অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആരോഗ്യരംഗവും അനുബന്ധ വിവരങ്ങളും

ആരോഗ്യരംഗവും അനുബന്ധ വിവരങ്ങളും

സ്ലീപ് അപ്നിയ

സുഖനിദ്രയിൽ ശ്വാസകോശത്തിലേക്ക് വായു കടന്നുപോകുന്ന വഴിയിൽ ഉണ്ടാകുന്ന തടസം കാരണം ശ്വാസംകിട്ടാതെ ഉണരുന്ന അവസ്‌ഥയാണ് സ്ലീപ് അപ്നിയ.

പല കാരണങ്ങൾകൊണ്ട് ഈ അസുഖം ഉണ്ടാകാം. ഗ്രീക്ക് ഭാഷയിൽ സ്ലീപ് അപ്നിയ എന്നാൽ ശ്വാസോച്ഛ്വാസം നിലച്ചുപോകുക എന്നാണ്. ഏതാനും നിമിഷത്തേക്കോ മിനിട്ടുകൾവരെയോ മിനിറ്റിൽ 30 തവണവരെയോ ഉണ്ടായേക്കാം. ഇതുമൂലം ശരീരത്തിലെ ഓക്സിജൻറെ അളവ് കുറയുകയും ചെയ്തേക്കാം.ഈ അവസ്‌ഥ മൂന്നു തരത്തിലുണ്ട്

  • സെൻട്രൽ തലച്ചോറിൽനിന്ന് ശ്വാസകോശ പേശികളിലേക്ക് പോകുന്ന നിർദേശത്തിലുള്ള തടസംമൂലം.
  • ഒബ്സ്ട്രക്റ്റീവ് മൂക്കിലും വായിലുംകൂടി ശ്വസിക്കാൻ തടസം അനുഭവപ്പെടുന്നതുമൂലം.
  • കോംപ്ലക്സ്


മുകളിൽ പറഞ്ഞ രണ്ടു കാരണങ്ങൾകൂടിയുള്ള അവസ്‌ഥ. അധികം കൂർക്കം വലിക്കുന്നവർക്കും അമിതവണ്ണം ഉള്ളവർക്കും സാധാരണയായി സ്ലീപ് അപ്നിയ കാണാറുണ്ട്. സുഖനിദ്രയിൽ പോകാൻ പറ്റാത്തതുകൊണ്ട് താഴെപറയുന്ന പല തകരാറുകളും അസുഖങ്ങളും ഉണ്ടാകാം.

  • ശ്വാസംകിട്ടാതെ വായുവിനുവേണ്ടി ഗ്യാസ് ചോങ്കിംഗ് ഉണ്ടാകുന്നു. ഇതുമൂലം ഉറക്കം തുടർച്ചയായി ഉണ്ടാകാതെ തടസപ്പെട്ടുപോകുന്നു.
  • ഉറക്കം ശരിയാകാത്തതുമൂലം ഉന്മേഷം നഷ്‌ടപ്പെടുന്നു.
  • രാവിലെ തലവേദന ഉണ്ടാകുന്നു.
  • പകൽസമയത്ത് അധികമായി ഉറക്കം ഉണ്ടാകുന്നു. വാഹനം ഓടിക്കുമ്പോൾ ഉറങ്ങിപ്പോകാനും അപകടമുണ്ടാകാനും സാധ്യതയുണ്ട്.
  • ശരിയായ ഓർമ ഉണ്ടാകാതിരിക്കുക.
  • അസ്വസ്‌ഥത.
  • സ്വഭാവവ്യതിയാനം.
  • ലൈംഗിക താത്പര്യക്കുറവ്.
  • ലൈംഗികശേഷിക്കുറവ്.

സ്ലീപ് അപ്നിയ ചികിത്സിച്ചു ഭേദമാക്കാതിരുന്നാൽ താഴെപറയുന്ന അസുഖങ്ങൾ ഉണ്ടാകാനിടയുണ്ട്.

  • അമിതവണ്ണം, ഡയബറ്റിസ്
  • ബ്ലഡ്പ്രഷർ വർധിക്കുക
  • ഹൃദയസംബന്ധമായ അസുഖങ്ങൾ.
  • തലച്ചോറിൽ രക്‌തം കട്ടപിടിക്കുക.

താഴെപറയുന്ന ആളുകൾക്ക് സ്ലീപ് അപ്നിയ സാധ്യതയുണ്ട്.

  • അമിതവണ്ണം
  • കഴുത്തിന് കൂടുതൽ വണ്ണം
  • മലർന്നുകിടന്നു മാത്രം ഉറങ്ങുന്നവർ.
  • കീഴ്താടിയോ മേൽതാടിയോ ഉള്ളിലേക്കു പോകുന്ന അവസ്‌ഥ.
  • ദന്തൽ ഡയഗ്നോസിസ്
  • അധികകൊഴുപ്പ് മേൽ അണ്ണാക്കിലും നാക്കിലും ഫാരിംക്സിലും അടിഞ്ഞുകിടക്കുന്നത് കാണാം.
  • ചെറിയ ൃലേൃീഴിമവേശര താടിയെല്ല്.
  • വലിയ നാക്കുള്ളവരിൽ കുറഞ്ഞ ഫംഗ്ഷണൽ സേപ് യ്സ് കാരണം നാക്ക് പിന്നിലേക്കു പോയി ഫരിജ്വയൽ വോളിൽ തള്ളുന്നു.
  • സോഫ്റ്റ് പാലേറ്റ് എൻലാർജ്ഡ്.

ചികിത്സ

  • ജീവിതശൈലി വ്യത്യാസപ്പെടുത്തുക.രോഗി ഒരുവശത്തോട്ടു ചരിഞ്ഞു കിടന്നുറങ്ങുക. മദ്യപാനം സന്ധ്യക്കു ശേഷം ഉപേക്ഷിക്കുക.അമിതവണ്ണം കുറയ്ക്കുക.
  • വായ്ക്കകത്തു വയ്ക്കാവുന്ന ഉപകരണങ്ങൾ
  • മാൻഡിബുലാർ റിപൊസിഷനിംഗ് ഡിവൈസ്.
  • ടംഗ് റീടെയ്നിംഗ് ഡിവൈസ്.
  • അഡ്ജസ്റ്റബിൾ പിഎം പൊസിഷനർ – ഈ അപ്ലയൻസ് മേൽതാടിയിലെയും കീഴ്താടിയിലെയും ഉള്ള പല്ലുകളിലേക്ക് ഉറപ്പിച്ചുവയ്ക്കുക. പ്രത്യേകതരം അക്രിലിക് മെറ്റീരിയൽകൊണ്ടാണ് ഇതുണ്ടാക്കുന്നത്. ഇത് ഉറപ്പും സുരക്ഷിതത്വവുമുള്ളതാണ്. എക്സ്പാൻഷൻ സ്ക്രൂ ഉള്ളതിനാൽ നാക്കിന് കൂടുതൽ സ്‌ഥലം കിട്ടുകയും കീഴ്താടിയെ ആൻറിരിയർ – പോസ്റ്റീരിയർ പൊസിഷനിലേക്ക് കൊണ്ടുവരാൻ സാധിക്കുന്നു.
  • അവിയോ ടിഎസ്ഡി (ടംഗ് സ്റ്റെബിലൈസിംഗ് ഡിവൈസ്)
  • ക്ലാസ്പ് റീടെയ്ൻഡ് മാൻഡിബുലാർ പൊസിഷനർ.
  • സിപിഎപി പ്രോ
  • ഇലാസ്റ്റിക്–മാൻഡിബുലർ അഡ്വാൻസ്മെൻറ്
  • ഇലാസ്റ്റോമെട്രിക് സ്ലീപ് അപ്ലയൻസ്
  • ഫുൾ ബ്രീത് അപ്ലയൻസ്
  • ഹെർബ്സ് ടെലിനോപിക് അപ്ലയൻസ്
  • ഹിൽസൺ അഡ്ജസ്റ്റബിൾ അപ്ലയൻസ്
  • സ്നോർ ഗാർഡ്
  • സോഫ്റ്റ് പാലറ്റ് ലിഫ്റ്റിംഗ് അപ്ലയൻസ് (ഇത് അസൗകര്യം മൂലം ഉപയോഗിക്കാറില്ല)
  • മെഡിക്കൽ ദന്തൽ സ്ലീപ് അപ്ലയൻസ് (എംഡിഎസ്എ)
  • മൈൽഡ്, മോഡറേറ്റ് കേസുകളിൽ ഉപയോഗിക്കുന്നു.

ഫലപ്രദമാണ്.

  • ഉപയോഗിക്കാനും വൃത്തിയാക്കാനും എളുപ്പമാണ്.
  • ഓസ്ട്രേലിയൻ ഡിസൈൻ
  • ഈ അപ്ലയൻസ് നിർമിച്ചത് മുന്നിട്ടുനിൽക്കുന്ന ഓസ്ട്രേലിയൻ ഡെൻറിസ്റ്റ്, സ്ലീപ് ഫിസിഷ്യൻ, ഡെൻറൽ ടെക്നീഷ്യൻ കൂടിയാണ്.
  • ലാറ്ററൽ മൂവ്മെൻറ് ഓഫ് മാൻഡിബിൾ
  • ടിഎംജെ പ്രോബ്ലം കുറയ്ക്കും.
  • നോക്ചുറൽ എയർവേ പേറ്റൻസി അപ്ലയൻസ്.
  • സൈലൻസർ.
  • അനാട്ടമിക്കൽ സെറ്റിംഗിനായി ടൈറ്റാനിയം പ്രിസിഷൻ അറ്റാച്ച്മെൻറ്.
  • അൻറിരോ–പോസ്റ്റിരിയർ അഡ്ജസ്റ്റ്മെൻറും വെർട്ടിക്കൽ അഡ്ജസ്റ്റുമെൻറും ഉണ്ട്.(റേഞ്ച് ഓഫ് 10 എംഎം)

ഇവ ഉപയോഗിക്കുന്നതുമൂലം താഴെപറയുന്ന അസുഖമുള്ള പലർക്കും പ്രയോജനമുണ്ടാകാറുണ്ട്.

  • അമിതമല്ലാത്ത കൂർക്കംവലി
  • അപ്പർ എയർവേ റെസിസ്റ്റൻസ് സിൻഡ്രോം
  • മൈൽഡ് ടു മോഡറേറ്റ് സ്ലീപ് അപ്നിയ

ഓറൽ അപ്ലയൻസ് കൊണ്ടുള്ള നേട്ടങ്ങൾ

ചെലവ് കുറവ്. ചികിത്സാവിജയം

രോഗികൾക്ക് ഉപയോഗിക്കാൻ മടിയില്ലാത്തത് അതിവേഗം ആശ്വാസം

സിപിഎപി (കണ്ടിന്യൂയസ് പോസിറ്റീവ് എയർവേ പ്രഷർ)അമിത കൂർക്കംവലികൊണ്ട് ഗ്ലോട്ടിസ് അടഞ്ഞുപോകുന്നവർക്കുള്ള നൂതന ചികിത്സയാണ് സിപിഎപി എന്ന ഉപകരണംകൊണ്ടുള്ളത്. 40 മുതൽ 50 എംഎം എച്ച്ജി വരെയുള്ള സമ്മർദത്തിൽ തുടർച്ചയായി വായു മാസ്ക് വഴി വായിൽ കടത്തിവിടുന്നതുമൂലം ഗ്ലോട്ടിസ് തുറന്നിരിക്കുകയും ശ്വസനം ശരിയായ രീതിയിൽ നടക്കുകയും ചെയ്യുന്നതുമൂലം സ്ലീപ് അപ്നിയ ഉണ്ടാകുന്നില്ല.
ശസ്ത്രക്രിയ – മേൽപറഞ്ഞ ചികിത്സ ഫലിക്കാതെവന്നാൽ മാത്രമേ ഓപ്പറേഷൻ എന്നതിനെപ്പറ്റി ആലോചിക്കാവൂ.

സ്ലീപ് അപ്നിയ ഉണ്ടാകാതിരിക്കാൻ ചില ലഘുനിർദേശങ്ങൾ:

  • മലർന്നുകിടക്കാതെ ഒരുവശം ചരിഞ്ഞുകിടക്കുക.
  • രാത്രി ധരിക്കുന്ന പൈജാമയുടെ പിറകിലത്തെ പോക്കറ്റിൽ ഒരു ടെന്നീസ്ബോൾ ഇടുക. പന്ത് ഉള്ളതുകൊണ്ട് മലർന്നുകിടന്നുള്ള ദൂഷ്യം ഉണ്ടാകുന്നില്ല.
  • തല പൊക്കിവയ്ക്കുക.
  • മൂക്കിനകത്ത് അടവുണ്ടാകാതിരിക്കാൻ നേസൽ ഡയലേറ്റർ, നേസൽ സ്പ്രോ, ശ്വസിക്കാൻ സമ്മതിക്കുന്ന സ്ട്രിപ് ഇവ ഉപയോഗിക്കുക.


ഡോ. വിനോദ് മാത്യു മുളമൂട്ടിൽ

(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല.)
മുളമൂട്ടിൽ ദന്തൽ ക്ലിനിക്,പോലീസ് ക്വാർഴ്സ് റോഡ്, ഡിവൈഎസ്പി ഓഫീസിനു സമീപം,തിരുവല്ല. ഫോൺ 9447219903

ഹൃദ്രോഗവും മുൻ കരുതലുകളും

ഹൃദയത്തെ കരുതലോടെ കാത്താൽ ഹൃദ്രോഗവും ഹൃദയാഘാതവും ഒഴിവാക്കാം. ശരീരത്തിലെ എല്ലാ അവയവങ്ങൾക്കും, കോശങ്ങൾക്കും ആവശ്യമായ രക്‌തം പമ്പ് ചെയ്ത് എത്തിക്കുന്ന വളരെ പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. ഹൃദയം തകരാറിലായാൽ അത് ശരീരത്തിന്റെ
പൊതുവായ എല്ലാ പ്രവർത്തനത്തെയും ബാധിക്കുന്നതോടൊപ്പം ജീവൻ നഷ്‌ടപ്പെടാനും കാരണമായേക്കാം.


മുൻകൂട്ടി മനസിലാക്കൂ...

കാരണങ്ങൾ സ്വയം മനസിലാക്കിയാൽ നല്ലൊരു പരിധിവരെ ഹൃദ്രോഗം പ്രതിരോധിക്കാനാകും. ഹൃദയ പേശികൾക്ക് രക്‌തം എത്തിക്കുന്ന ചെറിയ രക്‌തധമനികളിൽ കൊഴുപ്പ് അടിഞ്ഞ് അതിന്റെ വ്യാസം കുറയുകയും ഹൃദയത്തിന് ആവശ്യമായ രക്‌തം കിട്ടാതെ വരികയും ചെയ്യുമ്പോൾ ഹൃദയ പേശികൾക്ക് തകരാർ സംഭവിക്കുന്നു. വർഷങ്ങൾ കഴിയുന്നതോടെ രക്‌തക്കുഴലുകളിൽ രക്‌തം കട്ടപിടിച്ച് ഹൃദയപേശികളിലേക്കുള്ള രക്‌തസഞ്ചാരം പൂർണ്ണമായി നിലച്ച് കോശങ്ങൾ നശിക്കുന്ന മാരകാവസ്‌ഥയാണ് ഹൃദയാഘാതം. പ്രായം കൂടുന്തോറും ഇത് ഉണ്ടാകാനുള്ള സാധ്യതയും കൂടുന്നു.
സ്‌ഥവ്യായാമം ഇല്ലായ്മ, പുകവലി, മാറിയ ജീവിതശൈലി, മാറിയ ഭക്ഷണക്രമം, മാനസിക പിരിമുറുക്കം തുടങ്ങിയവ ഹൃദ്രോഗ സാധ്യത കൂട്ടുന്നു

  • അസാധാരണമായി അനുഭവപ്പെടുന്ന ക്ഷീണം ഹൃദ്രോഗത്തിന്റെയും ഹൃദയാഘാതത്തിന്റെയും ലക്ഷണമാകാം.
  • അപായ ഘടകങ്ങൾ വച്ചുള്ള പലതരം നിർണ്ണയങ്ങളാണ് ഹൃദ്രോഗ സാദ്ധ്യത അനുമാനിക്കാനും, പ്രതിരോധ ചികിത്സ ആസൂത്രണം ചെയ്യുവാനും ഡോക്ടർമാരെ സഹായിക്കുന്നത്.
  • യഥാസമയങ്ങളിൽ ടെസ്റ്റുകൾ ചെയ്ത് രക്‌തത്തിലെ കൊളസ്ട്രോൾ ഘടകങ്ങൾ പരിശോധിച്ച് ചികിത്സ തേടാവുന്നതാണ്. ഈ.സി.ജി, എക്കോ, ടി.എം.ടി എന്നിവയും ഹൃദ്രോഗ നിർണ്ണയത്തിനു സഹായപ്രദമാണ്.


ഹൃദയാഘാതം: ശ്രദ്ധിക്കേണ്ടണ്ട കാര്യങ്ങൾ

ഹൃദയാഘാതം മൂലം സംഭവിക്കുന്ന 50% മരണവും ഹൃദയാഘാതത്തെ തുടർന്നുള്ള ആദ്യ ഒരു മണിക്കൂറിലാണ് നടക്കുന്നത്. ഹൃദയാഘാതം ഉണ്ടായി ഓരോ മിനിറ്റിലും ഹൃദയ പേശിയിലെ കോശങ്ങൾ നശിച്ച് തുടങ്ങുന്നതിനാൽ പേശികളുടെ നാശം എത്രത്തോളം കുറയ്ക്കാമോ അത്രത്തോളം കുറച്ച് രോഗിയെ രക്ഷിക്കുക എന്നതാണ് ആധുനിക ചികിത്സയുടെ പ്രധാന ലക്ഷ്യം. ഹൃദയാഘാതം വന്ന രോഗിയെ എത്രയും പെട്ടെന്ന് അടുത്തുള്ള ഹൃദ്രോഗ ചികിത്സാകേന്ദ്രത്തിൽ എത്തിച്ച് അടിയന്തിര ചികിത്സയും, വേണ്ടിവന്നാൽ ആൻജിയോപ്ലാസ്റ്റിയും ചെയ്യേണ്ടതാണ്.
ഹൃദയാഘാതം ഉണ്ടായിക്കഴിഞ്ഞാൽ ആശുപത്രിയിൽ എത്തിക്കുന്നത് വരെ ഹൃദയ പ്രവർത്തനം നിലനിർത്താൻ പാലിക്കേണ്ട ചില കാര്യങ്ങൾ:

  • ആരും സഹായത്തിനില്ലാത്തപ്പോൾ ഹൃദയാഘാതം ഉണ്ടായാൽ പരമാവധി വായു ഉള്ളിലേക്കെടുത്ത് ചുമയ്ക്കുക.
  • ഹൃദയാഘാതം വന്ന രോഗിയുടെ മുഖത്ത് തണുത്ത വെള്ളം തളിക്കരുത്. ഇത് രോഗാവസ്‌ഥ തീവ്രമാക്കും.
  • ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി സൗകര്യമുള്ള ഹൃദ്രോഗ ചികിത്സാകേന്ദ്രത്തിൽ രോഗിയെ എത്തിക്കുക.
  • രോഗിയുടെ ഇറുകിയ വസ്ത്രങ്ങൾ ഊരുകയോ, അയച്ചിടുകയോ ചെയ്യുക.
  • രോഗിക്ക് ബോധം ഉണ്ടെങ്കിൽ തലയും തോളും തലയിണ കൊണ്ട് താങ്ങി ചാരിയിരുത്തുക.
  • രോഗിയുടെ നാഡിമിടിപ്പും ബി.പി യും പരിശോധിച്ച ശേഷം ഇവ കുറവാണെങ്കിൽ രോഗിയെ നിരപ്പായ പ്രതലത്തിൽ മലർത്തിക്കിടത്തി തലച്ചോറിലേക്കുള്ള രക്‌തയോട്ടം ഉറപ്പാക്കേണ്ടതാണ്.
  • ഹൃദയാഘാതം ഉണ്ടായി ആദ്യ നാലു മണിക്കൂറിൽ കുടിക്കുവാനോ കഴിക്കുവാനോ ഒന്നും നൽകാതിരിക്കുക.
  • രോഗിയുടെ ബോധം നഷ്‌ടപ്പെട്ട് പൾസ് നിലച്ചാൽ സി.പി.ആർ പരിശീലനം ലഭിച്ചവരുണ്ടെങ്കിൽ അത് നൽകിക്കൊണ്ട് ആശുപത്രിയിലേക്ക് എത്രയും പെട്ടെന്ന് എത്തിക്കുക.
  • രോഗിക്ക് പൂർണ്ണ വിശ്രമം നൽകി വീൽചെയറിലോ, കസേരയിലോ, സ്ട്രെച്ചറിലോ മാത്രം രോഗിയെ മാറ്റുക.


ഡോ. പ്രവീൺ എസ്.വി. MD (Med.), DNB (Med.), MNAMS, DM (Card.), DNB (Card.), FNB (Interventional Card.) 
കൺസൾട്ടന്റ് – കാർഡിയോളജി, കിംസ്

അണുബാധ തടയാൻ നാരങ്ങ

നാരങ്ങ... ചൂടുകാലത്തു മനസും ശരീരവും തണുപ്പിക്കുന്ന നാരങ്ങാവെളളത്തിലെ മുഖ്യഘടകം. അച്ചാറിൻറെ രൂപത്തിൽ ഊൺമേശയിലെ സ്‌ഥിര സാന്നിധ്യം. സലാഡ് തുടങ്ങിയ നിരവധി വിഭവങ്ങളിലും നാരങ്ങാനീര് ചേർക്കാറുണ്ട്. വിവിധഭക്ഷണത്തിലൂടെ ശരീരത്തിലുണ്ടാകുന്ന അസിഡിറ്റി ബാലൻസ് ചെയ്യുന്നതിന് നാരങ്ങാനീര് സഹായകം. 

നാരങ്ങയിലെ വിറ്റാമിനുകളും ആൻറി ഓക്സിഡൻറുകളും കരളിനു സംരക്ഷണം നല്കുന്നു. നാരങ്ങയിലെ ചില രാസഘടകങ്ങൾ എൻസൈമുകൾ പുറപ്പെടുവിക്കുന്നതിനെ ഉത്തേജിപ്പിക്കുന്നു. വിഷപദാർഥങ്ങളെ ജലത്തിൽ അലിയുന്ന സ്വഭാവത്തിലുളള വസ്തുക്കളായി മാറ്റുന്നതിനു സഹായിക്കുന്നു. മാലിന്യങ്ങൾ പുറന്തളളുന്നതിനു സഹായകമാകുന്നു.

നാരങ്ങയിലെ വിറ്റാമിൻ സി കരളിൻറെ ഡീ ടോക്സിഫിക്കേഷൻ പ്രവർത്തനങ്ങളിൽ സഹായിയായ glutathione ൻറെ നിർമാണത്തിന് അവശ്യഘടകം. നാരങ്ങാനീരിൽ 20ൽപ്പരം ആൻറി കാൻസർ സംയുക്‌തങ്ങൾ അടങ്ങിയിരിക്കുന്നു. ശരീരത്തിലെ പിഎച്ച് നില ബാലൻസ് ചെയ്തു നിർത്തുന്നതിനും നാരങ്ങ ഫലപ്രദം. നാരങ്ങാവിഭവങ്ങൾ ശീലമാക്കുന്നത് ആരോഗ്യജീവിതത്തിനു ഗുണപ്രദം.

വിറ്റാമിൻ സി ധാരാളം അടങ്ങിയ ഫലമാണു നാരങ്ങ. വിറ്റാമിൻ ബി, കാൽസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, പ്രോട്ടീനുകൾ, കാർബോഹൈഡ്രേറ്റുകൾ എന്നിവയും നാരങ്ങയിൽ ധാരാളം. നാരങ്ങാവെളളം ആരോഗ്യപാനീയം. നാരങ്ങാവെളളം ശീലമാക്കുന്നത് ആരോഗ്യത്തിനു ഗുണകരമാണന്നു ഗവേഷകർ.

ആമാശയത്തിൻറെ ആരോഗ്യത്തിന് ഉത്തമം. നാരങ്ങാനീര് ചൂടുവെളളത്തിൽ ചേർത്തു കഴിക്കുന്നതു ദഹനസംബന്ധമായ പ്രശ്നങ്ങൾക്കു ഫലപ്രദം. രക്‌തശുദ്ധീകരണത്തിനു സഹായകം. നാരങ്ങയുടെ ആൻറി സെപ്റ്റിക് ഗുണം ചർമസംബന്ധമായ അസുഖങ്ങളുടെ ചികിത്സയ്ക്ക്് പ്രയോജനപ്രദം. ചർമത്തിെൻറ കറുപ്പുനിറവും ചുളിവുകളും മാറാൻ സഹായകം. പല്ലുകളുടെ ആരോഗ്യത്തിനു ഗുണപ്രദം. നാരങ്ങയ്ക്ക്് ബാക്ടീരിയയെ പ്രതിരോധിക്കാനുളള ശേഷിയുണ്ട്. തൊണ്ടയിലെ അണുബാധയ്ക്കു പ്രതിവിധിയായും ഉപയോഗിക്കാം

മൂത്രക്കല്ലിനു ഹോമിയോചികിത്സ

സാധാരണയായി ഉഷ്ണകാലത്ത് വർധിച്ചുവരുന്ന ഒരു അസുഖമാണു മൂത്രാശയ കല്ലുകൾ. ഉഷ്ണപ്രദേശങ്ങളിലും ഗൾഫിലും മറ്റും ജോലി ചെയ്യുന്നവരിൽ ശരീരത്തിലെ ജലാംശം കുറയുകയും അമിതമായി വിയർക്കുകയും മൂത്രത്തിന്റെ അളവ് കുറയുകയും മൂത്രത്തിന്റെ കാഠിന്യം കൂടുകയും കല്ലുകൾ രൂപപ്പെടുകയും ചെയ്യുന്നു.

കാരണങ്ങൾ:– മൂത്രക്കല്ലിന് പല കാരണങ്ങൾ ഉണ്ട്. മൂത്രനാളിയിലെ തടസ്സം, മൂത്രാശയസംബന്ധമായ അണുബാധ, മൂത്രം കട്ടികൂടുന്ന അവസ്‌ഥ(അമിത വിയർപ്പ്, ഉഷ്ണകാലാവസ്‌ഥ, വെള്ളം കുടിക്കുന്നത് കുറവാകുക, ഫോസ്ഫേറ്റ്, യൂറിയ, യൂറിക്ക് ആസിഡ് എന്നിവ കൂടുതലുള്ള മൂത്രം), കാൽസ്യം വൈറ്റമിൻ ഗുളികകളുടെ അമിതമായ ഉപയോഗം, കൂടാതെ മൂത്രം കുറയാൻ കാരണമായ മറ്റ് ശാരീരികാസുഖങ്ങൾ, പാരമ്പര്യം എന്നിവ കാരണമാകുന്നു.

സാധാരണയായി കാൽസ്യം കല്ലുകളാണ് അധികമായും കാണാറുള്ളത്. കാൽസ്യം ഫോസ്ഫേറ്റ്, കാൽസ്യം ഓക്സലേറ്റ് എന്നിവ ധാരാളം. പിന്നെ യൂറിക്കാസിഡ്, ക്സാന്റീൻ എന്നിവയും കാണാം.
ലക്ഷണങ്ങൾ:– വേദനതന്നെയാണ് പ്രധാന ലക്ഷണം. തുളച്ചുകയറുന്നതുപോലെയോ പിരിച്ചുകയറ്റുന്നതുപോലെയോ നീറുന്നതോ ആയ വേദന. ഉദരഭാഗത്തുനിന്നും തുടങ്ങി നാഭിയിലേക്കും കാലിലേക്കും ഇറങ്ങുന്ന വേദന. അസഹ്യ വേദനയിൽ ഛർദ്ദിക്കാനോ മലമൂത്രവിസർജ്‌ജനത്തിനോ തോന്നുകയും, നടക്കാനും ഇരിക്കാനും കിടക്കാനും പറ്റാത്ത അവസ്‌ഥയും ചിലരിൽ വേദനയുടെ കാഠിന്യത്താൽ ബോധക്ഷയം വരെ സംഭവിക്കുകയും ചെയ്യുന്നു. വിയർപ്പ്, തലകറക്കം, കൂടെക്കൂടെ മൂത്രം ഒഴിക്കണമെന്ന തോന്നൽ എന്നിവയും ലക്ഷണങ്ങളാണ്. പലരും ഏറ്റവും കഠിന വേദന മൂത്രക്കല്ലിനാൽ ഉണ്ടാകുന്ന വേദനയായിട്ടാണ് പറയാറ്. ഇടയ്ക്ക് ചിലർക്ക് രക്‌തം കലർന്ന മൂത്രം പോകാറുണ്ട്.

പരിശോധന:– പലതരം പരിശോധനകൾ നടത്തി അസുഖം മൂത്രക്കല്ല് തന്നെയാണെന്ന് സ്‌ഥിരീകരിക്കാം.

  1. എക്സ്റേ:–. കെ.യു.ബിയിൽ സാമാന്യം വലിയ കല്ലുകൾ ദൃശ്യമാകും.
  2. ഐ.വി.പി എക്സ്റേ എടുത്താൽ കല്ലും അതുകാരണമായുണ്ടാകുന്ന തടസങ്ങളും കാണാം.
  3. യു.എസ്.ജി. സ്കാനിങ്ങിൽ ക്ലിന്റെ വലുപ്പം, കിഡ്നിയുടെ വലുപ്പം, നീർക്കെട്ടുണ്ടെങ്കിൽ അതും വ്യക്‌തമായി കാണാം.
  4. മൂത്രപരിശോധന:– മൂത്രപരിശോധനയിൽ അണുബാധ, കാൽസ്യം ഫോസ്ഫേറ്റ്, ഓക്സലേറ്റ് എന്നീ ക്രിസ്റ്റലുകൾ കാണാം. പിന്നെ കല്ലിന്റെ ഇളക്കം മൂലമുണ്ടാകുന്ന ഉരച്ചിലിൽ പലർക്കും മൂത്രത്തിൽ ആർ.ബി.സി. കാണാം.


ചികിത്സ:–ഹോമിയോപ്പതി ചികിത്സയിൽ രോഗിയുടെ ശാരീരികവും മാനസികവും വ്യക്‌തിപരവുമായ ലക്ഷണങ്ങൾ പരിഗണിച്ചാണ് മരുന്ന് കണ്ടുപിടിക്കാറ്. വേദനയുടെ സ്വഭാവം– എവിടെ തുടങ്ങി എവിടെവരെ? എന്ത് ചെയ്താൽ വേദനയ്ക്ക് ആശ്വാസം കിട്ടും? കുടെയുള്ള മറ്റു ലക്ഷണങ്ങൾ– വിയർപ്പ്, വേദന എപ്പോൾ (മൂത്രം ഒഴിക്കുന്നതിനു മുമ്പെ, മൂത്രം ഒഴിക്കുമ്പോൾ, മൂത്രം ഒഴിച്ച ശേഷം) മറ്റു ലക്ഷണങ്ങളായ നടുവേദന, ശിഖിരമായി മൂത്രം പോവുക, മൂത്രതടസം, മൂത്രത്തിനുള്ള നിറവ്യത്യാസം, മണം എന്നീ ലക്ഷണങ്ങളും, മാനസിക ലക്ഷണങ്ങളും കണക്കിലെടുത്ത് ഒരു മരുന്ന് തിരഞ്ഞെടുക്കുകയും കൃത്യമായ അളവിൽ നിശ്ചിതകാലം കൊടുക്കുകയും ചെയ്താൽ ഈ അസുഖത്തിൽ നിന്നും പരിപൂർണമുക്‌തി നേടാമെന്ന് നൂറ് കണക്കിന് രോഗികളിലുള്ള അനുഭവ സാക്ഷ്യത്താൽ മനസിലാക്കാൻ പറ്റിയിട്ടുണ്ട്. പല വലുപ്പത്തിൽ പല ഭാഗങ്ങളിലുള്ള കല്ലുകൾ ഇങ്ങനെ ഹോമിയോപ്പതി മരുന്നുകൊണ്ട് സുഖപ്പെടുന്നുണ്ട്. രോഗികളിൽ വീണ്ടും കല്ല് വരാനുള്ള സാധ്യത ഹോമിയോപ്പതിയിൽ വളരെ അപൂർവം. ഹോമിയോപ്പതി വൈദ്യശാസ്ത്രത്തിൽ ചികിത്സ ഇപ്പോൾ പരിപൂർണ തെളിവുകളുടെ അടിസ്‌ഥാനത്തിലാണ്. കാരണം ചികിത്സയ്ക്കു മുമ്പുള്ള മെഡിക്കൽ റിപ്പോർട്ടിൽ ഓരോ അസുഖത്തിന്റെയും തെളിവുകൾ (സ്കാനിംഗിൽ ഇടതു കിഡ്നിയിൽ 5 മില്ലിമീറ്റർ വലുപ്പമുള്ള കല്ല്, കിഡ്നിക്ക് നീർക്കെട്ട്) കൃത്യമായി ഡോക്ടർക്കും, രോഗിക്കും അറിയുന്നതാണ്. അതുകൊണ്ട് ചികിത്സയ്ക്കു ശേഷം ഇത്തരത്തിലുള്ള തെളിവുകൾ മാറിയാലേ രോഗം പരിപൂർണമായി മാറി എന്ന് രോഗിക്ക് ഉറപ്പാക്കാൻ പറ്റൂ.

ഡോ കെ.കെ.ഹരിദാസൻ
ബിഎച്ച്എംഎസ്, പിജിഡിപിസി, സായ്കൃപ, വെങ്ങേരി
കോഴിക്കോട്, ഫോൺ– 9447888371

ഗർഭിണികൾ ശ്രദ്ധിക്കുക...

ഗർഭിണികളെ കൃത്യമായി പരിശോധിക്കുന്നതിലൂടെ പൂർണ്ണ ആരോഗ്യമുള്ള കുഞ്ഞിനേയും ആരോഗ്യവതിയായ അമ്മയേയും നമുക്കു ലഭിക്കുന്നു. ഗർഭകാലം 280 ദിവസമാണ്. മാസമുറ കൃത്യമായി വരുന്നവരിൽ അവസാന മാസമുറ തുടങ്ങിയ തീയതി മുതൽ 9 മാസവും 7 ദിവസവും കൂട്ടിയാൽ പ്രസവത്തീയതി ലഭിക്കും. മാസമുറ വരാതെയായാൽ അധികം താമസിക്കാതെ ഡോക്ടറെ കണ്ട് സാധാരണ ഗർഭം ആണെന്ന് ഉറപ്പ് വരുത്തണം.

ആദ്യ തവണ ഡോക്ടറെ കാണുമ്പോൾ ഗർഭിണിയുടെയും കുടുംബത്തിന്റെയും ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് വിശദമായി അന്വേഷിക്കും. മരുന്നുകൾ കഴിക്കുന്നവർ, പുകവലി, അംഗവൈകല്യം, ബുദ്ധിമാന്ദ്യം, മുതലായവ, തൂക്കം, ഉയരം, ദേഹപരിശോധന, രക്‌തസമ്മർദം, രക്‌തവും മൂത്രവും പരിശോധന എന്നിവയെല്ലാം പ്രധാനപ്പെട്ടതാണ്.

അൾട്രാസൗണ്ട് പരിശോധന ഈ സമയത്ത് ചെയ്യുന്നത് കൃത്യമായ പ്രസവത്തീയതി കണ്ടുപിടിക്കാൻ ഉപകരിക്കും, പ്രത്യേകിച്ച് മാസമുറ ക്രമമായി വരാത്തവർക്കും, അവസാന മാസമുറയുടെ തീയതി അറിയാത്തവർക്കും. മാത്രമല്ല, ഒന്നിലധികം കുഞ്ഞുങ്ങൾ ഗർഭപാത്രത്തിൽ ഉണ്ടോ എന്നും അറിയാൻ സാധിക്കും. ഗർഭപാത്രത്തിലും അണ്ഡാശയത്തിലുമുള്ള മുഴകളും ഈ സമയത്തു മാത്രമേ കൃത്യമായി കാണാൻ പറ്റുകയുള്ളു.
ഭക്ഷണക്രമം
ഓക്കാനവും ഛർദ്ദിയും 70 ശതമാനം സ്ത്രീകളിലും ഈ സമയത്ത് കാണുന്നു. ഡോക്ടർ അതിനുതകുന്ന ആഹാരക്രമം നിർദ്ദേശിക്കും. മാത്രമല്ല, ഗർഭം നിലനിർത്തുന്നതിന് ആവശ്യമായ പ്രൊജസ്റ്ററോൺ എന്ന ഹോർമോൺ കൊണ്ട് കുടലിൽ പല വ്യതിയാനങ്ങളും ഉണ്ടാകും. ഗ്യാസ്, എരിച്ചിൽ, മലബന്ധം തുടങ്ങിയ പ്രശ്നങ്ങളുണ്ടാവും. അതിനാൽ, ഭക്ഷണക്രമത്തിൽ വ്യതിയാനം വേണം. കുറേെൾ ആഹാരം ഇടവിട്ടിടവിട്ട് കഴിക്കുക. ഭക്ഷണത്തിൽ ധാരാളം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക. 810 ഗ്ളാസ് വെള്ളം കുടിക്കുന്നത് നല്ലതാണ്.
ശുചിത്വം, വ്യായാമം
അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നതും രണ്ടു നേരം കുളിക്കുന്നതും ഗർഭകാലത്തുണ്ടാകുന്ന അമിത വിയർപ്പിൽ നിന്ന് മോചനം നൽകും. മൂലയൂട്ടൽ കൊണ്ട് അമ്മയ്ക്കും കുഞ്ഞിനും കിട്ടുന്ന പ്രയോജനവും എങ്ങനെ മുലയൂട്ടാമെന്നും പറഞ്ഞു മനസിലാക്കാം. പങ്കാളിയേയും ഗർഭകാല ശുശ്രൂഷയിലും പ്രസവവേദനയിലും പങ്കാളിയാക്കുക.
പ്രശ്നങ്ങളില്ലാത്ത ഗർഭമാണെങ്കിൽ വ്യായാമം ചെയ്യുന്നതു കൊണ്ട് പല പ്രയോജനങ്ങളുമുണ്ട്. വ്യായാമം ഛർദ്ദി, നടുവേദന, മസിൽ ഉരുണ്ടു കൂടുക, രക്‌തസമ്മർദ്ദം, ഡയബറ്റിസ് ഇവ കുറയ്ക്കുന്നു. വ്യായാമം ചെയ്യുന്നതിലൂടെ സിസേറിയന്റെ തോതു കുറയ്ക്കാൻ പറ്റുന്നു. മാത്രമല്ല പ്രസവവേദനയെ മന:സാന്നിധ്യത്തോടെ അഭിമുഖീകരിക്കാനും സാധിക്കുന്നു.
പരിശോധനകൾ
ജനിതക തകരാറുകൾ കണ്ടുപിടിക്കാനായി 11-13 ആഴ്ചയിൽ അൾട്രാസൗണ്ട് സ്കാനും പ്രത്യേക രക്‌ത പരിശോധനയും ആവശ്യമാണ്. ടെറ്റനസ് അണു ബാധയുണ്ടാകാതിരിക്കാൻ 2 കുത്തിവയ്പ്പുകൾ 46 ആഴ്ച അകലത്തിൽ എടുക്കണം. സാധാരണ ഗർഭം 7 മാസം വരെ മാസത്തിൽ ഒരു പ്രാവശ്യവും 9 മാസം വരെ രണ്ടാഴ്ചയിൽ ഒരിക്കലും അവസാന മാസം ആഴ്ചയിലൊരിക്കലും ഡോക്ടറെ കാണണം.
ഗർഭധാരണത്തിന് ഒരു മാസം മുൻപ് തുടങ്ങുന്ന ഫോളിക് ആസിഡ് എന്ന വൈറ്റമിൻ ആദ്യത്തെ 12 ആഴ്ച വരെ കഴിക്കുക. ടിഎസ്എച്ച് എന്ന തൈറോയിഡ് ഹോർമോണിന്റെ അളവ് ആദ്യത്തെ 12 ആഴ്ച രണ്ടിനും അതിനു ശേഷം മൂന്നിനും കുറവായിരിക്കാൻ ശ്രദ്ധിക്കണം. കുഞ്ഞിന്റെ ബുദ്ധിവികാസത്തിന് ഇതു പ്രധാനമാണ്. 16 ആഴ്ചയാകുമ്പോൾ ഓക്കാനവും ഛർദ്ദിയും നിൽക്കുന്നു. ആ സമയത്ത് അയൺ, കാത്സ്യം, വൈറ്റമിൻ ഗുളികകൾ തുടങ്ങാം.
18– 20 ആഴ്ചയിലാണ് അംഗവൈകല്യങ്ങൾ ഉണ്ടോ എന്നറിയാനുള്ള സ്കാൻ ചെയ്യുന്നത്. കുഞ്ഞിന് ഗുരുതരമായ അംഗവൈകല്യങ്ങൾ ഉണ്ടെങ്കിൽ പോലും 20 ആഴ്ച കഴിഞ്ഞാൽ ഗർഭച്ഛിദ്രം അനുവദനീയമല്ല. ഈ സമയത്ത് കുഞ്ഞിന്റെ ചലനങ്ങൾ അമ്മയ്ക്ക് മനസ്സിലായി തുടങ്ങും. പ്രസവകാലത്ത് 10-12 കിലോഗ്രാം ഭാരം അമ്മയ്ക്കു കൂടുന്നു.
പ്രമേഹം
24 ആഴ്ചയാകുമ്പോൾ ഗർഭസമയത്തുണ്ടാകുന്ന ഡയബറ്റിസ് ഉണ്ടോ എന്നറിയാനുള്ള പരിശോധന ഗ്ളൂക്കോസ് കുടിച്ചശേഷം ചെയ്യുന്നു. രക്‌തത്തിൽ ഗ്ളൂക്കോസിന്റെ അളവു കൂടിയാൽ ആഹാരക്രമീകരണം, വ്യായാമം ഇവ മൂലം ഗ്ളൂക്കോസിന്റെ അളവ് കുറഞ്ഞില്ലെങ്കിൽ മാത്രം ഇൻസുലിൻ എടുക്കേണ്ടിവരും. അങ്ങനെ ചെയ്തില്ലെങ്കിൽ കുഞ്ഞിന് പല പ്രശ്നങ്ങളും ഉണ്ടാകും. ഇതിൽ പ്രധാനപ്പെട്ടവ കുഞ്ഞിന്റെ അമിത ശരീര വളർച്ച, ജനനശേഷമുള്ള ശ്വാസതടസ്സം, ഫിറ്റ്സ്, മഞ്ഞപ്പിത്തം എന്നിവയാണ്.
രക്‌തഗ്രൂപ്പ്
അമ്മയുടെ രക്‌തഗ്രൂപ്പ് ഝമ ൽഫ ഉം അച്ഛൻ ഝമ+ൽഫ ഉം ആണെങ്കിൽ ഗർഭം 28 ആഴ്ച ആകുമ്പോൾ കുഞ്ഞിന് മഞ്ഞപ്പിത്തവും മറ്റ് അനുബന്ധപ്രശ്നങ്ങളും ഉണ്ടാകാതിരിക്കാൻ അമ്മയ്ക്ക ആന്റി ഡി ഇമ്മ്യൂണോഗ്ളോബുലിൻ ഇൻജക്ഷൻ എടുക്കണം അടുത്ത ഡോസ് ജനിച്ച കുഞ്ഞ് ഝമ+ൽഫ ആണെങ്കിൽ പ്രസവം കഴിഞ്ഞ് 72 മണിക്കൂറിനകം എടുക്കണം.

ശ്രദ്ധിക്കേണ്ടത്

28 ആഴ്ച കഴിഞ്ഞാണ് കൂടുതൽ സങ്കീർണ്ണമായ പ്രശ്നങ്ങൾ ഉടലെടുക്കുന്നത്. അമിത രക്‌തസമ്മർദ്ദം, ഡയബറ്റിസ്, കുഞ്ഞിന്റെ വളർച്ചക്കുറവ് മുതലായവ കാണപ്പെടുന്നു. ഈ സമയത്ത് രണ്ടാഴ്ചയിൽ ഒരിക്കൽ ഡോക്ടറെ കണ്ട് എല്ലാം ശരിയായ നിലയിലാണെന്ന് ഉറപ്പുവരുത്തണം. എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ വളരെ നേരത്തെ പരിഹരിക്കാനാകും. ഈ സമയത്ത് കുഞ്ഞിന്റെ വളർച്ച അറിയാനുള്ള സ്കാൻ ചെയ്യുന്നത് നല്ലതായിരിക്കും.

ഗർഭകാലത്തുണ്ടാകുന്ന ചില ലക്ഷണങ്ങൾ ശ്രദ്ധിക്കണം. അവയെപ്പറ്റി ഗർഭിണിയെ പറഞ്ഞു മനസ്സിലാക്കേണ്ടതും ഡോക്ടറെ ഉടൻ സമീപിക്കേണ്ടതുമാണ്. തലവേദന, വയറിന്റെ മുകൾഭാഗത്ത് വലതുവശത്തായുണ്ടാകുന്ന വേദന, കാഴ്ച കുറയൽ, ഛർദ്ദി, പനി, അടിവയർ വേദന, രക്‌തസ്രാവം, വെള്ളം പൊട്ടിപോവുക, വിട്ടുവിട്ടുള്ള അടിവയർ വേദന ഇവയാണ് ലക്ഷണങ്ങൾ. പ്രശ്നങ്ങളൊന്നും ഇല്ലാത്ത ഗർഭത്തിൽ പ്രസവവേദന സ്വാഭാവികമായി വന്നില്ലെങ്കിൽ തീയതി കഴിയുന്നതു വരെ കാത്തിരിക്കുക. സിസേറിയന്റെ തോത് ഇതു മൂലം കുറയ്ക്കാനാകും. നാളിനും മുഹൂർത്തിനും വേണ്ടി ഡോക്ടറെ ബുദ്ധിമുട്ടിക്കാതിരുക്കുക. സമയമാകുമ്പോൾ കുഞ്ഞ് താനെ പുറത്ത്വരും. ആരോഗ്യമുള്ള കുഞ്ഞിനും അമ്മയ്ക്കും വേണ്ടിയാണെല്ലോ 10 മാസം പ്രയത്നിച്ചതും.

ഡോ. ഗിരിജ ഗുരുദാസ്
സീനിയർ കൺസൾട്ടന്റ്, കിംസ് ആശുപത്രി, തിരുവനന്തപുരം

കണ്ണിലെ മർദം കൂടിയാൽ

 

 

 

 

 

 

 

കണ്ണിലെ മർദം വർധിക്കുന്നതുമൂലമുണ്ടാകുന്ന രോഗമാണ് ഗ്ലോക്കോമ. ഇതു ക്രമേണ കണ്ണിലെ ഒപ്റ്റിക് ഞരമ്പിനെ തകരാറിലാക്കുന്നു. കാഴ്ചയിൽ മങ്ങൽ അനുഭവപ്പെടുന്നു. ക്രമേണ ഇത് അന്ധതയിലേക്കു നയിക്കുന്നു. കാഴ്ചയുടെ സിഗ്നലുകളെ തലച്ചോറിലേക്ക് അയയ്ക്കുന്നത് ഒപ്റ്റിക് ഞരമ്പു വഴിയാണ്. ഗ്ലോക്കോമ ചികിത്സിക്കാതെ അവഗണിക്കുന്നത് അപകടമാണ്. അതുപോലെതന്നെ

അനിയന്ത്രിതമായ ഗ്ലോക്കോമയും. 
ലക്ഷണങ്ങൾ
കാഴ്ചശക്‌തിയുടെ നിൾബ്ദ കൊലയാളിയെന്നാണ് ഗ്ലോക്കോമ അറിയപ്പെടുന്നത്. സാധാരണയായി വേദന അനുഭവപ്പെടാറില്ല. കാഴ്ചശക്‌തിയിൽ കാര്യമായ കുറവുണ്ടാകുമ്പോഴാണ് പലപ്പോഴം അസുഖം തിരിച്ചറിയുന്നത്. എന്നാൽ ഗ്ലോക്കോമ തീവ്രമാകുമ്പോൾ മറ്റു ചില ലക്ഷണങ്ങൾ പ്രകടമാകും.

  • കാഴ്്ചയിൽ മങ്ങൾ
  • ലൈറ്റിനു ചുറ്റും വലയമുളളതായി അനുഭവപ്പെടുക.
  • തീവ്രമായ കണ്ണുവേദന
  • തലചുറ്റൽ
  • ഛർദ്ദി
  • കണ്ണു ചുവക്കുക

ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ തന്നെ നേത്രരോഗവിദഗ്ധന്റെ ഉപദേശം തേടാവുന്നതാണ്. പൂർണമായ കാഴ്ചക്കുറവിലേക്കു നീങ്ങുന്നതൊഴിവാക്കാൻ ഇതുപകരിക്കും.

രോഗനിർണയം
1. ടോണോമീറ്റർ ഉപയോഗിച്ചുളള പരിശോധന– സാധാരണ നേത്രപരിശോധനകളിൽ ടോണോമീറ്റർ ഉപയോഗിച്ചാണ് കണ്ണിനുളളിലെ മർദ്ദം (intra ocular pressure IOP) പരിശോധിക്കുന്നത്്. ഉയർന്ന IOP സൂചിപ്പിക്കുന്നത് കണ്ണിനുളളിലെ അക്വസ് ഹ്യൂമർ ദ്രവത്തിന്റെ അളവിലുളള തകരാറാണ്. അക്വസ് ദ്രവത്തിന്റെ അളവു ക്രമാതീതമായി വർധിക്കാനും തീരെ കുറയാനുൂം സാധ്യതയുണ്ട്്്. സാധാരണഗതിയിൽ 12 22 mm/ Hg ആണ് കണ്ണിനുളളിലെ നോർമൽ മർദ്ദം. IOP യുടെ അളവ് 22 ൽ കൂടുതലാണെങ്കിൽ ഗ്ലോക്കോമ ലക്ഷണങ്ങൾക്കു സാധ്യത ഏറെയാണ്. ഈ അവസ്‌ഥയാണ് ഓകുലാർ ഹൈപ്പർടെൻഷൻ എന്നറിയപ്പെടുന്നത്.
2. സ്കാനിംഗ് ലേസർ പൊളാരിമെട്രി
3. ഒപ്റ്റിക്കൽ കൊഹറൻസ് ടോമോഗ്രഫി
4. കോൺഫോക്കൽ സ്കാനിംഗ് ലേസർ ഓഫ്താൽമനോസ്കോപി
5. വിഷ്വൽ ഫീൽഡ് ടെസ്റ്റിംഗ്
ചികിത്സ
രോഗത്തിന്റെ തീവ്രതയനുസരിച്ചാണ് ചികിത്സ നിർണയിക്കുന്നത്. ഐ ഡ്രോപ്സ് ഒഴിച്ചും മരുന്നുകൾ കഴിച്ചും കണ്ണിലെ മർദ്ദം കുറയ്ക്കുന്ന ചികിത്സാരീതിയാണ് പ്രാഥമികമായി സ്വീകരിച്ചുവരുന്നത്്. ഗ്ലോക്കോമ വന്നാൽ സാധാരണയായി വേദന അനുഭവപ്പെടാറില്ലാത്തതിനാൽ രോഗികൾ കണ്ണിൽ മരുന്നൊഴിക്കുന്നതിൽ വേണ്ടത്ര നിഷ്ഠ പുലർത്താറില്ല. ഇതൊഴിവാക്കണം. ഇക്കാര്യത്തിൽ ശ്രദ്ധ കാട്ടിയില്ലെങ്കിൽ പൂർണ അന്ധതയാവും ഫലം. മറ്റു ചികിത്സാരീതികൾ ചുവടെ.

  1. ഗ്ലോക്കോമ സർജറി
  2. ലേസർ ചികിത്സ
  3. മരുന്നുകൾ ഉപയോഗിച്ചുളള ചികിത്സ

ഇവരിൽ ഗ്ലോക്കോമ സാധ്യത ഏറെ

  1. 60 വയസിനു മുകളിലുളളവരിൽ ഗ്ലോക്കോമയ്ക്കുളള സാധ്യത ഏറെയാണ്.
  2. പ്രമേഹം, ഉയർന്ന രക്‌തസമ്മർദം, ഹൃദയരോഗങ്ങൾ, ഹൈപ്പോ തൈറോയ്ഡിസം എന്നിവയുളളവരിൽ ഗ്ലോക്കോമയ്ക്കുളള സാധ്യത വർധിക്കും.
  3. പാരമ്പര്യഘടകങ്ങൾ
  4. റെറ്റിന കണ്ണിൽ നിന്നു വേർപെടുന്ന അവസ്‌ഥ, കണ്ണിലുണ്ടാകുന്ന മുഴകൾ, ഹ്രസ്വദൃഷ്‌ടി എന്നിവയുളളവരിൽ ഗ്ലോക്കോമയ്ക്കുളള സാധ്യത വർധിക്കും.
  5. കോർട്ടിക്കോ സ്റ്റിറോയ്ഡ് ഐ ഡ്രോപ്സ് ദീർഘനാൾ ഉപയോഗിക്കുന്നവരിൽ ഗ്ലോക്കോമയ്ക്കുളള സാധ്യതയുണ്ടെന്നു വിദഗ്ധർ.

ശ്രദ്ധിക്കുക

  1. ജീവിതശൈലിയിൽ കാര്യമായ മാറ്റം വരുത്തുക.രക്‌തസമ്മർദം കുറയ്ക്കുന്നതിന് ഇതു സഹായിക്കും രക്‌തസമ്മർദം കുറയ്ക്കുന്നതു വഴി കണ്ണിലെ മർദ്ദവും കുറയ്ക്കാം. ശരീരത്തിലെ ഇൻസുലിന്റെ അളവു നിയന്ത്രിക്കുക. പഞ്ചസാരയും ധാന്യങ്ങളും ഉപയോഗിക്കുന്നതിൽ നിയന്ത്രണം പാലിക്കുക. ഇൻസുലിൻ കൂടുകയാണെങ്കിൽ സ്വാഭാവികമായും രക്‌തസമ്മർദം വർധിക്കും.
  2. വ്യായാമം ശീലമാക്കുക. വ്യായാമം ചെയ്യുന്നതിലൂടെ ഇൻസുലിന്റെ അളവു നിയന്ത്രിക്കാം.
  3. ഒമേഗ 3 ഫാറ്റായ ഡിഎച്ച്എ അടങ്ങിയ ഭക്ഷണം കഴിക്കുക.
  4. പച്ച നിറമുളള ഇലക്കറികൾ, ചീര, മുട്ടയുടെ മഞ്ഞക്കരു എന്നിവ ആഹാരത്തിലുൾപ്പെടുത്തുക
  5. വറുത്ത ചിക്കൻ, എണ്ണയിൽ പൊരിച്ച പലഹാരങ്ങൾ എന്നിവ കഴിക്കുന്നതിൽ നിയന്ത്രണം പാലിക്കുക.
  6. കായികവിനോദങ്ങളിൽ ഏർപ്പെടുമ്പോൾ കണ്ണിനു മുറിവുണ്ടാകാതെ ശ്രദ്ധിക്കുക.

വായ്നാറ്റം ഒഴിവാക്കാൻ പല വഴികൾ

വായ്നാറ്റത്തിന്റെ മറ്റു ചില കാരണങ്ങൾ
മെഡിക്കൽ
പ്രമേഹം: പ്രമേഹരോഗികളിൽ ഇൻസുലിന്റെ അളവ് വളരെയധികം കുറയുകയും തന്മൂലം ശരീരത്തിലെ പഞ്ചസാര കൊഴുപ്പ് രൂപത്തിൽ ശേഖരിക്കപ്പെടുകയും ചെയ്യുന്നു. ഈ കൊഴുപ്പ് വിഘടിച്ച് കീറ്റോൺസിനെ ഉത്പാദിപ്പിക്കുന്നു. അവ ധാരാളം അളവിൽ ഉദ്പാദിപ്പിക്കപ്പെടുന്നത് ശരീരത്തിൽ വിഷാംശം ഉണ്ടാക്കുകയും അസഹ്യമായ ദുർഗന്ധത്തിനു കാരണമാകുകയും ചെയ്യുന്നു.



ആമാശയവും അന്നനാളവും സംബന്ധിച്ചുള്ള രോഗങ്ങൾ: 
ഗ്യാസ്ട്രൈറ്റിസ്, കുടൽവ്രണം, കാൻസർ.
ചെവി, മൂക്ക്, തൊണ്ട എന്നിവയ്ക്കുണ്ടാകുന്ന ടോൺസിലൈറ്റിസ് അഥവാ തൊണ്ടമുള്ള്, സൈനസൈറ്റിസ്, തൊണ്ടവീക്കം, മൂക്കിലെ ദശവളർച്ച.
ശ്വാസകോശത്തിനെ സംബന്ധിച്ച – ക്ഷയരോഗം, 
ബ്രോങ്കൈറ്റിസ്, ശ്വാസകോശവീക്കം.
വൃക്കരോഗങ്ങൾ.
ഉദരരോഗങ്ങൾ: മലബന്ധം, അൾസർ, ദഹനസംബന്ധമായ പ്രശ്നങ്ങൾ.
അനീമിയ.

നോൺമെഡിക്കൽ

വായ് തുറന്നുറങ്ങുന്ന ശീലം.
ഡെന്റൽ അപ്ലയൻസസ്: ദന്തനിരയൊപ്പിക്കാൻ ഇടുന്ന കമ്പികളുടെ ഇടയിൽ ഭക്ഷണപദാർഥങ്ങൾ അടിയുകയും ദുർഗന്ധം വമിക്കുകയും ചെയ്യുന്നു.
പുകവലി, പുകയില ഉത്പന്നങ്ങളുടെ ഉപയോഗം.
അസഹ്യമായ മദ്യപാനം.

4. കൺസ്യൂമബിൾസ്

ഉള്ളി, വെളുത്തുള്ളി തുടങ്ങിയവ.
മീൻ, ചീസ്, കോഫി മുതലായവ.
ഇവയ്ക്കു പുറമേ സ്വാഭാവികമായി വിശപ്പിന്റെ ആധിക്യത്തിലും വാർധക്യത്തിലും ശൈശവകാലത്ത് കുട്ടികളിലും ഗർഭിണിയായിരിക്കുമ്പോഴും വായ്നാറ്റം അനുഭവപ്പെടാം.

രോഗനിർണയം

ഹാലിറ്റോസിസ് ഒരു വ്യക്‌തിക്ക് സ്വന്തമായോ അല്ലെങ്കിൽ വീട്ടുകാരുടെയോ കൂട്ടുകാരുടെയോ സഹായത്തോടെയോ കണ്ടുപിടിക്കാവുന്നതാണ്. ഇന്ന് ദന്താരോഗ്യ രംഗത്ത് വായ്നാറ്റം ശാസ്ത്രീയമായി നിർണയിക്കാൻ നിരവധി മാർഗങ്ങൾ നിലവിലുണ്ട്.

  1. ഹാലിമീറ്റർ (Halimeter )
  2. സ്പൂൺ ടെസ്റ്റ് (Spoon test)
  3. സലൈവ ഓഡർ ടെസ്റ്റ് (Saliva odor test)
  4. ഗ്യാസ് ക്രൊമാറ്റോഗ്രഫി (Gas chromatography)
  5. ഓർഗാനോസെപ്റ്റിക് ഓഡർ ടെസ്റ്റ് (Organoceptic odor test)
  6. BANA test
  7. മെഡിക്കൽ ചരിത്രം (Medical history)

പ്രതിവിധി
വായ്നാറ്റം ചികിത്സിച്ചിട്ടില്ലെങ്കിൽ അത് തുടർന്ന് മോണരോഗം വരുന്നതിനും ദന്തക്ഷയം കൂട്ടുന്നതിനും കാരണമാകുന്നു. വായിൽ പല രോഗങ്ങൾ കൂടുന്നതിനും ബാക്ടീരിയയുടെ അളവ് കൂടുന്നതിനും വായ്നാറ്റം സാഹചര്യമൊരുക്കുന്നു.

  1. ഒരു ദന്തഡോക്ടറെ സമീപി്ച് വായ്നാറ്റത്തിന്റെ കാരണങ്ങൾ കണ്ടുപിടിച്ച് ചികിത്സിക്കുകയാണ് ആദ്യമായി ചെയ്യേണ്ടത്.
  2. ഫ്ളൂറൈഡ് അടങ്ങിയ ടൂത്ത്പേസ്റ്റ് ഉപയോഗിച്ച് ദിവസവും പല്ലുകൾ ബ്രഷ് ചെയ്യുക.
  3. ഭക്ഷണശേഷം പല്ലുകൾ ബ്രഷ് ചെയ്യുക.
  4. എല്ലാ ദിവസവും നാവ് ടങ് സ്ക്രാപ്പർ ഉപയോഗിച്ചോ ടൂത്ത്ബ്രഷിന്റെ പിറകുവശം വച്ചോ വൃത്തിയാക്കുക. എന്നാൽ അമിതമായ ടങ് സ്ക്രാപ്പർ ഉപയോഗം രുചി അറിയാനുള്ള മുകുളങ്ങളെ ഇല്ലാതാക്കുന്നു.
  5. ഭക്ഷണശേഷം വായ് നന്നായി കഴുകുകയും വിരലുകൾകൊണ്ട് പല്ലിനെയും മോണയെയും മസാജ് ചെയ്യുന്നതും നല്ലതാണ്.
  6. രണ്ടോ മൂന്നോ മാസങ്ങൾക്കു ശേഷം പഴയ ടൂത്ത്ബ്രഷ് മാറ്റി പുതിയത് ഉപയോഗിക്കണം.
  7. പല്ലുകളുടെ ഇടയിലുള്ള അഴുക്ക് കളയാൻ പതിവായി ഡെന്റൽ ഫ്ളോസ്, ഇന്റർ ഡെന്റൽ ബ്രഷ് തുടങ്ങിയവ ഉപയോഗിക്കുക.
  8. രാത്രി ഉറങ്ങുന്നതിനു മുൻപ് പല്ലുസെറ്റ് ഊരിവയ്ക്കുക. വീണ്ടും രാവിലെ വായിൽ വയ്ക്കുന്നതിനു മുൻപ് നന്നായി വൃത്തിയാക്കണം.
  9. വർഷത്തിൽ രണ്ടുപ്രാവശ്യമെങ്കിലും ഡെന്റിസ്റ്റിനെ കണ്ട് വായ് പരിശോധിപ്പിക്കുകയും ക്ലീനിംഗ് ചെയ്യുകയും വേണം.
  10. പുകവലി, പുകയില ഉത്പന്നങ്ങൾ, മദ്യപാനം എന്നിവ ഉപേക്ഷിക്കുക.
  11. വായ് എപ്പോഴും നനവുള്ളതായിരിക്കാൻ ധാരാളം വെള്ളം കുടിക്കുക. ഷുഗർഫ്രീ ച്യൂയിംഗം ചവയ്ക്കുന്നത് ഉമിനീർ കൂടുതലുണ്ടാകാൻ സഹായിക്കും.
  12. അസഹ്യമായ വായ്നാറ്റം ഉള്ളവർ ഭക്ഷണത്തിൽ ഉള്ളി, വെളുത്തുള്ളി തുടങ്ങിയവ ഒഴിവാക്കുക.
  13. വായ്നാറ്റത്തിനു കാരണം മോണരോഗമാണെങ്കിൽ പേരയ്ക്ക കഴിക്കുന്നത് പ്രയോജനകരം. പേരയ്ക്കായിൽ അടങ്ങിയിരിക്കുന്ന ഓക്സലേറ്റ്, ടാനിക് ആസിഡ്, കാൽസ്യം, മഗ്നീഷ്യം തുടങ്ങിയവ മോണയ്ക്ക് ബലം നൽകുന്നു. കൂടാതെ മോണരോഗം കുറയ്ക്കുന്നു.
  14. ഡോക്ടറുടെ നിർദേശപ്രകാരം മൗത്ത്വാഷ് ഉപയോഗിക്കുക.

ഹാലിറ്റോസിസ് പലരുടെയും ജീവിതത്തിൽ ഒരു വില്ലനായി തീരാറുണ്ട്. മറ്റുള്ളവരോടു സംസാരിക്കാനും ഇടപെടാനുമുള്ള ആത്മവിശ്വാസം നഷ്ടപ്പെടുകയും സമൂഹത്തിൽ ഒറ്റപ്പെടാനും ഇടയാകുന്നു. ഇതുമൂലമുള്ള നിരാശയും പരാജയഭീതിയും അവരെ ജീവിതത്തിൽ പിന്നോട്ട് വലിക്കുന്നു. പരിഹരിക്കാൻ കഴിയാവുന്ന ഒരു പ്രശ്നമാണ് ഹാലിറ്റോസിസ് എന്നുള്ളത് ഇത്തരക്കാർക്ക് ആശ്വാസപ്രദമാണ്. ശരിയായ രീതിയിലുള്ള വായ ശുചിത്വം കൊണ്ടും ഒരു ഡെന്റിസ്റ്റിന്റെ സഹായത്തോടെയും വായ്ക്കുള്ളിലെ കാരണങ്ങൾകൊണ്ടുണ്ടാകുന്ന വായ്നാറ്റത്തെ പൂർണമായും മാറ്റാവുന്നതാണ്.

ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല.)
മുളമൂട്ടിൽ ദന്തൽ ക്ലിനിക്, പോലീസ് ക്വാർട്ടേഴ്സ് റോഡ്, ഡിവൈഎസ്പി ഓഫീസിനു സമീപം,
തിരുവല്ല. ഫോൺ– 9447219903

പ്രമേഹം: പ്രമഹപാരമ്പര്യം അവഗണിക്കരുത്

പാരമ്പര്യമായി പ്രമേഹസാധ്യതയുള്ളവർ ആഹാരക്രമത്തിൽ ഏറെ ശ്രദ്ധിക്കണം. മൂന്നു നേരമായാണ് സാധാരണയായി നാം പ്രധാനമായും ആഹാരം കഴിക്കാറുള്ളത്. ആകെ വേണ്ട ഊർജത്തിന്റെ 25 ശതമാനം രാവിലെ, 30–33 ശതമാനം വരെ ഉച്ചയ്ക്കും രാത്രിയും. ബാക്കിയുള്ളത് ഇടനേരങ്ങളിലുള്ള ലഘുഭക്ഷണമായി കഴിക്കാം. സാധാരണ ഒരാൾ കഴിക്കുന്ന അന്നജത്തിന്റെ പകുതി മാത്രമേ പ്രമേഹ പാരമ്പര്യമുള്ളവർ കഴിക്കാവൂ. പ്രത്യേകിച്ചും ചോറ്, കിഴങ്ങുവർഗങ്ങൾ തുടങ്ങി അന്നജം കൂടുതലുള്ള ആഹാരം നിയന്ത്രിക്കണം.

അച്ഛനും അമ്മയ്ക്കും പ്രമേഹമുണ്ടെങ്കിൽ

അച്ഛനും അമ്മയ്ക്കും പ്രമേഹമുണ്ടെങ്കിൽ മക്കൾക്കും രോഗസാധ്യതയുണ്ട്. അമിതഭാരം, അരക്കെട്ടിന്റെ ചുറ്റളവ് കൂടുക എന്നിവയും പ്രമേഹസാധ്യത വർധിപ്പിക്കുന്നു. അങ്ങനെയുള്ളവർ ആഹാരക്രമത്തിൽ ശ്രദ്ധിച്ച് തൂക്കം ആരോഗ്യകരമായ 
തോതിൽ നിലനിർത്തണം. 

വയറു കൂടിയാൽ പ്രമേഹസാധ്യതയേറും

പ്രായത്തിനും ഉയരത്തിനും അനുസരിച്ചുളള ശരീരഭാരം നിലനിർത്തണം. ഒപ്പം അരക്കെട്ടിന്റെ വണ്ണം നിയന്ത്രിതമാക്കണം. abdomen obesity (കുടവയർ) പ്രമേഹ സാധ്യത വർധിപ്പിക്കും. അരക്കെട്ടിന്റെ ചുറ്റളവ്(നാഭിയുടെ തൊട്ടു മുകളിൽ വച്ചാണ് അളവ് എടുക്കേണ്ടത്) പുരുഷന്മാർക്കു 90 സെന്റിമീറ്ററിലും സ്ത്രീകൾക്കു 80 സെന്റിമീറ്ററിലും കൂടാൻ പാടില്ല. വയറു കൂടിയാൽ പ്രമേഹസാധ്യതയേറും.

കൊഴുപ്പടങ്ങിയ വിഭവങ്ങൾ, മധുരപലഹാരങ്ങൾ, ബീഫ്, പന്നിയിറച്ചി തുടങ്ങിയ കൊഴുപ്പു കൂടുതലുളള മാംസം എന്നിവ അമിതമായി കഴിക്കുന്നതും വണ്ണം വയ്ക്കുന്നതിന് ഇടയാക്കുന്നു. ഇവയുടെ ഉപയോഗത്തിൽ കാര്യമായ നിയന്ത്രണം ആവശ്യമാണ്. ഒഴിവാക്കുന്നതും ഉത്തമം. രോഗപ്രതിരോധശേഷി കൂടാൻ സഹായകമായി പച്ചക്കറികൾ ആഹാരക്രമത്തിൽ കൂടുതലായി ഉൾപ്പെടുത്തണം.

മധുരത്തിൽ നിയന്ത്രണം അനിവാര്യം

കൊഴുപ്പു കൂടുതലുളള ഭക്ഷണം അമിതമായി കഴിക്കുന്നതാണ് വണ്ണം കൂടുന്നതിന് ഇടയാക്കുന്നത്. മധുരപലഹാരങ്ങളോട് അമിതഭ്രമം ഉള്ളവർ അതു നിയന്ത്രിക്കണം. പ്രമേഹം ഇല്ലാത്ത ഒരാൾ മധുരം ഉപേക്ഷിക്കണം എന്നു പറയുന്നില്ല, പക്ഷേ, മധുരപലഹാരങ്ങളുടെ ഉപയോഗത്തിൽ നിയന്ത്രണം അനിവാര്യം. ഒരു വിഭവവും പൂർണമായി ഒഴിവാക്കിക്കൊണ്ടുളള നിയന്ത്രണം പാടില്ല. ഒരു ദിവസം ശരീരത്തിന് ആവശ്യമായ ഊർജം ലഭിക്കുന്നതിനു വേണ്ട അളവിൽ മാത്രം എല്ലാം മിതമായി കഴിക്കാം.

ജ്യൂസ് വിൽപ്പനക്കാരുടെ ശ്രദ്ധയ്ക്ക്

ശീതളപാനീയങ്ങൾക്ക് ഏറെ ചെലവുള്ള കാലമാണിത്. വേനൽച്ചൂട് ഏറിയതോടെ ശരീരം തണുപ്പിക്കാൻ ധാരാളം പേർ ജ്യൂസ് കടകളെ ആശ്രയിക്കുന്നുണ്ട്. എന്നാൽ ചിലയിടങ്ങളിലെ ജ്യൂസ് കഴിച്ചശേഷം ഭക്ഷ്യവിഷബാധയുണ്ടാകുന്നതായി പരാതികൾ ഉയർന്ന പശ്ചാത്തലത്തിൽ ജ്യൂസ് കടകൾ നടത്തുന്നവർ ചില നിബന്ധനകൾ പാലിക്കണമെന്ന് സംസ്‌ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണർ നിർദേശിച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ ലൈസൻസ്/രജിസ്ട്രേഷൻ ഉളള സ്‌ഥാപനത്തിനു മാത്രമേ ജ്യൂസ് വിൽക്കാൻ അനുവാദമുളളൂ. ഇതു സംബന്ധിച്ച രേഖ സ്‌ഥാപനത്തിൽ എല്ലാവർക്കും കാണാവുന്ന സ്‌ഥലത്തു പ്രദർശിപ്പിക്കണം. ഗുണനിലവാരമില്ലാത്ത വെളളവും ഐസും കാലാവധി കഴിഞ്ഞ പാലും മറ്റും ഉപയോഗിച്ച് ജ്യൂസ് ഉണ്ടാക്കി വിൽപ്പന നടത്തുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. 

വെള്ളം അടച്ചു സൂക്ഷിക്കാം

ജ്യൂസ് കടകളിൽ ഉപയോഗിക്കുന്ന വെളളം, ഐസ് എന്നിവ നിശ്ചിത ഗുണനിലവാരമുളളതും സുരക്ഷിതവും ആയിരിക്കണം. ജ്യൂസുകളിൽ ഉപയോഗിക്കുന്ന ഐസ് ഉൾപ്പെടെയുളള ഭക്ഷ്യ ഉത്പന്നങ്ങൾ ഭക്ഷ്യസുരക്ഷാ ലൈസൻസ്/രജിസ്ട്രേഷൻ ഉളള സ്‌ഥാപനത്തിൽ നിന്നു മാത്രമേ വാങ്ങാവൂ. അവയുടെ ബില്ലുകൾ സൂക്ഷിക്കണം. നിയമാനുസരണം ലേബൽ പതിച്ച ഭക്ഷ്യ ഉത്പന്നങ്ങൾ മാത്രം വാങ്ങുക. അതു സംബന്ധിച്ച തീയതി, സാധനം വിറ്റ ആളിന്റെ/സ്‌ഥാപനത്തിന്റെ പേര്, അളവ്, വില എന്നിവ രജിസ്റ്ററിൽ എഴുതി സൂക്ഷിക്കണം. ശുദ്ധമായ സ്രോതസിൽ നിന്നായിരിക്കണം ജ്യൂസ് തയാറാക്കുന്നതിനു വെളളം ശേഖരിക്കേണ്ടത്. ഇത് ആറു മാസത്തിലൊരിക്കൽ വകുപ്പ് അംഗീകരിച്ച ഏതെങ്കിലും അനലിറ്റിക്കൽ ലാബുകളിൽ പരിശോധിച്ച് ശുദ്ധമാണെന്ന് ഉറപ്പാക്കി റിപ്പോർട്ട് കടയിൽ സൂക്ഷിക്കണം. വെളളം ഉൾപ്പെടെ സ്‌ഥാപനത്തിൽ സൂക്ഷിക്കുന്ന ഭക്ഷ്യവസ്തുക്കളെല്ലാം കൃത്യമായ അടപ്പുളള ഫുഡ് ഗ്രേഡ് പാത്രങ്ങളിൽ സൂക്ഷിക്കണം. ഇത് എല്ലായ്പ്പോഴും അടച്ചുസൂക്ഷിക്കണം. 

കീടബാധയുള്ള പഴങ്ങൾ വേണ്ട

പഴകിയതോ കേടായതോ പൂപ്പൽ വന്നതോ ആയ പഴങ്ങൾ ജ്യൂസിന് ഉപയോഗിക്കരുത്. കീടബാധയേറ്റ പഴങ്ങളും നട്സും ജ്യൂസിൽ ഉപയോഗിക്കരുത്. ജ്യൂസിനായി വാങ്ങുന്ന പഴങ്ങൾ നന്നായി കഴുകി ഫ്രിഡ്ജിൽ സൂക്ഷിക്കണം. ഐസ് സൂക്ഷിക്കുന്നതിനു തെർമോകോൾ ഉപയോഗിക്കരുത്. ഫ്രീസറിലോ വൃത്തിയുള്ള പാത്രങ്ങളിലോ ഐസ് ബോക്സിലോ അടച്ചു സൂക്ഷിക്കേണ്ടതാണ്. മുറിച്ച പഴങ്ങളും ജ്യൂസും അധികനേരം ഫ്രീസറിൽ വയ്ക്കരുത്; അടപ്പുളള ഫുഡ് ഗ്രേഡ് പാത്രങ്ങളിൽ വയ്ക്കണം. ആ ഫ്രീസറിൽ മറ്റൊന്നും സൂക്ഷിക്കാൻ പാടില്ല. 

കാലാവധി കഴിഞ്ഞ പാൽ ഫ്രീസറിൽ സൂക്ഷിച്ച് ഉപയോഗിക്കരുത്

പാക്കറ്റ് പാൽ ഫ്രീസറിൽ വച്ച് കട്ടിയാക്കി കാലാവധി കഴിഞ്ഞും ജ്യൂസുണ്ടാക്കാൻ ഉപയോഗിക്കരുത്. വകുപ്പ് നിരോധിച്ചിട്ടുളളതും നിലവാരം കുറഞ്ഞതുമായ പാൽ ഉപയോഗിക്കരുത്. ജോലിക്കാരുടെ മെഡിക്കൽ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് സ്‌ഥാപനത്തിൽ സൂക്ഷിക്കണം. അവർക്കു മികച്ച ശുചിത്വശീലങ്ങൾ ഉണ്ടായിരിക്കണം.ചർമരോഗം ഉളളവരെയും പകർച്ചവ്യാധി ഉളളവരെയും ജോലിക്ക് നിർത്തരുത്. സ്‌ഥാപനത്തിന്റെ ഉൾവശവും പരിസരവും മാലിന്യങ്ങളില്ലാത്തതും വൃത്തിയുളളതും ആയിരിക്കണം. ജ്യൂസ് ഉണ്ടാക്കാനുപയോഗിക്കുന്ന ഉപകരണങ്ങളും പരിസരവും വൃത്തിയുളളതായിരിക്കണം. വൃത്തിയുളള കത്തി ഉപയോഗിച്ചുവേണം പഴങ്ങൾ മുറിക്കാൻ. സ്‌ഥാപനത്തിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ അടപ്പുളള പാത്രങ്ങളിൽ ശേഖരിച്ചുവച്ച് കൃത്യസമയത്ത് നീക്കംചെയ്യണം

വൃത്തിയുള്ള മിക്സി, ജ്യൂസർ...

മലിനജലം പരിസര മലിനീകരണമുണ്ടാകാതെ നീക്കം ചെയ്യണം. ജ്യൂസ് ഉണ്ടാക്കാനുപയോഗിക്കുന്ന മിക്സി, ജ്യൂസർ തുടങ്ങിയവ വൃത്തിയായി സൂക്ഷിക്കണം. ഓരോ ഉപയോഗത്തിനുശേഷവും ബൗളും ബ്ലേഡും ഉൾപ്പെടെ കഴുകി വൃത്തിയാക്കേണ്ടതുമാണ്. റഫ്രിജറേറ്റർ, ഫ്രീസർ എന്നിവ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കണം. ഈ വിവരങ്ങൾ ഒരു ചാർട്ട് രൂപത്തിൽ ഫ്രിഡ്ജിൽ പ്രദർശിപ്പിക്കണം. പല്ലി, പാറ്റ മറ്റു ക്ഷുദ്രജീവികൾ എന്നിവ കയറാത്തവിധം അടച്ചുറപ്പുളളതായിരിക്കണം സ്‌ഥാപനം. എല്ലാ ഭക്ഷ്യവസ്തുക്കളും അടച്ചുസൂക്ഷിക്കണം. 

ജ്യൂസ് ഉണ്ടാക്കുന്ന സ്‌ഥലം സ്റ്റെയിൻലെസ് സ്റ്റീൽ, മാർബിൾ തുടങ്ങിയ ജലം ആഗിരണം ചെയ്യാത്ത വസ്തുക്കൾ ഉപയോഗിച്ചു നിർമിച്ചതായിരിക്കണം. 

വകുപ്പു പരിശോധനയിൽ ഈ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്‌ഥാപനങ്ങൾക്കെതിരേ നിയമനടപടി സ്വീകരിക്കുന്നതാണെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർ വകുപ്പ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ വ്യക്‌തമാക്കിയിട്ടുണ്ട്. 

കടപ്പാട്: ഭക്ഷ്യസുരക്ഷാ വകുപ്പ്

ജീവിതം തകർക്കുന്ന മദ്യാസക്‌തി

മദ്യപാനം മനസും ശരീരവും തളർത്തുന്നു. ശരീരത്തിലെ എല്ലാ അവയവങ്ങളെയും മദ്യാസക്‌തി ദോഷകരമായി ബാധിക്കുന്നു. അമിതമദ്യപാനം തകരാറിലാക്കുന്ന ചില അവയവങ്ങളും ശരീരവ്യവസ്‌ഥകളും ശാരീരികപ്രവർത്തനങ്ങളും...

  1. രക്‌തവും പ്രതിരോധ വ്യവസ്‌ഥയും
  2. എല്ലുകളും പേശികളും
  3. തലച്ചോറും നാഡീവ്യവസ്‌ഥയും
  4. സ്തനങ്ങൾ
  5. കണ്ണുകൾ
  6. ഹൃദയവും രക്‌തസമ്മർദവും
  7. കുടലുകൾ
  8. വൃക്കകളും ഫ്ളൂയിഡ് സംതുലനവും
  9. കരൾ
  10. ശ്വാസകോശം
  11. മാനസിക ആരോഗ്യം
  12. വായ, തൊണ്ട
  13. പാൻക്രിയാസും പഞ്ചസാരയുടെ ദഹനവും
  14. പുരുഷന്മാരുടെയും സ്ത്രീകളുടെയും ലൈംഗിക– പ്രത്യുത്പാദന വ്യവസ്‌ഥകൾ
  15. ചർമവും കൊഴുപ്പും
  16. ആമാശയ വ്യവസ്‌ഥ


മദ്യാസക്‌തി വ്യക്‌തിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പലവിധത്തിൽ ദോഷകരമായി സ്വാധീനിക്കുന്നു. ചില അവസരങ്ങളിൽ കടുത്ത മദ്യാസക്‌തി വ്യക്‌തിയുടെ മരണത്തിനു തന്നെ ഇടയാക്കുന്നു. ഇതു നേരിട്ടോ പരോക്ഷമായോ സംഭവിക്കാം. മദ്യപാനം കാൻസർ ഉൾപ്പെടെയുളള നിരവധി കടുത്ത രോഗങ്ങളുടെ അടിമകളാക്കുന്നു. ചില ഘട്ടങ്ങളിൽ ചിലതരം കാൻസറുകൾ മരണകാരണമായേക്കാം.

ആകസ്മികമായി സംഭവിക്കുന്ന അപകടങ്ങളാണ് മദ്യപാനികളെ കാത്തിരിക്കുന്ന മറ്റൊരു ദുരന്തമേഖല. മദ്യപിച്ചു ലക്കുകെട്ടു വഴിയിൽ വീണുനാകുന്ന അപകടങ്ങൾ, മദ്യലഹരിയിൽ കെട്ടിടങ്ങൾക്കു മേൽ നിന്നു കാൽവഴുതി വീണുനാകുന്ന അപകടങ്ങൾ, മദ്യപിച്ചു കാൽവഴുതി ജലാശയങ്ങളിൽ വീണുനാകുന്ന അപകടങ്ങൾ, മദ്യപിച്ചു വാഹനമോടിക്കുന്നതുമൂലമുനാകുന്ന അപകടങ്ങൾ... ഈ ലിസ്റ്റ് അവസാനിക്കുന്നില്ല. 

മദ്യപാനികൾ പലപ്പോഴും ബോധം നശിച്ച് അക്രമപ്രവൃത്തികളിൽ ഏർപ്പെടാറുന്. ഇതു ചിലപ്പോൾ മരണത്തിൽ കലാശിച്ചേക്കാം. മറ്റു ചിലരിൽ കടുത്ത മദ്യാസക്‌തി ആത്മഹത്യക്കു വഴിതെളിക്കുന്നു. പ്രത്യക്ഷമായോ പരോക്ഷമായോ മദ്യാസക്‌തി വ്യക്‌തിജീവിതവും സാമൂഹികജീവിതവും തകർക്കുന്നു. ഈ അടുത്തകാലത്തെ പല അക്രമസംഭവങ്ങളും ഈ നിരീക്ഷണം ശക്‌തമാണെന്ന് അടിവരയിടുന്നു.

കടുത്ത മദ്യാസക്‌തി രക്‌തത്തിൽ നിരവധി അസ്വാഭാവിക മാറ്റങ്ങൾക്ക് ഇടയാക്കുന്നു. ശരീരമാകമാനം ഓക്സിജനെത്തിക്കുന്ന രക്‌തത്തിലെ ഹീമോഗ്ലോബിൻ എന്ന ഘടകത്തിന്റെ തോതു കുറയുന്നതിനു കാരണമാകുന്നു. ഇതാണ് വിളർച്ച അഥവാ അനീമിയ. ചിലപ്പോൾ ബ്ലീഡിംഗ്
(അനിയന്ത്രിത രക്‌തസ്രാവം)തടയുന്നതിനു സഹായിക്കുന്ന രക്‌തത്തിലെ ഘടകമായ പ്ലേറ്റ്ലെറ്റുകളുടെ തോതിലും കാര്യമായ കുറവുനാകുന്നു. കടുത്ത മദ്യാസക്‌തിയുളളവരിൽ രോഗപ്രതിരോധ സംവിധാനം തന്നെ കാലക്രമത്തിൽ തകരാറിലാകുന്നു. അണുബാധകൾക്കെതിരേ പൊരുതുന്ന രക്‌തത്തിലെ വെളുത്ത രക്‌താണുക്കളെ വരെ കടുത്ത മദ്യാസക്‌തി ദോഷകരമായി ബാധിക്കുന്നു. ക്രമേണ ബാക്ടീരിയ, വൈറസ് തുടങ്ങിയ രോഗകാരികളായ അണുക്കളോടു പൊരുതിനില്ക്കാനാകാതെ ശരീരം വിവിധ രോഗങ്ങൾക്ക് അടിപ്പെടുന്നു.

കടുത്ത കുടിയന്മാരെ തേടി ഇനിയുമുന് രോഗങ്ങളുടെ നീനനിര. വർഷങ്ങളോളം അമിതമായി കുടിക്കുന്നവരുടെ രോഗപ്രതിരോധശക്‌തി നഷ്‌ടമാകുന്നു. സർജറി, പൊളളലുകൾ, പരിക്ക് എന്നിവയെത്തുടർന്ന് അണുബാധയ്ക്കുളള സാധ്യത ഇവർക്കു കൂടുതലാണ്. ശ്വാസകോശ അണുബാധ, നീർവീക്കം എന്നിവയെത്തുടർന്നുനാകുന്ന ന്യുമോണിയ, ഹെപ്പറ്റൈറ്റിസ് സി അണുബാധ, മെനിഞ്ജൈറ്റിസ്, ക്ഷയം എന്നീ മാരകരോഗങ്ങളും കടുത്ത കുടിയന്മാരെ തേടിവരാം.

കടപ്പാട് : ദീപിക

അവസാനം പരിഷ്കരിച്ചത് : 7/5/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate