অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പനി അവഗണിക്കരുത്; രോഗനിര്‍ണയം പ്രധാനം

പനി അവഗണിക്കരുത്; രോഗനിര്‍ണയം പ്രധാനം

പനി അനേകം രോഗങ്ങളുടെ ലക്ഷണമാവാം, പനി ഒരു രോഗലക്ഷണം മാത്രമാണ്. സ്വയം ചികിത്സ അപകടമാണ്.
പനിവന്നാല്‍ ഗുരുതരമായ ലക്ഷണങ്ങള്‍
  • ഉയര്‍ന്ന താപനിലയും ജന്നിയും
  • വായ, മൂക്ക്, മലദ്വാരം എന്നിവിടങ്ങളില്‍നിന്നു രക്തസ്രാവം
  • കറുത്ത നിറത്തിലുള്ള മലം.
  • ഛര്‍ദിലില്‍ രക്തമയം
  • മഞ്ഞപ്പിത്തത്തിന്‍റെ ലക്ഷണങ്ങള്‍
  • മൂത്രത്തിന്‍റെ അളവുകുറയുക
  • പനിയോടൊപ്പം ശ്വാസംമുട്ടല്‍
  • പനിയും സുബോധമില്ലാത്ത സംസാരവും
  • പനിയോടൊപ്പം നെഞ്ചുവേദന
  • വലിയ ശബ്ദത്തോടെ ശക്തിയിലുള്ള ഛര്‍ദില്‍
  • ഉയര്‍ന്ന താപനില, തൊണ്ടവേദന, *കഫമില്ലാത്ത ചുമ
  • പനിക്കുശേഷം അതിയായ ക്ഷീണം
  • പനി വന്ന കുഞ്ഞുങ്ങളിലെ മാന്ദ്യവും മയക്കവും
പനിവന്നാല്‍ ചെയ്യേണ്ടത്
  • വിശ്രമമാണ് അവശ്യം വേണ്ടത്.ജലപാനം അത്യാവശ്യമാണ്. (ജീരക വെള്ളം, കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം എന്നിങ്ങനെ പല പ്രാവശ്യമായി അരഗ്ലാസ് വീതം ചുരുങ്ങിയത് 15 ഗ്ലാസ് വെള്ളം)
  • ശരീരം തണുപ്പിക്കുക. സാധാരണ പച്ചവെള്ളം ഉപയോഗിച്ച്‌ നെറ്റി, കൈകാലുകള്‍, ദേഹം എന്നിങ്ങനെ തുടയ്ക്കുക.
  • പനിവരുന്പോള്‍ കഴിവതും ഡോക്ടറുടെ നിര്‍ദേശമില്ലാതെ മരുന്നു ഉപയോഗിക്കരുത്.
  • പനി മൂന്നുദിവസത്തിലേറെ നിന്നാല്‍ രക്തപരിശോധന നടത്തേണ്ടതാണ്. പനി വന്നാല്‍ അരുത്:
  • വെള്ളവും ഭക്ഷണവും ഒഴിവാക്കരുത്
  • ഐസ് ഉപയോഗിച്ച്‌ നെറ്റിയും ശരീരവും തണുപ്പിക്കരുത്
  • ശരീരം കന്പിളികൊണ്ട് പുതയ്ക്കരുത്.
  • ശരീരവേദനയ്ക്ക് വേദനസംഹാരികള്‍ ഒന്നും ഉപയോഗിക്കരുത്
ആസ്പിരിന്‍, ബ്രൂഫന്‍, ഡൈക്ളോഫിനാക്, മെഫിനമിക് ആസിഡ് തുടങ്ങിയ മരുന്നുകള്‍ രക്തസ്രാവത്തിന് കാരണമാവാം
  • കണ്ണിലെ മഞ്ഞനിറം സാധാരണ മഞ്ഞപ്പിത്തമാകണമെന്നില്ല. രോഗനിര്‍ണയം നടത്താതെ മറ്റു ചികിത്സകള്‍ (ഒറ്റമൂലി തുടങ്ങിയവ) ചെയ്യുന്നത് അപകടമാവാം.
എലിപ്പനി തടയാം
  • കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഇറങ്ങിനടക്കുന്നത് ഒഴിവാക്കുക.
  • മനുഷ്യവാസപ്രദേശങ്ങളില്‍ മാലിന്യങ്ങള്‍ കൂടിക്കിടക്കുന്നത് ഒഴിവാക്കുക. ഇത്തരം മാലിന്യക്കൂന്പാരങ്ങളിലാണ് എലികള്‍ പെറ്റുപെരുകുന്നത്്.
  • വെളളം കെട്ടിനില്ക്കാനുള്ള സാഹചര്യം ഒഴിവാക്കുക.
  • കുളങ്ങള്‍ വൃത്തിയാക്കി സൂക്ഷിക്കുക. ഇടയ്ക്കിടെ കുളത്തിലെ വെളളത്തിന്‍റെ ശുദ്ധി ഉറപ്പുവരുത്തുക. നീന്തല്‍ക്കുളങ്ങളില്‍ മാലിന്യം കലരാതിരിക്കാന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കുക.
  • ജലസ്രോതസുകള്‍ വൃത്തിയായി സൂക്ഷിക്കുക. പൊട്ടാസ്യം പെര്‍മാംഗനേറ്റ്്, ബ്ലീച്ചിംഗ് പൗഡര്‍ എന്നിവ ഉപയോഗിച്ചു ജലം അണുവിമുക്തമാക്കുക.
  • കുട്ടികള്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കളിക്കുന്നത് ഒഴിവാക്കുക
  • കൃഷിയിടങ്ങളില്‍ പ്രവര്‍ത്തിക്കുന്പോള്‍ കാലുറകളും കൈയുറകളും ധരിക്കുക. കൈകാലുകളില്‍ മുറിവുകളുണ്ടെങ്കില്‍ അത് ഉണങ്ങുന്നതുവരെ ചെളിവെളളത്തിലിറങ്ങരുത്.
  • കൃഷിയിടങ്ങളില്‍ പണിയെടുക്കുന്നവര്‍ ചെറുകുളങ്ങളിലെ കെട്ടിക്കിടക്കുന്ന വെളളത്തില്‍ കൈയും മുഖവും കഴുകുന്നത് ഒഴിവാക്കുക.
  • കുടിക്കാന്‍ തിളപ്പിച്ചാറിച്ച വെളളം മാത്രം ഉപയോഗിക്കുക. കിണറുകളിലും കുളങ്ങളിലും ക്ലോറിനേഷന്‍ നടത്തുക.
  • എലികള്‍ വളരുന്നതിനു സഹായകമായ സാഹചര്യം ഒഴിവാക്കുക.
  • ഹോട്ടലുകള്‍, ബേക്കറികള്‍, ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുന്ന ഗോഡൗണുകള്‍, കടകള്‍ എന്നിവിടങ്ങളില്‍എലികള്‍ വിഹരിക്കുന്ന സാഹചര്യം ഒഴിവാക്കുക. ഭക്ഷ്യവസ്തുക്കള്‍ അടച്ചു സൂക്ഷിക്കുക
  • കെട്ടിക്കിടക്കുന്ന വെളളത്തില്‍ ചവിട്ടാനിടയായാല്‍ അണുനാശിനി ചേര്‍ത്ത വെളളത്തില്‍ കാല്‍ കഴുകുക.
  • പുറത്തു സഞ്ചരിക്കുന്പോള്‍ ഉപയോഗിക്കുന്ന പാദരക്ഷകള്‍ വീടിനുളളില്‍ ഉപയോഗിക്കരുത്.
  • കൈകാലുകളില്‍ മുറിവുകളുണ്ടായാല്‍ ബാന്‍ഡേജ് ചെയ്ത് സൂക്ഷിക്കുക.
കൊതുകുജന്യരോഗങ്ങള്‍
ഡെങ്കിപ്പനി, ഡെങ്കി ഹെമറാജിക് പനി, മലേറിയ, ജാപ്പനീസ് എന്‍സഫലൈറ്റീസ് എന്നിവ വരാതിരിക്കാന്‍ കൊതുകുകടി ഒഴിവാക്കുക. കൊതുകുകള്‍ വളരാതെ നോക്കുകയുമാണ് പ്രതിരോധ മാര്‍ഗം.
ജലജന്യരോഗങ്ങള്‍
എലിപ്പനി, ടൈഫോയിഡ്, കോളറ, വയറിളക്കം എന്നിവ..
  • തിളപ്പിച്ചാറിയ വെള്ളം കുടിക്കുകയാണ് പ്രതിരോധമാര്‍ഗം. പരസ്പര സന്പര്‍ക്കം മൂലം എച്ച്‌1, എന്‍1 പനി പരസ്പര സന്പര്‍ക്കം മൂലമാണ് പകരുന്നത്.
  • വ്യക്തിശുചിത്വം പ്രതിരോധം.
കടപ്പാട്:deepika

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate