണം.

ചെങ്കണ്ണ് പോലുള്ള പ്രശ്‌നങ്ങള്‍ ഇന്‍ഫെക്ഷന്‍ മൂലമാണ് ഉണ്ടാകുന്നത്. ഇതും ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ട അവസ്ഥയാണ്.

ചിലരില്‍ കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കുമ്പോള്‍ പല തരത്തിലുള്ള ഇന്‍ഫെക്ഷന്‍ ഉണ്ടാവുന്നു. ചിലര്‍ക്ക് അമിതമായ വേദനയും ചിലര്‍ക്ക് കണ്ണ് ചുവന്ന നിറമാകുന്നതും കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കുന്നതിന്‍റെ ഫലമായി ഉണ്ടാവുന്നതാണ്.

ഗ്ലോക്കോമ കണ്ണിന്‍റെ കാഴ്ചയെ തകരാറിലാക്കുന്ന നേത്രരോഗങ്ങളില്‍ മുന്നിലാണ്. കണ്ണിന്‍റെ ഞരമ്പുകള്‍ക്ക് പ്രശ്‌നമുണ്ടാക്കുന്ന അവസ്ഥയാണ് ഇതിലൂടെ ഉണ്ടാവുന്നത്. കാഴ്ചയിലുള്ള വ്യതിയാനവും കണ്ണിന്‍റെ വേദനയുമാണ് ശ്രദ്ധിക്കേണ്ടത്.

ഹൃദയാരോഗ്യത്തിനു പപ്പായ കഴിക്കാം

  • പപ്പായയിൽ അടങ്ങിയിരിക്കുന്ന പപ്പെയ്ൻ എന്ന എൻസൈം ദഹനം വർധിപ്പിക്കുന്നു. പ്രോട്ടീനെ ദഹിപ്പിക്കാൻ പപ്പെയ്നും അതിലടങ്ങിയ മറ്റൊരു എൻസൈമായ കൈമോപപ്പെയ്നും കഴിവുളളതായി ഗവേഷകർ പറയുന്നു. പപ്പായയിൽ അടങ്ങിയിരിക്കുന്ന കാർപെയ്ൻ എന്ന എൻസൈം ഹൃദയാരോഗ്യത്തിനു ഗുണപ്രദം..
  • പ്രായമായവർ പപ്പായ കഴിക്കുന്നത് ഏറെ ഗുണപ്രദം. ദഹനം മെച്ചപ്പെടുത്തുന്നു. മലബന്ധം തടയുന്നു. ആമാശയം, കുടൽ എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ആമാശയത്തിലെ വിര, കൃമി എന്നിവയെ നശിപ്പിക്കാൻ പപ്പായ ഉത്തമം. കുടലിൽ അണുബാധ ഉണ്ടാകുന്നതു തടയുന്നു.
  • കാൻസർ തടയുന്നതിനു പപ്പായ ഗുണപ്രദം. പപ്പായയിലെ നാരുകൾ കുടലിലെ കാൻസർ തടയുന്നതായി പഠനങ്ങൾ പറയുന്നു. കൂടാതെ അതിലടങ്ങിയ ഫോളേറ്റുകൾ, വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ, വിറ്റാമിൻ ഇ, പൊട്ടാസ്യം എന്നിവയും കുടലിലെ കാൻസർ തടയാൻ സഹായകം.
  • പ്രതിരോധശക്തി മെച്ചപ്പെടുത്താൻ പപ്പായ ഗുണകരം. ഇടയ്ക്കിടെ പനി, ചുമ എന്നിവ ഉണ്ടാകുന്നതു തടയുന്നു. സന്ധിവാതം, ഓസ്റ്റിയോ പൊറോസിസ് (ഒരു എല്ലുരോഗം)എന്നിവ മൂലമുണ്ടാകുന്ന നീരും വേദനയും ശമിപ്പിക്കുന്നതിനും പപ്പായ ഫലപ്രദം. കൈയോ മറ്റോ മുറിഞ്ഞാൽ പപ്പായയുടെ കറ പുരട്ടിയാൽ വളരെവേഗം മുറിവുണങ്ങും.
  • ആർട്ടീരിയോസ്ക്ളീറോസിസ്(രക്തധമനികൾക്കുളളിൽ കൊഴുപ്പ് അടിയുന്നതിനെ തുടർന്ന് രക്തസഞ്ചാരവേഗം കുറയുന്ന അവസ്ഥ), പ്രമേഹം, ഹൃദയരോഗങ്ങൾ എന്നിവയെ തടയുന്നതിനും പപ്പായയ്ക്കു കഴിവുളളതായി വിവിധ പഠനങ്ങൾ സൂചന നല്കുന്നു.
  • മുടിയുടെ സൗന്ദര്യം മെച്ചപ്പെടുത്തുന്നതിനും പപ്പായ ഗുണപ്രദം. താരൻ കുറയ്ക്കുന്നു. പപ്പായ ഷാമ്പൂ മുടിയഴകിന് ഉത്തമം. കൂടാതെ സ്ത്രീകളുടെ വിവിധ ആരോഗ്യപ്രശ്നങ്ങൾക്കും പപ്പായ ഉത്തമം. ഊർജം ധാരാളം. ധാരാളം ജലാംശം അടങ്ങിയ ഫലം. രുചികരമായ ഫലം. മരുന്നായും ഉപയോഗിക്കാം. പപ്പായയിൽ നിന്നു നിരവധി മരുന്നുകൾ നിർമിക്കുന്നുണ്ട്.

സ്ഥിരമായി ഐസ്ക്രീം കഴിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

എല്ലാവർക്കും പ്രിയപ്പെട്ട ഒരു ഭക്ഷണ സാധനമാണ് ഐസ്ക്രീം. പ്രായ ഭേദമന്യേ എല്ലാവരും കഴിക്കാൻ ഇഷ്ടപെടുന്ന ഒന്ന്. ഏറ്റവും കൂടുതൽ മധുരവും കൊഴുപ്പും കൃത്രിമ നിറങ്ങളുമൊക്കെ അടങ്ങിയിരിക്കുന്ന ഭക്ഷണ പദാർഥങ്ങളിലൊന്നാണ് ഐസ്ക്രീം. പോരെങ്കിൽ നാവിനെ കോച്ചിപിടിപ്പിക്കുന്ന തണുപ്പും. അനിയന്ത്രിതമായ ഐസ്ക്രീം ഉപഭോഗം ഏറെ അപകടം വിളിച്ചുവരുത്തുന്ന ഒന്നാണ്.

നട്ടുച്ചയ്ക്ക് ഐസ്ക്രീം കഴിക്കാതിരിക്കാൻ ശ്രമിക്കണം. ശരീരം ഏറെ വിയർത്തിരിക്കുമ്പോഴും നോ പറയാം. കാരണം വിയർത്തുകുളിച്ചിരിക്കുമ്പോൾ തണുത്തത് എന്ത് കഴിച്ചാലും ഉള്ളിൽ കടന്ന് അണുബാധയുണ്ടാവാനുള്ള സാധ്യത ഏറെയാണ്. തൊണ്ടവേദന, പനി, ടോൺസിലൈറ്റിസ്, സൈനസൈറ്റിസ് തുടങ്ങിയ അസുഖങ്ങളെ ക്ഷണിക്കുന്നതിന് തുല്യമാണ് അത്.

കഴിവതും ഉച്ചയ്ക്കുമുൻപ് തന്നെ കഴിക്കുന്നതാവും നല്ലത്. കഴിച്ചുകഴിഞ്ഞാലുടൻ വെയിലുകൊള്ളുകയോ പുറത്തിറങ്ങി കളിക്കുകയോ ഏറെ അധ്വാനിക്കുകയോ പാടില്ല. രാത്രി അത്താഴത്തിനുശേഷവും ഐസ്ക്രീം വേണ്ട.

ഉറങ്ങുമ്പോൾ ശരീരം ഒരു പ്രവർത്തനങ്ങളിലും ഏർപ്പെടാത്തതിനാൽ കൊഴുപ്പ് അടിഞ്ഞുകൂടും. ഇത് പൊണ്ണത്തടിക്ക് വഴിവയ്ക്കും. തണുപ്പുകാലത്തും ഐസ്ക്രീം പാടില്ല.

പൂർണ ആരോഗ്യവാനായ ഒരാളുടെ ശരീരത്തിന് ഒരു ദിവസത്തേക്ക് ആവശ്യം കേവലം 25 ഗ്രാം പഞ്ചസാര മാത്രമാണ്. അതായത് പരമാവധി അഞ്ചു ടീസ്പൂൺ പഞ്ചസാര.

ഇതിലൂടെ ശരീരത്തിന് ലഭിക്കുന്നത് ഏതാണ്ട് 100 കലോറി. എന്നാൽ ഒരു കപ്പ് ഐസ്ക്രീമിൽ മാത്രം ഏതാണ്ട് 4–5 ടീസ്പൂൺ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇതിലൂടെ ശരീരത്തിലെത്തുന്നത് 400–500 ക‌ാലറി. അമിതമായി എത്തുന്ന പഞ്ചസാര കൊഴുപ്പായി അടിഞ്ഞുകൂടും.

മധുരം കൂട്ടാൻ ചില കമ്പനികൾ സിറപ്പ് ചേർക്കാറുണ്ട്. ഫ്രക്ടോസ് ഏറെയുള്ള കോൺ സിറപ്പാണിത്. ഇത് ശരീരത്തിന്‍റെ സ്വാഭാവിക പ്രവർത്തനങ്ങൾക്ക് നന്നല്ല.

സ്ഥിരമായി ഐസ്ക്രീം കഴിക്കുന്നതിനും ദോഷഫലങ്ങളുണ്ട്. മധുരത്തോടുള്ള പ്രത്യേക താൽപര്യം സെറോട്ടോണിൻ എന്ന രാസസന്ദേശവാഹകനെ കൂടുതലായി ഉൽപ‌ാദിപ്പിക്കുന്നു.

ഇത് ഉന്മേഷവും ഉത്തേജനവും ശരീരത്തിന് സമ്മാനിക്കുമെങ്കിലും ഇവ അത്ര നല്ലതല്ല. മധുരം അമിതമായി കഴിക്കുന്നത് പഠനവൈകല്യം, സ്വഭാവദൂഷ്യം, പെരുമാറ്റദൂഷ്യം എന്നിവയ്ക്ക് വഴിവയ്ക്കാം. അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നത് പൊണ്ണത്തടിമാത്രമല്ല ഹൃദ്രോഗത്തിനും കാരണമാകും. രണ്ടു ദിവസങ്ങളിലായി ആഴ്ചയിൽ രണ്ടു കപ്പിലേറെ യാതൊരു കാരണവശാലും ഐസ്ക്രീം പാടില്ല എന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.

പൊങ്ങിനുമുണ്ട് ആരോഗ്യ ഗുണങ്ങള്‍

ദഹനസംബന്ധമായ പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ ഏറ്റവും ഫലപ്രദമായിട്ടുള്ളതാണ് പൊങ്ങ്. നെഞ്ചെരിച്ചില്‍, വയറിന്‍റെ അസ്വസ്ഥത എന്നിവയെ ഇല്ലാതാക്കാന്‍ പൊങ്ങ് ഉത്തമമാണ്.

കൊളസ്‌ട്രോള്‍ ശരീരത്തിന് ആരോഗ്യകരമായതാണ്. നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും ഫലപ്രദമാണ് പൊങ്ങ്

പ്രമേഹം ഉള്ളവരില്‍ ഇന്‍സുലിന്‍റെ ഉത്പാദനം കൃത്യമാക്കുന്നതിന് പൊങ്ങ് കഴിക്കുന്നത് സഹായിക്കുന്നു.

ഹൃദ്രോഗ സാധ്യത കുറക്കുന്നതിനും വളരെ ഉത്തമമായിട്ടുള്ള ഒന്നാണ് പൊങ്ങ്. ഹൃദയത്തിന്‍റെ ആരോഗ്യത്തിന് പൊങ്ങ് വളരെയധികം സഹായിക്കുന്നു.

അമിതഭാരത്തിന് പരിഹാരം കാണാന്‍ ഏറ്റവും ഉത്തമമായിട്ടുള്ളതാണ് പൊങ്ങ്. ഇത് കഴിക്കുന്നത് ശരീരത്തില്‍ അടിഞ്ഞ് കൂടിയിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കുന്നു.

മഴവെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഗുണമോ ?

പല ആയുര്‍വേദ ഗ്രന്ഥങ്ങളിലും മഴവെള്ളത്തെക്കുറിച്ചും ജലത്തിന്‍റെ ഉപയോഗ വ്യവസ്ഥയെക്കുറിച്ചുമെല്ലാം വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. സൂര്യന്‍ ഭൂമിക്കു നല്‍കുന്ന അമൃതിനു സമാനമായതും തൃപ്തി നല്‍കുന്നതും ജീവനെ നിലനിര്‍ത്തുന്നതും ബുദ്ധിക്ക് ഉണര്‍വേകുന്നതും ഹൃദയത്തിന് ഹിതമായതും വ്യക്തമായി തിരിച്ചറിയാന്‍ കഴിയാത്ത രുചിയോടു കൂടിയതും നിര്‍മ്മലവുമായ മഴവെള്ളം കുടിക്കാന്‍ ഏറ്റവും ഉത്തമമാണെന്നാണ് പറയുന്നത്.     ആകാശത്തുനിന്നു വീഴുന്ന മഴവെള്ളം ദേഹത്തു വീഴാനിടയായാല്‍ ശരീരായാസം കൊണ്ടുള്ളതളര്‍ച്ച, ദാഹം,  ക്ഷീണം, മടി, മോഹാലസ്യം, ഉറക്കക്കുറവ്, ശരീരത്തിലെപുകച്ചില്‍ എന്നിവയെ ശമിപ്പിക്കാമെന്നും ആയുര്‍വേദം പറയുന്നു. കഠിനമായ ചൂടുമൂലം ഉണ്ടാകുന്ന പല ശാരീരിക വ്യതിയാനങ്ങളെയും രോഗങ്ങളെയുമെല്ലാം മഴവെള്ളം കൊണ്ട് ഇല്ലായ്മ ചെയ്യാന്‍ കഴിയുമെന്നാണു പ്രകൃതി ചികിത്സകര്‍ പറയുന്നത്.

മറ്റുള്ള വെള്ളങ്ങളെ അപേക്ഷിച്ച്  മഴവെള്ളം ഉത്തമമാണെങ്കിലും എല്ലാ മഴവെള്ളവും അപ്രകാരമല്ല. ആദ്യം പെയ്യുന്ന മഴയുടെ വെള്ളം കുളിക്കാനോ കുടിക്കാനോ ഉപയോഗിച്ചാല്‍ അത് പല രോഗങ്ങള്‍ക്കുംഇടയാക്കും. അകാലത്തില്‍ പെയ്യുന്ന മഴയുടെ വെള്ളവും ഉപയോഗിക്കരുത്.ഭൂമിയില്‍ വീണാല്‍ ദേശകാലങ്ങള്‍ക്ക് അനുസരിച്ചായിരിക്കും മഴവെള്ളത്തിന്‍റെ ഗുണം. ആസിഡ് മഴയും മറ്റു മുണ്ടാകുന്നതുകൊണ്ട് മഴവെള്ളവും മലിനപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

പ്രായമായവരിലെ സന്ധിവാത രോഗങ്ങള്‍

സന്ധിവാതരോഗങ്ങൾ, ഒരുപാട് കാരണങ്ങളുടെയും അസ്വസ്ഥതകളുടെയും ആകെ തുകയാണ്. പ്രായമാണ് രോഗത്തിലേക്ക് നയിക്കുന്ന ഒരു കാരണം. ചിലപ്പോൾ അത് ഏതെങ്കിലും ഒന്നോ രണ്ടോ സന്ധികളിൽ മാത്രമാകാം. ചിലരിൽ പല സന്ധികളിലും ബാധിക്കുന്നു. ഏറ്റവും കൂടുതൽ പേരിൽ സാധാരണയായി കണ്ടുവരുന്ന സന്ധിവാത രോഗം ഓസ്റ്റിയോ ആർത്രൈറ്റിസ് ആണ്. ഈ രോഗം അസ്ഥിസന്ധികളിൽ ചെറിയ വേദനയിൽ തുടങ്ങി ക്രമേണ കൂടിവരുന്നു.

മറ്റ് ചില സന്ധിവാത രോഗങ്ങൾ ഇതോടൊപ്പം ചേർന്നും കാണാറുണ്ട്. അങ്ങിനെയുള്ളവരിൽ സന്ധികളിൽ വേദനയോടൊപ്പം വീക്കവും തൊട്ടുനോക്കിയാൽ ചൂടും കാണാനാകും. അസ്ഥിസന്ധികളിലെ തരുണാസ്ഥികൾക്ക് നാശം സംഭവിക്കുമ്പോഴാണ് ഈ രോഗം ആരംഭിക്കുന്നത്. ക്രമേണ വേദനയും സന്ധികൾ ചലിപ്പിക്കാൻ പ്രയാസവും അനുഭവപ്പെടും. പ്രായം കൂടുന്നതും അമിതമായി അദ്ധ്വാനിക്കുന്നതും കൂടുതൽ സമയം നിന്നുകൊണ്ട് ജോലി ചെയ്യുന്നതും എല്ലാം ഇതിന് കാരണമാകുമെന്നാണ് വിശ്വസിക്കുന്നത്. 

എന്തൊക്കെയായാലും വ്യക്തമായ കാരണം കൃത്യമായി പറയാനൊന്നും കഴിയില്ല.പാരമ്പര്യം, പൊണ്ണത്തടി എന്നിവയും ഓസ്റ്റിയോ ആർത്രൈറ്റിസിന്‍റെ  കാരണങ്ങളാകാറുണ്ട്. ഇതു ജീവിതശൈലിയുമായി വളരെ അടുത്ത് ബന്ധപ്പെട്ട് കിടക്കുന്നു. അതുകൊണ്ട് ആദ്യം ശ്രദ്ധിക്കേണ്ടത് പൊണ്ണത്തടിയും അമിതശരീരഭാരവും ഒഴിവാക്കേണ്ടതാണ്.ചിലരിൽ വളരെ നേരത്തെ തന്നെ സന്ധിവാതരോഗങ്ങൾ തുടങ്ങുന്നതിന്‍റെകാരണം അതാണ്.

ആഹാരത്തിൽ ജീവകം സി, ജീവകം ഡി, കാത്സ്യം എന്നിവ ആവശ്യമായ അളവിൽ ഉണ്ടെന്ന് ഉറപ്പ് വരുത്തണം. പതിവായി രാവിലെ അൽപനേരം വെയിൽ കൊള്ളുന്നത് നല്ലതാണ്.

ഭക്ഷണത്തിന്‍റെ രുചിയറിയാന്‍ കഴിയുന്നില്ലെങ്കില്‍ സൂക്ഷിക്കണം

നാവിലെ രസമുകുളങ്ങളാണ് വിവിധതരം രുചി നമ്മളെ അനുഭവിപ്പിക്കുന്നത്. എന്നാല്‍ ചില സാഹചര്യങ്ങളില്‍ നമുക്ക് രുചി അറിയാന്‍ സാധിക്കാറില്ല. പനി പോലെ എന്തെങ്കിലും അസുഖമുള്ളവര്‍ക്ക് കഴിക്കുന്ന ഭക്ഷണത്തിന് രുചി തോന്നാറില്ല. എന്നാല്‍ അപ്പറ്റീറ്റ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പുതിയ പഠനം അനുസരിച്ച് ഭക്ഷണത്തിന്‍റെ രുചി അറിയാനാകാത്ത അവസ്ഥ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുടെ സൂചനയാണെന്നാണ് വ്യക്തമാക്കുന്നത്. അമിതവണ്ണം അതുവഴി പ്രമേഹം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങളുടെ ലക്ഷണമായി രുചി അറിയാനാകാത്ത അവസ്ഥയെ കാണണമെന്നാണ് പഠനറിപ്പോര്‍ട്ട് പറയുന്നത്. ന്യൂയോര്‍ക്കിലെ കോര്‍ണെല്‍ സര്‍വ്വകലശാലയിലെ അസിസ്റ്റന്‍റ് പ്രൊഫസര്‍ റോബിന്‍ ഡാന്‍ഡോയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. ഭക്ഷണത്തില്‍ അമിതമായ അളവില്‍ മധുരം അടങ്ങിയിട്ടുണ്ടെങ്കിലും രുചി അറിയാനാകാത്ത അവസ്ഥ കാരണം ഇത് അറിയാതെ പോകുന്നു. അതുപോലെതന്നെയാണ് ഉപ്പിന്‍റെ കാര്യവും. ഉപ്പ്, മധുരം എന്നിവയൊക്കെ ഭക്ഷണത്തിലൂടെ അമിതമായ അളവില്‍ ശരീരത്തില്‍ എത്തുന്നത് അമിതവണ്ണം പോലെയുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഇതുവഴി പ്രമോഹം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, പക്ഷാഘാതം എന്നിവ പിടിപെടാനുള്ള സാധ്യതയും കൂടും.

കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ വെണ്ടയ്ക്ക

വെണ്ടയ്ക്കയിലുളള  നാരുകൾ ആമാശയ വ്യവസ്ഥയുടെ ആരോഗ്യത്തിന് ഉത്തമം. അത് അന്നനാളത്തിനുളളിൽ സുരക്ഷിത ആവരണം തീർത്ത് ആമാശയ അൾസറിൽ നിന്നു സംരക്ഷിക്കുന്നു. ദഹനത്തിനു ശേഷം കുടലിലൂടെയുളള ആഹാരത്തിന്‍റെ ചലനം സുഗമമാക്കുന്നു. ദഹനേന്ദ്രിയ വ്യവസ്ഥയുടെ ആരോഗ്യം നിലനിർത്തുന്നു. വെണ്ടയ്ക്കയിലുളള ജലത്തിൽ ലയിക്കാത്ത തരം നാരുകൾ ദഹനേന്ദ്രിയ വ്യവസ്ഥയെ പ്രത്യേകിച്ച് അന്നനാളം മാലിന്യവിമുക്തമാക്കുന്നു. ഇതു കുടലിലെ കാൻസർ സാധ്യത കുറയ്ക്കുന്നു. വെണ്ടയ്ക്ക പതിവായി കഴിക്കുന്നത് മലബന്ധം, ഗ്യാസ് തുടങ്ങിയവയ്ക്കുളള സാധ്യത കുറയ്ക്കുന്നു.

കുടലിലുളള മിത്ര ബാക്ടീരിയയുടെ എണ്ണം കൂട്ടുന്നതിനും വെണ്ടയ്ക്ക സഹായകം. കൂടാതെ ശരീരത്തിൽ അടിഞ്ഞുകൂടുന്ന അമിതകൊഴുപ്പ് ഇല്ലാതാക്കുന്നതിനും നാരുകൾ സഹായകം. വെണ്ടയ്ക്കയിലുളള നാരുകൾ ചെറുകുടലിലെ പഞ്ചസാരയുടെ ആഗീരണം വൈകിപ്പിക്കുന്നതിലൂടെ രക്തത്തിലെ ഗ്ലൂക്കോസിന്‍റെ തോത് നിയന്ത്രിതമാക്കുന്നു. കൂടാതെ അതിലുളള eugenol പ്രമേഹത്തിനെതിരേ പോരാടുന്നു.

ശുദ്ധമായ വെണ്ടയ്ക്ക പതിവായി ആഹാരക്രമത്തിൽ ഉൾപ്പെടുത്തിയാൽ കാഴ്ചശക്തി മെച്ചമായി നിലനിർത്താം. മാകുലാർ ഡീജനറേഷൻ, തിമിരം തുടങ്ങിയ നേത്രരോഗങ്ങളെ അകറ്റിനിർത്തുന്നതിനും സഹായകം. പക്ഷേ, കീടനാശിനികളിൽ കുളിച്ചുനിൽക്കുന്ന വെണ്ടയ്ക്കയിൽ ഫ്രീറാഡിക്കലുകളുണ്ട്. അതിനാൽ വെണ്ട നട്ടാൽ രണ്ടാണു കാര്യം.

കീശ കാലിയാകുന്നതു തടയാം, പിന്നെ കീടനാശിനികളില്ലാത്ത വെണ്ടയ്ക്ക കഴിക്കാം. കുടുംബത്തിന്‍റെ പൊതുവായ ആരോഗ്യത്തിനു വെണ്ടയ്ക്ക ഗുണകരം. രക്തസമ്മർദം കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും വെണ്ടയ്ക്കയിലുള്ള പൊട്ടാസ്യം സഹായകം. രക്തം കട്ടപിടിക്കുന്നതിനും ആർട്ടീരിയോ സ്ളീറോസിസിനുമുളള സാധ്യത കുറയ്ക്കുന്നു.

വെണ്ടയ്ക്കയിലുളള ജലത്തിൽ ലയിക്കുന്നതരം നാരുകൾ രക്തത്തിലെ സെറം കൊളസ്ട്രോൾ നില കുറയ്ക്കുന്നതിനു സഹായകം. അതു വിവിധതരം ഹൃദയരോഗങ്ങൾക്കുളള സാധ്യത കുറയ്ക്കുന്നു.

സ്ത്രീകളുടെ ആരോഗ്യജീവിതത്തിനും വെണ്ടയ്ക്ക ഗുണകരം. പ്രത്യേകിച്ചു ഗർഭിണികളുടെ. ഭ്രൂണാവസ്ഥയിൽ തലച്ചോറിന്‍റെ വികാസത്തിനു ഫോളിക്കാസിഡ് അവശ്യം.

വെണ്ടയ്ക്കയിൽ ഫോളേറ്റുകൾ ധാരാളം. ഗർഭസ്ഥശിശുവിന്‍റെ ന്യൂറൽ ട്യൂബിനെ തകരാറിൽ നിന്നു രക്ഷിക്കുന്നതിനും ഫോളേറ്റുകൾ അവശ്യം. 4 മുതൽ 12 വരെ ആഴ്ചകളിലെ ഗർഭകാലത്താണ് ഫോളിക്കാസിഡ് വേണ്ടിവരുന്നത്. വെണ്ടയ്ക്കയിലുളള ഇരുന്പും ഫോളേറ്റും ഹീമോഗ്ലോബിന്‍റെ നിർമാണം ത്വരിതപ്പെടുത്തുന്നു.

ഗർഭകാലത്തെ വിളർച്ച തടയുന്നതിനും അതു സഹായകം. അതിനാൽ ഗർഭിണികളുടെ ഭക്ഷണക്രമത്തിൽ വെണ്ടയ്ക്ക പതിവായി ഉൾപ്പെടുത്തണം.

പോഷകങ്ങളുടെ കലവറയായ മുതിര

മുതിര നമുക്കിടയിൽ പരിചിതനാണ്. മുതിര പോഷകങ്ങളുടെ കലവറയാണ്. പലപ്പോഴു അതിന്‍റെ ഗുണങ്ങളെ മനസിലാകാതെ അതിനെ അവഗണിക്കുന്നതാണ് നമുക്ക് കാണാൻ സാധിക്കുന്നത്. മുതിരയുടെ ഗുണങ്ങളെ അറിയൂ...

ഉയർന്ന അളവിൽ അയേൺ , കാൽസ്യം, പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് തീരെ അടങ്ങിയിട്ടില്ലാത്ത മുതിരയിൽ ധാരാളം കാർബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്.

കഴിച്ചു കഴിഞ്ഞാൽ ദഹിക്കാനായി ഏറെ നേരം വേണ്ടി വരുമെന്നത് കൊണ്ടു തന്നെ വിശപ്പറിയാത്തതിനാൽ അമിതവണ്ണമുളളവർക്കും പ്രമേഹരോഗികൾക്കും ഇടവേളകളിൽ മുതിര കൊണ്ട് തയ്യാറാക്കിയ ആഹാരം കഴിക്കാം.

ധാരാളം ആന്‍റി  ഓക്സിഡന്‍റ് അടങ്ങിയതിനാൽ പ്രായത്തെ ചെറുക്കാനും മുതിര കഴിക്കുന്നത് സഹായിക്കും.

ധാരാളം നാര് അടങ്ങിയിട്ടുളളതിനാൽ മലബന്ധം പരിഹരിക്കാനും മുതിര സഹായിക്കും.

മുതിരയിട്ട് തിളപ്പിച്ച വെള്ളം കഴിക്കുന്നത് പനി നിയന്ത്രിക്കാൻ സഹായിക്കും.

വേദനയില്ലാത്ത ഹൃദയാഘാതത്തെ ഭയപ്പെടണം

ജീവിത സാഹചര്യങ്ങള്‍ മാറിയതോടെ ആരോഗ്യപ്രശ്‌നവും കൂടുതലായി. വ്യായാമം ഇല്ലായ്‌മയും ഇരുന്നുള്ള ജോലിയുമാണ് എല്ലാവരുടെയും ആരോഗ്യം നശിപ്പിക്കുന്നത്. ഇതില്‍ ഏറ്റവും ഭയപ്പെടേണ്ട ഒന്നാണ് വേദനയില്ലാത്ത ഹാർട്ട് അറ്റാക്ക്. ഉറക്കത്തില്‍ പോലും മരണം സംഭവിക്കാവുന്ന ഒന്നാണിത്.

വേദനയില്ലാത്ത ഹാർട്ട് അറ്റാക്കിനെ എങ്ങനെ തിരിച്ചറിയാന്‍ സാധിക്കുമെന്നത് പലരിലും ഉയരുന്ന ചോദ്യമാണ്. ദീര്‍ഘനാളായി പ്രമേഹരോഗത്തിന് അടിമകളായിട്ടുള്ളവരിലാണ് വേദനയില്ലാത്ത ഹാർട്ട് അറ്റാക്ക് കൂടുതലായി കാണുന്നത്.

ദീര്‍ഘനാളായി പ്രമേഹ രോഗമുള്ളവരുടെ ഓട്ടനോമാക് നേർവ്സ് എന്ന ഇനത്തിൽപ്പെടുന്ന ഞരമ്പുകള്‍ക്ക് കോട്ടം വന്ന നിലയിലായിരിക്കും. ഹൃദയാഘാതം മൂലമുണ്ടാകുന്ന വേദന അറിയുവാൻ ഇതൂമൂലം കഴിയാതെ വരുകയും മരണം സംഭവിക്കുകയും ചെയ്യും. 

ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന ധമനികളില്‍ ഏതെങ്കിലും ഒന്നില്‍ രക്തയോട്ടം നിലയ്‌ക്കുകയും പേശികളുടെ കുറച്ച് ഭാഗത്ത് രക്തം ലഭിക്കാതെ വരുന്നതും മൂലമാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. ദീര്‍ഘനാളായി പ്രമേഹ രോഗമുള്ളവര്‍ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാല്‍ ഡോക്‍ടറെ കാണേണ്ടതാണ്.

അപ്രതീക്ഷിതമായി അതിവേഗത്തിലുണ്ടാകുന്ന ശാരീരിക മാറ്റങ്ങളിലൂടെ വേദനയില്ലാത്ത ഹാർട്ട് അറ്റാക്കിനെ തിരിച്ചറിയാന്‍ സാധിക്കും.

നെഞ്ചിന്‍റെ മധ്യഭാഗത്തായി അതികഠിനമായ വേദന, നെഞ്ചു വരിഞ്ഞുമുറുകുന്നതുപോലെ തോന്നുക, നെഞ്ചിൽ വലിയ ഭാരം കയറ്റിയതുപോലെ തോന്നുക, തലകറക്കം, മോഹാലസ്യം, കഠിനമായ വിശപ്പ്, താടിയിലോ കൈകളുടെ മുകൾഭാഗത്തോ കഴപ്പ് അനുഭവപ്പെടുക, മലമൂത്രവിസർജനം ഉണ്ടാകുക തുടങ്ങിയ ലക്ഷണങ്ങള്‍ വേദനയില്ലാത്ത ഹാർട്ടറ്റാക്കിനുള്ള ലക്ഷണമാണ്.

ദിവസവും ഒരു മണിക്കൂറെങ്കിലും വ്യായാമത്തിനായി മാറ്റി വെക്കേണ്ടത് അത്യാവശ്യമാണ്. ശരീരം വിയര്‍ക്കുന്ന തരത്തിലാകണം വ്യായാമം ചെയ്യേണ്ടത്. നടക്കുക, ഓടുക, സൈക്കിള്‍ സവാരി, നീന്തുക എന്നിവയെല്ലാം ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കും.

കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം (CVS) അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

കണ്ണി ഫോക്കസ് ചെയ്യുന്ന ഭാഗം കമ്പ്യൂട്ടറോ മറ്റുള്ള ഡിജിറ്റൽ സ്ക്രീനുകളോ ഇലക്ട്രോണിക് വിദ്യയിലൂടെ സൃഷ്ടിക്കുന്ന ഇമേജുകളും അക്ഷരങ്ങളും കാണുന്നതിന് പൂർണമായും  അനുയോജ്യമല്ല. വെളുത്ത ബോർഡിൽ കറുത്ത അക്ഷരങ്ങൾ എന്ന പോലെ വ്യത്യസ്തമാർന്ന പശ്ചാത്തലത്തിൽ വ്യക്തമായ അരികുകൾ ഉള്ള ഇമേജുകളാണ് നമ്മുടെ കണ്ണുകൾക്ക് എളുപ്പം ഫോക്കസ് ചെയ്യാനാവുന്നത്. കമ്പ്യൂട്ടർ സ്ക്രീനിൽ നിരവധി പിക്സലുകൾ അഥവാ ഡോട്ടുകൾ ഉണ്ടായിരിക്കും. ഇവ മധ്യത്തിൽ തെളിച്ചമുള്ളതായിരിക്കുമെങ്കിലും അരികുകളിലേക്ക് പോകും തോറും തെളിച്ചം കുറഞ്ഞുവരും.

കമ്പ്യൂട്ടറിന്‍റെയും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളുടെയും സ്ക്രീനുകൾ കണ്ണുകൾക്ക് അമിത ജോലിയാണ് നൽകുന്നത്. പിക്സൽ അടയാളങ്ങൾ ഫോക്കസ് ചെയ്യാൻ മനുഷ്യരുടെ കണ്ണുകൾക്ക് ബുദ്ധിമുട്ടാണ്. സ്ക്രീനിൽ ഫോക്കസ് ചെയ്യുന്നതിനായി കണ്ണിന്‍റെ ഉൾഭാഗത്തുള്ള മസിലുകൾക്ക് തുടർച്ചയായി വികസിക്കുകയും സങ്കോചിക്കുകയും വേണ്ടിവരുന്നു. ഇത്തരം സ്ക്രീനുകളിൽ ദീർഘനേരം നോക്കിയിരിക്കുന്നവരിൽ കാഴ്ച സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്.

കമ്പ്യൂട്ടർ ഉപയോഗത്തിന്‍റെ ദൈർഘ്യവും കമ്പ്യൂട്ടര്‍‍ വിഷന്‍ സിന്‍ഡ്രോമും തമ്മിൽ ബന്ധമുണ്ട്. ഒന്നു മുതൽ രണ്ട് മണിക്കൂർ വരെ കമ്പ്യൂട്ടർ ഉപയോഗിക്കുന്നവരിൽ 0.72 ശതമാനവും മൂന്ന് മുതൽ അഞ്ച് മണിക്കൂർ വരെ കമ്പ്യൂട്ടർ ഉപയോഗിക്കുന്നവരിൽ 23.7 ശതമാനവും ആറ് മുതൽ എട്ട് മണിക്കൂർ വരെ കമ്പ്യൂട്ടർ  ഉപയോഗിക്കുന്നവരിൽ 48.9 ശതമാനവുമാണ് ഇത് വരാനുള്ള സാധ്യതകൽപ്പിക്കുന്നത്.

കമ്പ്യൂട്ടര്‍‍ വിഷന്‍ സിന്‍ഡ്രോം ഉണ്ടാകാൻ നിരവധി കാരണങ്ങളുണ്ട്:

  • ശരിയായ പവറിലുള്ള കണ്ണട ഉപയോഗിക്കാത്തത്
  • മോണിറ്ററിൽ നിന്നുള്ള കണ്ണഞ്ചിക്കുന്ന പ്രകാശം (ഗ്ലെയർ) അല്ലെങ്കിൽ പ്രതിഫലനം
  • മോണിറ്ററും കണ്ണുകളുമായുള്ള അകലം ( കൂടുതൽ അടുത്താകുന്തോറും കണ്ണിനുള്ള ബുദ്ധിമുട്ട് വർധിക്കും)
  • കൃത്യമല്ലാത്ത സെറ്റപ്പ് അല്ലെങ്കിൽ വർക്ക്സ്റ്റേഷൻ ഉപയോഗം
  • കണ്ണിമയ്ക്കാതെ ദീർഘനേരം സ്ക്രീനിൽ നോക്കിയിരിക്കുന്നത്
  • കൃത്യമായ സമയങ്ങളിൽ ഇടവേള എടുക്കാതിരിക്കുക

കമ്പ്യൂട്ടർ വിഷൻ സിൻഡ്രോമിന്‍റെ ലക്ഷണങ്ങള്‍

  • ക്ഷീണത്തിന്‍റെ ലക്ഷണങ്ങൾ: കണ്ണു കഴപ്പ്, കണ്ണ് വേദന, കണ്ണുകൾക്ക് തളർച്ച
  • കണ്ണിന്‍റെ ഉപരിതലത്തിലുള്ള ലക്ഷണങ്ങൾ: വരണ്ട കണ്ണുകൾ, കണ്ണിൽ നിന്ന് വെള്ളം വരിക, കണ്ണ് ചൊറിച്ചിൽ, കണ്ണുകൾ ചുവക്കുക, കോണ്ടാക്ട് ലെൻസ് പ്രശ്നങ്ങൾ.
  • കാഴ്ച സംബന്ധമായ പ്രശ്നങ്ങൾ: കാഴ്ച മങ്ങൽ, സാവധാനത്തിലുള്ള ഫോക്കസ് മാറ്റം.
  • കണ്ണുമായി ബന്ധമില്ലാത്ത ലക്ഷണങ്ങൾ: കഴുത്തുവേദന, തലവേദന, പുറംവേദന, തോളുവേദന

ഒരാളുടെ അടിസ്ഥാനപരമായ കാഴ്ചശക്തിയെയും എത്ര സമയം ഡിജിറ്റൽ സ്ക്രീനിനു മുന്നിൽ ചെലവഴിക്കുന്നു എന്നതിനെയും അടിസ്ഥാനമാക്കിയായിരിക്കും അയാൾക്ക് അനുഭവപ്പെടുന്ന കമ്പ്യൂട്ടര്‍‍ വിഷന്‍ സിന്‍ഡ്രോം ലക്ഷണങ്ങളുടെ തീവ്രത. ചികിത്സിക്കാത്തതോ ചികിത്സയിലിരിക്കുന്നതോ ആയ കാഴ്ച പ്രശ്നങ്ങൾ (ദൂരദൃഷ്ടി, അസ്റ്റിഗ്മാറ്റിസം), പ്രായവുമായി ബന്ധമുള്ളവ (ഉദാ. വെള്ളെഴുത്ത്), ഫോക്കസ് ചെയ്യാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവ കമ്പ്യൂട്ടര്‍‍ വിഷന്‍ സിന്‍ഡ്രോമിലേക്ക് നയിച്ചേക്കാം

കോളറയെ കരുതിയിരിക്കണം

മഴക്കാല രോഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട രോഗമാണ് കോളറ. വെള്ളം വഴിയും ഈച്ചകളിലൂടെയും പകരുന്ന രോഗമാണിത്. മനുഷ്യവിസര്‍ജ്ജ്യമാണ് ഇതിന്‍റെ പ്രധാന കാരണം. സാധാരണ മനുഷ്യന്‍റെ കുടലിനുള്ളില്‍ എത്തിയാല്‍ പെരുകുന്ന വിബ്രിയോ കോളറേ എന്ന രോഗാണുവിനെ പാടെ നശിപ്പിക്കുക എളുപ്പമല്ല. വ്യക്തി ശുചിത്വത്തിലൂടെ മാത്രമേ രോഗം പടരുന്നതു തടയാന്‍ കഴിയുകയുള്ളൂ.

പനിക്കൊപ്പം കടുത്ത ഛര്‍ദിയും വയറിളക്കവുമുണ്ടാകുമെന്നതാണ് ഇതിന്‍റെ ലക്ഷണം. വയറിളകുന്നതു കഞ്ഞിവെള്ളത്തിന്‍റെ നിറത്തിലാകും. ഇതിന് പുറമേ രോഗി തളര്‍ന്നു വീഴാനിടയുണ്ട്. വളരെ ക്ഷീണത്തോടെ കടന്നു വരുന്ന ഈ രോഗത്തിന് വേഗം വൈദ്യസഹായം ലഭ്യമാക്കണം.

കോളറ രോഗാണുക്കള്‍ പടരുന്നത് തടയാനുള്ള മാര്‍ഗങ്ങള്‍

തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജ്ജനം നടത്താതിരിക്കുക. കക്കൂസുകളില്‍ മാത്രമേ മലമൂത്ര വിസര്‍ജ്ജനം നടത്താവൂ. അതിനു ശേഷം കക്കൂസുകള്‍ അണുനാശിനി ഉപയോഗിച്ച്‌ കഴുകുക. കൈകാലുകള്‍ നന്നായി സോപ്പുപയോഗിച്ചു കഴുകുക.

ഭക്ഷണസാധനങ്ങള്‍ വേവിച്ചു മാത്രം കഴിക്കുക. പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും കഴിയുന്നതും ഒഴിവാക്കുക. അഥവാ ഉപയോഗിക്കേണ്ടി വന്നാല്‍ ശുദ്ധജലത്തില്‍ നന്നായി കഴുകുക. തിളപ്പിച്ചാറ്റിയ വെള്ളവും പാനീയങ്ങളുമേ കഴിക്കാവൂ. ആഹാരം വിളമ്പുന്ന പാത്രങ്ങള്‍ തിളച്ച വെള്ളത്തില്‍ കഴുകുക.

ആഹാരസാധനങ്ങള്‍ അടച്ചു വയ്ക്കുക. ഈച്ചയ്ക്കും പാറ്റയ്ക്കും പല്ലിയ്ക്കുമൊന്നും ആഹാരസാധനങ്ങളില്‍ വന്നിരിക്കാമെന്നുള്ള അവസ്ഥ ഉണ്ടാക്കരുത്. കോളറാരോഗി ഉപയോഗിച്ച പാത്രങ്ങള്‍ പൊതു ആവശ്യത്തിന് ഉപയോഗിക്കരുത്. രോഗം ബാധിച്ച പ്രദേശത്തേക്കും അവിടെ നിന്നു പുറത്തേക്കും ഉള്ള യാത്ര ഒഴിവാക്കുക.

മണ്‍കുടത്തിലെ വെള്ളത്തിന്‍റെ ആരോഗ്യ ഗുണങ്ങള്‍

പ്രകൃതിദത്തമായി വെള്ളം തണുപ്പിക്കാന്‍ കഴിയുന്നവയാണ് മണ്‍കുടങ്ങള്‍. നമ്മളില്‍ പലരും മണ്‍കുടത്തിലെ വെള്ളം കുടിക്കാറുണ്ട് . എന്നാല്‍ മണ്‍കുടത്തില്‍ സൂക്ഷിക്കുന്ന വെള്ളത്തിന് തണുപ്പ് മാത്രമല്ല മറ്റ് നിരവധി ഗുണങ്ങള്‍ കൂടിയുണ്ട് എന്ന് പലര്‍ക്കുമറിയില്ല.

മണ്‍കുടത്തില്‍ നിരവധി ധാതുക്കളും ലവണങ്ങളും അടങ്ങിയിട്ടുണ്ട്. ഇവ മണ്‍കുടത്തിലെ വെള്ളത്തിലേക്ക് ചേരും. മനുഷ്യശരീരത്തിന് ആവശ്യമുള്ള പല മൂലകങ്ങളും മണ്‍കുടത്തിലെ വെള്ളത്തില്‍ നിന്ന് ലഭിക്കും. കളിമണ്ണ് ഉപയോഗിച്ച്‌ നിര്‍മ്മിക്കുന്ന പാത്രങ്ങള്‍ ഉപയോഗിക്കുന്നത് ഭക്ഷണത്തിലെ ആസിഡിന്‍റെ അംശത്തെ കുറയ്ക്കാന്‍ സഹായിക്കുന്നു. കളിമണ്ണില്‍ അടങ്ങിയിരിക്കുന്ന മൂലകങ്ങള്‍ ആസിഡ് ഘടകങ്ങളെ വലിച്ചെടുത്ത് ആല്‍ക്കലിയാക്കി മാറ്റുകയും ചെയ്യുന്നു. ഇന്ന് സര്‍വ്വസാധാരണയായി എല്ലാവരും ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ബോട്ടിലുകളെ അപേക്ഷിച്ച്‌ എത്രയോ ഗുണകരവും ആരോഗ്യത്തിന് നല്ലതുമാണ് മണ്‍കുടത്തിലെ വെള്ളം.

മിക്ക പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍ നിര്‍മ്മിക്കുന്നത് ബിപിഎ പോലുള്ള മനുഷ്യശരീരത്തിന് ഹാനികരമായ പല രാസവസ്തുക്കളും ചേര്‍ത്താണ്. അതുപോലെ തന്നെ ശരീരത്തിന്‍റെ മെറ്റാബോളിസം വര്‍ദ്ധിപ്പിക്കാനും കളിമണ്ണില്‍ നിര്‍മ്മിക്കുന്ന പാത്രങ്ങള്‍ സഹായിക്കും.

തൊണ്ടവേദന, ആസ്തമ തുടങ്ങിയ രോഗങ്ങള്‍ ഉള്ളവര്‍ക്ക് മണ്‍കുടത്തില്‍ അടച്ചു് വയ്ക്കുന്ന വെള്ളം കുടിക്കുന്നത് നല്ലതാണെന്ന് ആരോഗ്യവിദഗ്ദ്ധരും വിലയിരുത്തുന്നു.

ഹൃദയാരോഗ്യത്തിനായി വിറ്റാമിന്‍ ഇ അടങ്ങിയ ഭക്ഷണങ്ങള്‍ ശീലിക്കാം

ഹൃദയസംബന്ധമായ അസുഖങ്ങളെ ഇല്ലാതാക്കുന്ന ഒന്നാണ് വിറ്റാമിന്‍ ഇ. കൂടാതെ ക്യാന്‍സര്‍, ഓര്‍മ്മ കുറവ് എന്നിവയെയും പ്രതിരോധിക്കുന്നു. വിറ്റാമിന്‍ ഇ യുള്ള ഭക്ഷണങ്ങള്‍ നിങ്ങളുടെ ആഹാരക്രമത്തില്‍ എപ്പോഴും ഉള്‍പ്പെടുത്തണം. വിറ്റാമിന്‍ ഇ ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ആല്‍മണ്ട്സ് - വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ ഒന്നാണ് ആല്‍മണ്ട്സ്. നിങ്ങള്‍ക്ക് ത്വക്കിന് തിളക്കം കൂട്ടുന്നതിനും ആല്‍മണ്ടും, ബദാമും ഉത്തമമാണ്.

ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് സൂര്യകാന്തി അരി. 

വിറ്റാമിന്‍ ഇ' ധാരാളമായി അടങ്ങിയ ഒന്നാണ് നിലക്കടല. ഇത് ഒരു ആരോഗ്യകരമായ സ്നാക്ക്സ് ആണ്. അലര്‍ജികള്‍ക്കും ഒരു പ്രതിരോധമാണ് നിലക്കടല. 

കൊഴുപ്പിനെ ഇല്ലാതാക്കുന്ന അവൊക്കാഡോയില്‍ വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയിരിക്കുന്നു. നിങ്ങളുടെ ആഹാരക്രമത്തില്‍ സാലഡായും ഇത് ഉപയോഗിക്കാം.

ഡോക്ടര്‍മാര്‍ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശിക്കുന്ന ഒന്നാണ് ബ്രോക്കോളി. സാലലഡായി ഇത് ഉപയോഗിക്കാം. ഒരു കപ്പ് ബ്രോക്കോളിയില്‍ നിങ്ങള്‍ക്ക് ഒരു ദിവസത്തെ ഊര്‍ജ്ജം നല്‍കുന്നു.

പച്ചക്കറികളുടെ എണ്ണകളായ സൂര്യകാന്തി എണ്ണ, ഒലിവ് ഓയില്‍ എന്നിവ ഉപയോഗിക്കാവുന്നതാണ്.

ബ്രോക്കോളിയെ പോലെ തന്നെ പ്രയോജനം നല്‍കുന്ന ഒന്നാണ് ചീര. ചീരയില്‍ ധാരാളം വിറ്റാമിന്‍ ഇ അടങ്ങിയിരിക്കുന്നു.

എന്താണ് ആര്‍ട്ടിക്കേറിയ?

ചര്‍മ്മത്തിന് ചുവപ്പു നിറം അല്ലെങ്കില്‍ തടിപ്പ് അല്ലെങ്കില്‍ ഇവ രണ്ടും ഉണ്ടാകുന്ന അവസ്ഥയെയാണ് ആര്‍ട്ടിക്കേറിയ എന്ന് വിളിക്കുന്നത്. ആര്‍ട്ടിക ഡയോക എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ചൊറിയണത്തില്‍ നിന്നാണ് ആര്‍ട്ടിക്കേറിയ എന്ന പേരിന്‍റെ ഉത്ഭവം. ചൊറിയണം മൂലം ഉണ്ടാകുന്ന ചൊറിഞ്ഞ് തടിപ്പിന് സമാനമാണ് ആര്‍ട്ടിക്കേറിയയുടെ പാടുകള്‍...  ജീവിതത്തിന്‍റെ ഏതെങ്കിലും ഘട്ടങ്ങളില്‍ 20% ആളുകള്‍ക്ക് ആര്‍ട്ടിക്കേറിയ മൂലമുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിവരുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കാരണങ്ങള്‍

ചര്‍മ്മത്തിലെ ചില പ്രത്യേക കോശങ്ങളിലേക്ക് (മാസ്റ്റ് കോശങ്ങള്‍)ഹിസ്റ്റമിന്‍ സ്വതന്ത്രമാക്കപ്പെടുന്നതാണ് ആര്‍ട്ടിക്കേറിയയ്ക്ക് കാരണമാകുന്നത്. ആര്‍ട്ടിക്കേറിയയുടെ പ്രത്യേക കാരണം എന്തെന്ന് വ്യക്തമല്ല. ഇനി പറയുന്നവ അതിനു പ്രേരകങ്ങളാവുന്നു;

  • ജലദോഷം അല്ലെങ്കില്‍ അണുബാധ
  • ഭക്ഷണങ്ങളില്‍ നിന്നുള്ള അലര്‍ജി (കുട്ടികളില്‍ പശുവിന്‍പാല്‍, കക്ക, അണ്ടിപ്പരിപ്പ്, പീച്ച്‌ പഴം, ആപ്പിള്‍)
  • ചില മരുന്നുകള്‍
  • മൃഗങ്ങളുടെ രോമം
  • സൂര്യപ്രകാശം
  • ലാറ്റക്സ്
  • പൂമ്പൊടി
  • ഈച്ചകളും വണ്ടുകളും കുത്തുന്നത്
  • രക്തം പകര്‍ത്തല്‍

ചില ആളുകളില്‍, പ്രേരകങ്ങളെ കുറിച്ച്‌ വ്യക്തമായി അറിയാന്‍ സാധിക്കും. ഇത്തരത്തിലുള്ള ആര്‍ട്ടിക്കേറിയയുടെ കാരണങ്ങള്‍ സാധാരണഗതിയില്‍ ദൃഷ്ടിഗോചരങ്ങളുമായിരിക്കും;

  • തണുപ്പ്: തണുപ്പ് അനുഭവിക്കുന്നതു മൂലം ഉണ്ടാകുന്ന ആര്‍ട്ടിക്കേറിയ.
  • ഡെര്‍മോഗ്രാഫിസം: ചര്‍മ്മത്തില്‍ ചൊറിയുന്ന സ്ഥലത്ത് ഉണ്ടാകുന്ന ആര്‍ട്ടിക്കേറിയ.
  • സോളാര്‍ ആര്‍ട്ടിക്കേറിയ: സൂര്യപ്രകാശം ഏല്‍ക്കുന്നതു മൂലം ഉണ്ടാകുന്ന അപൂര്‍വ ഇനം ആര്‍ട്ടിക്കേറിയ.
  • ഡിലെയ്ഡ് പ്രെഷര്‍ ആര്‍ട്ടിക്കേറിയ: എന്തെങ്കിലും ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അല്ലെങ്കില്‍ ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്ന അവസരങ്ങളില്‍ ശരീരത്തില്‍ സമ്മര്‍ദം ഉണ്ടാകുന്ന ഭാഗത്ത് പ്രത്യക്ഷപ്പെടുന്ന ആര്‍ട്ടിക്കേറിയ.
  • അക്വാജനിക് ആര്‍ട്ടിക്കേറിയ: വെള്ളവുമായുള്ള സമ്പര്‍ക്കം മൂലം ഉണ്ടാകുന്ന അപൂര്‍വമായി മാത്രം കാണപ്പെടുന്ന ആര്‍ട്ടിക്കേറിയ
  • കോണ്ടാക്‌ട് ആര്‍ട്ടിക്കേറിയ: അലര്‍ജിയുണ്ടാക്കുന്ന സസ്യങ്ങള്‍, മൃഗങ്ങളുടെ രോമം തുടങ്ങിയവയുമായി സമ്പര്‍ക്കത്തിലാവുന്നതു മൂലം ഉണ്ടാകുന്ന ആര്‍ട്ടിക്കേറിയ.
  • കോളിനേര്‍ജിക് ആര്‍ട്ടിക്കേറിയ: വിയര്‍പ്പ് മൂലം ഉണ്ടാകുന്ന ആര്‍റ്റിക്കേറിയ.

ലക്ഷണങ്ങള്‍

  • ആര്‍ട്ടിക്കേറിയയുടെ പ്രധാന ലക്ഷണം ചൊറിച്ചില്‍ ആണ്.
  • ചൊറുതണത്തില്‍ സ്പര്‍ശിക്കുമ്പോള്‍ ഉണ്ടാകുന്നതുപോലെ ശരീരത്തില്‍ തടിപ്പുകള്‍. വെളുത്ത നിറത്തിലും പിങ്ക് നിറത്തിലും ഉള്ള ഇവ വൃത്താകൃതിലോ വരകള്‍ പോലെയോ കാണപ്പെടാം.
  • ശരീരത്തില്‍ എവിടെ വേണമെങ്കിലും പാടുകള്‍ പ്രത്യക്ഷപ്പെടാം.
  • നാക്കിലും ചുണ്ടുകളിലും മുഴകള്‍ (ആന്‍ജിയോഎഡീമ) പ്രത്യക്ഷപ്പെടാം.

രോഗനിര്‍ണയം : മിക്ക കേസുകളിലും ആര്‍ട്ടിക്കേറിയ ഉണ്ടാകുന്നതിനുള്ള കാരണം വ്യക്തമായിരിക്കില്ല. എന്നിരുന്നാലും, എന്തെങ്കിലും അലര്‍ജിക്കു കാരണമാവുന്ന വസ്തുക്കളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നോ എന്ന് ഡോക്ടര്‍ അന്വേഷിച്ചറിയും. ആര്‍ട്ടിക്കേറിയ കേസുകള്‍ക്ക് മിക്കപ്പോഴും പ്രത്യേക പരിശോധന ആവശ്യമായിവരില്ല. ചിലയവസരങ്ങളില്‍, ഒരു പ്രേരകമാണ് കാരണമാകുന്നത് എങ്കില്‍, ചര്‍മ്മം, രക്തം, മൂത്രം എന്നിവയുടെ പരിശോധന നടത്താന്‍ നിര്‍ദേശിച്ചേക്കാം.

പ്രതിരോധം (Prevention)

ആര്‍ട്ടിക്കേറിയയ്ക്ക് കാരണമാകാവുന്ന പ്രേരകങ്ങളെ ഒഴിവാക്കുക. ഇത് ഓരോ വ്യക്തികളിലും വ്യത്യസ്തമായിരിക്കും. തണുപ്പ്, ചൂട്, അലര്‍ജിയുണ്ടാക്കുന്ന ആഹാരങ്ങളും മരുന്നുകളും എന്നിവ ഒഴിവാക്കുക.

സങ്കീര്‍ണതകള്‍

ദീര്‍ഘകാലം നിലനിക്കുന്ന ആര്‍ട്ടിക്കേറിയ മൂലം ഉണ്ടാകുന്ന സങ്കീര്‍ണതകളില്‍ ഇനി പറയുന്നവയും ഉള്‍പ്പെടുന്നു;

  • നാക്കും ചുണ്ടുകളും വീങ്ങുന്നതു മൂലം ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകള്‍
  • : അലര്‍ജി മൂലം ഉണ്ടാകുന്ന ജീവന് ഭീഷണിയാവുന്ന പ്രതിപ്രവര്‍ത്തനം.

അടുത്ത നടപടികള്‍

നിങ്ങള്‍ക്ക് ആര്‍ട്ടിക്കേറിയ ഉണ്ടെങ്കില്‍, ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ മുടങ്ങാതെ കഴിക്കുകയും തുടര്‍ചികിത്സ നടത്തുകയും ചെയ്യുക.

ഹൃദയത്തെ കുഴപ്പത്തിലാക്കുന്ന ഭക്ഷണശീലങ്ങള്‍

മോശം ജീവിതശൈലിയും തെറ്റായ ഭക്ഷണക്രമവും കാരണം രാജ്യത്ത് ഹൃദയാഘാതം പിടിപെടുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഹൃദായാഘാതം പിടിപെടുന്നവരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 13 ലക്ഷത്തില്‍നിന്ന് 46 ലക്ഷമായി ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്.  ഈ സാഹചര്യത്തില്‍ ഹൃദയാരോഗ്യത്തിന് ദോഷകരമായ ഭക്ഷണങ്ങള്‍ തീര്‍ത്തും ഒഴിവാക്കണമെന്നാണ് ഹൃദ്രോഗവിദഗ്ദ്ധരുടെ നിര്‍ദ്ദേശം. ഹൃദയത്തിന് ഹാനികരമാകുന്ന ചില ഭക്ഷണരീതികളെക്കുറിച്ച് അറിയൂ...

പൂരിതകൊഴുപ്പ് ഉള്ളവ...

അമിതമായ കൊഴുപ്പ് അടങ്ങിയ ഉപ്പും എണ്ണയും പാല്‍ ഉല്‍പന്നങ്ങളും അടങ്ങിയ ഭക്ഷണത്തിലാണ് പൂരിതകൊഴുപ്പ് ഏറെയുള്ളത്. ഇത്തരം ഭക്ഷണം അമിതമായി കഴിക്കുന്നത് ശരീരത്തിലെ മോശം കൊളസ്‌ട്രോള്‍( എല്‍ഡിഎല്‍) കൂടാന്‍ കാരണമാകും. ഈ മോശം കൊളസ്‌ട്രോള്‍ രക്തധമനികളില്‍ അടിഞ്ഞുകൂടുന്നതാണ് ഭൂരിഭാഗം ഹൃദ്രോഗപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നത്. സസ്യഎണ്ണ, വെളിച്ചെണ്ണ എന്നിവയ്‌ക്ക് പകരം ഒലിവ് ഓയില്‍ ഉപയോഗിക്കുന്നത് ഏറെ നല്ലതാണെന്ന് വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നു. വളരെ ചെറിയ അളവില്‍ നെയ്യ് കഴിക്കുന്നതും ഹൃദയാരോഗ്യത്തിന് ഏറെ നല്ലതാണ്.

പൊരിച്ച ഭക്ഷണം...

ഉയര്‍ന്ന അളവില്‍ എണ്ണ, ഉപ്പ്, മസാല എന്നിവ ചേര്‍ത്ത് പൊരിച്ച ഭക്ഷണം ഹൃദയത്തെ ഗുരുതരമായി ബാധിക്കും. പ്രത്യേകിച്ചും രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നീ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ പൊരിച്ച ഭക്ഷണം കൂടി കഴിച്ചാല്‍, ഹൃദ്രോഗം പിടിപെടാനുള്ള സാധ്യത വളരെ കൂടുതലായിരിക്കും.

സംസ്‌ക്കരിച്ച ഭക്ഷണം...

ഇപ്പോള്‍ കടകളില്‍ ലഭ്യമാകുന്ന റെഡി ടു ഈറ്റ്, റെഡി ടു കുക്ക്, ഫാസ്റ്റ് ഫുഡ് തുടങ്ങിയവ ഉള്‍പ്പടെയുള്ള സംസ്‌ക്കരിച്ച ഭക്ഷണം ഹൃദയത്തിന് അത്യന്തം ഗുരുതരമായ പ്രശ്‌നമുണ്ടാക്കുന്നവയാണ്. സംസ്‌ക്കരിച്ച ഭക്ഷണം കഴിച്ചാല്‍ ശരീരത്തിലെ മോശം കൊളസ്‌ട്രോളും സോഡിയവും വര്‍ദ്ധിക്കും. ഇത് ഹൃദയാരോഗ്യം അപകടത്തിലാക്കും.

ഫാസ്റ്റ് ഫുഡ്...

വൈകുന്നേരങ്ങളില്‍ കുടുംബവുമൊത്ത് പുറത്തുപോയി ഭക്ഷണം കഴിക്കുന്ന ശീലം നമ്മുടെ നാട്ടിലും വ്യാപകമാണ്. ഹോട്ടലുകളില്‍ ലഭ്യമാകുന്ന ഫാസ്റ്റ്ഫുഡ് ആണ് ഭക്ഷണപ്രേമികളെ ആകര്‍ഷിക്കുന്നത്. എന്നാല്‍ അമിതമായ ഉപ്പ്, മധുരം, എണ്ണ എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്ന ബര്‍ഗര്‍, പിസ, പഫ്സ്, സാന്‍ഡ്‌വിച്ച് പോലെയുള്ള ഫാസ്റ്റ് ഫുഡ് ഹൃദയാരോഗ്യത്തിന് ഒട്ടും അഭികാമ്യമല്ല. സ്ഥിരമായി ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് വളരെപെട്ടെന്ന് ഹൃദ്രോഗം ക്ഷണിച്ചുവരുത്തും. കൂടാതെ ഇത്തരക്കാരില്‍ സ്‌ട്രോക്ക് അഥവാ പക്ഷാഘാതം വരാനുള്ള സാധ്യതയും കൂടുതലാണ്.

ചുവന്ന മാംസം...

ഇക്കാലത്ത് എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കാനുള്ള പ്രധാനകാരണമായി ഡോക്‌ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത് മാംസാഹാരത്തിന്‍റെ അമിത ഉപയോഗമാണ്. പ്രത്യേകിച്ചും ബീഫ് പോലെയുള്ള ചുവന്ന മാംസം ശരീരത്തിലെ മോശം കൊളസ്‌ട്രോളിന്‍റെ  അളവ് വര്‍ദ്ധിപ്പിക്കും. ശരീരത്തിന് ആവശ്യമായ മാംസ്യം ലഭിക്കുന്നതിനായി ചുവന്ന മാംസം ഒഴിവാക്കി, പകരം ചിക്കന്‍, മല്‍സ്യം, ബദാം പോലെയുള്ളവ ശീലമാക്കണമെന്നാണ് വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നത്.

ഏത്തപ്പഴം ശീലമാക്കൂ ; ഗുണങ്ങള്‍ ഏറെയാണ്

ഹൃദയത്തിന്‍റെ സുഹൃത്താണ് ഏത്തപ്പഴം. അതിൽ സമൃദ്ധമായി അടങ്ങിയ പൊട്ടാസ്യം രക്തസമ്മർദം നിയന്ത്രിതമാക്കുന്നതിനു സഹായകമെന്നു പഠനം. ഏത്തപ്പഴത്തിൽ പെക്റ്റിൻ എന്ന ജലത്തിൽ ലയിക്കുന്നതരം നാരുകളുണ്ട്. ഇവ ചീത്ത കൊളസ്ട്രോളായ എൽഡിഎലിന്‍റെ തോതു കുറയ്ക്കുന്നതിനു സഹായകം. ഒപ്പം നല്ല കൊളസ്ട്രോളിന്‍റെ തോതു നിലനിർത്തുന്നതിനു സഹായകവും.

ദിവസവും ഏത്തപ്പഴം ആഹാരക്രമത്തിൽ ഉൾപ്പെടുത്തണം. ഏത്തപ്പഴത്തിൽ ബി വിറ്റാമിനുകൾ ധാരാളം. ഇവ നാഡികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. അതിലുളള പൊട്ടാസ്യം ബുദ്ധിപരമായ കഴിവുകൾ ഉൗർജ്വസ്വലമാക്കി നിലനിർത്തുന്നതിനു സഹായകം. പഠനപരമായ കഴിവുകൾ മെച്ചപ്പെടുത്തുന്നു. വിദ്യാർഥികൾ ഏത്തപ്പഴം കഴിക്കുന്നതു ഗുണപ്രദം. ഇരുമ്പ് ധാരാളമടങ്ങിയ മറ്റു വിഭവങ്ങൾക്കൊപ്പം വിറ്റാമിൻ സി അടങ്ങിയ ഏത്തപ്പഴവും ശീലമാക്കിയാൽ ക്ഷീണം, തലവേദന, ശ്വാസം കിട്ടാതെ വരിക, ഹൃദയതാളത്തിലെ ക്രമരഹിതമായ അവസ്ഥ തുടങ്ങി വിളർച്ചയുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ അകറ്റാം.

കണ്ണുകളുടെ ആരോഗ്യത്തിനും ഏത്തപ്പഴം ഗുണപ്രദമാണ്. ഏത്തപ്പഴത്തിൽ വിറ്റാമിൻ എ ധാരാളമുണ്ട് ഇത് കൊഴുപ്പിൽ ലയിക്കുന്നതരം വിറ്റാമിനാണ്. കണ്ണുകളുടെ ആരോഗ്യത്തിനും നിശാന്ധത ഒഴിവാക്കുന്നതിനും വിറ്റാമിൻ എ അത്യന്താപേക്ഷിതമാണ്. പ്രായമായവരിൽ അന്ധതയ്ക്കുളള മുഖ്യകാരണമാണു മാകുലാർ ഡീജനറേഷൻ. അതിനുളള സാധ്യത കുറയ്ക്കുന്നിന് ഏത്തപ്പഴം ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തണമെന്ന് പഠനങ്ങൾ പറയുന്നു.

ചർമ്മത്തിന്‍റെ ഇലാസ്തിക നിലനിർത്തുന്നതിനു സഹായകമായ വിറ്റാമിൻ സി, ബി6 തുടങ്ങിയ പോഷകങ്ങൾ ഏത്തപ്പഴത്തിൽ ധാരാളമുണ്ട്. ഏത്തപ്പഴത്തിലുളള ആന്‍റിഓക്സിഡൻറുകളും മാംഗനീസും ഫ്രീറാഡിക്കലുകളുടെ ആക്രമണത്തിൽനിന്നു ചർമ്മകോശങ്ങളെ സംരക്ഷിക്കുന്നു. ചുരുക്കത്തിൽ ചർമ്മത്തിന്‍റെ തിളക്കവും ചെറുപ്പവും നിലനിർത്തുന്നതിന് ഏത്തപ്പഴം പതിവായി ആഹാരക്രമത്തിൽ ഉൾപ്പെടുത്തുന്നതു ഗുണകരം ചെയ്യും. ഏത്തപ്പഴത്തിൽ 75 ശതമാനം ജലാംശമുണ്ട്. ഇത് ചർമം ഈർപ്പമുളളതാക്കി സൂക്ഷിക്കുന്നതിനു സഹായകമാകും . ചർമ്മം വരണ്ട് പാളികളായി അടരുന്നതും തടയുന്നു.

വൃക്കകൾ, കുടലുകൾ എന്നിവയിലെ കാൻസർസാധ്യത കുറയ്ക്കുന്നതിന് ഏത്തപ്പഴം ഗുണപ്രദമെന്ന് പഠനം. അതിലുളള ആന്‍റി ഓക്സിഡന്‍റ് ഫീനോളിക് സംയുക്തങ്ങൾ കോശങ്ങളിൽ അടിഞ്ഞുകൂടുന്ന ഫ്രീറാഡിക്കലുകളെ നിർവീര്യമാക്കുന്നുവെന്ന ഗുണവും ഏത്തപ്പഴത്തിന് ഉണ്ട്.

ഈ ഭക്ഷണങ്ങള്‍ ഒരുമിച്ച്‌ കഴിക്കരുത്

നമ്മളില്‍ പലരും പറയുന്ന ഒരു വാചകമാണ് ഭക്ഷണ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന്, എന്നാല്‍ വിട്ടുവീഴ്ച്ച ചെയ്തില്ലെങ്കിലും ചില ഭക്ഷണള്‍ തമ്മില്‍ ഒരുമിച്ചു കഴിക്കാന്‍ പാടില്ല. ആയുര്‍വേദം ഉള്‍പ്പടെയുള്ളവ ചില ഭക്ഷണങ്ങള്‍ ഒരുമിച്ച്‌ കഴിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ചില ഭക്ഷണങ്ങള്‍ ഒരുമിച്ച്‌ ചേരുമ്പോള്‍, അത് വിഷമയമാകുകയും, അനാരോഗ്യകരമായി മാറുകയും ചെയ്യുന്നു. അത്തരത്തില്‍ ഒരുമിച്ച്‌ കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

തണ്ണിമത്തനും വെള്ളവും: തണ്ണിമത്തനില്‍ 90-95 ശതമാനവും വെള്ളമാണ്. അതുകൊണ്ടുതന്നെ തണ്ണിമത്തന്‍ കഴിച്ച ശേഷം വെള്ളം കുടിക്കരുത്. അങ്ങനെ ചെയ്യുന്നത് ദഹനപ്രശ്നങ്ങളുണ്ടാക്കും.

ചായയും തൈരും: ചായയും തൈരും അസിഡിക് സ്വഭാവമുള്ളവയാണ്. ഇവ ഒന്നിച്ച്‌ കഴിച്ചാല്‍, ശരീരത്തിന്‍റെ തുലനനിലയില്‍ വ്യത്യാസമുണ്ടാകുകയും ദഹനപ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യും.

പാലും പഴവും : ആയുര്‍വേദ വിധി പ്രകാരം പാലും പഴയും ഒരുകാരണവശാലും ഒരുമിച്ച്‌ കഴിക്കരുതെന്നാണ്. രണ്ടിലും നല്ല അളവില്‍ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഒരേസമയം അമിത പോഷണം ശരീരത്തില്‍ എത്തുന്നത് ഹാനികരമായ സ്ഥിതിയുണ്ടാക്കും.

തൈരും പഴങ്ങളും: തൈരും പഴങ്ങളും ഒരുമിച്ച്‌ കഴിക്കുമ്പോള്‍ ശരീരത്തില്‍ അസിഡിറ്റി പ്രശ്നങ്ങള്‍ കൂട്ടും. ഇത് ചയാപചയ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും.

മാംസവും പാലും: മുലപ്പാലുകൊണ്ട് ഭക്ഷണം പാകം ചെയ്യുന്നത് വലിയ പാപമാണെന്നാണ് ആദിമകാലം മുതല്‍ക്കേ മനുഷ്യര്‍ വിശ്വസിച്ചിരുന്നത്. പാലും മാംസവും ഒരുമിച്ച്‌ കഴിക്കുന്നത് ഗുരുതരമായ ദഹനപ്രശ്നങ്ങളും അനാരോഗ്യകരവുമായതിനാല്‍, അക്കാലത്തെ വൈദ്യന്‍മാരാണ് ഇത്തരമൊരു വിശ്വാസത്തെ കെട്ടഴിച്ചുവിട്ടത്.

നാരങ്ങയും പാലും: നാരങ്ങ അസിഡിക് ആണ്. അത് പാലില്‍ ചേരുമ്പോള്‍ പാല്‍ പിരിയുന്നു. പാലും നാരങ്ങയും ഒരുമിച്ച്‌ വയറ്റിലെത്തുന്നത് ദഹനപ്രശ്നം, വയറിളക്കം, അതിസാരം, ഛര്‍ദ്ദി തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണമാകും.

പാല്‍ ഉല്‍പന്നങ്ങളും ആന്‍റിബയോട്ടിക്കുകളും: ആന്‍റിബയോട്ടിക്കുകള്‍ പാല്‍ ഉല്‍പന്നങ്ങളിലെ പോഷകങ്ങള്‍ ശരീരം ആഗിരണം ചെയ്യുന്നത് തടസപ്പെടുത്തും. പാലില്‍ അടങ്ങിയിട്ടുള്ള അയണ്‍, കാല്‍സ്യം തുടങ്ങിയ പോഷകങ്ങള്‍ ആഗിരണം ചെയ്യപ്പെടുന്നതാണ് ആന്‍റിബയോട്ടിക് പോലെയുള്ള മരുന്നുകള്‍ തടസപ്പെടുത്തുന്നത്.

ചെറിയുള്ളിയുടെ ആരോഗ്യഗുണങ്ങള്‍

 

 

 

 

 

 

 

 

ചെറിയുള്ളി പാചകത്തിനുപയോഗിയ്ക്കുന്ന ഒന്നാണ്. മലയാളികള്‍ പ്രത്യേകിച്ചും. വറുത്തിടുവാനും ചുവന്നുളളി കൊണ്ടുള്ള സാമ്പാറുമെല്ലാം മലയാളികളുടെ ശീലവുമാണ്.

ചുവന്നുള്ളി രുചിയ്ക്കു മാത്രമല്ല, ആരോഗ്യപരമായ കാര്യങ്ങള്‍ക്കും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ്. ചുവന്നുള്ളി കൊണ്ടു പല രോഗങ്ങള്‍ക്കും പരിഹാരവും കണ്ടെത്താം. ഏതു വിധത്തിലാണ് ചുവന്നുള്ളി രോഗപരിഹാര മാകുന്ന തെന്നറിയൂ,

പനിയ്ക്കുള്ള സ്വാഭാവിക മരുന്നാണ് ചുവന്നുള്ളി. ചുവന്നുള്ളിയുടെ നീര്, ഇഞ്ചി നീര് എന്നിവ കലര്‍ത്തി കഴിയ്ക്കുന്നത് പനി മാറാന്‍ നല്ലതാണ്.

ഏതു പഴകിയ ചുമയ്ക്കുമുളള നല്ലൊരു മരുന്നാണ് ചുവന്നുള്ളി. ഇതിന്‍റെ നീര്, തേന്‍, ഇഞ്ചി നീര് എന്നിവ കലര്‍ത്തി അല്‍പനാള്‍ അടുപ്പിച്ചു കഴിച്ചു നോക്കൂ. ആസ്തമ, ശ്വാസംമുട്ടല്‍ എന്നിവയ്ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്.

ചെറിയുള്ളി ചതച്ചു മണപ്പിയ്ക്കുന്നത് തലവേദന, ജലദോഷം എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരമാണ്.

ചുവന്നുള്ളി, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി കഴിയ്ക്കുന്നത് കൊളസ്‌ട്രോളിനുള്ള നല്ലൊരു പരിഹാരമാണ്.

സാമ്പാര്‍ ഉള്ളി വെളളത്തിലിട്ടു തിളപ്പിച്ച് ഈ വെള്ളം കുടിയ്ക്കുന്നത് ആര്‍ത്തവസംബന്ധമായ വേദനകള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്.

കടുകെണ്ണ ചൂടാക്കി ഇതില്‍ ചുവന്നുള്ളിയുടെ നീരു കലര്‍ത്തി പുരട്ടുന്നത് സന്ധിവേദന മാറാന്‍ നല്ലതാണ്.

ഇഴജന്തുക്കളുടെയോ മറ്റോ കുത്തേറ്റാല്‍ ഈ ഭാഗത്തു ചുവന്നുള്ളി ചതച്ചു വയ്ക്കുന്നതു നല്ലതാണ്.

ചെറിയുള്ളിയുടെ നീരും കല്‍ക്കണ്ടവും ചേര്‍ത്തു കഴിയ്ക്കുന്നതും ചുമയ്ക്കുള്ള നല്ലൊരു മരുന്നാണ്.

പല്ല് വേദനക്ക് ഉടന്‍ പരിഹാരം കിട്ടാന്‍ ചിലവഴികളിതാ

പല്ല് വേദന ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. വേദനസംഹാരികള്‍ പല്ല് വേദനക്ക് പരിഹാരം കാണുമ്പോള്‍ അതുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങളെക്കുറിച്ച് പലരും ചിന്തിക്കാറില്ല. എന്നാല്‍ വീട്ടുവൈദ്യത്തിലൂടെ പല്ല് വേദനക്ക് ഇനി നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ പരിഹാരം കാണാം.

എന്തൊക്കെ വീട്ടുമാര്‍ഗ്ഗങ്ങളിലൂടെ പല്ല് വേദനക്ക് പരിഹാരം കാണാം എന്ന് നോക്കാം. പല്ല് വേദനയുടെ പ്രധാന കാരണങ്ങള്‍ കാവിറ്റി, ദന്തക്ഷയം എന്നതാണ്. മാത്രമല്ല ഇത്തരം പ്രശ്‌നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് ദന്തസംരക്ഷണത്തിനും പല്ല് വേദനയെ അകറ്റാനും ചില നിമിഷ പരിഹാരമാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

കര്‍പ്പൂര തുളസി കൊണ്ടുണ്ടാക്കുന്ന ചായയാണ് ഒന്ന്. ഇത് പല്ല് വേദന ഉള്ളസമയത്ത് കുടിച്ചാല്‍ പല്ല് വേദനക്ക് ഉടന്‍ തന്നെ ആശ്വാസം നല്‍കും. ഇതിലുള്ളആന്‍റി സെപ്റ്റിക് പ്രോപ്പര്‍ട്ടീസ് ആണ് വേദന കുറയാന്‍ കാരണമാകുന്നത്.

ഗ്രാമ്പൂ ഓയില്‍ ആണ് മറ്റൊന്ന്. ഇത് മോണകളില്‍ പല്ല് വേദനക്ക് കാരണമാകുന്നപ്രശ്‌നങ്ങളെ വേരോടെ ഇല്ലാതാക്കുന്നു. ഇതോടൊപ്പം അല്‍പം വെളിച്ചെണ്ണ കൂടിമിക്‌സ് ചെയ്ത് പുരട്ടിയാല്‍ ഫലം ഇരട്ടിയാവും.

മഞ്ഞള്‍ സര്‍വ്വ രോഗ നിവാരിണിയാണ്. മഞ്ഞള്‍ പേസ്റ്റ് ഉപയോഗിച്ച് പല്ല്തേക്കുന്നത് പല്ല് വേദനക്ക് ഉടന്‍ പരിഹാരം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്.ഇത് ആന്‍റി വൈറല്‍ ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്.

ഇഞ്ചി ചുവന്ന മുളക് പേസ്റ്റ് ഉപയോഗിച്ച് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം. ഇത് നല്ലതു പോലെ അരച്ച് വേദനയുള്ള ഭാഗത്ത് തേച്ച് പിടിപ്പിക്കാം. ഇത് പല്ല് വേദനയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

കുന്തിരിക്കവും പല്ല് വേദനക്ക് ഫലപ്രദമായ മാര്‍ഗ്ഗമാണ്. കുന്തിരിക്കം രണ്ട്കപ്പ് വെള്ളത്തില്‍ തിളപ്പിച്ച് അത് കൊണ്ട് വായ് കഴുകിയാല്‍ മതി. ഇത്പല്ല് വേദനയെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു.

പല്ല് വേദന കഠിനമായ അവസ്ഥയില്‍ പച്ച വെളുത്തുള്ളി ഒരു കഷ്ണം കടിച്ച്പിടിക്കുക. അത് പല്ല് വേദനയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മാത്രമല്ലവെളുത്തുള്ളിയോടൊപ്പം അല്‍പം ഉപ്പും മിക്‌സ് ചെയ്ത് കഴിക്കാം.

പല്ല് വേദന പരിഹരിക്കാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ഐസ്. പല്ല് വേദനയുള്ള സ്ഥലത്ത് ഐസ് ക്യൂബ് കടിച്ച് പിടിച്ചാല്‍ മതി. ഇത് പല്ല് വേദനയെ പരിഹരിക്കുന്നു.

മഴക്കാലത്ത് സ്ത്രീകള്‍ ജീന്‍സ് ധരിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

യൂറിനറി ട്രാക്‌ട് ഇന്‍ഫെക്ഷന്‍( ((യുടിഐ) അഥവാ മൂത്രനാളിയിലെ അണുബാധ പുരുഷന്മാരെക്കാളും അധികം ഉണ്ടാകുന്നത് സ്ത്രീകളിലാണ്. എന്നാല്‍ ഇത് എങ്ങനെ വരാതിരിക്കാമെന്നും, ഒഴിവാക്കാമെന്നും സ്ത്രീകള്‍ പൊതുവെ ചിന്തിക്കാറില്ല. മഴക്കാലം എന്നത് രോഗങ്ങളുടെ ഒരു സീസണാണ്. ഈ സമയത്ത് തന്നെയാണ് യൂറിനറി ട്രാക്‌ട് ഇന്‍ഫെക്ഷനുകളും സാധാരണ കണ്ടുവരുന്നത്. ഇറുകിയ ജീന്‍സ്, അല്ലെങ്കില്‍ ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നത് കൊണ്ട് യുടിഐ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. സ്ത്രീകള്‍ അവരുടെ ജീവിതത്തില്‍ കുറഞ്ഞത് അഞ്ച് തവണയെങ്കിലും യുടിഐ രോഗാവസ്ഥയിലൂടെ കടന്നു പോകുന്നതായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. പെണ്‍കുട്ടികള്‍ക്ക് അവരുടെ മാതാപിതാക്കള്‍ പറഞ്ഞ് കൊടുക്കാത്തതും രോഗം ഉണ്ടാകുന്നതിന് കാരണമാകുന്നു. ശരീരം വൃത്തിയില്ലാതെ ഇരിക്കുന്നതും, മഴക്കാലത്ത് വൃത്തിയില്ലാത്ത സ്വിമ്മിംഗ് പൂളിന്‍റെ ഉപയോഗവും അണുബാധ ഉണ്ടാക്കുന്നതായി യുറോളജിസ്റ്റ് ജസ്വന്ത് പാട്ടീല്‍ പറയുന്നു.

മൂത്രനാളിയിലെ അണുബാധ ഉണ്ടാകുന്നതിന് വസ്ത്രധാരണത്തിന് പ്രധാന പങ്കുണ്ടെന്ന് ഗൈനക്കോളജിസ്റ്റ് രജ്ഞന ദാസ് പറയുന്നു. ഇറുകിയ വസ്ത്രങ്ങള്‍ അണുബാധ ഉണ്ടാകുന്നതിന് കാരണമാകുന്നതായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വൃത്തിയില്ലാത്ത ശുചിമുറി ഉപയോഗിക്കുന്നതും മറ്റൊരു കാരണമാണ്. സ്ത്രീകളിലെ ആര്‍ത്തവ പ്രശ്നങ്ങളും അണുബാധയ്ക്ക് കാരണമാകാറുള്ളതായി ഡോക്ടര്‍ വിലയിരുത്തുന്നു. നൈലോണ്‍ വസ്ത്രങ്ങളും മഴക്കാലത്ത് ഉപയോഗിക്കാതിരിക്കുന്നത് നല്ലതാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

കുട്ടികളിലെ ദന്തവൈകല്യങ്ങൾ ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കുട്ടികളിൽപാൽപ്പല്ലുകൾ പോയി സ്ഥിരദന്തങ്ങൾ വരുന്ന പ്രായം ആറിനും പതിമൂന്നിനും ഇടയിലാണ്. ഈ സമയത്താണ് താടിയെല്ലുകളുടെയും അനുബന്ധമായ വളർച്ച ഉണ്ടാവുന്നത്.ഓരോ സ്ഥിര ദന്തത്തിനും മോണയിൽ മുൻകൂട്ടി നിശ്ചയിച്ച ഒരുസ്ഥാനമുണ്ട്. എന്നാൽ, പലപ്പോഴും വായിലെതന്നെ ചിലകാരണങ്ങൾകൊണ്ട് സ്ഥിരദന്തങ്ങൾ വഴിതെറ്റി വരുവാൻ കാരണമാകുന്നു. ഉദാ: പാൽ പല്ലുകൾ നേരത്തെ എടുത്തുകളയുക.അവ സമയമായിട്ടും കൊഴിഞ്ഞുപോവാതിരിക്കുക, കൈ കുടിക്കുക, നഖം കുടിക്കുക, പേന, പെൻസിൽ മുതലായവ കുടിക്കുക, വായ്തുറന്ന് ഉറങ്ങുക തുടങ്ങിയ തെറ്റായ ശീലങ്ങൾ തുടരുക മുതലായ പല്ലിനും മോണയിലും ഉണ്ടാകുന്ന ക്ഷതങ്ങൾ ദന്തക്ഷയംശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഇവയെല്ലാം സ്ഥിരദന്തങ്ങളുടെ സ്ഥാനം മാറിപ്പോകുവാൻ കാരണമാകുന്നു.

ഇവയെല്ലാം ഒഴിവാക്കാൻ കൃത്യമായ ദന്തപരിശോധനയും ബോധവത്ക്കരണവും തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഇത്ഗർഭാവസ്ഥയിൽ തന്നെ തുടങ്ങേണ്ട ഒന്നാണ്. ഇതുവഴിഗർഭാവസ്ഥയിൽ ഒഴിവാക്കേണ്ട മരുന്നുകളേക്കുറിച്ചുംപുകവലി, മദ്യപാനം തുടങ്ങിയ തടയിടേണ്ട ദുശ്ശീലങ്ങളെക്കുറിച്ചും കൂടാതെ പാൽപല്ലുകളുടെ പ്രാധാന്യത്തെക്കുറിച്ചും സംരക്ഷണത്തെക്കുറിച്ചും മാതാപിതാക്കളെ ബോധവത്ക്കരിക്കാൻ സാധിക്കും.

പാൽപ്പല്ലുകൾ പല കാരണങ്ങളാൽ നേരത്തെ എടുത്തുകളയേണ്ടി വന്നാൽ സ്ഥിരദന്തങ്ങൾക്ക് മുളച്ചുവരാനുള്ള സ്ഥലം ഒരു ദന്തഡോക്ടറുടെ സഹായത്തോടെ സ്പേസ് മാനിപസ് വച്ചു സംരക്ഷിക്കേണ്ടതാണ്. ഇത്  പല്ലുകൾ നിരതെറ്റാതിരിക്കാൻ സഹായിക്കുന്നു.

ഇന്നത്തെ കുട്ടികൾ മൃദുവായ ഭക്ഷണം അധികമായി കഴിക്കുന്നതിനാൽ പല്ലുകളുടെ വേരുകൾ ദ്രവിക്കാതെ എളുപ്പത്തിൽ പറിഞ്ഞു പോവാതിരിക്കുന്നു. അതുകൊണ്ട് കട്ടിയുള്ള ആഹാരങ്ങളും പഴങ്ങളും കഴിക്കുവാൻ ശീലിപ്പിക്കുക അതിനോടൊപ്പം കൃത്യമായ ദന്തപരിശോധന നടത്തി കൃത്യസമയത്ത് പാൽപ്പല്ലുകൾ പറിച്ചുകളയുക.

ചിലരിൽ പല്ലുകൾ എണ്ണത്തിൽ അധികമായി കാണപ്പെടുന്നു. മറ്റു പല്ലുകളുടെ വരവിനെ തടസപ്പെടുത്തുന്ന ഇത്തരം സൂപ്പർ ന്യൂമറി പല്ലുകൾ കൃത്യസമയത്ത് എടുത്തുകളയാൻ ശ്രദ്ധിക്കുക. ശരിയായ സമയത്തിനുള്ളിൽ പൂർണമായും മുളച്ചുവരാൻ കഴിയാത്ത ഇംപാക്റ്റഡ് പല്ലുകളും കൃത്യസമയത്ത് എടുത്തുകളയുവാൻ ശ്രദ്ധിക്കുക.ഇത്തരത്തിലുള്ള പല്ലുകൾ അടുത്തുള്ള പല്ലുകൾക്കും അസ്ഥിക്കും തേയ്മാനും സംഭവിപ്പിക്കുകയും മോണയിൽ നീർക്കെട്ട് ഉണ്ടാക്കുകയും ചെയ്യുന്നു. 17-21 വയസിനുള്ളിൽ മുളച്ചുവരുന്ന വിസ്ഡം ടീത്ത് വരാതിരിക്കുകയാണെങ്കിൽ ഒരുദന്തഡോക്ടറെ കണ്ട് എക്സ് റേ എടുത്ത് പരിശോധിച്ചതിനുശേഷം എടുത്തുകളയുക. വിസ്ഡം ടീത്ത് മുളച്ചുവരുന്ന സമയത്ത് മുൻപിലുള്ള പല്ലുകളെ ഞെരുക്കി മുൻനിര പല്ലുകൾ പൊങ്ങുകയും നിരതെറ്റുകയുമാണെങ്കിൽ വിസ്ഡം ടീത്ത്എടുത്തുകളയേണ്ട കാര്യമില്ല.
ഇങ്ങനെ പലകാരണങ്ങളാൽ സ്ഥാനം മാറിപ്പോകുന്നപല്ലുകളെ അതിന്‍റെ കാരണം കണ്ടുപിടിച്ചശേഷം ശരിയായദിശയിലേക്കു കൊണ്ടുവരികയും അതിനോടൊപ്പം തന്നെ താടിയെല്ലുകളുടെ വലിപ്പക്കൂടുതലോ കുറവോ ആയവൈകല്യങ്ങളെ വളരുന്ന പ്രായത്തിൽ കണ്ടുപിടിച്ച് തടയുക. ഇതിന് ഉചിതമായ കാലഘട്ടം 7-12 വയസിനും ഇടയിലാണ്.
ഇത്തരത്തിലുള്ള ചികിത്സാ രീതികളെ ഇന്‍റികോപ്റ്റീവ് ഓർത്തോപീഡിക്സ് എന്ന് പറയുന്നു. ഇവ താരതമ്യേന ചെലവ്കുറഞ്ഞതും ലളിതവുമായ ചികിത്സാരീതികളാണ്.
ഒരുപക്ഷേ, ഇതുപോലുള്ള വൈകല്യങ്ങൾ പൂർണമായി ശരിയായില്ലെങ്കിലും പിന്നീടുള്ള ചികിത്സയ്ക്ക് അതായത് പ്രായപൂർത്തിയായതിന്ശേഷമുള്ള (14 വയസിനുശേഷം) ദന്ത ക്രമീകരണ ചികിത്സ എളുപ്പമാക്കാൻ ഇത് സഹായിക്കുന്നു.
മുഖവൈകല്യങ്ങളെ അതിന്‍റെ ആരംഭത്തിൽതന്നെ തടഞ്ഞ് താടിയെല്ലുകളെ ശരിയായ വളർച്ചയിലേക്കു കൊണ്ടുവരാൻ ഫ്ങ്ഷണൽ അപ്ലയൻസും ഓർത്തോപീഡിക്ക് അപ്ലയൻസും ഉപയോഗിക്കാം.
ഉന്തിവരുന്ന മേൽത്താടിയുടെയും കീഴ്ത്താടിയുടെയും വളർച്ചനിയന്ത്രിക്കാൻ നീഡ്ഗ്ലോ, ഫേസ് മാസ്ക്, ചിൻകപ്പ് എന്നീ ഉപകരണങ്ങൾ ഉപയോഗിക്കാം. താടിയെല്ലുകളുടെ വളർച്ചക്കുറവ് നിയന്ത്രിക്കാൻ തിൻ ബ്ലോക്ക്, അക്ടിവേറ്റേഴ്സ് പോലുള്ള ഫങ്ഷണൽ അപ്ലയൻസുകൾ ഉപയോഗിക്കാം. ഈ വൈകല്യങ്ങൾ വളരുന്ന പ്രായത്തിൽ ഭേദമാക്കിയില്ലെങ്കിൽ ശാസ്ത്രക്രിയ മൂലം മാത്രമേപരിഹരിക്കാൻ സാധിക്കൂ. ഭാവിയിൽ പല്ലുകൾ സ്ഥാനം തെറ്റി ഇടുങ്ങിവരാൻ സാധ്യതയുള്ളവരിൽ ഇത് മുൻകൂട്ടിതിരിച്ചറിഞ്ഞ് സീരിയർ എക്സ്ട്രാക്ഷൻ എന്ന പ്രക്രിയവഴി ചില പാൽപല്ലുകൾ നേരത്തെ എടുത്തുകളഞ്ഞ് പരിഹരിക്കാം.
ക്രോസ്ബൈറ്റ് പോലുള്ള അപാകതകൾ എൻപാഷൻ അപ്ലയൻസ് ഉപയോഗിച്ച് പരിഹരിക്കാവുന്നതാണ്. മേൽപറഞ്ഞ പ്രതിരോധചികിത്സാ രീതികൾ എല്ലാം തന്നെ വളരുന്ന പ്രായത്തിൽചെയ്യേണ്ടതാണ്. എന്നാൽ, പലപ്പോഴുംമാതാപിതാക്കളുടെയും ചില ചികിത്സകരുടെയും അറിവില്ലായ്മമൂലം ഇതേപോലുള്ള വൈകല്യങ്ങൾ ആരംഭത്തിൽ തന്നെചികിത്സിക്കാതെ പോകുന്നു. അതുകൊണ്ട് വളരുന്ന കുട്ടികളാൽ എന്തെങ്കിലും ദന്തവൈകല്യമോ മുഖവൈകല്യമോ ശ്രദ്ധയിൽ പ്പെട്ടാൽ ഉടൻ ഈ ചികിത്സയിൽ  വൈദഗ്ധ്യം നേടിയവരുടെ ഉപദേശം തേടുക.

ചുമ മാറാന്‍ ചില ഒറ്റമൂലികളിതാ

ജലദോഷം, തലനീരിറക്കം, പലതരം രോഗാണുബാധകള്‍ , തുടര്‍ച്ചയായി പൊടിപടലങ്ങളും തണുപ്പും മഞ്ഞും പുകയും തണുത്ത കാറ്റും ഏല്ക്കുന്നതുകൊണ്ടുള്ള അലര്‍ജി, ഫ്രിഡ്ജില്‍ വച്ചു തണുപ്പിച്ച ആഹാരപാനീയങ്ങളുടെ നിരന്തരപയോഗം കൊണ്ടുണ്ടാകുന്ന തൊണ്ടയുടെയും ശ്വാസകോശങ്ങളിലെയും നീര്‍ക്കെട്ട്, അമിതമായ പുകവലി എന്നിങ്ങനെ ധാരാളം കാരണങ്ങള്‍ കൊണ്ടു തൊണ്ടവേദനയും ചുമയും ഉണ്ടാകാം.

ചിറ്റരത്ത ചതച്ചു വായിലിട്ട് ചവച്ചുനീരിറക്കുക. ചുമയുടെ തീവ്രത കുറയും.

കണ്ണീവെറ്റിലനീരും പച്ചക്കര്‍പ്പൂരവും ചെറുതേന്‍ ചേര്‍ത്തുയോജിപ്പിച്ച്‌ അരസ്പൂണ്‍ വീതം പലവട്ടം സേവിക്കുക.

കൃഷ്ണതുളസിയില നീര് , ഇഞ്ചിനീര്, തേന്‍ ഇവ സമംചേര്‍ത്തു സേവിക്കുക. തുവസി സമൂലം കഴുകി ചതച്ചു കഷായം വച്ചു കുരുമുളകു പൊടിച്ചതു ചേര്‍ത്തു സേവിക്കുക.

ആടലോടകത്തില അരിഞ്ഞ് ഉണക്കിപ്പൊടിച്ചു സമം മലര്‍പ്പൊടിയും പഞ്ചസാരയും കല്‍ക്കണ്ടം പൊടിച്ചതും കൂട്ടിക്കലര്‍ത്തി കഴിച്ചാല്‍ കഫത്തെ പുറത്തുകളഞ്ഞു ചുമ ഇല്ലാതാകും.

തൊട്ടാവാടിയില പിഴിഞ്ഞനീര് കരിക്കിന്‍വെള്ളത്തില്‍ കലര്‍ത്തി കഴിക്കുക.

ചുക്ക്, ജീരകം, പഞ്ചസാര ഇവ സമം ചേര്‍ത്തുപയോഗിച്ചാല്‍ ചുമ ശമിക്കും. ചുക്ക്, ശര്‍ക്കര, എള്ള് ഇവ യോജിപ്പിച്ചു കഴിക്കുക.

വയമ്പു പൊടിച്ചു ചെറുതേനില്‍ ചാലിച്ചോ ആടലോടകത്തില നാരില്‍ ജീരകവും തിപ്പലിയും പൊടിച്ചുചേര്‍ത്തു കല്‍ക്കണ്ടം ചേര്‍ത്തോ കഴിക്കുക.

നഖത്തിന്‍റെ നിറവും ആരോഗ്യവും നോക്കി രോഗമറിയാം

നഖത്തിന്‍റെ നിറവും ആരോഗ്യവും നോക്കിയാല്‍ ചില രോഗങ്ങള്‍ കണ്ടുപിടിക്കാം. എന്തൊക്കെ കാര്യങ്ങളാണ് നഖത്തിലൂടെ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നതെന്ന് നോക്കാം.

നിങ്ങളുടെ നഖം വിളറിയും കട്ടികുറഞ്ഞുമാണെങ്കില്‍ ശരീരത്തില്‍ ഇരുമ്പിന്‍റെ അംശം കുറവാണെന്നാണ് വ്യക്തമാക്കുന്നത്. ചീര, പച്ചനിറമുള്ള പച്ചക്കറികള്‍, ചുവന്ന മാംസം എന്നിവ കൂടുതലായി കഴിക്കണം. നഖത്തിന്‍റെ അടിഭാഗത്തിന് ചുറ്റും നീലനിറം കാണുന്നുവെങ്കില്‍ അത് ഇന്‍സുലിന്‍ അപര്യാപ്തതയുടെയോ പ്രമേഹത്തിന്‍റെയോ സൂചനയാണ്.

നഖങ്ങളില്‍ വെളുത്ത പാടുണ്ടെങ്കില്‍ ആഹാരത്തില്‍ പ്രോട്ടീന്‍ ധാരാളമായി ഉള്‍പ്പെടുത്തണം. കൊഴുപ്പ് നീക്കിയ മാംസം, പരിപ്പുകള്‍, പച്ചക്കറികള്‍, സോയ, തണുത്ത വെള്ളത്തില്‍ വളരുന്ന മത്സ്യങ്ങള്‍ എന്നിവ കഴിക്കുക.

മഞ്ഞനിറമുള്ള നഖം ഫംഗസ് ബാധയുടെ ലക്ഷണമാണ്. നഖത്തിന്‍റെ പിങ്ക് നിറമുള്ള ഭാഗങ്ങളില്‍ കൂടുതല്‍ ചുവപ്പ് നിറം കാണുന്നുണ്ടെങ്കില്‍ ചികിത്സ തേടണം. ഇത് ഹൃദയസംബന്ധമായ തകരാറിന്‍റെ ലക്ഷണമാകാം.

നഖത്തിലെ ചെറിയ കുഴികള്‍ സോറിയാസിസിന്‍റെ  ലക്ഷണമാകാം.ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതാണ് ഉത്തമം.

കടപ്പാട് : ഇന്‍ഫോ മാജിക്

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate