ഒരു ഓട്ടോ ഇമ്മ്യൂണ്‍ (പ്രതിരോധശേഷി ശരീരത്തിനെതിരെ തിരിയുന്ന അവസ്ഥ) തകരാറാണ് സീലിയാക് രോഗം. ഗ്ളൂട്ടന്‍ എന്ന മാംസ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഇത്തരം തകരാറുള്ളവരുടെ ചെറുകുടലിന് തകരാറുകള്‍ സൃഷ്ടിക്കും. ഗോതമ്പ് അടക്കമുള്ള ചില ധാന്യങ്ങളില്‍ ഗ്ളൂട്ടന്‍ അടങ്ങിയിരിക്കുന്നു. ഇത്തരം തകരാറുള്ളവരുടെ ചെറുകുടലിലെ ആവരണത്തിനു കേടു പറ്റുന്നതു മൂലം ശരീരത്തിന് പോഷകങ്ങള്‍, പ്രത്യേകിച്ച് കൊഴുപ്പ്, ഫോലേറ്റ്, പ്രോട്ടീന്‍, ഇരുമ്പ്, മാംസ്യം, കാര്‍ബോഹൈഡ്രേറ്റുകള്‍, ധാതുക്കള്‍, വൈറ്റമിനുകള്‍, കാല്‍സ്യം തുടങ്ങിയവ, വലിച്ചെടുക്കുന്നതിനുള്ള കഴിവ് കുറയുന്നു.
ഇത്തരത്തില്‍ ചെറുകുടലിനുണ്ടാകുന്ന തകരാര്‍ മൂലം വയറിളക്കം, തളര്‍ച്ച, വയര്വീര്ത്തുമുട്ടല്, വിളര്‍ച്ച, ഭാരം കുറയല്‍ തുടങ്ങിയ പ്രശ്നങ്ങളും ഗുരുതരമായ മറ്റു സങ്കീര്‍ണതകളും ഉണ്ടായേക്കാം. കുട്ടികളുടെ വളര്‍ച്ചയെ ഇത് പ്രതികൂലമായി ബാധിക്കാം. നിലവില്‍, സീലിയാക് രോഗത്തിനുള്ള പരിഹാരം കണ്ടെത്തിയിട്ടില്ല. എന്നാല്‍, ഗ്ളൂട്ടന്‍ മുക്ത ഭക്ഷണക്രമം സ്വീകരിക്കുന്നതിലൂടെ ഇതിനെ നിയന്ത്രിക്കാന്‍ സാധിക്കും.
പണ്ടൊക്കെ എയര്‍ കണ്ടീഷന്‍ ആഡംബരം ആയിരുന്നെങ്കില്‍ ഇന്ന് അത് ഒരു അത്യാവശ്യമായി മാറിയിരിക്കുകയാണ്. പല ജീവിതങ്ങള്‍ക്കും ഒരു ദിവസം പോലും എന്തിന് പറയുന്നു ഒരു മണിക്കൂര്‍ പോലും എസിയില്ലാതെ ജീവിക്കാന്‍ കഴിയില്ലെന്ന് അവസ്ഥയിലായിരിക്കുന്നു. ഓഫീസിലും വീട്ടിലും എന്നു തുടങ്ങി യാത്രയില്‍ പോലും ഫുള്‍ടൈം എസി. കഠിനമായ ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ എസി സഹായിക്കുന്നു എന്നതിനപ്പുറം അമിതമായ എസിയുടെ ഉപയോഗം സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
കഠിനമായ ചൂട് ശാരീരികവും മാനസികവുമായ കാര്യക്ഷമത കുറയ്ക്കും. ഇത്തരം സാഹചര്യത്തിലാണ് ശരീരത്തിന്റെ ക്ഷീണം കുറച്ച് ഉന്മേഷം പ്രദാനം ചെയ്യാന്‍ എസി സഹായിക്കുന്നത്. എസിയുടെ സുഖശീതളിമയില്‍ തൊഴില്‍ നന്നായി ചെയ്യാന്‍ കഴിയുന്നു. കാറ്റിന് വേണ്ടി ഉപയോഗിക്കുന്ന ഫാന്‍ സൃഷ്ടിക്കുന്ന ശബ്ദമലിനീകരണം കുറയ്ക്കാന്‍ ഇത് സഹായിക്കും. ബാഹ്യമായ പൊടിയും പുകയും ഗന്ധവും ഒരു പരിധി വരെ തടയാനും പ്രാണിശല്യം ഒഴിവാക്കാനും എസിക്ക് സാധിക്കും.
എന്നാല്‍ എസിയുടെ തണുപ്പ് തുടര്‍ച്ചയായി എല്ക്കുന്നത് ശരീരത്തിലെ ജലാംശം വലിച്ചെടുത്ത് ചര്‍മ്മം വരണ്ടു പോവുന്നതിന് കാരണമാവും. ഇത് ത്വക്ക് രോഗങ്ങള്‍ ഉണ്ടാക്കും. സോറിയാസിസ് പോലുള്ള രോഗങ്ങള്‍ ഉള്ളവരില്‍ തൊലി ചെതുമ്പല്‍ പോലെ ഇളകും. ചൊറിച്ചില്‍ വര്‍ധിക്കുകയും ചെയ്യും.
ധാരാളം വെള്ളം കുടിക്കുക, എയര്‍ കണ്ടീഷന്‍ നേരിട്ട് ഏല്ക്കുന്ന സാഹചര്യങ്ങളില്‍ നിന്നും മാറിനില്‍ക്കുക എന്നിങ്ങനെയുള്ള മുന്‍കരുതലുകള്‍ മാത്രമാണ് എസി ശരീരത്തില്‍ ഉണ്ടാക്കുന്ന ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമായിട്ടുള്ളത്.
ഐടി മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ സ്ക്രീനില്‍ നിന്നുള്ള ചൂടും കൂടി ഏല്ക്കുമ്പോള് മുഖത്തേയും കണ്ണിലേയും വരള്‍ച്ച വര്‍ധിക്കാന്‍ ഇടയുണ്ട്. ഇത് ഒഴിവാക്കാന്‍ കണ്ണുകള്‍ ശുദ്ധജലത്തില്‍ കഴുകണം. കണ്ണിന് വല്ലാതെ വരള്‍ച്ച അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഇത് നിയന്ത്രിക്കാനുള്ള ഐ ഡ്രോപ്പുകള്‍ ഉപയോഗിക്കണം. മുഖവും ചര്‍മ്മവും വരണ്ടുപോവുന്നതിനും പരിഹാരം കാണണം.
അലര്‍ജി പ്രശ്നങ്ങള്‍
ചെറുപ്പം മുതല്‍ എസി ഉപയോഗിക്കുന്നവര്‍ക്ക് സ്വാഭാവിക കാലാവസ്ഥയിലേക്കിറങ്ങുമ്പോള് അലര്‍ജി ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. ജലദോഷം, ശ്വാസകോശവുമായി ബന്ധപ്പെട്ട പലതരം രോഗങ്ങള്‍ എസിയുടെ ക്രമാതീതമായ ഉപയോഗം വിളിച്ചു വരുത്തും. വിട്ടുമാറാത്ത ജലദോഷം, തൊണ്ടവേദന, തൊണ്ടയടപ്പ് തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുന്നതും അമിതമായ എസി ഉപയോഗത്തിന്റെ ആരോഗ്യപ്രശ്നങ്ങളായി കണ്ടു വരുന്നുണ്ട്.
എസിയുടെ ഫില്‍റ്റര്‍ കൃത്യമായ ഇടവേളകളില്‍ ക്ലീന്‍ ചെയ്യണം. വാതിലുകളും ജനാലകളും തുറന്ന് വെച്ച് അകത്തേക്ക് ശുദ്ധവായു പ്രവേശിപ്പിക്കണം. ഫില്‍റ്റര്‍ മാറ്റാതിരുന്നതാല് അലര്‍ജി ഉണ്ടാക്കുന്ന കണങ്ങള്‍ മുറിക്കുള്ളില്‍ നിന്നും പുറത്തുപോവാതെ വരും. ധാരാളം പേര് ഒരുമിച്ച് ജോലി ചെയ്യുന്ന ഓഫീസില്‍ ഏതെങ്കിലും ഒരാള്‍ക്ക് അണുബാധ ഉണ്ടായാല്‍ അത് വളരെ പെട്ടന്ന് മറ്റുള്ളവരിലേക്കും പടരും.
വാതരോഗങ്ങള്‍ അലട്ടുന്നവര്‍ എസിയുടെ ഉപയോഗം നിയന്ത്രിച്ചില്ലെങ്കില്‍ അസുഖത്തിന്റെ തീവ്രതയും പരിണിത ഫലങ്ങളും രൂക്ഷമാവും. തണുപ്പേറ്റാല്‍ സന്ധിവാതം വര്‍ധിക്കും. ആമവാതം പോലുള്ള രോഗങ്ങള്‍ തീവ്രമാകും. സന്ധികള്‍ മടക്കാനും നിവര്‍ത്താനുള്ള ബുദ്ധിമുട്ടും തണുപ്പേല്ക്കുന്നതിലൂടെ വര്‍ധിക്കുന്നതിനു പുറമേ പേശികളുടെ വേദനയും തരിപ്പും വര്‍ധിക്കാനും ഇടയാക്കും. എസിയില്‍ നിന്നും ഒഴിഞ്ഞു നില്ക്കാന് സാധിക്കില്ലെങ്കില്‍ തണുപ്പ് കുറച്ച് (21-25സെല്‍ഷ്യസ്) നിലനിര്‍ത്തുക എന്ന് മാത്രമേ ഇതിന് പരിഹാരമായി ചെയ്യാനുള്ളൂ
ഇന്ത്യന്‍ അടുക്കളയില്‍ നിന്ന് ഒഴിച്ചുനിര്ത്താനാവാത്തവയാണ് സുഗന്ധ വ്യഞ്ജനങ്ങള്‍. അത്തരത്തില്‍ നമ്മുടെ കറി ഉള്‍പ്പെടെയുള്ള വിഭവങ്ങളിലെ പ്രധാന സുഗന്ധ വ്യഞ്ജനമാണ് കുരുമുളക്. മലയാളിക്ക് ഇത് കറുത്ത പൊന്ന് കൂടിയാണ്. രുചിയില്ലാത്ത പലവിഭവങ്ങള്‍ക്കും ആസ്വാദ്യത നല്കാന് കുരുമുളകിനാകുന്നു. ഭക്ഷണത്തെ രുചികരമാക്കുന്നതിനപ്പുറം ഗുണങ്ങള്‍ കുരുമുളകിനുണ്ട്.
ശരീര വണ്ണം കുറക്കുന്നതിനും പോഷണപ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതും ഉള്‍പ്പെടെയുള്ള ആരോഗ്യ ഗുണങ്ങള്‍ ഇതിനുണ്ട്. വിറ്റാമിന്‍ എ, കെ, സി, കാല്‍സ്യം, പൊട്ടാസ്യം, സോഡിയം എന്നിവയാല്‍ സമ്പന്നമാണ് കുരുമുളക്. ആരോഗ്യകരമായ കൊഴുപ്പും ദഹനത്തിന് സഹായിക്കുന്ന ഫൈബറും ഇതില്‍ അടങ്ങിയിരിക്കുന്നു. എരിവുള്ള ഭക്ഷണം ശരീരത്തിലെ പോഷണ പ്രവര്‍ത്തനത്തെ സഹായിക്കും.
കുരുമുളകില്‍ അടങ്ങിയ പൈപ്പ്റൈന് എന്ന ഘടകം ശരീരപോഷണത്തെ സഹായിക്കുകയും കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനെ തടയുകയും ചെയ്യും. അമിതവണ്ണം തടയുന്നതിനെതിരെ കുരുമുളകിട്ട ചായ ഫലപ്രദമാണ്. പോഷക ഗുണങ്ങളെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാനും ഇത് സഹായിക്കുന്നു. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും അണുബാധ തടയാന്‍ സഹായിക്കുകയും ചെയ്യും. ദഹനവ്യവസ്ഥയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനും കുരുമുളകിന് കഴിയുന്നു. ഭക്ഷണത്തിലെ പ്രോട്ടീനിനെ ദഹിപ്പിക്കാന്‍ ഇവ സഹായകമാണ്.
ദിവസവും രാവിലെ 12 കുരുമുളക് മണികള്‍ വായിലിട്ട് ചവച്ചിറക്കുന്നത് പോഷണത്തിന് ഗുണകരമാണ്. ഇങ്ങനെ കഴിക്കാന്‍ കഴിയാത്തവര്‍ക്ക് കുരുമുളക് വെള്ളത്തില്‍ കലര്‍ത്തി കഴിക്കാം. കുരുമുളകിട്ട ചായ അമിതഭാരം കുറക്കല്‍ വേഗത്തിലാക്കുന്നു. അര മുതല്‍ ഒരു ടീ സ്പൂണ്‍ വരെ കുരുമുളക് ചായയില്‍ ചേര്‍ക്കാം. ഇഞ്ചി, തുളസി, ഏലം എന്നീ സുഗന്ധവ്യഞ്ജനങ്ങളും ഇതെ രീതിയില്‍ ചായയില്‍ കലര്‍ത്തി കഴിക്കാം. ജ്യൂസില്‍ കുരുമുളക് കലര്‍ത്തുന്നതും ഭാരക്കൂടുതല്‍ തടയാനുള്ള മാര്‍ഗമാണ്.
ഇത് പപ്പായയുടെ കാലമാണ്. പറമ്പിലൊരു മൂലയില്‍ അവഗണിക്കപ്പെട്ട്, ക്ഷാമകാലത്ത് മാത്രം അടുക്കളയിലേക്ക് പ്രവേശനം കിട്ടിയിരുന്ന കാലം മാറി. പപ്പായ ഇന്ന് വിപണികളില്‍ പ്രമുഖനാണ്. ജ്യൂസുകടകളില്‍ പപ്പായ ഷെയ്ക്കിന്പ്രിയമേറി. വളരെക്കുറച്ച് മാത്രം പൂരിത കൊഴുപ്പടങ്ങിയ പപ്പായ, കഴിക്കുന്നവര്ക്ക്കൊളസ്ട്രോളില് നിന്ന് സംരക്ഷണം നല്കുന്ന പഴമാണ്. ശരീരത്തിന്അത്യന്താപേക്ഷിതമായ നാരുകള്‍, പൊട്ടാസ്യം എന്നിവയടങ്ങിയ ഈ പഴം ശരീരത്തിനാവശ്യമായ വിറ്റാമിന്‍ എ, സി, ഇ.ഫോളേറ്റ് കാത്സ്യം എന്നിവയും നല്കുന്നു.
പപ്പായയില്‍ അടങ്ങിയ എന്‍സൈമുകളായ പപ്പെയ്ന്, കൈമോപപ്പെയ്ന് തുടങ്ങിയവ ദഹനത്തെ നന്നായി സഹായിക്കുന്നു. ഭക്ഷണത്തിലടങ്ങിയ പ്രോട്ടീന്‍ അമിനോആസിഡുകളാക്കി പരിവര്‍ത്തനം ചെയ്യുക വഴിയാണ് ഈ എന്‍സൈമുകള്‍ ദഹനത്തെ സഹായിക്കുന്നത്. പ്രായമാകുന്തോറും ഉദരത്തിലും പാന്‍ക്രിയാസിലും ദഹനത്തിനായുള്ള എന്‍സൈമുകളുടെ ഉത്പാദനം കുറയും. ഇത് പ്രോട്ടീന്റെ ദഹനം മന്ദഗതിയിലാവുന്നതിന് കാരണമാകും. ഈ അവസ്ഥയെ പ്രതിരോധിക്കാന്‍ പ്രായമുള്ളവരെ പപ്പായ സഹായിക്കും. പപ്പായയിലടങ്ങിയ ആന്റി ഓക്സിഡന്റുകള്‍ കൊളസ്ട്രോള്‍ ഓക്സീകരണം തടയുകയും അതുവഴി ഹൃദയാഘാതം, പ്രമേഹജന്യമായ ഹൃദ്രോഗം, തുടങ്ങിയ രോഗങ്ങള്‍ പ്രതിരോധിക്കുകയും ചെയ്യുന്നു.
ആന്റിബയോടിക് മരുന്നുകള്‍ കഴീക്കുന്നവര്‍ക്കും പപ്പായ അനുഗ്രഹമാണ്. ഇത്തരം മരുന്നുകള്‍ കഴിക്കുമ്പോള്‍ ആമാശയത്തില്‍ ദഹനത്തെ സഹായിക്കുന്ന ബാക്ടീരിയ നശിച്ചുപോകുക സാധാരണമാണ്. ആന്റി ബയോട്ടിക്കുകള്‍ കഴിക്കുമ്പോള്‍ ദഹനവൈകല്യം ഉണ്ടാകുന്നതിനും ഒരു കാരണം ഇതാണ്. ആമാശയത്തിലെ ബാക്ടീരിയകള്‍ക്ക് വീണ്ടും വളരാനുള്ള സാഹചര്യമൊരുക്കാന്‍ പപ്പായയ്ക്കു കഴിയും.
ഉപ്പ് തുറന്നുവയ്ക്കരുത്. അയഡിൻചേർത്ത ഉപ്പ് വായു കടക്കാത്ത വിധം സൂക്ഷിച്ചില്ലെങ്കിൽഅയഡിൻ ബാഷ്പീകരിച്ചു നഷ്ടപ്പെടും. ഉപ്പ് കുപ്പിയിലോ മറ്റോപകർന്നശേഷം നന്നായി
അടച്ചു സൂക്ഷിക്കുക.
ഭക്ഷണത്തില്‍ രുചിക്കും മണത്തിനും എരിവിനുമായി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പച്ചക്കറിയാണ് മുളക്. മുളക് പൊടിയെക്കാളും പച്ച മുളക് ഉപയോഗിക്കുന്നതാണ് നല്ലത്. പച്ച മുളകിന്റെ മറ്റ് ആരോഗ്യഗുണങ്ങള്‍ എന്തൊക്കെ ആണെന്ന് നോക്കാം. പച്ചമുളകില്‍ അടങ്ങിയിരിക്കുന്ന വിറ്റമിന്‍ എ കണ്ണിനും സ്കിന്നിനും വളരെ നല്ലതാണ്. കൂടാതെ ആന്റിഓക്സിഡന്റുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്.
പച്ചമുളകില്‍ ധാരാളം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. മറ്റു വൈറ്റമിനുകളെ ശരീരത്തിലേക്ക് ആഗീരണം ചെയ്യാനും പച്ചമുളക് സഹായിക്കുന്നു. ശ്വാസോച്ഛ്വാസം സുഗമമാക്കാനും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഇവയ്ക്ക് കഴിവുണ്ട്. ആന്റി ബാക്ടീരിയല്‍ ആയി പ്രവര്‍ത്തിക്കുന്നതിനാല്‍ വിരകളെ തടയുന്നു. അതേസമയം അമിതമായ് എരിവു കഴിക്കുന്നത് ശരീരത്തിന് ദോഷവുമാണ്.
ക്രമം തെറ്റിയുള്ള ഭക്ഷണ രീതിയും ചില ഭക്ഷണങ്ങളുമാണ് വയറ്റില്‍ അസിഡിറ്റി (അമ്ലത്വം) ഉണ്ടാകുന്നതിന് പ്രധാന കാരണം. ഇന്ന് 80 ശതമാനം ആളുകളിലും അസിഡിറ്റി ഒരു വില്ലനാണ്. അത്തരത്തില്‍ ഉള്ള ചില ഭക്ഷണ പദാര്‍ത്ഥങ്ങളെ പറ്റി ചുവടെ പറയുന്നു. ഇവ നിയന്ത്രിച്ചാല്‍ അസിഡിറ്റിയില്‍ നിന്നും നിങ്ങള്‍ക്ക് ഒരു പരിധിവരെ രക്ഷപ്പെടാം.
ചോക്ലേറ്റ് : ചോക്ലേറ്റ് എല്ലാവര്ക്കും വളരെ ഇഷ്ടമാണ് എന്നാല്‍ ഇതില്‍ അടങ്ങിയിരിക്കുന്ന കഫെ്യിന്, തിയോബ്രോമെയിന്, ഉയര്‍ന്ന അളവിലുള്ള കൊഴുപ്പ്, കൊക്കോയുടെ അളവ് അസിഡിറ്റി ഉണ്ടാകാന്‍ കാരണമാകുന്നു. ചോക്ലേറ്റ് ഒഴിവാക്കുക എന്നത് ബുദ്ധിമുട്ടായിരിക്കും അതിനാല്‍ ഇത് നിയന്ത്രിക്കുക
ഏത്തപ്പഴം ഏറ്റവും രുചികരവും എല്ലാ സീസണിലും ലഭ്യമാകുന്നതുമാണ്. ദിവസവും ഏതെങ്കിലും പഴം ആഹാരത്തില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ അത് ഏത്തപ്പഴമാക്കുന്നതായിരിക്കും നല്ലത്. നിരവധി മൂലകങ്ങള്‍ അടങ്ങിയിട്ടുള്ള ഏത്തപ്പഴം ഹൃദയത്തിന്റെ സുഹൃത്താണ്.
എല്ലാവരിലും ഉണ്ടാവുന്ന സ്വാഭാവിക ശാരീരിക പ്രവര്‍ത്തനമാണ് എക്കിള്‍. (Hiccups) . എന്നാല്‍ എക്കിള്‍ അമിതമാവുന്നത് മറ്റ് പല രോഗങ്ങളുടേയും ആദ്യ സൂചനകളായി കണക്കാക്കാം.
ന്യുമോണിയ, കിഡ്നിക്കുണ്ടാവുന്ന തകരാറുകള്‍ മൂലം ശരീരത്തിലെ ടോക്സിന് അളവ് വര്‍ധിക്കുക തുടങ്ങിയ രോഗങ്ങളുടെ പ്രാഥമിക സൂചനകളായും എക്കിള്‍ ഉണ്ടായേക്കാം. അമിതമായി എക്കിള്‍ ഉണ്ടാവുന്നത് നിരീക്ഷിച്ചാല്‍ ഇത്തരം രോഗസാധ്യതകളെ മുന്‍കൂട്ടി തിരിച്ചറിയാന്‍ സാധിക്കും.
ശ്വാസോച്ഛാസത്തിനിടെ ഡയഫ്രത്തിലുണ്ടാവുന്ന പ്രശ്നമാണ് എക്കിളായി രൂപപ്പെടുന്നത്. മദ്യത്തിന്റെ അമിതമായ ഉപയോഗം, കാര്‍ബണേറ്റ് പാനീയങ്ങള്‍, എരിവ് കൂടുതലായുള്ള ഭക്ഷണം, വെപ്രാളത്തില്‍ ഭക്ഷണം കഴിക്കുന്നത്, മാനസിക സമ്മര്‍ദ്ദം തുടങ്ങിയവ സ്വാഭാവിക അളവില്‍ കൂടുതല്‍ എക്കിള്‍ ഉണ്ടാവുന്നതിന് കാരണമാവും.
എക്കിളിന് പരിഹാരമുണ്ട്
ചുവന്ന ആപ്പിളുകള്‍ പോലെ തന്നെപച്ചയും ആരോഗ്യദായകമാണ്. എന്നിരുന്നാലും പച്ച ആപ്പിളുകള്‍ക്ക് രുചിയില്അല്പ്പം പുളിയും മധുരവുമാണ്. .. ആരോഗ്യത്തിനും സൗന്ദര്യകാര്യങ്ങളിലും പച്ച ആപ്പിളിന് ഗുണങ്ങളേറെയുണ്ട്.. പോഷകങ്ങള്‍, ഫൈബര്‍, ധാതുക്കള്‍, വിറ്റമാനുകള് എന്നിവയാല്‍ സമ്പന്നമാണ്. പച്ച ആപ്പിള്‍.
ശരീര പോഷണം വര്‍ധിപ്പിക്കുന്നു
ഉയര്‍ന്ന ഫൈബര്‍ സാന്നിധ്യം ശരീരത്തിലെ പോഷണത്തെ വര്‍ധിപ്പിക്കുന്നു. ആപ്പിള്‍ കഴിക്കുമ്പോള്‍ തൊലി കളയരുത്. തൊലിയോടെ ആപ്പിള്‍ കഴിക്കുന്നതാണ് ശരീരത്തിന് ഉത്തമം. ഉയര്‍ന്ന ഫൈബര്‍ സാന്നിധ്യം ആപ്പിള്‍ ശരീരത്തിലെ വിഷമുക്തമാക്കല്‍ ജോലി കൂടി നിര്‍വഹിക്കുന്നു. കരളിനെയും ദഹന വ്യവസ്ഥയെയും അപകടകരമായ വസ്തുക്കളില്‍ നിന്ന് സുരക്ഷിതമാക്കാനും ആപ്പിള്‍ സഹായിക്കുന്നു.
കുറഞ്ഞ കൊഴുപ്പ്
പച്ച ആപ്പിളുകളിലെ കുറഞ്ഞ കൊഴുപ്പ് ശരീരത്തിലെ മികച്ച രക്തചംക്രമണത്തിന് സഹായിക്കുന്നു. രക്ത ചംക്രമണം വര്‍ധിക്കുന്നത് ഹൃദ്രോഗ, പക്ഷാഘാത സാധ്യതകള്‍ ഇല്ലാതാക്കുന്നു. വിറ്റാമിന്‍ കെ കൂടുതലുള്ളതിനാല്‍ രക്തം കട്ടപ്പിടിക്കുന്നതിനും പച്ച ആപ്പിള്‍ കഴിക്കുന്നത് സഹായകമാണ്.
ക്യാന്‍സറിന്
പച്ച ആപ്പിള്‍ വിറ്റാമിന്‍ എ, സി എന്നിവയാല്‍ സമ്പന്നമാണ്. . ചര്‍മ കോശങ്ങളുടെ നാശത്തെ വിറ്റാമിന്‍ സി തടയും. ചര്‍മത്തിലുണ്ടാകുന്ന ക്യാന്‍സറിനുള്ള സാധ്യതയെ തടയുകയും ചെയ്യും. വിറ്റാമിന്‍ എയുടെ സാന്നിധ്യം കാഴ്ച ശക്തിയെ സഹായിക്കും.
എല്ലുകള്‍ക്ക് ബലം
പച്ച ആപ്പിള്‍ കാല്‍സ്യത്തിന്റെ സാന്നിധ്യത്താല്‍ സമ്പന്നമാണ്. എല്ലാ ദിവസവും പച്ച ആപ്പിള്‍ കഴിക്കുന്നത് എല്ലുകളുടെയും പല്ലിന്റെയും ബലം വര്‍ധിപ്പിക്കും.
പ്രായത്തെ പ്രതിരോധിക്കും
ചര്‍മത്തിന്റെ പുഷ്ടിയെ നിലനിര്‍ത്താനും അതുവഴി സൗന്ദര്യം സംരക്ഷിക്കാനും പച്ച ആപ്പിള്‍ കഴിക്കുന്നത് സഹായകമാണ്. . ശരീരത്തിലുണ്ടാകുന്ന ഇരുണ്ട കലകളെ ഇല്ലാതാക്കാനും ഇവ സഹായകം.
മദ്യപിക്കുന്നത് ശരീരത്തിന് ഹാനീകരമായ രാസവസ്തുക്കള്‍ ഉണ്ടാകാന്‍ കാരണമാകുമെന്നും ഇവ ഡിഎന്‍എ, കോശങ്ങള്‍ എന്നിവയെ തകര്‍ക്കുമെന്നും ഗവേഷകര്‍. . അര്‍ബുദരോഗങ്ങളുടെ സാധ്യത വര്‍ധിപ്പിക്കുന്നതിനും മദ്യം കാരണമാകുമെന്ന് ബ്രിട്ടണില്‍ നടന്ന പഠനത്തിലാണ് തെളിഞ്ഞതെന്ന് വാര്‍ത്താഏജന്‍സി റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
മദ്യത്തിലുള്ള അസെറ്റാല്‍ഡിഹൈഡ് എന്ന രാസവസ്തുവാണ് അര്‍ബുദ സാധ്യത കൂട്ടുന്നത്. ഏഴ് തരം ക്യാന്‍സറുകള്‍ക്കാണ് സാധ്യത. സ്തനാര്‍ബുദം, വയറിനുള്ളിലെ ക്യാന്‍സര്‍ എന്നിവയുടെ സാധ്യതകളാണ് മദ്യം വര്‍ധിപ്പിക്കുന്നത്. ഇവയ്ക്ക് പുറമെ തൊണ്ടയിലെ ക്യാന്‍സര്‍, ശ്വാസനാളത്തിലെ ക്യാന്‍സര്‍, അന്നനാളത്തിലെ ക്യാന്‍സര്‍, കരള്‍ ക്യാന്‍സര്‍ എന്നിവയ്ക്കുള്ള സാധ്യതകളും മദ്യപാനം വര്‍ധിപ്പിക്കും.
ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ഒരു കപ്പ് പാല് കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്നു. പാലില്‍ എന്തെങ്കിലും തരത്തിലുള്ള ഔഷധികളും ഇടാം. അതുപോലെ കാല് ടീസ്പൂണ്‍ കറുവപ്പട്ട പൊടി പാലില്‍ മിക്സ് ചെയ്ത് കഴിക്കാം. ഉറങ്ങാന്‍ പോകുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് ഈ പാല് കുടിച്ചാല്‍ നല്ല ഉറക്കം വരും.
നല്ല തണുത്ത പാലില്‍ ഒരു ടീസ്പൂണ്‍ ജാതിക്ക പൊടിച്ചത് ചേര്‍ത്ത് കുടിക്കാം. കുങ്കുമപ്പൂവാണ് ഉറക്കിന് സഹായിക്കുന്ന ഒന്ന്. പാലില്‍ കുങ്കുമപ്പൂ ചേര്‍ത്ത് കഴിക്കുന്നത് ഉറക്കം നല്കാന് സഹായിക്കുന്നു. കൂടാതെ ഉറക്കത്തിനിടക്ക് ഞെട്ടി എഴുന്നേല്ക്കുന്ന പ്രശ്നവും ഇല്ലാതാക്കും.
വിവിധ തരത്തിലുള്ള ഔഷധച്ചായകള്‍ ഉറക്കത്തെ സഹായിക്കുന്ന ഒന്നാണ്. ജമന്തിച്ചായ ഉറങ്ങാന്‍ പോകുന്നതിന് അരമണിക്കൂര്‍ മുന്‍പ് ശീലമാക്കാം. നല്ല സുഖകരമായ ഉറക്കത്തിന് ജമന്തിച്ചായ സഹായിക്കുന്നു. ഇതില്‍ ഒരു ടീസ്പൂണ്‍ തേന്‍ കൂടി ചേര്‍ത്താല്‍ ഫലം വര്‍ദ്ധിക്കും.
പച്ചച്ചീരയാണ് ഉറക്കം വരുന്നതിന് സഹായിക്കുന്ന മറ്റൊരു മാര്‍ഗ്ഗം. പച്ചച്ചീര ചായ ഉറക്കം വരാതിരിക്കുന്നതിന് കാരണമായ അകാരണമായ ഉത്കണ്ഠ, ഭയം എന്നിവയെ എല്ലാം ഇല്ലാതാക്കുന്നു.
ചൂടുവെള്ളത്തിലെ കുളിയിലൂടെയും നല്ല ഉറക്കം ലഭിക്കും. ചിലര്‍ ഉറക്കത്തിനു മുന്‍പ് പഴം കഴിക്കുന്ന ശീലക്കാരാണ്. ഇത് സുഖകരമായ ഭംഗം വരാത്ത ഉറക്കത്തിന് കാരണമാകുന്നു.
മലയാളികള്‍ കറികളിലും കുടിക്കാനുള്ള വെള്ളത്തിലും ധാരാളമായി ചേര്‍ക്കുന്ന ജീരകം ഒരു ഔഷധം കൂടിയാണ്. കരിഞ്ചീരകം, സാധാരണ ജീരകം, പെരുഞ്ചീരകം, കാട്ടുജീരകം എന്നിങ്ങനെ നാലു തരത്തിലുള്ള ജീരകം ഉണ്ട്. ഇതില്‍ കരിഞ്ചീരകവും കാട്ടുജീരകവും ഔഷധങ്ങളില്‍ ഉപയോഗിക്കുമ്പോള്‍ പെരുഞ്ചീരകവും സാധാരണ ജീരകവും ആഹാര സാധനങ്ങളിലാണ് ഉപയോഗിക്കുന്നത്. അതിസാരം, ഗ്രഹണി, കൃമി, ജ്വരം , ചുമ, കഫക്കെട്ട്, വ്രണം, അരുചി, വയറിനുള്ളിലെ വായു ക്ഷോഭം എന്നിവയെ ശമിപ്പിക്കുവാന്‍ ജീരകത്തിന് പ്രത്യേക കഴിവുണ്ട്.
ജീരകം ദഹന ശക്തിയെ വര്‍ദ്ധിപ്പിക്കും. നെയ്യ് പുരട്ടിയ ജീരകം കത്തിച്ചു അതില്‍ നിന്നുമുള്ള പുകയേറ്റാല് ചുമ, വില്ലന്‍ ചുമ എന്നിവ ശമിക്കും. ജീരകപ്പൊടി നാരങ്ങാ നീരില്‍ കലര്‍ത്തി ശുദ്ധ ജലത്തില്‍ കഴിച്ചാല്‍ അരുചി ശമിക്കും. പ്രസവാനന്തരം ജീരകം പൊടിച്ചു നെയ്യില്‍ കുഴച്ച് കഴിച്ചാല്‍ മുലപ്പാല്‍ വര്‍ധിക്കും. പ്രസവാനന്തരം ഉണ്ടാകുന്ന രോഗങ്ങളും ഗ്രഹണി അതിസാരം ഇവയേയും പരിപൂര്‍ണമായും ശമിപ്പിക്കുവാന്‍ ജീരകത്തിന് പ്രത്യേക കഴിവുണ്ട്.
തുടര്‍ച്ചയായി ഹെഡ്ഫോണ് ഉപയോഗിച്ച് പാട്ട് കേള്‍ക്കുന്നത് ശീലമാക്കിയവര്‍ ജാഗ്രതൈ. കമ്പ്യൂട്ടറില്‍ നിന്നോ മൊബൈല്‍ ഫോണിലെ എഫ് എം റേഡിയോയില്‍ നിന്നോ തുടര്‍ച്ചയായി ഹെഡ്ഫോണ് ഉപയോഗിച്ച് പാട്ട് കേള്‍ക്കുന്നവര്‍ക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത അധികമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
തുടര്‍ച്ചയായുള്ള ഹെഡ്ഫോണിന്റെ ഉപയോഗം മാനസിക അസ്വസ്ഥത, ഹൈപ്പര്ടെന്ഷന് തുടങ്ങിയ അവസ്ഥകളിലേക്കും ഇത് ഹൃദ്രോഗത്തിലേക്കും നയിക്കുമെന്നുമാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്.
ഇത് കൂടാതെ ഉച്ചത്തിലുള്ള ശബ്ദം തുടര്‍ച്ചയായി കേള്‍ക്കുന്ന നാഡിവ്യൂഹത്തിനും ചെവിയിലെ ഞരമ്പുകള്‍ക്കും പ്രശ്നങ്ങള്‍ സൃഷ്ടിക്കും ഡോക്ടര്‍മാര്‍ പറയുന്നു
ആപ്പിളും ആരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് എടുത്തുപറയേണ്ട ആവശ്യമില്ല. ദിവസം ഒരു ആപ്പിള്‍ വീതം കഴിച്ചാല്‍ ഡോക്ടറെ കാണാതെ കഴിയ്ക്കാമെന്ന് ഒരു ചൊല്ലുതന്നെ ആപ്പിളിന്റെ ഈ ഗുണം കണ്ടെത്തിയതിനെത്തുടര്‍ന്ന് പറഞ്ഞുപോരുന്നുണ്ട്.
ആപ്പിളിന്റെ മൊത്തത്തിലുള്ള ഗുണഫലങ്ങള്‍ ഏവര്‍ക്കുമറിയാമെങ്കിലും ആപ്പിള്‍ തൊലിയുടെ ഒരു പ്രധാനഗുണത്തെക്കുറിച്ച് അധികംപേര്‍ക്കൊന്നും അറിവില്ല. ആപ്പിള്‍ത്തൊലിയില്‍ കാന്‍സറിനെ അകറ്റിനിര്‍ത്താന്‍ ശേഷിയുള്ള വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടത്രേ. ആപ്പിള്‍ തൊലിയിലടങ്ങിയിരിക്കുന്ന ട്രിറ്റര്‍പെനോയിഡ്സ് എന്ന വസ്തുവിന് കാന്‍സര്‍ കലകളെ കൊന്നുകളയുവാനുള്ള ശേഷിയുള്ളവയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ലിവര്‍, കോളണ്‍, സ്തനങ്ങള്‍ എന്നിവിടങ്ങളില്‍ ബാധിക്കുന്ന കാന്‍സറിന്റെ കലകളെ ഇവയ്ക്ക് തടയാന്‍ കഴിയുമെന്ന് ലബോറട്ടറികളില്‍ നടന്ന പരീക്ഷണങ്ങളില്‍ തെളിഞ്ഞുകഴിഞ്ഞുവെന്ന് കോര്‍ണല്‍ യൂണിവേഴ്സിറ്റിയിലെ ഫുഡ് സയന്‍സ് പ്രൊഫസറായ റൂയി ഹെയ് ലിയു പറയുന്നു.
നേരത്തേ എലികളിലുള്ള കാന്‍സര്‍ കലകളുടെ വലിപ്പത്തെയും വളര്‍ച്ചയെയും ഇവയ്ക്ക് കുറയ്ക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ ഈ ഗുണം മനുഷ്യരിലും ഉപയോഗപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍.
ഗര്‍ഭിണികള്‍ മേക്കപ്പിട്ടാല്‍ അത് ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോറിനെ ബാധിക്കുമെന്നാണ് കണ്ടെത്തല്‍. സാധാരണ നമ്മള് ഉപയോഗിക്കാറുള്ള ക്രീമുകളിലും മറ്റ് സൗന്ദര്യ വര്‍ധക വസ്തുക്കളിലും കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്. ഇതാണ് ഗര്‍ഭസ്ഥ ശിശുവിനെ മോശമായി ബാധിക്കുന്നത്. ഇത് ഓട്ടിസത്തിനു വരെ കാരണമാകുന്നുവെന്നാണ് കാനഡയിലെ യോര്‍ക്ക് യൂണിവേഴ്സിറ്റിയിലെ ഗവേഷകന് പറയുന്നത്.
എന്നാല്‍ സ്ത്രീകളുടെ മുഖത്തിന് കൂടുതല്‍ തിളക്കം വക്കുന്ന സമയം കൂടിയാണ് ഗര്‍ഭകാലം. എങ്കിലും ചിലര്‍ക്കു മാത്രം മുഖക്കുരുവും മുടികൊഴിച്ചിലുമുണ്ടാകും. ഹോര്‍മോണുകളിലുള്ള വ്യതിയാനമാണ് ഇതിനു കാരണം. മുഖക്കുരു ഒഴിവാക്കാന്‍ എന്തെങ്കിലും തരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് ഡോക്ടറുടെ നിര്‍ദ്ദേശം തേടാവുന്നതാണ്. റെറ്റിനോള്‍ പോലുള്ള രാസവസ്തുക്കള്‍ പൂര്‍ണ്ണമായും ഒഴിവാക്കുന്നതും നല്ലതാണ്.
വെള്ളം ധാരാളമായി കുടിച്ചാല്‍ തന്നെ ചര്‍മ്മത്തെ തിളക്കമുള്ളതായി നില നിര്‍ത്താം. തിളപ്പിക്കാത്ത പാലില്‍ പഞ്ഞി മുക്കി മുഖത്ത് സാവധാനം തടവുക. ഇത്ചര്മ്മത്തിന് നനവ് ലഭിക്കാനും തിളക്കമുണ്ടാകാനും സഹായിക്കും. സോപ്പ്ഒഴിവക്കുന്നത് നല്ലതാണ്. സോപ്പിന്റെ അമിതമായ ഉപയോഗം ചര്‍മ്മത്തെ വരണ്ടതാക്കും.
പ്രായമായവരുടെ ആരോഗ്യത്തിന് തക്കാളി സഹായകരമാണ്. തക്കാളിയിലുളള വിറ്റാമിന്‍ കെയും കാല്‍സ്യവും എല്ലുകളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിനും കരുത്തു കൂട്ടുന്നതിനും സഹായകം. തക്കാളിയിലുളള ലൈകോപീന്‍ എന്ന ആന്റിഓക്സിഡന്റ്ബോണ് മാസ് കൂട്ടി ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുന്നു.
എല്ലുകളുടെ കട്ടികുറഞ്ഞ് ദ്രവിച്ച് പൊട്ടാനും ഒടിയാനുമുളള സാധ്യത കുറയ്ക്കുന്നു. എല്ലുകളുടെ ബലക്ഷയം കുറയ്ക്കുന്നു. പ്രമേഹബാധിതര്‍ക്കു രക്തത്തിലെ പഞ്ചസാരയുടെ തോതു നിയന്ത്രിതമാക്കാന്‍ തക്കാളി ചേര്‍ത്ത ഭക്ഷണം സഹായകമാണ്.
തക്കാളിയിലുളള ക്രോമിയം, നാരുകള്‍ എന്നിവയും ഷുഗര്‍ നിയന്ത്രിതമാക്കുന്നു. തക്കാളിയിലെ ആന്റിഓക്സിഡന്റുകള്‍ വൃക്കകളുടെ ആരോഗ്യസംരക്ഷണത്തിനു സഹായകം. തക്കാളിക്കു കലോറി കുറവായതിനാല്‍ ശരീരഭാരം കുറയ്ക്കുന്നതിനും സഹായകം.
തക്കാളിയിലെ ആന്റിഓക്സിഡന്റുകള്‍ കാന്‍സര്‍ തടയുന്നതിനും സഹായകം. തക്കാളി ശീലമാക്കിയാല്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍സാധ്യത കുറയ്ക്കാമെന്ന് ചില പഠനങ്ങള്‍ പറയുന്നു. ശ്വാസകോശം, ആമാശയം, വായ, തൊണ്ട, കുടല്, അണ്ഡാശയം തുടങ്ങിയ അവയവങ്ങളിലെയും കാന്‍സര്‍സാധ്യത കുറയ്ക്കാം.
തക്കാളിയിലെ ലൈകോപീന്‍ എന്ന ആന്റിഓക്സിഡന്റാണ് ഈ സിദ്ധിക്കു പിന്നിലെന്നു ശാസ്ത്രം പറയുന്നു. തൂക്കം കുറച്ച് സ്ളിം ആകാന്‍ പദ്ധതിയിടുന്നവര്‍ ആഹാരക്രമത്തില്‍ തക്കാളി കൂടുതല്‍ ഉള്‍പ്പെടുത്തണമെന്ന് പറയാറുണ്ട്. തക്കാളിയില്‍ കൊഴുപ്പു കുറവാണ്.
കൊളസ്ട്രോള്‍ ഇല്ല. ജലാംശവും നാരുകളും ധാരാളം. അതിനാല്‍ വളരെപ്പെട്ടെന്നു വയറുനിറയും. അധിക കലോറി ഭക്ഷണം കഴിക്കുന്നത് അങ്ങനെ ഒഴിവാക്കാം. അതു ശീലമാക്കിയാല്‍ ക്രമേണ തൂക്കം കുറയും. ആപ്പിളിനൊപ്പം സാലഡില്‍ ചേര്‍ത്തു കഴിക്കാം.
നീര്‍വീക്കത്തെ തുടര്‍ന്നുളള ശരീരവേദന കുറയ്ക്കുന്നതിന് തക്കാളിയിലെ ആന്റിഇന്‍ഫ്ളമേറ്ററി ഏജന്റുകളായ ബയോ ഫ്ളേവോനോയ്ഡുകളും കരോട്ടിനോയ്ഡുകളും സഹായകം. തക്കാളിയിലുളള ലൈകോപീന്‍, വിറ്റാമിന്‍ സി എന്നിവ സുഖനിദ്ര സമ്മാനിക്കുന്നു. പക്ഷേ, ഗുണകരമാണെന്നു കരുതി അമിതമായി കഴിക്കരുത്. ആസിഡിന്റെ തോത് കൂടുതലായതിനാല്‍ തക്കാളി അമിതമായി കഴിച്ചാല്‍ നെഞ്ചെരിച്ചിലിനു സാധ്യതയുണ്ട്
മുടിയുടെ ആരോഗ്യത്തിനു തക്കാളിയിലെ വിറ്റാമിന്‍ എയും ഇരുമ്പും ഗുണപ്രദം. മുടിയുടെ കരുത്തും തിളക്കവും ഇവ മെച്ചപ്പെടുത്തുന്നു. തക്കാളിയുടെ അസിഡിറ്റി മുടിയുടെ പിഎച്ച് നില സംതുലനം ചെയ്ത് മുടിയുടെ സ്വാഭാവിക നിറം നിലനിര്‍ത്തുന്നു.
ദിവസം മുഴുവന്‍ ഇരുന്ന് ജോലിചെയ്യുന്നവര്‍ക്ക് വിവിധരോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് 'സയന്‍സ് ഡെയിലി' റിപ്പോര്‍ട്ട് ചെയ്യുന്നു. നിഷ്ക്രിയമായ മാംസപേശികളുമായി മണിക്കൂറുകളോളം ഇരുന്ന് ജോലിചെയ്യുന്നവരില്‍ പ്രമേഹം, ഹൃദ്രോഗം, പൊണ്ണത്തടി എന്നീ രോഗാവസ്ഥകള്‍ക്കുള്ള സാധ്യത വളരെ അധികമാണെന്നാണ് കൊളംബിയയില്‍ മിസൗറി സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയത്. 'കൊഴുപ്പ് ഉരുക്കിക്കളയാന്‍ കഴിവുള്ള ദീപനരസങ്ങള്‍ (എന്‍സൈമുകള്‍) അടങ്ങിയ മാംസപേശികളിലെ രക്തക്കുഴലുകള്‍, ഏതാനും മണിക്കൂര്‍ ഇരുന്ന് ജോലിചെയ്യുമ്പോള്‍ തന്നെ അടഞ്ഞുപോകുന്നു.
എന്നാല്‍ ഇത്തരക്കാര്‍ ഇടയ്ക്ക് എഴുന്നേല്ക്കുകയും കുറച്ചു നേരം നടക്കുകയും ചെയ്താല്‍ ഈ ദീപനരസങ്ങള്‍ വീണ്ടും പ്രവര്‍ത്തനക്ഷമമാകും'-ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ പ്രൊഫ. മാര്‍ക്ക് ഹാമില്ട്ടന് പറയുന്നു. കൂടുതല്‍ സമയം ഇരുന്ന് ജോലിചെയ്യുന്നവരില്‍, ഏറ്റവും അനുകൂലമായ തോതില്‍പ്പോലും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ നടക്കാനുള്ള സാധ്യതയും വിരളമാണ്. ഇത്തരക്കാരില്‍ രോഗഹേതുകമായ ഘടകങ്ങളുടെ പ്രവര്‍ത്തനം ത്വരപ്പെടുകയും ചെയ്യുന്നു. ഓഫീസില്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍, കമ്പ്യൂട്ടര്‍ സ്ഥാപനങ്ങളിലെ ജോലിക്കാര്‍, മണിക്കൂറുകളോളം ടെലിവിഷനു മുന്നിലിരിക്കുന്നവര്‍, പുസ്തകപ്പുഴുക്കള്‍ തുടങ്ങി വ്യായാമം താരതമ്യേന കുറഞ്ഞ ഒരുകൂട്ടം ആളുകളില്‍ നടത്തിയ പഠനമാണ് ശ്രദ്ധേയമായ ഈ നിരീക്ഷണത്തിലെത്താന്‍ സഹായിച്ചത്.
ആരോഗ്യകരമായ പയര്‍ വര്‍ഗങ്ങളുടെ ഗണത്തിലാണ് ചെറുപയറിന്റെ സ്ഥാനം . പ്രോട്ടീനിന്റെ കലവറയായ ചെറുപയറില്‍ പ്രോട്ടീന്‍ കൂടാതെ മാംഗനീസ്, മഗ്നീഷ്യം, പൊട്ടാസ്യം, ഫോളേറ്റ്, സിങ്ക്, കോപ്പര്‍, വൈറ്റമിന്‍ ബി എന്നിവയും കൂടി അളവില്‍ അടങ്ങിയിട്ടുണ്ട്. കാര്‍ബോഹൈഡ്രേറ്റുകള്‍ തീരെ കുറവാണ് എന്ന മെച്ചവും ചെറുപയറിനുണ്ട്.
മുളപ്പിച്ച ചെറുപയറാണ് മെച്ചപ്പെട്ട നിലയില്‍ പോഷകം പ്രദാനം ചെയ്യുന്നത്. മുളപ്പിക്കുമ്പോള്‍ ചെറുപയറിലെ പ്രോട്ടീനിന്റെ അളവ് കുടൂതലാകും. സൗന്ദര്യത്തിനും, ചര്‍മസംരക്ഷണത്തിനും മുടിയുടെ ആരോഗ്യത്തിനും ചെറുപയര്‍ ഏറെ ഉത്തമമാണ്. എല്ലിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ചെറുപയര്‍ നിത്യവും ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. ശരീരത്തിന്റെ ദഹനപ്രക്രിയയും അപചയപ്രക്രിയയും വര്‍ദ്ധിപ്പിച്ച് കൊഴുപ്പടിഞ്ഞു കൂടുന്നത് തടയും. കൊളസ്ട്രോള്‍ നിയന്ത്രിച്ചു നിറുത്താനും ചെറുപയറിന് സാധിക്കും . രക്തത്തിലെ ഗ്ലൂക്കോസിന്റെ തോതു നിയന്ത്രിച്ചു നിറുത്തുന്നതിനാല്‍ പ്രമേഹരോഗികള്‍ക്കും ഏറെ ഉത്തമമാണ്.
നാരുകള്‍ ധാരാളമുള്ളതിനാല്‍ ദഹനം മെച്ചപ്പെടുത്തി അസിഡിറ്റി, ഗ്യാസ് എന്നിങ്ങനെയുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കും. ചെറുപയര്‍ കഫപിത്തങ്ങളെ ശമിപ്പിച്ച് ശരീരത്തിലെ ചൂട് ക്രമീകരിക്കും. കരള്‍ സംബന്ധമായ രോഗത്തെ ചെറുത്തുനിറുത്താനും ചെറുപയര്‍ ഉത്തമമാണ്. മഞ്ഞപ്പിത്തം ബാധിച്ചവര്‍ ചെറുപയര്‍ വേവിച്ച് ഒരു നേരം കഴിക്കുന്നത് ഗുണം ചെയ്യും. വൈറസുകളെ ചെറുത്തു നില്‍ക്കുന്നതിലൂടെ ശരീരത്തിനു പ്രതിരോധശേഷി നല്‍കാനും ചെറുപയര്‍ ഏറെ നല്ലതാണ്. ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും സഹായിക്കും.. മാത്രമല്ല, ഹൃദയാരോഗ്യത്തിനും ഇത് ഗുണകരമാണ്. ശരീരത്തിലെ ടോക്സിനുകള്‍ അകറ്റുന്നതിനും മുളപ്പിച്ച ചെറുപയര്‍ കഴിക്കുന്നത് സഹായിക്കും.
കണ്ണട തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ ആശങ്കയുള്ളവരാണ് ഭൂരിഭാഗം പേരും. കണ്ണിന് സംരക്ഷണം നല്‍കുകയും അതിനൊപ്പം മുഖത്തിന് ചേരുകയും ചെയ്യുന്ന കണ്ണടകള്‍ തെരഞ്ഞെടുക്കേണ്ടത് എങ്ങനെയാണെന്നതാണ് സംശയം ജനിപ്പിക്കുന്നത്.
കാഴ്ചത്തകരാര്‍ മൂലമുള്ള തലവേദനയ്ക്ക് പരിഹാരമായിട്ടാണ് കൂടുതല്‍ പേരും കണ്ണട ഉപയോഗിക്കാന്‍ താല്‍പ്പര്യം കാണിക്കുന്നത്. നേത്രരോഗ വിദഗ്ധന്റെ നിര്‍ദേശപ്രകാരം മാത്രമേ കണ്ണട ഉപയോഗിക്കാവൂ എന്നതാണ് ഏറ്റവും പ്രധാനം. കാഴ്ചക്കുറവ് പരിശോധിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
കാഴ്ചക്കുറവിന്റെ സ്വഭാവം അനുസരിച്ച് കണ്ണടയുടെ പവറിലും മാറ്റം വരും. കമ്പ്യൂട്ടറിന്റെ മുന്നിലിരുന്നുള്ള ജോലി, കണ്ണില്‍നിന്നും വെള്ളം വരിക, ചെറിയ അക്ഷരങ്ങള്‍ വായിക്കാന്‍ സാധിക്കാതെ വരുക എന്നീ പ്രശ്നങ്ങളാണ് കൂടുതല്‍ പേരിലും കാണുന്നത്. ഡോക്ടറുടെ അഭിപ്രായമറിഞ്ഞ ശേഷം വേണം ഇത്തരക്കാര്‍ കണ്ണടകള്‍ തെരഞ്ഞെടുക്കാന്‍.
ഫ്രെയിം അഡ്ജസ്റ്റ് ചെയ്തു വാങ്ങിയാല്‍ കണ്ണിനു ചുറ്റും, മൂക്കിനിരുവശത്തും കറുത്തപാടുകള്‍ വീഴാനുള്ള സാധ്യത ഒഴിവാക്കാനാവും. ചെറിയ കുട്ടികള്‍ കോണ്ടാക്ട് ലെന്‍സ് ഉപയോഗിക്കാന്‍ പാടില്ല എന്ന കാര്യം ഓര്‍ക്കേണ്ടത് അത്യാവശ്യമാണ്.
വിരലുകളും നഖങ്ങളും നനയുന്നവരിലാണ് കുഴിനഖം പെട്ടെന്നുണ്ടാകുന്നത്. അലക്കാനും പാത്രം കഴുകാനും മറ്റും വിരലുകള്‍ കൂടുതല്‍ സമയം നനയുമ്പോള്‍ നഖത്തിനു ചുറ്റും ഈര്‍പ്പം കെട്ടിനില്ക്കാം. അങ്ങനെ ഈ ഭാഗത്ത് അണുബാധയും തുടര്‍ന്നു ബാക്ടീരിയയോ വൈറസോ മൂലം പഴുപ്പുമുണ്ടായി കുഴിനഖമായി മാറുന്നു.
ഒരു വ്യക്തിയുടെ ശുചിത്വത്തില്‍ വളരെയേറെ പങ്കു വഹിക്കുന്ന ഒന്നാണ് കൈകളുടെ ശുചിത്വം. പല തരം ആളുകളെ കാണാറുണ്ട്. ചിലര്‍ക്ക് കൈകഴുകാന്‍ മടിയാണ്. ബുദ്ധിമുട്ടി അതിവേഗം വെള്ളമൊഴിച്ചു കൈ കഴുകുന്നവര്‍. ചിലര്‍ സോപ്പ് ഇല്ലാതെ കൈ കഴുകില്ല. മറ്റു ചിലര്‍ക്ക് കൈ എത്ര കഴുകിയാലും മതി വരില്ല. മറ്റു ചിലര്‍ ഹാന്റ് സാനിറ്റൈസര്‍ എപ്പോഴും ഉപയോഗിക്കും. അങ്ങനെ പലതരം ആളുകള്‍.
വളരെ വേഗത്തില്‍ അണുക്കള്‍ നമ്മുടെ കൈകളില്‍ എത്തും. ഒരു വസ്തുവിനെ സ്പര്‍ശിക്കുമ്പോള്‍, ഒരാളുമായി ഹസ്തദാനം ചെയ്യുമ്പോള്‍, എന്തിന് നമ്മുടെ മൊബൈല്‍ ഫോണില്‍ പോലും അണുക്കള്‍ ഉണ്ടാവും. അപ്പോള്‍ എത്രയധികം അണുക്കള്‍ നമ്മുടെ കരങ്ങളില്‍ ഒരു ദിവസം ഉണ്ടാവും?
വൃത്തിയായി കൈകള്‍ കഴുകിയില്ലെങ്കില്‍ ഭക്ഷണത്തോടൊപ്പം ഇവയും വയറ്റില്‍ ചെന്ന് പലതരം അസുഖങ്ങള്‍ വയറിളക്കം, പനി, ടൈഫോയ്ഡ്, വയറുവേദന തുടങ്ങി പലതരം അസുഖങ്ങള്‍ വരാം.
പല രോഗങ്ങളും പകരുവാന്‍ പ്രധാന കാരണം കൈകളിലൂടെ അണുക്കള്‍ പകരുന്നതാണ്. അതുകൊണ്ടു കൈകള്‍ വെള്ളവും, സോപ്പും ഉപയോഗിച്ച് വൃത്തിയാക്കണം. ഇതൊന്നും ലഭ്യമല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ചെങ്കിലും വൃത്തിയാക്കണം.
എങ്ങനെയാണ് കൈകള്‍ കഴുകേണ്ടത്?
വെള്ളവും സോപ്പും ഇല്ലെങ്കില്‍ എന്തു ചെയ്യും? സാനിറ്റൈസര്‍ ഒരെണ്ണം വാങ്ങി കൈയില്‍ സൂക്ഷിക്കുന്നത് ഇത്തരം അവസരങ്ങളില്‍ നല്ലതാണ്. ഇന്ന് മാര്‍ക്കറ്റില്‍ സുലഭമായി ഇത്തരം സാനിറ്റൈസര്‍ ലഭ്യമാണ്. സാനിറ്റൈസര്‍ വാങ്ങുമ്ബോള്‍ 60% ആല്‍ക്കഹോള്‍ അടങ്ങിയവ വാങ്ങുന്നതാണ് നല്ലത്. അവ ഉപയോഗിച്ച് സോപ്പും വെള്ളവും ലഭ്യമല്ലെങ്കില്‍ കൈകളില്‍ പുരട്ടി കൈകള്‍ വൃത്തിയാക്കുക. കുറെയേറെ അണുക്കള്‍ നശിക്കുവാന്‍ ഇവ സഹായിക്കും. പക്ഷെ എല്ലാത്തരം അണുക്കളെയും ഇവ നിര്ജ്ജീവമാക്കുകയില്ല. വ്യക്തിശുചിത്വം പാലിക്കുമ്പോള്‍ കൈകള്‍ക്കും പ്രാധാന്യം നല്‍കുക. രോഗം വരാതെ സൂക്ഷിക്കുക.
കടല്‍പ്പായലില്‍ നിന്ന് തൈറോയിഡിന് മരുന്ന്
തൈറോയിഡ് ചികിത്സയ്ക്ക് കടല്‍പ്പായലില്‍ നിന്ന് നിര്‍മിച്ച പ്രകൃതിദത്ത ഉല്‍പ്പന്നം കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്.ഐ) ഉടന്‍ പുറത്തിറക്കുമെന്ന് ഡയറക്ടര്‍ ഡോ. എ ഗോപാലകൃഷ്ണന്.. കടലില്‍ നിന്നുള്ള ഔഷധനിര്‍മാണ പഠനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് സി.എം.എഫ്.ആര്.ഐ നടത്തിയ 21 ദിവസം നീണ്ടു നിന്ന വിന്റര്‍ സ്കൂളിന്റെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കടല്‍പ്പായലില്‍ നിന്ന് യോജിച്ച ബയോആക്ടീവ് സംയുക്തങ്ങള്‍ വേര്‍തിരിച്ചെടുത്ത് നിര്‍മിച്ച ഉല്‍പ്പന്നം ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ അന്തിമഘട്ടത്തിലാണ്. പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതിന് ശേഷം പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.
കടല്‍പ്പായല്‍, കല്ലുമക്കായ എന്നിവയില്‍ നിന്ന് പ്രമേഹം, സന്ധിവേദന, കൊളസ്ട്രോള്‍ എന്നിവയ്ക്ക് പ്രകൃതിദത്ത ഉല്‍പ്പന്നങ്ങള്‍ നേരത്തെ സി.എം.എഫ്.ആര്.ഐ വികസിപ്പിച്ചിരുന്നു. സൗന്ദര്യവര്‍ധക വസ്തുക്കളടക്കമുള്ളവ വികസിപ്പിക്കുന്നതിനുള്ള പഠന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.
ഇത്തരം ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കുന്നതിന് വ്യവസായ സംരംഭകരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള സാധ്യതകള്‍ ആരായുമെന്നും ഡയറക്ടര്‍ പറഞ്ഞു. രാജ്യത്തെ വിവിധ ഗവേഷണ സ്ഥാപനങ്ങളിലെയും സര്‍വകലാശാലകളിലെയും 23 ഗവേഷകര്‍ക്കാണ് സി.എം.എഫ്.ആര്.ഐയുടെ വിന്റര്‍ സ്കൂളില്‍ പരിശീലനം നല്‍കിയത്. കടല്‍പ്പായലുകള്‍, കക്കവര്‍ഗങ്ങള്‍, കടലിലെ സൂക്ഷ്മ ജീവികള്‍ തുടങ്ങിയവയിലടങ്ങിയിട്ടുള്ള മൂലകങ്ങള്‍ ശാസത്രീയ രീതിയില്‍ വേര്‍തിരിച്ചെടുത്ത് വിവിധ രോഗങ്ങള്‍ക്കുള്ള മരുന്നും ഭക്ഷ്യവസ്തുക്കളുള്പ്പെടെയുള്ളവയും വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഗവേഷണരീതികളാണ് പരിശീലിപ്പിച്ചത്. പ്രായോഗിക പരിശീലനങ്ങള്‍ കൂടി ഉള്‍പ്പെട്ട വിന്റര്‍ സ്കൂളിന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധരാണ് നേതൃത്വം നല്‍കിയത്.
നെല്ലിക്കയുടെ ഔഷധ ഗുണങ്ങള്‍ നമ്മുക്ക് എല്ലാവര്ക്കും അറിയാവുന്നതാണ് . എന്നാലും മിക്കവാറും നെല്ലിക്കയെ നമ്മള് അവഗണിക്കുകയാണ് പതിവ് . ഗൂസ്ബെറി എന്ന് ഇംഗ്ലീഷിലും ധാത്രി എന്ന് സംസ്കൃതത്തിലും അറിയപ്പെടുന്ന നെല്ലിക്ക യൂഫോര്‍ബീയേസി എന്ന സസ്യകുലത്തിലെ അംഗമാണ്. 100 ഗ്രാം നെല്ലിക്കയില്‍ 600 മില്ലിഗ്രാം വിറ്റാമിന്‍ സി, കാല്‍സ്യം, ഫോസ്ഫസ്, അയണ്‍, നാരുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. 20 ഓറഞ്ചില്‍ നിന്നും കിട്ടുന്ന പോഷക മൂല്യത്തിന് തുല്യമാണ് ഒരൊറ്റ നെല്ലിക്കയില്‍ നിന്നും ലഭിക്കുന്ന വൈറ്റമിന്‍ സി.
നെല്ലിക്കയുടെ ചില ഗുണങ്ങള്‍. ഇതാ
പച്ച നെല്ലിക്കാ നീരും തേനും ചേര്‍ത്ത് നിത്യവും കഴിച്ചു വന്നാല്‍ ശരീരം നല്ലതു പോലെ പുഷ്ടിപ്പെടുന്നതാണ്. നാടന്‍ നെല്ലിക്ക ദിവസവും രണ്ടെണ്ണം വെച്ച് കഴിക്കുന്നത് ചര്‍മ്മകാന്തി വര്‍ദ്ധിപ്പിക്കും.
നെല്ലിക്ക കുട്ടികളുടെ ബുദ്ധി വികാസത്തിന് വളരെ ഉത്തമമാണ്.കണ്ണിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാനും പ്രമേഹം നിയന്ത്രിക്കാനും മുടികൊഴിച്ചില്‍ തടയാനും നെല്ലിക്കയ്ക്ക് സാധിക്കും. തണലില്‍ ഉണക്കിയ നെല്ലിക്കയുടെ തോട് പൊടിച്ചത് വെളിച്ചെണ്ണയില്‍ ചേര്‍ത്ത് തിളപ്പിക്കുക. ഇത് തലമുടിയിലും തലയോട്ടിയിലും പുരട്ടിക്കുളിച്ചാല്‍ മുടികറുക്കുകയും തലമുടി ധാരളമായി വളരുകയും ചെയ്യും.
അറുപതു വയസ്സു കഴിഞ്ഞാല്‍ പൊതുവെ എല്ലാവരുടെയും അവയവങ്ങളുടെ പ്രവര്‍ത്തനത്തില്‍ മാന്ദ്യം അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. കരള്‍, ഞരമ്പ്, വൃക്ക, ദഹനേന്ദ്രിയ വ്യവസ്ഥ തുടങ്ങിയവ നേരത്തേപ്പോലെ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നില്ല. അത് കൊണ്ട് തന്നെ ഇവര്‍ ഭക്ഷണ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ചെറുപ്പകാലത്തെ പോലെ ഭക്ഷണം കഴിക്കുമ്പോള്‍ ശരീരത്തില്‍ കൊഴുപ്പ് അടിയുകയും, ശരീരഭാരം കൂടുകയും ചെയ്യും.ഇത് ഹൈപ്പര്‍ ടെന്‍ഷനും ഹൃദ്രോഗങ്ങള്‍ക്കും വഴിതെളിക്കും. എല്ലുകളുടെ സാന്ദ്രതയും ശക്തിയും പ്രായവുമായി ബന്ധപ്പെട്ടിരിക്കുന്നു. കാല്‍സ്യത്തിന്റെ കുറവാണ് എല്ലുകള്‍ക്ക് തേയ്മാനം ഉണ്ടാക്കുന്നത്. അതിനാല്‍ കാല്‍സ്യത്തിന്റെ കലവറയായ പാല് പ്രായമായവര്‍ ദിവസവും ഓന്നോ രണ്ടോ ഗാസ് കുടിക്കുന്നത് നല്ലതാണ്. മല്‍സ്യത്തിലും ധാരാളം കാല്‍സ്യമുളളതിനാല്‍ ഭക്ഷണത്തില്‍ ദിവസവും മീന്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. വറുക്കാതെ മീന്‍ കറിവച്ചു കഴിക്കുന്നതാണ് കൂടുതല്‍ നല്ലത്. പ്രായമായവര്‍ ഉപ്പിന്റെ ഉപയോഗം നല്ലപോലെ കുറയ്ക്കണം. എണ്ണ, നെയ്യ്, വെണ്ണ, വനസ്പതി എന്നിവയുടെ ഉപയോഗം കുറയ്ക്കണം. ദഹനശക്തി കുറയുന്ന പ്രായത്തില്‍ മസാല, കൊഴുപ്പുകള്‍ എന്നവയുളള ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലത്. നാരുകളടങ്ങിയ പച്ചക്കറികളും പഴങ്ങളും യഥേഷ്ടം കഴിക്കാം. ധാരാളം വെള്ളം കുടിക്കണം ശരീരത്തിന്റെ പ്രായാധിക്യം മനസ്സിനെ ബാധിക്കാതെ നോക്കിയാല്‍ വാര്‍ദ്ധക്യത്തിലും ചുറുചുറുക്കും പ്രസരിപ്പും നിലനിര്‍ത്താം.
തലക്ക് വരുന്ന എല്ലാ വേദനകളും അസഹനീയമാണ്. എന്നാല്‍ മൈഗ്രെയ്ന് കൂടിയ തലവേദനയാണ്. ചിലര്‍ക്ക് മൈഗ്രെയ്ന് വന്നാല്‍ കിടക്കയില്‍ നിന്ന് എഴുന്നേല്ക്കാന് പോലും കഴിഞ്ഞെന്ന് വരില്ല. മൈഗ്രെയ്നില്‍ നിന്ന് മുക്തി നേടാന്‍ ധാരാളം ഗുളികകള്‍ ഉണ്ട്. എന്നാല്‍ അവയൊന്നും ആരോഗ്യത്തിന് നല്ലതല്ല.
ആരോഗ്യമായ രീതിയിലൂടെ മൈഗ്രെയിനിനെ അകറ്റാന്‍ വീടുകളില്‍ തന്നെ ഉണ്ട് ചിലത്. തലയുടെ ഏതെങ്കിലും ഒരു ഭാഗത്ത് കടുത്ത വേദനയോടെ എത്തുന്നതാണ് മൈഗ്രൈയ്ന്‍. പലര്‍ക്കും പല രീതിയിലാണ് മൈഗ്രെയ്ന് ലക്ഷണങ്ങള്‍ കാണാറുള്ളത്.
മൂഡ് ചേഞ്ച് ആണ് ഇതില്‍ ആദ്യ ലക്ഷണം. ചിലര്‍ക്ക് ഈ ദിവസങ്ങളില്‍ നല്ല എനര്‍ജിയായിരിക്കും. ചിലപ്പോള്‍ ഉറങ്ങാന്‍ കഴിഞ്ഞെന്ന് വരില്ല. കുട്ടികള്ക്കാണെങ്കില് അവര്‍ മാനസികമായി തളരുന്ന സമയമായിരിക്കും ഇത്. ചിലപ്പോല്‍ ഡിപ്രഷനിലേക്കും ഉറക്കക്കൂടുതലിലേക്കും നയിച്ചേക്കാം. ചിലര്‍ മധുരപലഹാരങ്ങള്‍ ധാരാളം കഴിച്ചേക്കും. ചിലര്‍ക്ക് കഴുത്ത് വേദന, കക്ഷത്തില്‍ വേദന, പുറം വേദന എന്നിവ ഉണ്ടായേക്കാം. ചിലര്‍ അനാവശ്യമായി കോട്ടുവായ പുറപ്പെടുവിച്ചുകൊണ്ടിരിക്കാം. ഇത്തരം ലക്ഷണങ്ങള്‍ എല്ലാം കണ്ടാല്‍ ശക്തമായ മൈഗ്രെയിന് വന്നേക്കാമെന്ന് മനസിലാക്കി മൈഗ്രെയിനിനെ തുരത്താനുള്ള മരുന്നുകള്‍ ഉപയോഗിക്കാം.
പേശികള്‍ക്ക് അയവ് വരുത്താന്‍ തുളസി എണ്ണകള്‍ സഹായിക്കുന്നു. അതിനാല്‍ വേദനയുടെ പിരിമുറുക്കം എളുപ്പം ഇല്ലാതാക്കാന്‍ ഇവയ്ക്ക് കഴിയും. കൂടാതെ ഛര്‍ദ്ദിക്കാനുള്ള മനോഭാവത്തെ പൂര്‍ണമായി ഇല്ലാതാക്കാനും ഇവയ്ക്ക് സാധിക്കും.
തലയോട്ടില്‍ ഇടയ്ക്കിടെ മസാജ് ചെയ്യുന്നത് നല്ലതാണ്. ഇവ മൈഗ്രെയിന് ഇല്ലാതാക്കില്ല. മറിച്ച് വേദന കുറക്കും.
ചിലര്‍ക്ക് കഫൈന്‍ മൈഗ്രെയിന് കൂട്ടുമെങ്കിലും ചിലര്‍ക്ക് കഫൈന്റെ ഉപയോഗം ആശ്വാസം നല്‍കും. മൈഗ്രൈന്‍ ഉണ്ടാകുന്ന സമയത്ത് ചായിയോ, കാപ്പിയോ, കുടിക്കുന്നത് വേദനയകറ്റാന്‍ സഹായിക്കുന്നു.
ഐസ് ക്യൂബുകള്‍ ഉപയോഗിക്കുന്നത് മൈഗ്രെയിന് വേദന ശമിപ്പിക്കുന്നതിന് സഹായിക്കും. പ്ലാസ്റ്റിക് കവറില്‍ ഐസ് പൊതിഞ്ഞ് അവ തുണിയില്‍പൊതിഞ്ഞ് മൈഗ്രെയിന് സമയത്ത് തലയിലും നെറ്റിയിലും വെക്കാം.
പോഷകസമ്പന്നവും ഊര്ജ്ജദായിനിയുമായ ഫലവര്‍ഗമാണ് അവാക്കാഡോ. പ്രായമാകുന്നതിനെ ചെറുത്തു തോല്‍പ്പിക്കുന്ന അവാക്കാഡോ ബട്ടര്‍ ഫ്രൂട്ട് അഥവാ വെണ്ണപ്പഴമെന്നും അവാക്കാഡോ അറിയപ്പെടുന്നു. ആരോഗ്യസംരക്ഷണത്തിന് ആവശ്യമായ 25 ലേറെ ധാതുലവണങ്ങളും വിറ്റാമിനുകളും മറ്റു പോഷകങ്ങളും ഇതിലുണ്ട്.
ഓരോ നൂറുഗ്രാം പള്പ്പിലും 245 കലോറി അടങ്ങിയിരിക്കുന്നു. ഇതിലടങ്ങിയിട്ടുള്ള ഗ്ലൂട്ടാത്തിയോണ്‍ എന്ന ആന്റിഓക്സിഡന്റ് മാരക രോഗങ്ങളെ പോലും പ്രതിരോധിക്കും. രക്തത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവു കുറയ്ക്കാന്‍ കഴിവുള്ള ഈ ഫലം ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നതിലും മുന്‍പന്തിയിലാണ്. ഒരാഴ്ച തുടര്‍ച്ചയായി അവാക്കാഡോ അടങ്ങിയ ഭക്ഷണം കഴിച്ചാല്‍ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവു 17 ശതമാനം കണ്ടു കുറയുമെന്നു പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട് . പൊട്ടാസ്യം, ഉയര്‍ന്ന അളവില്‍ മഗ്നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ്, മൂലകങ്ങളും പ്രോട്ടീന്‍, വൈറ്റമിന്‍ എ.ബി.സി.കെ എന്നിവയും അവാക്കാഡോയില്‍ അടങ്ങിയിട്ടുണ്ട്.
കുഞ്ഞുങ്ങളില്‍ പല കാരണങ്ങള്‍ കൊണ്ടും അപസ്മാരം ഉണ്ടാകാം. തലച്ചോറിന്റെ അസ്വാഭാവിക പ്രവര്‍ത്തനങ്ങളാണ് അപസ്മാരത്തിന് കാരണമാകുന്നത്. കുഞ്ഞുങ്ങളില്‍ ഏറ്റവും സാധാരണമായി ഉണ്ടാകുന്ന അപസ്മാരമാണ് ഫെബ്രൈല്‍ സിസര്‍.
ജന്മനാ വളര്‍ച്ചക്കുറവുള്ള കുഞ്ഞുങ്ങളിലും നിയോനാറ്റല്‍ ഇന്റന്‍സീവ് കെയറില്‍ 28 ദിവസത്തിലധികം കിടന്ന ശിശുക്കളിലും ഫെബ്രൈല്‍ സിസര്‍ വരാന്‍ സാധ്യതയുണ്ട്.
നവജാതശിശുക്കളില്‍ അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ വലുതായി കാണില്ല. ദൃഷ്ടി അങ്ങോട്ടുമിങ്ങോട്ടും ചലിക്കുക, ശ്വാസമില്ലാതെ വരിക എന്നിവയാണ് ഇവരിലെ ലക്ഷണങ്ങള്‍.
കടുത്ത പനിയെത്തുടര്‍ന്ന് അപസ്മാരം വരാം. പനി വരുമ്പോള്‍ തലച്ചോറിലുണ്ടാകുന്ന ചില മാറ്റങ്ങളാണ് അപസ്മാരമുണ്ടാക്കുന്നതെന്ന് ലളിതമായി പറയാം. പരമാവധി 5-10 മിനുട്ട് നേരം ഇത് നീണ്ടുനില്‍ക്കും. അപസ്മാരമുള്ള അവസ്ഥയില്‍ കുഞ്ഞിന് ഉമിനീരിറക്കാന്‍ പറ്റില്ല. അതുകൊണ്ട് പാലോ വെള്ളമോ കൊടുക്കാന്‍ ശ്രമിക്കരുത്. കുഞ്ഞിനെ വിലങ്ങനെ ചരിച്ച് സ്വസ്ഥമായി ചേര്‍ത്തു കിടത്തുക.
ആശങ്കപ്പെട്ട് ആശുപത്രിയിലേക്കു പോകുമ്പോഴും കുഞ്ഞിനെ കുത്തനെ എടുക്കരുത്. വിലങ്ങനെ മാറോടുചേര്‍ത്ത് പിടിക്കുക. വസ്ത്രം മാറ്റുകയോ അയച്ചിടുകയോ ചെയ്യുക. അപസ്മാരമുള്ള സമയത്ത് കുഞ്ഞിനെ കുലുക്കുകയോ കുടയുകയോ ചെയ്യരുത്.
പെട്ടെന്നു ഫലം കിട്ടാന്‍ കുഞ്ഞിന് മലദ്വാരത്തിലൂടെ ഇന്ജക്ഷന് നല്‍കുകയാണ് ചെയ്യുന്നത്. അപൂര്‍വമായി ചിലതരം അപസ്മാരങ്ങള്‍ കൂടുതല്‍ സമയം നീണ്ടുപോകാറുണ്ട്. ഇതില്‍ അപകടമുണ്ട്.
ശ്വാസഗതി കുറയുന്നതിനാല്‍ തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറയും. ഓക്സിജന്റെ അളവും കുറയുന്നു. തലച്ചോറിന്റെ ജന്മനാ ഉള്ള തകരാറുകള്‍കൊണ്ടും അപസ്മാരം വരാം.
പോപ്കോണ്‍ ആരോഗ്യത്തിന് ഉത്തമമാണെന്ന് റിപ്പോര്‍ട്ട്. പൊരിച്ചെടുത്ത ഈചോളമണികള് ആരോഗ്യത്തിനു ദോഷകരമല്ല. എന്നുമാത്രമല്ല, പോപ്കോണില്‍ അടങ്ങിയിരിയ്ക്കുന്ന നാരുകള്‍ക്ക് ഹൃദ്രോഗം മുതല്‍ ക്യാന്‍സര്‍ വരെ തടയാനുള്ള കഴിവുണ്ട്. ആരോഗ്യത്തിന് അനുയോജ്യമായ ഭക്ഷണമാണ് പോപ്കോണ്‍. .. കൊഴുപ്പ് കുറവാണെന്നു മാത്രമല്ല ധാരാളം നാരുകളും പച്ചക്കറികളിലും പഴങ്ങളിലും ഉള്ളതിനേക്കാള്‍ ആന്റി ഓക്സിഡന്റുകളുമുണ്ട് പോപ്കോണില്‍.
പോപ്കോണിലുള്ള പോളി ഫെനോള്‍സ് എന്ന ആന്റിഒക്സിഡന്റാണ് രോഗപ്രതിരോധ ഘടകമായി പ്രവര്‍ത്തിയ്ക്കുന്നത്. രക്ത ധമനികള്‍ക്ക് ആയാസം നല്‍കാനും രക്തയോട്ടത്തിന്റെ വേഗത കൂട്ടാനും പോളി ഫെനോള്‍സിനു കഴിയും. പച്ചക്കറികളിലും പഴങ്ങളിലും ഉള്ളതിനേക്കാള്‍ പോളി ഫെനോള്സിനുകള് പോപ്കോണില്‍ അടങ്ങിയിരിക്കുന്നു. ഇപ്പോള്‍ ലഭ്യമായിട്ടുള്ള സ്നാക്സില്‍ ഏറ്റവും പോഷകപ്രധമാണ് പോപ്കോണ്‍
കേള്‍വിയുടെ കേന്ദ്രം മാത്രമല്ല ചെവി, ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്തുന്നതിനുള്ള സവിശേഷ സ്ഥാനം കൂടിയാണ് ചെവി. അതിനാല്‍ ചെവിയുടെ ആരോഗ്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.
ചെവിയില്‍ വെള്ളം കയറുക, പ്രാണി കയറുക, മുറിവുകള്‍, ചെറിയ പോറല്‍ തുടങ്ങിയവ ഏല്‍ക്കുന്നത് ചെവിയുടെ ആരോഗ്യത്തെ തന്നെ ദോഷകരമായി ബാധിക്കും. അതേപോലെ വളരെ ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ അധികസമയം കേള്‍ക്കല്‍, ശബ്ദമയമായ അന്തരീക്ഷത്തില്‍ ജോലി ചെയ്യല്‍, മൊബൈല്‍ഫോണ്‍ കൂടുതല്‍ ഉപയോഗിക്കില്‍, ഹെഡ്ഫോണ് ഉപയോഗിച്ച് തുടര്‍ച്ചയായി പാട്ടുകേള്‍ക്കല്‍, നീണ്ടുനില്‍ക്കുന്ന തുമ്മല്‍, തുമ്മല്‍ പിടിച്ചുനിര്‍ത്തുന്ന ശീലം, അമിതമായി തണുപ്പേല്‍ക്കല്‍ നീണ്ടുനില്‍ക്കുന്ന ജലദോഷം തുടങ്ങിയവ ചെവിക്ക് ദോഷകരമാവാം.
കടപ്പാട് : ഇന്‍ഫോ മാജിക്
അവസാനം പരിഷ്കരിച്ചത് : 1/11/2022