অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

റൂട്ട് കനാല്‍ ചികിത്സ - തെറ്റിദ്ധാരണകള്‍  ഒഴിവാക്കാം

റൂട്ട് കനാല്‍ ചികിത്സ - തെറ്റിദ്ധാരണകള്‍  ഒഴിവാക്കാം

റൂട്ട് കനാല്‍ ചികിത്സ - തെറ്റിദ്ധാരണകള്‍ ഒഴിവാക്കാംറൂട്ട് കനാല്‍ ചികിത്സ അവശ്യ ചികിത്സയോ? റൂട്ട് കനാല്‍ ചികിത്സ അഥവാ വേര് അടയ്ക്കുന്ന ചികിത്സ ആവശ്യമാണോ എന്ന ചോദ്യം ഭൂരിഭാഗം ആള്‍ക്കാരിലും നിലനില്‍ക്കുന്നു.
പല്ലിനു പോട് ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ പ്രതിരോധ നടപടികളും ചികിത്സകളും സമയാസമയങ്ങളില്‍ നടത്തണം. പോട് ഉണ്ടെങ്കില്‍ അത് അടയ്ക്കാന്‍ ശ്രദ്ധിക്കുക. പല്ലുകളുടെ ഉപരിതലത്തില്‍ ഉള്ള ഇനാമല്‍ (വെളുത്തപുറം) ശരീരത്തിലെ തന്നെ ഏറ്റവും കട്ടിയുള്ള പഥാര്‍ഥമാണ്.
ദിനവും ഭക്ഷണം ചവച്ചരയ്ക്കാന്‍ പല്ലുകള്‍ ഉപയോഗിക്കുന്നതിനാല്‍ ഒരു മനുഷ്യായസു മുഴുവന്‍ പല്ലുകള്‍ ആവശ്യമാണ്.
ഭക്ഷണം മുറിക്കാനും അരയ്ക്കാനും ഉതകുന്ന രീതികള്‍ ഉള്ള രൂപത്തില്‍ പല്ലുകള്‍ ഉണ്ടാകുന്നു. ഉദാ: കോന്പല്ലുകളുടെ ആകൃതി അല്ല അണപ്പല്ലുകള്‍ക്ക്. അതുപോലെ തന്നെ ഉപയോഗവും വ്യത്യസ്തമാണ്.
പുറകിലേക്കുള്ള അണപ്പല്ലുകള്‍ ആണ് പ്രധാനമായും ഭക്ഷണം ചവച്ച്‌ അരയ്ക്കുന്ന പ്രക്രിയ നടത്തുന്നത്. മറ്റുള്ള എല്ലാ പല്ലുകളും ഈ പ്രക്രിയയെ സഹായിക്കുന്നതിനൊപ്പം കാഴ്ചയ്ക്കും മുഖസൗന്ദര്യത്തിനും ഉപയോഗപ്പെടുന്നു. ജീവിതാവസാനം വരെ നിലനില്‍ക്കുന്ന ശരീരത്തിലെ ഒരു അവയവമായി പല്ലുകളെ പരിഗണിക്കണം.
പോട് വന്ന് അത് ആഴത്തില്‍ ബാധിച്ച്‌ പല്ലിന്‍റെ ഉള്ളില്‍ രക്തക്കുഴലുകളും ഞരന്പുകളും അടങ്ങുന്ന പള്‍പ്പില്‍ എത്തുന്പോഴാണ് റൂട്ട് കനാല്‍ ചികിത്സ നടത്തേണ്ടതായി വരുന്നത്.
ഇനാമലിന്‍റെയും ഡെന്‍റയിന്‍റെയും കട്ടി കുറഞ്ഞ് പള്‍പ്പുമായി അടുത്തു നില്‍ക്കുന്ന സാഹചര്യങ്ങളിലും റൂട്ട് കനാല്‍ നടത്താന്‍ നിര്‍ദേശിക്കാറുണ്ട്.
പോടിന്‍റെ വിവിധ ഘട്ടങ്ങളും ചികിത്സയും:
ഒന്നാംഘട്ടം:
പോട് ഉണ്ടാകാതിരിക്കാന്‍ പ്രതിരോധ ചികിത്സകന്‍ ആവശ്യാനുസരണം നടത്തുക.
ഇതില്‍ പിറ്റ് ആന്‍ഡ് ഫിഷര്‍ ചികിത്സ, ഫ്ളൂറ്റെഡ് ആപ്ലിക്കേഷന്‍ എന്നിവ കുട്ടികളില്‍ നിര്‍ബന്ധമായും നടത്തണം.
വര്‍ഷത്തില്‍ രണ്ടു തവണ ദന്ത ഡോക്ടറെ കണ്ട് വായ പരിശോധിപ്പിക്കുക. തുടക്കത്തില്‍ പോട് കണ്ടുപിടിക്കാന്‍ പരിശോധന പ്രയോജനം ചെയ്യും.
രണ്ടാംഘം:
പോട് ഉണ്ട് എന്നു മനസിലായാല്‍ ഉടന്‍തന്നെ ചികിത്സ നടത്തി അടയ്ക്കാന്‍ ശ്രദ്ധിക്കണം. വിവിധ തരത്തിലുള്ള ഫില്ലിംഗ് മെറ്റീരിയല്‍സ് ഡോക്ടറുടെ നിര്‍ദേശം സ്വീകരിച്ച്‌ തെരഞ്ഞെടുക്കുക. പ്രാരംഭഘട്ടത്തില്‍ ചികിത്സ ലഭിച്ചാല്‍ സങ്കീര്‍ണമായ ചികിത്സകളില്‍നിന്ന് ഒഴിവാക്കാന്‍ സാധിക്കും. ചെലവും കുറയ്ക്കാം.
മൂന്നാംഘട്ടം:
പോടിന് ആഴം കൂടുതല്‍ ആണെങ്കില്‍ റൂട്ട് കനാല്‍ ചികിത്സ നടത്തേണ്ടതായി വരും. ഈ ഘട്ടത്തിലാണ് ദന്ത പരിശോധയ്ക്കായി സമയം കണ്ടെത്തുന്നത്
കടപ്പാട് ഇപേപ്പർ

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate