অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആരോഗ്യവും പുത്തന്‍ അറിവുകളും

ആരോഗ്യവും പുത്തന്‍ അറിവുകളും

പേശിവേദന നിസാരമാക്കരുത്

ജീവിതത്തില്‍ പേശിവേദന ഒരിക്കലെങ്കിലും അനുഭവിക്കാത്തവര്‍ ചുരുക്കമാണ്. സാധാരണ ഒന്നോ രണ്ടോ ദിവസത്തെ വിശ്രമം കൊണ്ട് ഇതില്‍ നിന്ന് മുക്തി നേടാനാവും. എന്നാല്‍ അതുകൊണ്ടും മാറാത്ത പേശിവേദനകള്‍ക്ക് വൈദ്യസഹായം തേടേണ്ടതാണ്. ഒരു പാട് നേരം കുനിഞ്ഞുനിന്ന് ജോലി ചെയ്യുമ്പോഴും ഭാരമുള്ള വസ്തുക്കള്‍ പെട്ടെന്ന് കുനിഞ്ഞ് എടുക്കുമ്പോഴും ശരിയല്ലാത്ത ശരീരനില അവലംബിച്ച്‌ ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നതും വാഹനമോടിക്കുന്നതും എല്ലാം പേശി വലിവിന് കാരണമാകാറുണ്ട്. 

പേശിവേദനകള്‍  സാധാരണയായി നട്ടെല്ല്, കാല്‍,തുടയുടെ ഭാഗം, തോളിന്‍റെ പിന്‍ഭാഗം എന്നിവിടങ്ങളിലാണ് കണ്ടുവരുന്നത്. സ്ത്രീകളും പുരുഷന്മാരും ഒരുപോലെതന്നെ പേശിവേദന അനുഭവിക്കാറുണ്ടെങ്കിലും പ്രായമേറിയവരിലാണ് ഇത് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നത്. നമ്മുടെ ശരീരത്തില്‍ 206 അസ്ഥികളുണ്ട്. എന്നാല്‍ അസ്ഥികളുടെ ചലനത്തിന് സഹായകമാകുന്ന പേശികള്‍ 650ഓളമാണ്. അസ്ഥികള്‍ മാത്രം വിചാരിച്ചാല്‍ ചലനം സാധ്യമാകുകയില്ല. അതിനാണ് പേശികളുടെ സഹായം ആവശ്യമായി വരുന്നത്. നടക്കുമ്പോഴോ ഓടുമ്പോഴോ ഇറുനൂറോളം പേശികളാണ് കാലുകളില്‍ ചലിക്കുന്നത്. അതിനാല്‍ പേശിവലിവ് അധികമായി അനുഭവപ്പെടുന്നതും കാലിന് തന്നെയാണ്. പേശികളും അസ്ഥികളും തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്നതാണ് പേശീനാരുകള്‍. ഇവയെ ടെന്‍ഡര്‍ എന്നാണ് പറയുക. പേശികളെ മൂന്നായി തരം തിരിക്കാം. ഒന്ന് നിയന്ത്രിതമായി പ്രവര്‍ത്തിക്കുന്ന പേശികള്‍ (വോളന്‍ററി) രണ്ട് അനൈശ്ചിക പേശികള്‍ (ഇന്‍വോളന്‍ററി) ) മൂന്ന് കാര്‍ഡിയാക്ക് പേശികള്‍. നിയന്ത്രിതമായി പ്രവര്‍ത്തിക്കുന്ന പേശികള്‍ മൂലമാണ് നടക്കുവാനും കൈയും തലയുമൊക്കെ ചലിപ്പിക്കുവാനും സാധിക്കുന്നത്.ഇന്‍വോളന്‍ററി പേശികളാണ്  ദഹനപ്രക്രിയകളെ സഹായിക്കുന്നതും രക്ത കുഴലിലൂടെ രക്തപ്രവാഹം സാധ്യമാക്കുന്നതും എല്ലാം. കാര്‍ഡിയാക്ക് പേശികള്‍ ഹൃദയത്തിലാണ് കാണുന്നത്. ഹൃദയത്തിലൂടെയുള്ള രക്തയോട്ടം നിയന്ത്രിക്കുന്നവയാണ് ഈ പേശികള്‍.

പേശികളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ നിര്‍ദ്ദേശം കൊടുക്കുന്നതും അവയെ യോജിപ്പിച്ച്‌ കൊണ്ടുപോകുന്നതും കേന്ദ്രനാഡീ വ്യൂഹവും തലച്ചോറും കൂടിച്ചേര്‍ന്നാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ വോളന്‍ററി പേശികളുടെയും ഇന്‍വോളന്‍ററി പേശികളുടെയും നിയന്ത്രണം തലച്ചോറിന്‍റെ രണ്ടു ഭാഗങ്ങളാണ്. അസ്ഥികളെ മുന്നോട്ട് വലിക്കാന്‍ സഹായകമാകുന്ന പേശിക്ക് അതിനെ പൂര്‍വ്വസ്ഥിതിയിലേക്ക് കൊണ്ടുവരാന്‍ മറ്റൊരു പേശിയുടെ സഹായം ആവശ്യമാണ്. ഇതുകൊണ്ടുതന്നെ പേശികള്‍ മിക്കതും ജോടികളായാണ് പ്രവര്‍ത്തിക്കുന്നത്. അസ്ഥി പേശി രോഗങ്ങളില്‍ പലതിലും നാഡികള്‍ കൂടി ഉള്‍പ്പെടാന്‍ സാധ്യതകള്‍ ഏറെയാണ്. നാഡികള്‍ ചുരുങ്ങുഴും പേശി വേദനകള്‍ അനുഭവപ്പെടാം.

പേശിവേദനയുടെ ഏതാണ്ട് സമാനമായ ലക്ഷണങ്ങള്‍ കാണിക്കുന്നതും ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വരുന്നതുമായ പ്രശ്നങ്ങളില്‍ ഒന്നാണ് ഉളുക്ക്. പേശികളെ അസ്ഥികളുമായി ബന്ധിപ്പിച്ചുനിര്‍ത്തുന്ന ടെന്‍ഡര്‍ വലിഞ്ഞുപൊട്ടുന്നതാണ് സ്പ്രെയ്ന്‍ അഥവാ ഉളുക്ക്. പേശികളുടെ വലിവും മസില്‍ കയറ്റവുമൊക്കെയാണ് കണ്ടുവരാറുള്ളത്. ശീലമില്ലാതെ പെട്ടെന്ന് കഠിന വ്യായാമമോ കഠിന ജോലികളോ ചെയ്യുക. അമിതഭാരം ഉയര്‍ത്തുക തുടങ്ങിയവയാണ് ഇത് ഉണ്ടാകാനുള്ള പ്രധാന കാരണങ്ങള്‍. ഇങ്ങനെയുണ്ടാകുന്ന വേദനയോടൊപ്പം തന്നെ നീരും അനുഭവപ്പെടാറുണ്ട്. സഹിക്കാവുന്ന വേദനയേ ഉള്ളൂവെങ്കില്‍ വിശ്രമം കൊണ്ടുതന്നെ മാറിക്കിട്ടും.അതികഠിനമായ വേദനയോ മരവിപ്പോ കണ്ടാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടുന്നതാണ് ഉത്തമം.

കൃത്രിമ ദന്തങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പ്രകൃത്യാലുള്ള ദന്തങ്ങള്‍ എടുത്തു മാറ്റപ്പെടുമ്പോള്‍ പകരക്കാരായി എത്തുന്നവരാണ് കൃത്രിമ ദന്തങ്ങള്‍. പല്ലില്ലാതിരിക്കുന്ന  അവസ്ഥ മുഖത്തിന്‍റെ ഭംഗിയേയും സംസാരത്തേയും ഭക്ഷണം ചവയ്ക്കാനുള്ള ശേഷിയും മാത്രമല്ല സമൂഹവുമായുള്ള നമ്മുടെ പ്രവര്‍ത്തനങ്ങളേയും ബാധിക്കാം. മുഴുവനായോ ഭാഗികമായോ ഇവ വയ്ക്കാവുന്നതാണ്. മോണരോഗം മൂലം പല്ലിന് കൂടുതലായി ആട്ടം വരിക, കേടുമൂലം പല്ലുകള്‍ കുറ്റിയാകുക, റേഡിയേഷന്‍ ആവശ്യമായിവരുക തുടങ്ങിയ കാരണങ്ങളാലാണ് രോഗിക്ക് പല്ല് മുഴുവനായും എടുക്കേണ്ടിവരുന്നത്. മിക്ക ആളുകള്‍ക്കും കൃത്രിമ ദന്തങ്ങളെക്കുറിച്ചുള്ള ധാരണ കുറവാണ്. പല്ലുകള്‍ക്കു പകരം മറ്റൊന്ന് എന്ന ധാരണയാണ് പലര്‍ക്കും. കൃത്രിമദന്തങ്ങള്‍ വയ്ക്കുമ്പോള്‍ മുഖത്തിനു വരുന്ന മാറ്റങ്ങളും കൂടി കണക്കിലെടുക്കണം. ഡോക്ടറുമായി വിശദമായി ചര്‍ച്ചചെയ്തു വേണം ദന്തങ്ങള്‍ തെരഞ്ഞെടുക്കാന്‍. പല്ലിന്‍റെ നിറം, പഴയ പല്ലുകളുടെ രൂപം, വലിപ്പം എന്നിവയെല്ലാം ഡോക്ടറുമായി സംസാരിക്കണം.

പല്ല് എടുത്ത ശേഷം മൂന്ന് മാസമെങ്കിലും കഴിഞ്ഞ് പല്ല് വയ്ക്കുന്നതാണ് ഉചിതം. മോണ ഉണങ്ങുന്നതിനു വേണ്ടിയാണിത്. എന്നാല്‍ ഈ സമയത്ത് പല്ല് ഒഴിവാക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഉടനെ വയ്ക്കാവുന്ന പല്ലുകള്‍ (ഇമ്മീഡിയറ്റ് ഡെഞ്ചര്‍) )ഉപയോഗിക്കാം. ഇത് മൂന്ന് നാല് മാസത്തിനുള്ളില്‍ മാറ്റിവയ്ക്കേണ്ടതാണ്. കാരണം മോണ ചുരുങ്ങുന്നതിനനുസരിച്ച്‌ ഇമ്മീഡിയറ്റ് ഡെഞ്ചര്‍ അയഞ്ഞുവരാം.

രണ്ടു രീതികള്‍

കൃത്രിമദന്തങ്ങള്‍ രണ്ടു രീതിയില്‍ വയ്ക്കാം. ഒന്ന് മുഴുവനായും മറ്റൊന്ന്ഭാഗികമായും. ഏതാനും പല്ലുകള്‍ മാത്രം നഷ്ടപ്പെടുമ്പോള്‍ അവവയ്ക്കുന്നതിനെയാണ് പാര്‍ഷ്യല്‍ ഡെന്‍റല്‍ അഥവാ ഭാഗികമായി പല്ലു വയ്ക്കുകഎന്നു പറയുന്നത്. പല്ലുകള്‍ മുഴുവനായി വയ്ക്കുന്നതിനു മുന്‍പ് പല്ല് എടുത്തതുമൂലം മോണയിലുള്ള അപാകതകള്‍ പരിഹരിക്കേണ്ടതാണ്. ഇങ്ങനെ മോണ മിനുസപ്പെടുത്തുന്നതിലൂടെ പല്ല് വച്ചതിനുശേഷം മോണ അധികമായി പൊട്ടുന്നതും വേദന കുറയ്ക്കാനും കഴിയും. പല്ല് വയ്ക്കുന്നതിനു മുന്‍പ്  രോഗിയെ പല്ല് വച്ചതിനുശേഷം ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകള്‍ പറഞ്ഞു മനസിലാക്കി മാനസികമായി തയാറെടുപ്പ് നല്‍കുന്നു. ഭാഗികമായി പല്ലു വയ്ക്കാന്‍ ഒന്നോ രണ്ടോ തവണ ഡോക്ടറുടെ കണ്ടാല്‍ മതിയാകും. എന്നാല്‍ മുഴുവനായി പല്ല് വയ്ക്കുമ്പോള്‍ ഇതിലും കൂടുതല്‍ തവണ ഡോക്ടറേ സമീപിക്കേണ്ടിവരും. മെഴുകില്‍ പല്ലുവച്ച്‌ അളവെടുക്കുന്ന സമയത്ത് പല്ലിന് എന്തെല്ലാം മാറ്റങ്ങള്‍ വേണമെന്ന് രോഗിക്ക് നിര്‍ദേശിക്കാവുന്നതാണ്. എന്നാല്‍ ദന്തങ്ങള്‍ പൂര്‍ണമായ ശേഷം മാറ്റങ്ങള്‍ സാധ്യമല്ല.

പല്ലുവച്ചതിനുശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. പല്ലു വച്ചാല്‍ മോണയുമായി യോജിക്കാന്‍ കുറച്ചു സമയം ആവശ്യമാണ്. ഈ സമയത്ത് കട്ടിയില്ലാത്ത ആഹാരം കഴിക്കുന്നതാണ് ഉത്തമം.

2. പല്ല് വയ്ക്കുമ്പോള്‍ കഠിന വേദന ഉണ്ടെങ്കില്‍ പല്ലു മാറ്റിവയ്ക്കാതെ എത്രയും വേഗം ഡോക്ടറെ കാണണം. മോണയിലെ ചുവപ്പു കാണുമ്പോള്‍തന്നെ വേദനയുള്ള ഭാഗം പെട്ടെന്ന് മനസിലാക്കാന്‍ ഡോക്ടര്‍ക്കു കഴിയും.

3. പല്ല് രാത്രിയില്‍ ഊരി വെള്ളത്തില്‍ ഇട്ട് വയ്ക്കണം. എന്നാല്‍ പല്ല് വയ്ക്കുന്ന ഒരാഴ്ച മുഴുവന്‍ സമയവും പല്ല് വായില്‍വച്ചാല്‍ അതുമായി വേഗത്തില്‍ സമ്പര്‍ക്കം ഉണ്ടാക്കാന്‍ കഴിയും.

4. പല്ല് വായില്‍നിന്ന് മാറ്റിവയ്ക്കുമ്പോള്‍ അത് ഉണങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. കാരണം അളവ് വ്യത്യാസം വരാന്‍ ഇത് കാരണമാകാം. അതിനാലാണ് വായില്‍ വയ്ക്കാത്തപ്പോള്‍ പല്ല് വെള്ളത്തില്‍ സൂക്ഷിക്കണമെന്ന് പറയുന്നത്.

വായിലെ അള്‍സറിനെ പ്രതിരോധിക്കാന്‍ ചില വഴികളിതാ

വായിലെ അള്‍സര്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ ചില്ലറയല്ല. പലപ്പോഴും ഇതുണ്ടാക്കുന്ന ബുദ്ധിമുട്ട് പല തരത്തിലുള്ള മാനസിക ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. മോണയിലും വായിലും നാവിലും എല്ലാം അള്‍സര്‍ സൃഷ്ടിയ്ക്കുന്ന പ്രതിസന്ധി ദിവസങ്ങളോളം നീണ്ട് നില്‍ക്കുന്നു.

എന്നാല്‍ ഇനി ഇത്തരം പ്രതിസന്ധിയെ ഫലപ്രദമായി നേരിടാന്‍ ചില ഒറ്റമൂലികള്‍ ഉണ്ട്. വെറും ഒരു ദിവസം കൊണ്ട് തന്നെ അള്‍സര്‍ പ്രതിരോധിയ്ക്കാം. അതിനായി ചെയ്യേണ്ട കാര്യങ്ങള്‍ നോക്കാം.

ബേക്കിംഗ് സോഡ: ബേക്കിംഗ് സോഡ കൊണ്ട് അള്‍സറിന് പരിഹാരം കാണാം. ഇത് വേദന കുറയ്ക്കുകയും അസിഡിറ്റി പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയും ചെയ്യും. ബേക്കിംഗ് സോഡ വെള്ളത്തില്‍ ചാലിച്ച്‌ പേസ്റ്റ് രൂപത്തിലാക്കി മുറിവില്‍ തേച്ച്‌ പിടിപ്പിക്കാം. ശേഷം ശുദ്ധമായ വെള്ളത്തില്‍ കഴുകിക്കളയാം. ഇത് ദിവസവും മൂന്ന് നാല് പ്രാവശ്യം ആവര്‍ത്തിയ്ക്കാം.

കറ്റാര്‍ വാഴ: കറ്റാര്‍ വാഴ കൊണ്ടും വായിലെ അള്‍സര്‍ പ്രതിരോധിയ്ക്കാം. കറ്റാര്‍വാഴ ജെല്‍ മുറിവില്‍ തേച്ച്‌ പിടിപ്പിച്ച്‌ അല്‍പസമയത്തിനു ശേഷം കഴുകിക്കളയാം. ദിവസവും മൂന്ന് നാല് പ്രാവശ്യം കഴിയ്ക്കാം.

തേന്‍ : തേന്‍ കൊണ്ട് വായിലെ അള്‍സറിന് പരിഹാരം കാണാം. തേന്‍ വെറുതേ വായിലെ മുറിവില്‍ തേച്ച്‌ പിടിപ്പിക്കാം. ഇത് ചെറിയ വേദന ഉണ്ടാവുമെങ്കിലും ഒരു ദിവസം കൊണ്ട് തന്നെ പരിഹാരം കാണാം.

കര്‍പ്പൂര തുളസി: കര്‍പ്പൂര തുളസികൊണ്ട് വായിലെ അള്‍സര്‍ പ്രതിരോധിയ്ക്കാം. മൂന്ന് സ്പൂണ്‍ കര്‍പ്പൂര തുളസി നീര് മുറിവില്‍ പുരട്ടാം. ഇത് മുറിവിന് ഒരു ദിവസം കൊണ്ട് പരിഹാരം നല്‍കും.

മല്ലിയില : മല്ലിയില കൊണ്ട് വായിലെ മുറിവിന് പരിഹാരം കാണാം. മല്ലിയില നീരെടുത്ത് വായില്‍ തേച്ച്‌ പിടിപ്പിക്കാം. ഇത് വായിലെ മുറിവിന് എന്നന്നേക്കുമായി പരിഹാരം നല്‍കും.

ദഹനക്കേട് മാറാന്‍ ചില വഴികളിതാ

നമ്മളില്‍ പലരെയും അലട്ടുന്ന പ്രശ്‌നമാണ് ദഹനക്കേട്. നിറഞ്ഞിരിക്കുകയാണെന്ന തോന്നലോടെ വയറിനുണ്ടാകുന്ന അസ്വസ്ഥതയാണ് ദഹനക്കേട്. പലസമയങ്ങളിലായി എല്ലാവര്‍ക്കും ഇത് അനുഭവപ്പെടാറുണ്ട്. അജീര്‍ണ്ണം എന്നും അറിയപ്പെടുന്ന ഇത് വയറ്റിലെ ദഹന നീര് സ്രവിക്കുന്നതിലെ പ്രശ്നം മൂലം ഉണ്ടാകുന്നതാണ്.

യാത്രയ്ക്കിടയിലും ആഘോഷവേളകളിലും ഇത് നമ്മെ  ഏറെ ബുദ്ധിമുട്ടിക്കാറുണ്ട്. ഇതാ ഈ പ്രശ്‌നം ഒഴിവാക്കാന്‍ ചില ലളിതമായ മാര്‍ഗ്ഗങ്ങള്‍.

ജീരക വെള്ളം കുടിക്കുന്നത് ദഹനക്കേട് മാറാന്‍ നല്ലതാണ്. വയറെരിച്ചില്‍ മാറ്റാന്‍ ഇതിന് കഴിവുണ്ട്. ഏലയ്ക്ക കഴിക്കുന്നതും ഗുണം ചെയ്യും. ദഹനം മെച്ചപ്പെടുത്താന്‍ ഏലയ്ക്കയ്ക്ക് പ്രത്യേക വൈഭവം തന്നെയുണ്ട്. ദഹനരസങ്ങളുടെ ഉത്പാദനത്തിന് ഉത്തേജനം നൽകാൻ കരയാമ്പൂവിന് കഴിവുണ്ട്. 

ഭക്ഷണം പാചകം ചെയ്യുമ്പോൾ വെളുത്തുള്ളി ഉപയോഗിക്കുന്നത് ഗുണകരമാണ്. ദഹനരസം വേഗത്തിൽ ഉത്പാദിപ്പിക്കാൻ വെളുത്തുള്ളിക്ക്  കഴിയും. ഇഞ്ചി ഉപയോഗിക്കുന്നത് ദഹനസംബന്ധമായ രോഗങ്ങൾക്ക് അത്യുത്തമമാണ്. വയറുകടി, വയറുവേദന എന്നിവ വേഗം മാറാൻ ഇഞ്ചി ഉപകരിക്കും.

ആരോഗ്യത്തിന് മഞ്ഞ നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും ശീലമാക്കാം

മഞ്ഞ എന്നത് നിറം വൈവിധ്യങ്ങളില്‍ ഒന്ന്മാത്രമല്ല, ഭക്ഷണ സാമ്രാജ്യത്തെ നിയന്ത്രിക്കുന്ന ഒരു നിറം കൂടിയാണ്.ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ഏറ്റവും പ്രധാനപ്പെട്ട നിറങ്ങളില്‍ഒന്നാണ് മഞ്ഞ നിറത്തിലുള്ള ഭക്ഷണങ്ങള്‍. ആരോഗ്യത്തിന് ആവശ്യമായ ധാരാളം ഘടകളങ്ങള്‍ മഞ്ഞ നിറത്തിലുള്ള ഭക്ഷണങ്ങളിലുണ്ട്. മഞ്ഞനിറമുള്ള പച്ചക്കറികളും പഴങ്ങളും ഉള്ള വിവിധ ഗുണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.

കരോട്ടിനോയിഡുകള്‍ : മഞ്ഞ നിറം പോലുള്ള കടുത്ത നിറത്തിലുള്ള ആഹാരങ്ങളില്‍ ധാരാളം കരോട്ടിനോയ്ഡുകള്‍ അടങ്ങിയിട്ടുണ്ട്. കരോട്ടിനോയിഡുകള്‍ പ്രായാധിക്യത്തെ തുടര്‍ന്നുണ്ടാവുന്ന കാഴ്ചപ്രശ്‌നങ്ങളില്‍ നിന്നും സംരക്ഷണമേകുകയും ചെയ്യും. ഇത്തരം ഭക്ഷണങ്ങളില്‍ നിന്ന് ശരീരത്തിന് വൈറ്റമിന്‍ എ ആവശ്യത്തിന് ലഭിക്കുന്നു.

ആന്‍റിഓക്‌സിഡന്റുകള്‍ ധാരാളം: ആന്‍റി ഓക്‌സിഡന്‍റ് കോശങ്ങളിലെ ഓക്‌സിഡന്‍റ്ന ഷ്ടത്തെ തടയുന്നു. ബീറ്റാ-ക്രിപ്‌റ്റോക്ലാന്തന്‍, വിറ്റാമിന്‍ സി എന്നീ ഘടകങ്ങളും കോശങ്ങളുടെ സംരക്ഷണത്തില്‍ സഹായിക്കുന്നു.

കാഴ്ച ശക്തിക്ക് : കരോട്ടിനോയ്ഡുകള്‍ ശരീരത്തില്‍ വിറ്റാമിന്‍ എ ആയി മാറ്റുന്നു. ഇത് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ സഹായകമാണ്. മാക്രോലര്‍ ഡിസെന്‍ററേഷന്‍ എന്ന കണ്ണിലെ അപകടസാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു.

ക്യാൻസർ സാധ്യത കുറയ്ക്കും: ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളില്‍ നടത്തിയ ഒരു പഠനത്തില്‍ കരോട്ടിനോയ്ഡ്‌സ് സ്തനാര്‍ബുദത്തിന്റെ സാധ്യതകളെ കുറയ്ക്കുന്നു.

പ്രകൃതിദത്തമായ മരുന്ന്: ശരീരത്തിലെ മാലിന്യങ്ങള്‍ പുറന്തള്ളുന്നതിന് മഞ്ഞനിറത്തിലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് സഹായിക്കുന്നു.

വൈവിധ്യമാർന്നത്: വാഴപ്പഴം, പൈനാപ്പിള്‍, മത്തങ്ങ, ആപ്രിക്കോട്ട്, മധുരക്കിഴങ്ങ്, മാങ്ങഎന്നിങ്ങനെ എന്നിങ്ങനെ മഞ്ഞനിറത്തിലുള്ള നിരവധി പഴങ്ങളും പച്ചക്കറികളും നമ്മുക്ക് ലഭ്യമാണ്.

ഗൗട്ടിനെ കരുതിയിരിക്കാം

വീഴ്ചമൂലമോ, തട്ടോ മുട്ടോ മൂലമോപേശികള്‍ക്ക് ചതവുണ്ടാകാന്‍ സാധ്യതയുണ്ട്.പുറത്തുനിന്നുള്ള ശക്തമായ ആഘാതത്തില്‍ ചര്‍മ്മത്തിന്തൊട്ട് അടിയിലുള്ള രക്തക്കുഴലുകള്‍ ലീക്കായി രക്തംസമീപകോശങ്ങളിലേക്ക് പടരുകയാണുണ്ടാവുക. നീല, കടുംചുവപ്പ്, കറുപ്പ് നിറങ്ങളിലാണ് ഈ അവസ്ഥകാണുന്നത്.ഇത് മാറാന്‍ ദിവസങ്ങള്‍ തന്നെ വേണ്ടിവന്നേക്കാം.

സന്ധികളിലുണ്ടാകുന്ന വേദനയും വീക്കവും മൂലം നിത്യജീവിതത്തില്‍ വലിയ പ്രയാസം നേരിടുന്നവര്‍ നമുക്കിടയില്‍ കുറച്ചൊന്നുമല്ല. ഒരു പക്ഷെ ഗൗട്ട് രോഗത്തിന്‍റെ ലക്ഷണങ്ങളായിരിക്കും ഇത്. ഒരു ലക്ഷം പേരില്‍ ആയിരം പേര്‍ക്കെങ്കിലും ലോകത്ത് ഗൗട്ട് രോഗമുണ്ടായിരിക്കുമെന്നാണ് കണക്ക്. സ്ത്രീകളെ അപേക്ഷിച്ച്‌ പുരുഷന്മാര്‍ക്കാണ് രോഗ സാധ്യത കൂടുതലും.

അസ്ഥി സന്ധികളില്‍ യൂറിക് ആസിഡ് നിക്ഷേപിക്കപ്പെടുന്നതാണ് ഗൗട്ട് രോഗത്തിന് കാരണം. പ്യൂരിനുകള്‍ ദഹിച്ചുണ്ടാകുന്ന മലിനപദാര്‍ത്ഥമാണ് യൂറിക് ആസിഡ്. ഇതിനെ എന്‍സൈമുകള്‍ വിഘടിപ്പിക്കുന്നില്ല. യൂറിക് ആസിഡ് മൂത്രത്തിലൂടെയും മലത്തിലൂടെയും ശരീരം പുറന്തള്ളുന്നു. രക്തത്തില്‍ യൂറിക് ആസിഡ് പരിധിയില്‍ കഴിഞ്ഞ് വര്‍ദ്ധിച്ചിരിക്കുന്ന അവസ്ഥയെ ഹൈപ്പര്‍ യൂറിസിമിയ എന്നാണ് വിളിക്കുന്നത്.  ധാരാളം യൂറിക് ആസിഡ് ശരീരത്തില്‍ രൂപമെടുത്താല്‍ അവ ക്രിസ്റ്റലുകളായി തീരും. ചില ആളുകളില്‍ ഇത്തരം ക്രിസ്റ്റലുകള്‍ സന്ധികളില്‍ നിക്ഷേപിക്കപ്പെടും. നാളുകള്‍ കഴിയുന്തോറും ഇത് കട്ടിയുള്ളതായി മാറുകയും ശരീരത്തിന് പുറത്ത് പ്രത്യക്ഷപ്പെടാന്‍ തുടങ്ങുകയും ചെയ്യും. ഇതിനെ ടോപ്പസ് എന്നു പറയും. ശരീരത്തിലെ രോഗ പ്രതിരോധ സംവിധാനം ഈ ക്രിസ്റ്റല്‍സ് ശരീരത്തിലുണ്ടാകാന്‍ പാടില്ലാത്ത വസ്തുവായി കണക്കാക്കി അതിനെ ആക്രമിക്കുന്നു. ഇതുമൂലം അസ്ഥിസന്ധികളില്‍ കഠിനമായ വേദനയും നീരും ലോലതയും ഉണ്ടാകും. വൃക്കകളില്‍ ഈ യൂറിക് ആസിഡ് നിക്ഷേപിക്കപ്പെട്ട് മൂത്രാശയക്കല്ലുകളായി തീരുന്ന പ്രശ്നവുമുണ്ടാകാം.
കാല്‍മുട്ടുകള്‍, ഉപ്പൂറ്റി, കണങ്കാല്‍, കൈയുടെ മണിബന്ധം, കൈവിരലുകള്‍, കൈമുട്ടുകള്‍ എന്നിവയെയാണ് സാധാരണമായി ബാധിക്കുന്നത്. ഈ രോഗത്തെ ചികിത്സിച്ചില്ലെങ്കില്‍ അംഗഭാഗങ്ങള്‍ വികലമാവുകയോ കഴിവുകള്‍ നശിക്കുകയോ ചെയ്യാം. അസ്ഥിസന്ധികളെ സ്ഥിരമായി നശിപ്പിക്കുകയും വൃക്കകളെ ബാധിക്കുകയും ചെയ്യും.

സന്ധിവേദന ഒന്നിലധികം സന്ധികളില്‍ ഒരേസമയം അനുഭവപ്പെടുന്നതിനൊപ്പം നീരും അനുഭവപ്പെടും. ആദ്യഘട്ടത്തില്‍ ഗൗട്ട് പലപ്പോഴും വേദനയും തരിപ്പും മാത്രമായിരിക്കാം. രോഗം മൂര്‍ച്ഛിക്കുന്ന അവസ്ഥയില്‍ ത്വക്കിന്‍റെ നിറം മാറിവരും. യൂറിക് ആസിഡ് ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നതിന് പല കാരണങ്ങളുണ്ട്. കഴിക്കുന്ന ഭക്ഷണവും ജീവിതരീതികളും ദൈനംദിന വ്യായാമവുമെല്ലാം ഇതിന് കാരണമാകും.

അമിതഭാരം ഈ രോഗത്തിന്റെ പ്രധാനപ്പെട്ടൊരു കാരണമാണ്. എന്നാല്‍ ആദ്യകാലങ്ങളില്‍ യൂറിക് ആസിഡ് വര്‍ദ്ധിച്ചുവരുന്ന എല്ലാവര്‍ക്കും രോഗലക്ഷണങ്ങള്‍ പ്രകടമാകണമെന്നില്ല. മറിച്ച്‌ ഇവ സന്ധികളില്‍ അടിഞ്ഞുകൂടിയതിന് ശേഷമായിരിക്കും വേദന അനുഭവപ്പെടുന്നത്.

എച്ച്‌ വണ്‍ എന്‍ വണിനെ കുറിച്ചറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

പന്നിപ്പനി അല്ലെങ്കില്‍ എച്ച്‌ വണ്‍ എന്‍ വണ്‍ ഇന്‍ഫ്ളുവന്‍സ എന്ന അസുഖത്തെപ്പറ്റി മുമ്പും നാം കേട്ടിട്ടുണ്ട്; ഭയപ്പെട്ടിട്ടുണ്ട്. 2009 മുതല്‍ അന്താരാഷ്ട്ര തലത്തില്‍പകര്‍ച്ചവ്യാധിയായി റിപ്പോര്‍ട്ടു ചെയ്തിട്ടുള്ള ഈഅസുഖത്തെക്കുറിച്ച്‌ നമുക്ക് കൂടുതല്‍ മനസിലാക്കാം.

എന്താണ് H1 N1 വൈറസ്?
RNA വൈറസുകളുടെ ഗണത്തില്‍പ്പെടുന്ന ഒരു ഇന്‍ഫ്ളുവന്‍സവൈറസാണിത്. പന്നികളിലും മറ്റും വളരെ വേഗത്തില്‍പകര്‍ന്നിരുന്ന ഈ വൈറസ് മനുഷ്യരില്‍ ശ്വാസകോശരോഗങ്ങളുണ്ടാക്കുന്നു.
വൈറസ് പകരുന്നത്
പന്നിപ്പനി വൈറസ് ബാധയുള്ള രോഗിയുടെ ശ്വാസകോശസ്രവങ്ങളില്‍ കൂടിയാണ് ഇത് പകരുന്നത്.അസുഖബാധിതനായ ആളില്‍ നിന്ന് 2 മുതല്‍ 7 ദിവസം വരെ ഇത്പകര്‍ന്നേക്കം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ശ്വാസകോശത്തില്‍ നിന്നുള്ള സ്രവങ്ങള്‍ വായുവില്‍ കലര്‍ന്ന് അടുത്തുള്ള ആളിലേക്ക് ഇത് പകരുന്നു. 

അസുഖം കൂടുതല്‍ പിടിപെടുന്നത്
ഗര്‍ഭിണികള്‍, പ്രമേഹരോഗം പോലെയുള്ള അസുഖമുള്ളവര്‍,ആസ്ത്മ, COPD പോലെയുള്ള ശ്വാസകോശരോഗങ്ങളുള്ളവര്‍,ഹൃദ്രോഗം, വൃക്കരോഗങ്ങള്‍ തുടങ്ങിയവ ഉള്ളവര്‍, രോഗപ്രതിരോധശേഷി കുറഞ്ഞവര്‍, എയ്ഡ്സ്പോലെയുള്ള രോഗമുള്ളവര്‍.
രോഗലക്ഷണങ്ങള്‍
ആദ്യത്തെ 18 - 72 മണിക്കൂറുകളില്‍ പനി, തൊണ്ടവേദന, ജലദോഷം, ശരീരവേദന, തലവേദന, ക്ഷീണം, തളര്‍ച്ച തുടങ്ങിയ ലക്ഷണങ്ങള്‍ കാണപ്പെടുന്നു. അതോടൊപ്പം ചുമയും ചെറിയരീതിയിലുള്ള കഫവും ശ്വാസം മുട്ടലും അനുഭവപ്പെടാം.വയറിളക്കവും ഛര്‍ദ്ദിയും പോലെയുള്ള ലക്ഷണങ്ങളും കണ്ടേക്കാം.മാരകമാകുന്നതോടെ ലക്ഷണങ്ങളും മാറും.

രോഗബാധ സ്ഥിതീകരിക്കുന്നത്
ശ്വാസകോശ സ്രവത്തില്‍ നിന്ന് വൈറസിന്‍റെ ജനിതക ഘടന (RNA) വേര്‍തിരിച്ചെടുത്ത് രോഗബാധയുണ്ടെന്ന് സ്ഥിതീകരിക്കുന്നു. RT - PCR എന്ന രീതി മുഖേനയാണ് ഇത് ചെയ്യുന്നത്.രോഗലക്ഷണങ്ങള്‍ കണ്ട് 5 ദിവസത്തിനകം ഇത് ചെയ്യാവുന്നതാണ്.

ചികിത്സാ രീതികള്‍
1. രോഗബാധ നിയന്ത്രിക്കുക.
2. രോഗം മറ്റുള്ളവരിലേക്ക് പകരാതെ സൂക്ഷിക്കുക.
3. മാരകമായ രോഗാവസ്ഥ തടയുക. തുടങ്ങിയവയാണ് ചികിത്സയുടെ ഉദ്ദേശ്യം.
രോഗബാധ നിയന്ത്രിക്കുന്നതിലേക്കും മാരകമാകാതെ തടയുന്നതിന് മതിയായ വിശ്രമം, പനിയും മറ്റുരോഗലക്ഷണങ്ങളും തടയുന്നതിനുള്ള മരുന്നുകള്‍, വൈറസിനെതിരെയുള്ള \'ഒസെള്‍ട്ടാമിവിര്‍\' പോലെയുള്ളമരുന്നുകള്‍ തുടങ്ങിയവ നല്‍കുന്നു.
ശ്വാസകോശത്തിന്‍റെ പ്രവര്‍ത്തനത്തിന് വിഷമം നേരിടുന്നവര്‍ക്ക് (ശ്വാസംമുട്ടലും രക്തത്തില്‍ ഓക്സിജന്‍റെ അളവ് കുറയുക, ശ്വാസഗതിക്രമാതീതമായി കൂടുക തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക്) ശ്വസനസഹായി (വെന്‍റിലേറ്റര്‍)യുടെ ആവശ്യംവേണ്ടിവന്നേക്കാം. ബാക്ടീരിയ ബാധയുണ്ടാകാതെ തടയുന്നതിന്ആന്‍റിബയോട്ടിക്കുകളും ചിലപ്പോള്‍ ആവശ്യമായി വന്നേക്കാം.
രോഗലക്ഷണങ്ങളുള്ളവരുമായ് അടുത്തിടപഴകുന്നവര്‍ക്കും ചിലപ്പോള്‍ ആന്‍റിവൈറല്‍മരുന്നുകളുടെ ആവശ്യം വേണ്ടിവന്നേക്കാം. രോഗബാധിതരായവരെ മറ്റുള്ളവരില്‍ നിന്ന് മാറ്റിനിറുത്തുകയും ശ്വാസകോശസ്രവങ്ങള്‍ മറ്റുള്ളവരിലേക്ക് പകരാതിരിക്കാനായിപ്രത്യേകതരം മാസ്ക് ഉപയോഗിക്കുകയും വേണ്ടതാണ്.
മുന്‍കരുതല്‍
രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കഴിയുന്നതും മാസ്ക് ഉപയോഗിക്കുക.
രോഗലക്ഷണങ്ങള്‍ ഇതുവരെയില്ലാത്ത, പക്ഷേ രോഗം പിടിപെടാന്‍സാദ്ധ്യതയുള്ള മേല്പറഞ്ഞ വിഭാഗങ്ങളിലുള്ളവര്‍ക്കും മറ്റുംഇന്‍ഫ്ളുവന്‍സ വാക്സിനേഷന്‍ എടുക്കുക തുടങ്ങിയവ ഈ രോഗത്തിന്‍റെ പ്രതിരോധ മാര്‍ഗങ്ങളാണ്.

കടപ്പാട് : www.infomagic.com

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate