অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആരോഗ്യരംഗത്തെ വിവരങ്ങള്‍

പ്രഥമ ശുശ്രൂഷ

ഫസ്റ്റ് എയിഡ് അഥവാ പ്രഥമ ശുഷ്രൂഷ എന്നത് പെട്ടെന്ന് ഒരു അസുഖമോ, അപകടമോ വരൂമ്പോള്‍ നല്‍കേണ്ട ശുശ്രൂഷയാണ് എന്ന് ഒറ്റ വാക്കില്‍ പറയാം. പ്രഥമ ശുശ്രൂഷ നല്‍കാന്‍ ഡോക്ടര്‍ തന്നെ വേണമെന്നില്ല. പ്രഥമ ശുശ്രൂഷയില്‍ പരിശീലനം നേടിയ ആര്‍ക്കും ചെയ്യാവുന്നതേ ഉള്ളൂ ഇത്. വിദേശ രാജ്യങ്ങളില്‍ എല്ലാം സാധാരണ ജനങ്ങള്‍ക്കും പ്രഥമ ശുശ്രൂഷയില്‍ പരിശീലനം നല്‍കാറുണ്ട്. എന്നാല്‍ നമ്മുടെ നാട്ടില്‍ ഫസ്റ്റ്  എയിഡ് എന്നു പറയുമ്പോള്‍ പെട്ടെന്ന് മനസ്സില്‍ വരുന്ന ചിത്രം ബസിലും മറ്റും കാണുന്ന ഒരു ബോക്സാണ്. പ്രഥമ ശുശ്രൂഷ വളരെ പ്രധാനപ്പെട്ടതാണ്. ശരിയായ പ്രഥമ ശുശ്രൂഷ നല്‍കുന്നത് വഴി അപകടത്തില്‍ പെട്ടിരിക്കുന്ന ഒരാളുടെ ജീവന്‍ ഒരു പരിധി വരെ രക്ഷിക്കാന്‍ സാധിക്കുന്നു.

ലക്ഷ്യങ്ങള്‍

ഫസ്റ്റ്  എയിഡിന്റെ ലക്ഷ്യങ്ങളെ പ്രധാനമായും മൂന്നായി തിരിക്കാം.

ജീവന്‍ രക്ഷിക്കുക:
ഫസ്റ്റ് എയിഡിന്റെ പ്രധാന ലക്ഷ്യം ഒരാളുടെ ജീവന്‍ രക്ഷിക്കുക എന്നതാണ്. ഇങ്ങനെ ഫസ്റ്റ്  എയിഡ് നല്‍കുന്നത് വഴി പെട്ടെന്നുണ്ടാവുന്ന ഒരു അസുഖത്തില്‍ നിന്നോ അപകടത്തില്‍ നിന്നോ രോഗിയെ രക്ഷിക്കാന്‍ സാധിക്കുന്നു.

കൂടുതല്‍ അപകടം വരാതെ നോക്കുക.

അസുഖം ഭേദമാവാനുള്ള നടപടികള്‍ നോക്കുക

അത്യാഹിതം സംഭവിക്കുമ്പോള്‍ എന്തൊക്കെ ചെയ്യണം എന്നതിനെ കുറിച്ച് ഫസ്റ്റ്  എയിഡ് നിര്‍ദ്ദേശിക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്. ഇവ ഫസ്റ്റ്  എയിഡിന്റെ എബിസി (Airway, Breathing, Circulation) എന്നറിയപ്പെടുന്നു. ഇതില്‍ ആദ്യം ശ്വാസമൊക്കെ സാധാരണ ഗതിയിലാണോ എന്ന് നോക്കലാണ് ചെയ്യുന്നത്. കാരണം ശ്വാസ തടസ്സം ഉണ്ടാവുക എന്നുള്ളത് ജീവന് ഭീഷണിയായിട്ടുള്ള അവസ്ഥയാണ്. അതു കൊണ്ട് ശ്വാസത്തിന് എന്തെങ്കിലും പ്രശ്നം തോന്നുകയാണെങ്കില്‍ ഫസ്റ്റ്  എയിഡില്‍ പ്രാവീണ്യമുള്ള ആള്‍ കൃത്രിമ ശ്വാസം നല്‍കലാണ് അടുത്ത പടി.

ഓരോ അത്യാഹിത ഘട്ടങ്ങള്‍ വരുമ്പോളും നല്‍കേണ്ട ഫസ്റ്റ്  എയിഡുകളില്‍ വ്യത്യാസമുണ്ട്. അവയില്‍ ചിലത് ഇവിടെ സൂചിപ്പിക്കുന്നു.

മൃഗങ്ങളില്‍ നിന്നുള്ള ആക്രമണം

വളര്‍ത്തോമനകളായ പട്ടിയില്‍ നിന്നോ പൂച്ചയില്‍ നിന്നോ ആണ് അധികവും കടിയും മാന്തും ഏല്‍ക്കുന്നത്. പൂച്ചയുടെ കടിയില്‍ നിന്നാണ് അണു ബാധ ഏല്‍ക്കാനുള്ള സാദ്ധ്യത കൂടുതല്‍ എന്നാണെങ്കിലും, പട്ടിയുടെ കടിയാണ് അധികവും ഏല്‍ക്കേണ്ടി വരുന്നത്. എന്നാല്‍ ഗ്രാമ പ്രദേശങ്ങളിലും മറ്റും കുരങ്ങുകളുടെയും മറ്റ് വന്യ മൃഗങ്ങളുടെയും ആക്രമണങ്ങള്‍ ഉണ്ടായേക്കാം. അത്തരം ആക്രമണങ്ങള്‍ ഉണ്ടാവുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

1. ചെറിയ മുറിവുകള്‍ക്ക്-
വെള്ളവും സോപ്പും ഉപയോഗിച്ച് മുറിവ് നന്നായി കഴുകുക. അണു ബാധ ഉണ്ടാവുന്നത് തടയുന്നതിന് വേണ്ടി ബാന്‍ഡേജ് കൊണ്ട് മുറിവ് കെട്ടി വെക്കുക.

2. ആഴത്തിലുള്ള മുറിവുകള്‍ക്ക്-
മൃഗങ്ങളില്‍ നിന്ന് എന്തെങ്കിലും ആഴത്തിലുള്ള മുറിവ് സംഭവിക്കുകയും, രക്തം കുറേ വാര്‍ന്നു പോവുകയും ഒക്കെ ചെയ്യുന്ന ഒരു അവസ്ഥ ഉണ്ടാവുകയാണെങ്കില്‍ വൃത്തിയുള്ള ഒരു ഉണങ്ങിയ തുണി ഉപയോഗിച്ച് നല്ല ശക്തിയോടെ മുറിവില്‍ അമര്‍ത്തുക. കൂടുതല്‍ രക്തം വാര്‍ന്നു പോവുന്നത് തടയുന്നതിന് വേണ്ടിയാണിത്. എന്നിട്ട് എത്രയും പെട്ടെന്ന് ഡോക്ടറെ കാണണം.

3. അതു പോലെ മുറിവില്‍ എന്തെങ്കിലും ചുവപ്പു നിറം കാണുകയോ, നീര് കാണുകയോ, ശക്തമായ വേദന അനുഭവപ്പെടുകയോ, എന്തെങ്കിലും വേദന അനുഭവപ്പെടുകയോ ഒക്കെ ചെയ്താല്‍ എത്രയും പെട്ടെന്ന് ഡോക്ടറെ കാണണം.
4. പേവിഷ ബാധ ഏറ്റിട്ടുണ്ട് എന്ന് സംശയം തോന്നിയാലും ഡോക്ടറെ പെട്ടെന്ന് കാണണം.

പൊള്ളല്‍

പൊള്ളലിനു നല്‍കുന്ന ഫസ്റ്റ് എയിഡ് രണ്ടു തരത്തില്‍ ഉണ്ട്. ചെറിയ പൊള്ളലുകള്‍ക്ക് നല്‍കുന്ന ഫസ്റ്റ്  എയിഡും, വലിയ പൊള്ളലുകള്‍ക്ക് നല്‍കുന്ന ഫസ്റ്റ്  എയിഡും.

ചെറിയ പൊള്ളലുകള്‍ക്ക് നല്‍കുന്ന ഫസ്റ്റ് എയിഡ്

  1. പൊള്ളല്‍ തണുപ്പിക്കാന്‍ നോക്കുക. വേദന ഒന്നു കുറയുന്നത് വരെ മുറിവിലൂടെ വെള്ളമൊഴിക്കുക. ഇങ്ങനെ വെള്ളമൊഴിച്ച് തണുപ്പിക്കുന്നത് വഴി മുറിവേറ്റ ഭാഗം പൊള്ളച്ച് വരാതെ ഇരിക്കുന്നു. പൊള്ളിയിരിക്കുന്ന ഭാഗത്ത് ഒരിക്കലും ഐസ് വെക്കരുത്.
  2. പൊള്ളിയിരിക്കുന്ന ഭാഗത്ത് ബാന്‍ഡേജ് മാത്രം ഉപയോഗിച്ച് അത്ര മുറുക്കമില്ലാതെ കെട്ടുക. മുറുക്കി കെട്ടിയാല്‍ കാറ്റ് അധികം കിട്ടാത്ത അവസ്ഥ ഉണ്ടാവുന്നു. ഇങ്ങനെ ബാന്‍ഡേജ് കെട്ടുന്നത് വഴി പൊള്ളലേറ്റ ഭാഗത്ത് കാറ്റ് അധികം തട്ടാതെ ഇരിക്കുന്നു. വേദന കുറയുന്നതിനും ഇത് സഹായിക്കുന്നു.
  3. ഏതെങ്കിലും വേദന സംഹാരി കഴിക്കുക. എല്ലാ മരുന്നു കടകളിലും ഇത് ലഭിക്കുന്നു. എന്നാല്‍ ആസ്പിരിന്‍ പോലെയുള്ള ഗുളികകള്‍ കുട്ടികള്‍ക്കും, കൌമാര പ്രായക്കാര്‍ക്കും കൊടുക്കാതിരിക്കുക.
  4. പൊള്ളലേല്‍ക്കുമ്പോള്‍ ഉണ്ടാവുന്ന കുമിളകള്‍ പൊട്ടിക്കാതിരിക്കുക. കാരണം ഇത് അണു ബാധയുണ്ടാവുന്നതിന് കാരണമാകുന്നു.

വലിയ പൊള്ളലുകള്‍

വലിയ പൊള്ളലുകള്‍ ഉണ്ടായാല്‍ എത്രയും പെട്ടെന്ന് വൈദ്യ സഹായം ആവശ്യപ്പെടുക. വൈദ്യ സഹായം ലഭിക്കുന്നത് വരെ ചെയ്യേണ്ട കാര്യങ്ങള്‍

  1. പൊള്ളലേറ്റ വസ്ത്രം മാറ്റരുത്. പൊള്ളലേല്‍ക്കാന്‍ ഇടയാകുന്ന സാഹചര്യങ്ങളില്‍ നിന്നും, സിഗരറ്റ് പോലുള്ളവയില്‍ നിന്നും, ചൂടില്‍ നിന്നും എല്ലാം മാറ്റി നിര്‍ത്തുക
  2. വലിയ പൊള്ളലുകളാണെങ്കില്‍ ഒരു കാരണവശാലും വെള്ളം ഉപയോഗിക്കരുത്. കാരണം ഇങ്ങനെ ചെയ്യുന്നത് ഷോക്കുണ്ടാക്കാന്‍ കാരണമാകുന്നു.
  3. പൊള്ളലേറ്റ ആള്‍ക്ക് ജീവന്‍ ഉണ്ട് എന്നുറപ്പു വരുത്തുക. നെഞ്ചിടിപ്പും, ശ്വാസ ഗതിയും, ചലനങ്ങളും എല്ലാം സാധാരണ നിലയില്‍ അല്ലേ എന്നുറപ്പു വരുത്തുക.
  4. വൃത്തിയായ ഒരു ബാന്‍ഡേജ് ഉപയോഗിച്ച് പൊള്ളലേറ്റ ഭാഗം മറച്ചു വെക്കുക. ബാന്‍ഡേജ് ഇല്ലെങ്കില്‍ വൃത്തിയുള്ള നനഞ്ഞ തുണിയോ ടവ്വലോ ഉപയോഗിക്കാം.

വിഷ ബാധ

എങ്ങനെയെങ്കിലും ഒരാള്‍ക്ക് വിഷ ബാധയേറ്റിട്ടുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ഡോക്ടറെ കാണണം. വൈദ്യ സഹായം ലഭിക്കുന്നത് വരെ ചെയ്യേണ്ട കാര്യങ്ങള്‍

  1. ഒരാളിപ്പോള്‍ വിഷ വാതകങ്ങളായ കാര്‍ബണ്‍ മോണോക്സൈഡ് പോലുള്ളവ ഏല്‍ക്കേണ്ടി വന്നാല്‍, നല്ല ശുദ്ധമായ കാറ്റു കിട്ടുന്ന സ്ഥലത്ത് കൊണ്ടു പോവുക
  2. ഒരാളുടെ വസ്ത്രത്തിലോ, ചര്‍മ്മത്തിലോ, കണ്ണിലോ വിഷം എങ്ങനെയെങ്കിലും വീണാല്‍ വസ്ത്രം ഉടനടി മാറ്റുക. ചര്‍മ്മമോ, കൈയ്യോ നല്ല തണുത്ത വെള്ളത്തില്‍ കഴുകുക. ഇത് വിഷത്തിന്റെ അവശേഷിപ്പുകള്‍ നീക്കം ചെയ്യുന്നതിന് സഹായിക്കുന്നു.
  3. ഒരാള്‍ വിഷം കഴിച്ചിട്ടുണ്ടെങ്കില്‍, ഛര്‍ദ്ദിപ്പിക്ക്ാന്‍ ശ്രമിക്കണം. വയറില്‍ നിന്നും വിഷത്തിന്റെ അംശങ്ങളെ നീക്കം ചെയ്യുന്നതിന് വേണ്ടിയാണിത്. എത്രയും പെട്ടെന്ന് ഡോക്ടറെ കാണുകയും വേണം

ഫസ്റ്റ് എയിഡില്‍ ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങള്‍

വീട്ടില്‍ ഒരു ഫസ്റ്റ്  എയിഡ് കിറ്റ് ഉണ്ട് എന്നുറപ്പു വരുത്തുക. ഇതില്‍ അത്യാവശ്യ മരുന്നുകളും ബാന്‍ഡേജും എല്ലാം കരുതണം

ഫസ്റ്റ്  എയിഡ് കിറ്റും, എല്ലാ മരുന്നുകളും കുട്ടികള്‍ക്ക് എടുക്കാന്‍ പാകത്തില്‍ വെക്കരുത്.

ഫസ്റ്റ്  എയിഡ് നല്‍കാന്‍ പോവുന്നതിന് മുമ്പ് നിങ്ങളെ ശ്രദ്ധിക്കാനും മറക്കരുത്. ആവശ്യമുള്ള അവസരങ്ങളില്‍ കൈയ്യില്‍ ഗ്ളൌസിടാന്‍ ശ്രദ്ധിക്കണം. നിങ്ങളും വൃത്തിയായി ഇരിക്കുക. ഇല്ലെങ്കില്‍ നിങ്ങളില്‍ നിന്നും അണുബാധയേറ്റേക്കാം.

രോഗിയുടെ പള്‍സും, രക്തയോട്ടവും ഒക്കെ സാധാരണ നിലയിലാണോ എന്നുറപ്പു വരുത്തുക. രക്തസ്രാവമോ, വിഷം ഉള്ളില്‍ ചെല്ലുകയോ ഒക്കെ ചെയ്തിട്ടുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് പ്രവര്‍ത്തിക്കണം. കാരണം ഓരോ നിമിഷവും വിലപ്പെട്ടതാണ്.

ഡോക്ടറെ വിളിക്കുമ്പോള്‍ തന്നെ രോഗിയുടെ അവസ്ഥ പറയുക. ഡോക്ടര്‍ അഥവാ ആമ്പുലന്‍സ് വരുന്നത് വരെ എന്തൊക്കെ ചെയ്യണം എന്ന് ചോദിച്ച് മനസ്സിലാക്കുക

മനസ്സ് ശാന്തമാക്കി വെക്കുക. രോഗിക്ക് മാനസിക പിന്തുണ നല്‍കുക

പൊണ്ണത്തടി

പൊണ്ണത്തടിയുള്ളവര്‍ സൂക്ഷിക്കുക.  ശരീര സാന്ദ്രതാ സൂചികയില്‍ ബി എം ഐ തടിയിലെ ചേരുവ 30.0ല്‍ കൂടുതലുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്, ഇത്തരക്കാര്‍ക്ക് രക്തസമ്മര്‍ദ്ദം ഉണ്ടാകാന്‍ കൂടുതല്‍ സാധ്യതകളുണ്ട്.  ഇത് 18.5 ആണെങ്കില്‍ ആവശ്യത്തേക്കാള്‍ കുറവ് ശരീരഭാരമായിട്ടാണ് കരുതുന്നത്.  എന്നാല്‍ ബി.എം.ഐ. 18.5 മുതല്‍ 24.9 വരെ നോര്‍മല്‍ തൂക്കമാണ്. 25 - 34.9 അപകടമേഖലയിലാകുന്നു. ഹൃദയാഘാതം, പ്രമേഹം, അമിത പിരിമുറുക്കം എന്നിവ ഇത്തരക്കാര്‍ക്കുണ്ടാകുന്നത് സ്വാഭാവികമാണ്.  40 ഇഞ്ച് അരവണ്ണമുള്ള പുരുഷന്മാര്‍ക്കും 35 ഇഞ്ച് അരവണ്ണമുള്ള സ്ത്രീകള്‍ക്കും പൊണ്ണത്തടിയനുബന്ധ പ്രശ്നങ്ങള്‍ അപകടകരമാകാനുള്ള ഇടയുണ്ട്.  30 ല്‍ കൂടുതല്‍ ബി.എം.ഐ യുള്ളവര്‍ പൊണ്ണത്തടി വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.  40 ല്‍ കൂടുതല്‍ ബി എം ഐ യുള്ളവര്‍ അപകടകരമായ സ്ഥിതിയിലുള്ളവരുടെ വിഭാഗത്തിലാണ്. ജാഗ്രത വേണമെന്ന് ചുരുക്കം.

ഉപ്പ് : (Sodium Choloride)
ഉപ്പില്‍ കൂടുതലുള്ള സോഡിയം, ദ്രാവകത്തെ വലിച്ചെടുക്കുക വഴി, ദ്രാവകക്കുറവുണ്ടാകും. ഇത് രക്തവാഹിനികുഴലുകളില്‍ സമ്മര്‍ദ്ദമുണ്ടാക്കുകയും അമിത രക്തസമ്മര്‍ദ്ദത്തിന് കാരണമാകുകയും ചെയ്യുന്നു. അമിത രക്തസമ്മര്‍ദ്ദക്കാരില്‍ 60 ശതമാനത്തിനും ഉപ്പിന്റെ ഉപയോഗം ഒഴിവാക്കിയാല്‍ രക്തസമ്മര്‍ദ്ദം കുറയുന്നതായി കാണാം.
അമിത മദ്യപാനം :
ദീര്‍ഘകാലമായുള്ള അമിത മദ്യപാനം രക്തസമ്മര്‍ദ്ദത്തിന് ഇടം നല്‍കുന്നു. ഹൃദയത്തിനും ഹൃദയരക്തക്കുഴലുകളിലും മദ്യപാനം സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുമ്പോള്‍ ഹൃദയത്തിനെന്നപ്പോലെ ഇത് വൃക്കകളേയും പ്രതികൂലമായി ബാധിക്കും.
നിഷ്ക്രിയത്വം:
വ്യായാമം രക്തസമ്മര്‍ദ്ദത്തിന് ഉത്തമമായ മരുന്നാണ്.  ജീവിതശൈലിയിലുള്ള മാറ്റം കായിക അദ്ധ്വാനമില്ലാത്ത സ്ഥിതി സൃഷ്ടിക്കുമ്പോള്‍ രക്തസമ്മര്‍ദ്ദം കടന്നുവരാന്‍ മടികാണിക്കാറില്ല; കായിക അദ്ധ്വാനം ആവശ്യമില്ലാത്ത ഐ ടി മേഖലകളില്‍ ശരീരഭാരം വര്‍ദ്ധിക്കുന്നതോടൊപ്പം രക്തസമ്മര്‍ദ്ദമെന്ന വില്ലന്‍ ശരീരത്തിലേക്ക് കടക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നു. 30 ശതമാനം പേര്‍ക്കും രക്തസമ്മര്‍ദ്ദം ഉണ്ടാകുന്നത്/ഒരു രോഗമായി മാറുന്നത് കായിക അദ്ധ്വാനമോ, വ്യായാമമോ ഇല്ലാത്തതുകൊണ്ടാണ്.

പുകവലി:
5 മുതല്‍ 10 എം എം എച്ച് ജി വരെ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതാണ് സിഗററ്റ് വലി. ദിവസത്തില്‍ വലിക്കുന്ന ആദ്യ സിഗററ്റു മുതല്‍ ഈ വ്യത്യാസം കാണാനാകുന്നു. പതിവായി ധാരാളം സിഗററ്റുകള്‍ വലിച്ചു തള്ളുന്നവരില്‍ പുകവലിക്കാരല്ലാത്തവരേക്കാള്‍ കുറവ് രക്തസമ്മര്‍ദ്ദ അളവാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.  ഇത് ചിലപ്പോള്‍ പുകവലിയുമായി ബന്ധപ്പെട്ട് ശരീരഭാരം കുറഞ്ഞതുമൂലമാകാണെന്നാണ് അനുമാനം, എന്നാല്‍ പുകവലി എന്തു വിലകൊടുത്തും നിര്‍ത്തുന്നതാണ് നല്ലതെന്ന് വിദഗ്ദര്‍ പറയുന്നു, പ്രത്യേകിച്ച് അതീവ വര്‍ദ്ധിത രക്തസമ്മര്‍ദ്ദമുള്ളവര്‍. ഇത് ഹൃദയപേശികളില്‍ കൂടുതല്‍ സങ്കീര്‍ണ്ണതകള്‍ ഉണ്ടാക്കും, ഹൃദയ നാഡികളിലെ ഭിത്തികളെ കട്ടികൂട്ടി രക്തമൊഴുക്കിനെ തടസ്സപ്പെടുത്തുകയും പിന്നീട് ഹൃദ്രോഗമായി തീരാനും വഴിയൊരുക്കുന്നു.  കൂടാതെ, ഇത് വൃക്കരോഗത്തെ പോഷിപ്പിക്കുന്നതാണ്.  പുകവലി പുരുഷന്മാരില്‍ ലിംഗോദ്ധാരണശേഷി കുറയ്ക്കുന്നു - കടുത്ത സ്ഥിരം പുകവലിക്കാര്‍ക്ക് ലൈംഗിക താല്‍പ്പര്യക്കുറവ് അനുഭവപ്പെടുന്നതായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

പിരിമുറുക്കം :
മാനസിക പിരിമുറുക്കം നിത്യജീവിതത്തിന്റെ ഭാഗമാണ്.  ഓരോരുത്തരിലും ഏറെ വ്യത്യസ്ഥമായാണ് പിരിമുറുക്കം അനുഭവപ്പെടുക. എന്നാല്‍ സ്ഥായിയായ പിരിമുറുക്കം  കൊര്‍ട്ടിസോള്‍ (cortisol) എന്ന ഹോര്‍മോണിനെ വൃക്കാനുബന്ധ ഗ്രന്ഥികളില്‍ നിന്നും അമിതമായി പുറപ്പെടുവിക്കാന്‍ കാരണമാക്കുന്നു.  ധാരാളമായി കൊര്‍ട്ടിസോളിന്റെ സാന്നിദ്ധ്യം രക്തസമ്മര്‍ദ്ദത്തെ വര്‍ദ്ധിപ്പിക്കുന്നതായി ശാസ്ത്രലോകം വിലയിരുത്തുന്നു; ഇത് ഇന്‍സുലിന്റെ കഴിവ് നഷ്ടപ്പെടുത്തി രക്തത്തിലെ ഷുഗര്‍ നിയന്ത്രണം തകരാറിലാക്കും. വീക്കങ്ങളും ശരീരം ഭാരം കൂടുന്നതും ഇതുമൂലം തടയാന്‍ കഴിയാതെയാകുന്നു.

വംശവും പാരമ്പര്യവും:
വിവിധ മനുഷ്യവര്‍ഗ്ഗങ്ങളില്‍ വ്യത്യസ്ഥമായ രീതിയിലാണ് രക്തസമ്മര്‍ദ്ദ അളവ് കാണുന്നത്.  മറ്റ് മനുഷ്യ വര്‍ഗ്ഗങ്ങളേക്കാള്‍ ആഫ്രിക്കന്‍, അമേരിക്കന്‍ വര്‍ഗ്ഗക്കാരില്‍ രക്തസമ്മര്‍ദ്ദതോത് കൂടുതലായി കാണുന്നു.  പാരമ്പര്യം രക്തസമ്മര്‍ദ്ദബാധയെ സ്വാധീനിക്കുന്നതായും തെളിയിക്കപ്പെട്ടിട്ടുണ്ട്. നിങ്ങളുടെ കുടുംബപാരമ്പര്യത്തില്‍ രക്തസമ്മര്‍ദ്ദ രോഗികളുണ്ടായിരുന്നെങ്കില്‍ ഇത് ഓരോ തലമുറയിലേക്കും പകര്‍ന്നുകൊണ്ടിരിക്കും. മാതാപിതാക്കള്‍ക്കോ, തൊട്ടടുത്ത ബന്ധുക്കള്‍ക്കോ രക്തസമ്മര്‍ദ്ദ രോഗമുണ്ടെങ്കില്‍ നിങ്ങള്‍ക്കും അമിതരക്തസമ്മര്‍ദ്ദവും അനുബന്ധ തകരാറുകളും വരാനുള്ള സാധ്യതകള്‍ മറ്റുള്ളവരേക്കാള്‍ വളരെ കൂടുതലാണ്. ഇതുകൊണ്ടുതന്നെ ശ്രദ്ധിക്കുന്നതാണ് നല്ലത്.
പ്രായം :
രക്തസമ്മര്‍ദ്ദം പ്രായം കൂടുന്തോറും വര്‍ദ്ധിക്കുന്നതായി കാണാം. 35 വയസ്സിന് മേല്‍ പ്രായമുള്ള മിക്കവരിലും ഇതുണ്ടാകുന്നു.  പുരുഷന്മാര്‍ 35 നും 55 വയസ്സിനും ഇടയിലാണ് രക്തസമ്മര്‍ത്തിന്റെ ഇരകളാകുന്നതെങ്കില്‍ സ്ത്രീകളില്‍ ഇത് ആര്‍ത്തവവിരാമത്തിന് ശേഷമാണ് ഉണ്ടാകുക. കേരളത്തില്‍ 50 മുതല്‍ 55 വയസ്സിന് മേല്‍പ്രായമുള്ളവരില്‍ നല്ലൊരു ശതമാനം പേര്‍ക്കും രക്തസമ്മര്‍ദ്ദവും അനുബന്ധ അസുഖങ്ങളുമുള്ളതായിട്ടാണ് കണക്കാക്കുന്നത്.

ഭക്ഷണം :
പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തില്‍ മുഖ്യമല്ലാത്തവരില്‍ കൊളസ്ട്രോള്‍ തോത് കൂടുന്നതോടെ അമിത രക്തസമ്മര്‍ദ്ദമുണ്ടാകുന്നു.  കൂടാതെ, പാല്‍ ഉല്പന്നങ്ങളും, ധാന്യങ്ങളും വറവുകളും ഉള്‍പ്പെട്ട ഭക്ഷണ രീതിയാണെങ്കില്‍ അമിത രക്തസമ്മര്‍ദ്ദം തീര്‍ച്ചയായും നിങ്ങളുടെ ആരോഗ്യത്തിനും ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും കടുത്ത ഭീഷണിയായി കൂടെയുണ്ടാകും.   ഭക്ഷണ ക്രമീകരണത്തോടൊപ്പം തടി കുറക്കാനും കൊളസ്ട്രോള്‍ നിയന്ത്രണത്തിനും സാധ്യമാകുന്ന ഭക്ഷ്യവസ്തുക്കള്‍ ശീലമാക്കേണ്ടതാണ്. രുചിയേക്കാള്‍ ആരോഗ്യദായകമായ ഭക്ഷണത്തിന് മുന്‍തൂക്കം നല്‍കുക.

വൃക്കകള്‍ :
ദ്രാവകങ്ങളെ നിയന്ത്രിക്കുന്നതും കൈകാര്യം ചെയ്യുന്നതും വൃക്കകളാണ്. ശരീരത്തില്‍ സോഡിയം, പൊട്ടാസ്യം,  ക്ളോറൈഡ് എന്നിവയെ അതിവിദഗ്ദമായി ഉപയോഗപ്പെടുത്തുന്നതിലും വൃക്കകള്‍ക്ക് ഗണ്യമായ പങ്കാണുള്ളത്.  ശരീരത്തില്‍ ഇവയുടെ അളവ് കൃത്യമാക്കുന്ന കടമ കൂടി വൃക്കകള്‍ക്കുണ്ട്.  വൃക്കാനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും വികിരണ തകരാറുമൂലം വൃക്കകളിലേക്കുള്ള ധമനികള്‍ ഇടുങ്ങുന്നു, ഇതുമൂലം രക്തത്തില്‍ ഉണ്ടാകുന്ന ഉയര്‍ന്ന ഷുഗര്‍ സാന്നിദ്ധ്യം നാഡികള്‍ക്ക് തകരാറുണ്ടാകുകയും മറ്റ് പലവിധ വൃക്ക രോഗങ്ങള്‍ക്കും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും ഇടയാക്കുകയും ചെയ്യുന്നു.
ഹോര്‍മോണ്‍ :
ഈസ്ട്രജന്‍, പ്രൊഗെസ്റ്ററോണ്‍, ടെസ്റ്റോസ്റ്റിറോണ്‍ തുടങ്ങിയ ഹോര്‍മോണുകളുടെ മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന അസന്തുലിതാവസ്ഥ രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കാന്‍ കാരണമാകുന്നുണ്ട്.  ഗര്‍ഭനിരോധന ഗുളികകള്‍, കിഡ്നി അനുബന്ധ ഗ്രന്ഥികളില്‍ രോഗം, ഈ ഗ്രന്ഥികളില്‍ ടൂമര്‍ വളര്‍ച്ച, തൈറോയിഡിന്റെ വികലമായ പ്രവര്‍ത്തനം, രക്തത്തില്‍ കാത്സ്യത്തിന്റെ അസാമാന്യ വര്‍ദ്ധന തുടങ്ങിയവയൊക്കെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ കാരണമാണ്.
ഞരമ്പുസംബന്ധം:
മാനസികാസ്വസ്ഥ്യം, ദുര്‍ബലത, ആശങ്കകള്‍ എന്നിവയും കൂടിയ രക്തസമ്മര്‍ദ്ദത്തിന് ഇടവരുത്തുന്നു.  സുഷുമ്നാ കാണ്ഡം, തലച്ചോറിനു ചുറ്റുമുള്ള സമ്മര്‍ദ്ദങ്ങള്‍, നാഡിവ്യൂഹ സംവിധാനത്തില്‍ വരുന്ന തകരാറുകള്‍ എല്ലാം രക്തസമ്മര്‍ദ്ദത്തെ സാധാരണനിലയില്‍ നിന്നും അമിതവും അപ്രതീക്ഷിതവുമായി ഉയര്‍ത്തുന്നു.
രക്തസമ്മര്‍ദ്ദത്തെ തുടക്കത്തില്‍ കണ്ടെത്താനാകുക എന്നത് അപൂര്‍വ്വമാണ്.  ഇതിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയാനാകുക മൂര്‍ദ്ധന്യാവസ്ഥയിലാകുമ്പോഴാണ്. രക്തസമ്മര്‍ദ്ദം വൃക്കകള്‍ക്കും ഹൃദയത്തിനും ബാധിക്കുന്നവരുടെ ജീവിതം എപ്പോഴും ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്.  സ്വന്തം ശരീരത്തെ കരുതലോടെ സൂക്ഷിക്കേണ്ടത് ഓരോരുത്തരുടേയും കടമയാണ്. രക്തസമ്മര്‍ദ്ദ ബാധിതര്‍ക്ക് ആധുനിക വൈദ്യശാസ്ത്രം നല്‍കുന്ന ചികിത്സകള്‍ വളരെ ഫലപ്രദമാണ്. ഒന്നുമാത്രം ഓര്‍ക്കുക, രക്തസമ്മര്‍ദ്ദത്തെ വരുതിയിലാക്കാന്‍, ഈ വില്ലനെ തുടക്കത്തിലെ പിടികൂടി ചികിത്സകള്‍ മുറതെറ്റാതെ നടത്തണം.  നിശബ്ദനായ ഈ കൊലയാളിയെ കീഴടക്കാന്‍ ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ വൈദ്യശാസ്ത്രം ജാഗ്രതയിലാണ്.

ചെറുപ്പം നിലനിര്‍ത്താന്‍ എന്തു കഴിക്കാം

ബ്യൂട്ടിപാര്‍ലറില്‍ ചെന്ന് പ്രായം കുറയ്ക്കാമെന്നു കരുതി ഇഷ്ടവിഭവങ്ങളെല്ലാം കഴിക്കുന്ന ഒരാളാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്കു തെറ്റി. പ്രായം ഒരു പരിധി കടന്നാല്‍ ഒരു ക്രീമിനും നിങ്ങളെ ചെറുപ്പത്തിലേക്കു തിരിച്ചുകൊണ്ടുപോവുകയില്ല. പ്രായത്തിനു പിടികൊടുക്കാതെ ചുറുചുറുക്കും സൌന്ദര്യവും നിലനിര്‍ത്താന്‍ ഇന്നത്തെ കാലത്തു വേണ്ടത് സുരക്ഷിത ആഹാരമാണ്. എന്താണ് ഈ പ്രൊട്ടക്ടീവ് ഫുഡ് എന്നു നോക്കാം.

തെരഞ്ഞെടുക്കാം ഒരു കോമ്പിനേഷന്‍
നമ്മുടെ മുഖ്യാഹാരം ഉച്ചയൂണും അത്താഴവുമാണല്ലോ. മുഖ്യഭക്ഷണം സമീകൃതാഹാരമാക്കാന്‍ ശ്രദ്ധിക്കണം.  ധാന്യങ്ങള്‍, മാംസ്യം, പച്ചക്കറികള്‍, വെജിറ്റബിള്‍ സാലഡ്, ഒരു പഴം എന്ന കോമ്പിനേഷന്‍ പാലിക്കുന്നത് വളരെ നന്നായിരിക്കും. പൊതിച്ചോറു കൊണ്ടുപോകുന്നവര്‍ക്കും ഒരു പഴംകൂടി കരുതാം. വാര്‍ദ്ധക്യത്തിന്റെ പിടിയിലമരാതെ ശരീരത്തിന് ആവശ്യമായ പ്രൊട്ടക്ഷന്‍ നല്‍കാന്‍ ഈ കോമ്പിനേഷനു കഴിയും.

നാടന്‍പഴങ്ങളെ കൂട്ടുപിടിക്കാം
ആശുപത്രിക്കിടക്കയിലാവുമ്പോഴേ നമ്മള്‍ സാധാരണ ഓറഞ്ചും മുന്തിരിയും ആപ്പിളുമൊക്കെ കഴിക്കൂ. എന്നാല്‍ രോഗപ്രതിരോധശേഷി പ്രദാനം ചെയ്യുന്ന പഴങ്ങള്‍ നിത്യാഹാരത്തിന്റെ ഭാഗമാക്കേണ്ടത് അത്യാവശ്യമാണ്.  ഇതിന് ഇറക്കുമതി ചെയ്ത വിലകൂടിയ പഴങ്ങള്‍ കഴിക്കണമെന്നില്ല. ചക്കയും മാങ്ങയും പറങ്കിമാങ്ങയും പേരക്കയുമൊക്കെയടങ്ങുന്ന നാടന്‍പഴങ്ങളിലേക്ക് തിരിച്ചുപോയാല്‍ പ്രകൃതിയില്‍നിന്നു കിട്ടുന്ന അമൂല്യമായ സുരക്ഷിതഭക്ഷണം നമുക്കു സ്വന്തം. പഴങ്ങള്‍ പ്രകൃതി അനുഗ്രഹിച്ചുനല്‍കുന്ന സ്നാക്സാണ്. ഏത്തപ്പഴവും പേരക്കയും സീതപ്പഴവുമൊക്കെ ആപ്പിളിനോളംതന്നെ ഗുണമുള്ളതാണ്. പഴങ്ങള്‍ക്ക് പൊള്ളുന്ന വിലയാണെന്നു വച്ച് പഴങ്ങള്‍ കഴിക്കാതിരിക്കരുത്. വിലയിലാണ് ഗുണം എന്ന ധാരണ തിരുത്തി സുലഭമായി കിട്ടുന്ന പഴങ്ങള്‍ കഴിക്കുകയാണു വേണ്ടത്. ഓരോ സീസണല്‍ പഴങ്ങള്‍ക്ക് പൊതുവെ വില കുറയും. മാമ്പഴക്കാലത്ത് ആപ്പിള്‍ വാങ്ങുന്നതിനു പകരം മാമ്പഴം വാങ്ങാം.

നട്ട്സിന്റെ ഗുണം
ധാരാളം പോഷകഗുണങ്ങളടങ്ങിയ നട്സില്‍ ഒന്നാംസ്ഥാനം അണ്ടിപ്പരിപ്പിനും ബദാമിനുമൊക്കെയാണ്.  താരതമ്യേന വിലകൂടിയ നട്സ് ഇനങ്ങളായതുകൊണ്ടുതന്നെ സാധാരണക്കാര്‍ക്ക് ഇവ ആവശ്യത്തിനു കഴിക്കാന്‍ കഴിയാറില്ല. എന്നാല്‍ മേന്മയേറിയ വിറ്റാമിനുകളും ധാതുക്കള്‍, മാംസ്യം, അന്നജം എന്നിവയും നട്സിലുള്ളതുകൊണ്ടുതന്നെ ഇവ തീര്‍ച്ചയായും നമ്മുടെ ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. ഇവിടെയും വില കുറഞ്ഞതും ഗുണം കൂടിയതുമായ നട്സുകളെ നമുക്കു കൂട്ടുപിടിക്കാം. ഉദാഹരണത്തിന് കശുവണ്ടിയോളംതന്നെ ഗുണമുള്ള  കടല വിലക്കുറവുള്ള നട്സാണ്. മാര്‍ക്കറ്റില്‍ ഇത് സുലഭവുമാണ്. ഇടനേരങ്ങളില്‍ കഴിക്കാന്‍ എണ്ണപ്പലഹാരങ്ങള്‍ക്കു പകരം നട്സാക്കി നോക്കൂ ചെറുപ്പം നിങ്ങളുടെ ചൊല്‍പ്പടിക്കു നില്‍ക്കും.

ഗ്രീന്‍ ടീ എന്ന അത്ഭുതമരുന്ന്
ചൈനക്കാരെ കണ്ടാല്‍ പ്രായം പറയുക ബുദ്ധിമുട്ടാണ്. ഇതിന്റെ രഹസ്യം മറ്റൊന്നുമല്ല, ഗ്രീന്‍ ടീയാണ്. ഗ്രീന്‍ ടീ രക്തത്തിലെ ആന്റി ഓക്സിഡന്റുകളുടെ നില ഉയര്‍ത്തുന്നു. പ്രായമേറാതെ നമ്മെ സംരക്ഷിക്കുന്നത് ആന്റിഓക്സിഡന്റികളാണ്. ദിവസവും എണീറ്റയുടന്‍ ഗ്രീന്‍ ടീ കുടിക്കുന്ന ശീലം ചൈനക്കാര്‍ക്കുണ്ട്.  ലോകത്തെവിടെയുമുള്ള മനുഷ്യരെ ദിവസവും ഉന്മേഷത്തിന്റെ പുലരികളിലേക്ക് ഉണര്‍ത്തുന്നത് തേയിലയാണല്ലോ. ഗ്രീന്‍ടീ, ബ്രൌണ്‍ടീ, വൈറ്റ് ടീ എന്നിങ്ങനെ മൂന്നു തരം തേയിലയാണ് സാധാരണ ഉപയോഗിച്ചുവരുന്നത്. ഇതില്‍ ബ്രൌണ്‍ ടീയാണ് ചായയുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. ചായച്ചെടിയുടെ കൂമ്പില (വിടരുംമുമ്പുള്ള കൂമ്പില) നുള്ളി ഉണക്കിയെടുത്താണ് വൈറ്റ് ടീ ഉണ്ടാക്കുന്നത്.  ഗ്രീന്‍ടീയുണ്ടാക്കുന്നത് തളിരില മാത്രം നുള്ളി വെയിലത്തുണക്കിയെടുത്താണ്.   തിളപ്പിച്ച വെള്ളത്തില്‍ രണ്ടു നുള്ള് ഗ്രീന്‍ടീ ഇട്ടാല്‍ കരിങ്ങാലിവെള്ളംപോലെ കുടിക്കാനുപയോഗിക്കാം. രാവിലെ വെറുംവയറ്റില്‍ ചായയോ കാപ്പിയോ കുടിക്കുന്നതിനു പകരം ഈ ഗ്രീന്‍ടീ കുടിച്ചുനോക്കൂ. നിങ്ങളുടെ ചര്‍മ്മങ്ങള്‍ ചുക്കിച്ചുളിയുകയില്ല. അല്പം നാരങ്ങാനീരു ചേര്‍ത്ത് രുചിമാറ്റിയും ഗ്രീന്‍ടീ ഉപയോഗിക്കാം. പഞ്ചസാര, പാല്‍ ഇവ ഗ്രീന്‍ടീയില്‍ ചേര്‍ക്കരുത്.
പച്ചക്കറികളും ഇലക്കറികളും നിത്യാഹാരത്തിന്റെ ഭാഗമാക്കണം
വിറ്റാമിനുകള്‍, ധാതുക്കള്‍, ഫൈറ്റോ കെമിക്കലുകള്‍, നാരുകള്‍ എന്നിവ മാത്രമല്ല, ഹൃദ്രോഗത്തെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ഫോളിക് ആസിഡ്, ആന്റി ഓക്സിഡന്റ് വിറ്റാമിനുകള്‍, വിറ്റാമിന്‍ ബി, സിങ്ക് തുടങ്ങിയ ഘടകങ്ങള്‍ ധാരാളം അടങ്ങിയിട്ടുള്ളതാണ് പച്ചക്കറികള്‍. ഇലക്കറികളില്‍ ധാരാളം കാല്‍സ്യവുമുണ്ട്. പച്ചക്കറികള്‍ തെരഞ്ഞെടുക്കുമ്പോള്‍ വിവിധ നിറങ്ങളിലുള്ളവയാണെന്ന് ഉറപ്പുവരുത്തണം. ഓരോ നിറത്തിലും ഓരോ ഗുണങ്ങളാണുള്ളത്. പച്ച, ചുവപ്പ്, മഞ്ഞ, വെള്ള എന്നീ നിറങ്ങളിലുള്ള കായ്കറികള്‍ ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും കഴിച്ചിരിക്കണം.

പയറുവര്‍ഗ്ഗങ്ങള്‍
ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുള്ള പയറുവര്‍ഗ്ഗങ്ങള്‍ നമ്മുടെ ശീലമാക്കണം.  മല്‍സ്യം, മാംസം എന്നിവയുടെ ഗുണങ്ങള്‍ പയറുവര്‍ഗ്ഗങ്ങള്‍ പ്രദാനം ചെയ്യുന്നുണ്ട്. ചെറുപയര്‍, വന്‍പയര്‍, ബീന്‍സ്, സോയാബീന്‍ തുടങ്ങിയവ വിവിധ തരത്തിലുള്ള ജീവകങ്ങളും കൊഴുപ്പും നാരുകളും അടങ്ങിയിട്ടുള്ളതാണ്.  പ്രായത്തെ ചെറുക്കാന്‍ സഹായിക്കുന്ന പ്രോട്ടീന്‍ സോയയിലുണ്ട്. പരിപ്പിട്ട സാമ്പാറോ കടലക്കറിയോ കഴിക്കുന്ന ദിവസം പയറു കഴിക്കേണ്ടതില്ല. ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും പയറുവര്‍ഗ്ഗങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം.

വൈറ്റമിനുകള്‍ തിരിച്ചറിയണം
കാല്‍സ്യം ആഗിരണം ചെയ്യാന്‍ ശരീരത്തിന് വൈറ്റമിന്‍-സി ആവശ്യമാണ്. നാരങ്ങ, നെല്ലിക്ക എന്നിവയില്‍ ഇത് ധാരാളമുണ്ട്. മോരുംവെള്ളവും കാല്‍സ്യം ആഗിരണം ചെയ്യാന്‍ സഹായിക്കും.  വിറ്റാമിന്‍ ബി കിട്ടാന്‍ ബദാമോ തവിടോടുകൂടിയ ധാന്യങ്ങളോ കഴിക്കാം. പച്ചിലക്കറികളും മുട്ടയുടെ വെള്ളയിലും വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്. മുട്ടയില്‍ വൈറ്റമിന്‍ എ,ഡി,ഇ എന്നിവയ്ക്കു പുറമേ ധാരാളം ബി കോംപ്ളക്സ് ജീവികങ്ങളുമുണ്ട്. നമ്മുടെ നിത്യാഹാരത്തില്‍ ഇവ ഉള്‍പ്പെടുത്തിയാല്‍ പ്രായത്തിനെ വെല്ലുവിളിക്കാനുള്ള ഊര്‍ജ്ജം നേടാം.
ദിവസം എട്ടു ഗ്ളാസ് വെള്ളം
ചര്‍മ്മം ചുക്കിച്ചുളിഞ്ഞ് പ്രായാധിക്യം പ്രകടമാവുന്നത്  ഒഴിവാക്കാന്‍ ആവശ്യത്തിനു വെള്ളം കുടിക്കണം. കിഡ്നിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും വെള്ളം നന്നായി കുടിക്കാം. ദാഹിക്കുമ്പോള്‍ മാത്രം വെള്ളം കുടിക്കുന്നതിനു പകരം ഇടയ്ക്കിടെ വെള്ളം കുടിക്കാന്‍ ശ്രമിക്കുക. ചായ, കാപ്പി, ചാറുകള്‍ എന്നിവ കൂടാതെ എട്ടു ഗ്ളാസ് വെള്ളം ദിവസേന അകത്താക്കണം. തണുത്ത വെള്ളത്തില്‍ പച്ചനെല്ലിക്ക ചതച്ചിട്ടതും ഉപ്പും ചേര്‍ത്താല്‍ കുടിക്കാന്‍ നല്ലൊരു പാനീയമായി. സംഭാരമോ ഉപ്പിട്ട നാരങ്ങാവെള്ളമോ മാറിമാറി പരീക്ഷിക്കാം.

ഉപ്പ്, കൊഴുപ്പ്, മധുരം
ആഹാരത്തിലെ മൂന്നു പാപങ്ങള്‍ എന്നറിയപ്പെടുന്ന ഉപ്പും കൊഴുപ്പും മധുരവും മിതമായി ഉപയോഗിച്ചാല്‍ ചെറുപ്പത്തെ അടിച്ചമര്‍ത്തുന്ന രോഗങ്ങള്‍, മരുന്നുകള്‍ എന്നീ  ഭീഷണികളില്‍നിന്ന് രക്ഷപ്പെടാം. ഉള്ളി, വെളുത്തുള്ളി, മഞ്ഞള്‍, ഉലുവ, ഇഞ്ചി തുടങ്ങിയവ പല അസുഖങ്ങളെയും ചെറുക്കുന്നവയാണ്. കറികളിലും മറ്റും ഇവ ധാരാളമായി ചേര്‍ക്കാന്‍ ശ്രദ്ധിക്കണം.

ഫിറ്റ്നസിന് ബിഹേവിയര്‍ തെറാപ്പി

സൌന്ദര്യമെന്നാല്‍ ഇന്ന് ഫിറ്റ്നെസ് ആണ്. നല്ല മുഖസൌന്ദര്യമുള്ള മല്ലികയുടെ പ്രശ്നവും അതുതന്നെയാണ്. ബോഡിഫിറ്റ്നസ് തീരെയില്ല. രാവിലെയും വൈകിട്ടും ഓരോ മണിക്കൂര്‍ വീതം നടന്നിട്ടും തന്റെ വണ്ണം കുറയാത്തതെന്താണെന്നാണ് ബാങ്ക്ജീവനക്കാരിയായ മല്ലികയ്ക്കു പിടികിട്ടാത്തത്. താനാണെങ്കില്‍ ശുദ്ധവെജിറ്റേറിയനുമാണ്. എന്നിട്ടും ദിവസംചെല്ലുംതോറും വണ്ണം കൂടുന്നതല്ലാതെ ഒരിഞ്ചു കുറയുന്നില്ല. കൊളസ്ട്രോളും ഷുഗറുമടക്കം നൂറുകൂട്ടം രോഗങ്ങളും അകമ്പടിയായിട്ടുണ്ട്.  തടി കുറയ്ക്കൂ എന്നു പറയാത്തവര്‍ ചുരുക്കമാണ്.
ഡോക്ടര്‍ മല്ലികയുടെ ഈ പരാതി കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറേക്കാലമായി. ഓരോ പ്രാവശ്യവും ഓരോ പുതിയ വ്യായാമമുറയ്ക്ക് നിര്‍ദ്ദേശം നല്‍കുന്ന ഡോക്ടര്‍ പതിനെട്ടടവും പയറ്റിനോക്കിയതു വെറുതെ. തന്റെ രോഗിയെ മെലിയിക്കാന്‍ കഴിയാത്തതില്‍ ഡോക്ടര്‍ക്ക് കടുത്ത നിരാശയുണ്ടായിരുന്നു. അതിനിടയിലാണ് ബിഹേവിയര്‍ തെറാപ്പി എന്ന വിദ്യയെക്കുറിച്ച് ഡോക്ടര്‍ കൂടുതല്‍ മനസിലാക്കിയത്. ഉടനെ മല്ലികയെ വിളിച്ചുവരുത്തി തെറാപ്പിക്കുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കി.  ഭക്ഷണം കഴിക്കുന്ന സ്വഭാവത്തില്‍ വരുത്തേണ്ട ചില മാറ്റങ്ങളാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. നിങ്ങള്‍ വ്യായാമം ചെയ്ത് വണ്ണം കുറച്ചു എന്ന അഭിമാനവുമായി ജീവിക്കുകയാണോ? പക്ഷേ, അതത്ര ശാശ്വതമാവണമെന്നില്ല. ആഹാരനിയന്ത്രണവും വ്യായാമവും വഴി വണ്ണം കുറച്ച പലരും പിന്നീട് വണ്ണം വയ്ക്കുന്നതായാണ് കണ്ടുവരുന്നത്. തടി കുറഞ്ഞെന്നു കണ്ടപ്പോള്‍ വിഷമത്തോടെ ഒഴിവാക്കിനിര്‍ത്തിയ പ്രിയവിഭവങ്ങള്‍ വീണ്ടും കഴിക്കുന്നത് സ്വാഭാവികമാണ്. ഈ പ്രശ്നം പരിഹരിക്കാനും ബിഹേവിയര്‍ തെറാപ്പി സഹായിക്കും.

കൊതിപ്പിക്കുന്ന മണമോ, എങ്കില്‍ സ്ഥലംവിട്ടോ...
കൊതിപ്പിക്കുന്ന മണവുമായി ഏതെങ്കിലുമൊരു ഭക്ഷണപദാര്‍ഥം നിങ്ങളെ ആകര്‍ഷിക്കാന്‍ ശ്രമിച്ചാല്‍ അകന്നു മാറാന്‍ ശ്രമിക്കുക എന്നതാണ് ബിഹേവിയര്‍ തെറാപ്പിയില്‍ ആദ്യത്തേത്. കറിയുടെയും പായസത്തിന്റെയുമൊക്കെ മണമടിക്കുമ്പോള്‍ ദഹനരസം ഉല്പാദിപ്പിക്കാന്‍ തലച്ചോറ് തയ്യാറാകും. ഉടനെ വിശപ്പ് കത്തിക്കാളും. തലച്ചോറിന് വിശപ്പുണ്ടാക്കാനുള്ള സന്ദേശം നല്‍കുന്ന മണം ശ്വസിക്കാതെ ഒഴിഞ്ഞുമാറിപ്പോയി നോക്കൂ. ഈ ബിഹേവിയര്‍ തെറാപ്പി ശീലിച്ചാല്‍ വരുത്തിക്കൂട്ടുന്ന വിശപ്പും അമിതഭക്ഷണവും വലിയൊരളവില്‍ ഒഴിവാക്കാം.

കൊറിക്കുന്ന ശീലം വേണ്ടേവേണ്ട
കപ്പലണ്ടികൊറിച്ചുകൊണ്ടുള്ള ട്രെയിന്‍യാത്ര, ചിപ്സ് രുചിച്ചുകൊണ്ടുള്ള ടി.വി. കാണല്‍. സന്ദര്‍ഭം ഏതുമായിക്കൊള്ളട്ടെ, കയ്യിലെന്താണോ ഉള്ളത് അതു തീരും വരെ കൊറിക്കുക തന്നെ ചെയ്യും. ഇത്തരം സാധനങ്ങള്‍ വളരെ കുറച്ചു മാത്രം വാങ്ങുകയോ കരുതിവയ്ക്കാതിരിക്കുകയോ ചെയ്യുകയാണ് ഈ ശീലത്തില്‍നിന്നു രക്ഷപ്പെടാനുള്ള വഴി.

ബേക്കറിട്ടിന്നു നിറയ്ക്കാന്‍ ശ്രമിക്കരുത്
എപ്പോഴാണ് വിരുന്നുകാരെത്തുക എന്നറിയില്ലല്ലോ. അതുകൊണ്ട് മാസാദ്യം ശമ്പളം കിട്ടുമ്പോഴേ അഞ്ഞൂറു രൂപയ്ക്ക് ബേക്കറിസാധനങ്ങള്‍ വാങ്ങി ടിന്നില്‍ നിറച്ചാല്‍ സമാധാനമായി. എന്നാല്‍ പ്രതീക്ഷിച്ച വിരുന്നുകാര്‍ വന്നില്ലെങ്കിലോ?  കാശുകൊടുത്തു വാങ്ങിയ സാധനം കളയാനൊക്കുമോ? അതുമായി ടി.വിയുടെ മുന്നിലേക്ക് ചെല്ലുകയേ വേണ്ടൂ. എപ്പോള്‍ ടിന്നു കാലിയായി എന്നു നോക്കിയാല്‍ മതി. ബിഹേവിയര്‍ തെറാപ്പിയില്‍ ഇതിനും പോംവഴിയുണ്ട്. വിരുന്നുകാര്‍ വരുന്ന ദിവസം തൊട്ടടുത്ത കടയില്‍നിന്ന് ആവശ്യത്തിനു മാത്രം പലഹാരങ്ങള്‍ വാങ്ങുക.

നമുക്കുമാവാം ടേബിള്‍ മാനേഴ്സ്
ഭക്ഷണം കഴിക്കുമ്പോഴുള്ള ടേബിള്‍ മാനേഴ്സ് നമുക്കും ആയിക്കൂടെന്നില്ലല്ലോ. എത്ര രുചിയുള്ള ഭക്ഷണമാണെങ്കിലും വെട്ടിവിഴുങ്ങാന്‍ വിദേശികളെ കിട്ടില്ല. അത് സംസ്കാരമില്ലായ്മയാണെന്നേ അവര്‍ പറയൂ. നമ്മുടെ നാട്ടിലെ കല്യാണമണ്ഡപങ്ങളുടെ ഡൈനിങ്ങ്ഹാളിലേക്ക് നോക്കിയാല്‍ അവര്‍ മൂക്കത്തു വിരല്‍വയ്ക്കും. തുടച്ചുനക്കി ഒടുവില്‍ ഇലയും അകത്താക്കുമോയെന്ന് അവര്‍ കരുതിയേക്കാം. ആര്‍ത്തിപിടിച്ച തീറ്റകൊണ്ട് പറ്റുന്ന ഏറ്റവും വലിയ പ്രശ്നമാണ് കുടവയര്‍ ചാടല്‍. ഫിറ്റ്നസിനെ കരുതി ഈ വെപ്രാളം ഒഴിവാക്കാം.

ലെപ്റ്റിനെ അറിയൂ
ഭക്ഷണം കഴിക്കുമ്പോള്‍ വയറുനിറഞ്ഞു, ഇനി മതിയായി എന്ന സന്ദേശം പുറപ്പെടുവിക്കുന്നത് തലച്ചോറിലെ 'ലെപ്റ്റിന്‍' എന്ന ഹോര്‍മോണ്‍ ആണ്. ഇത് പ്രവര്‍ത്തിക്കാന്‍ തുടങ്ങണമെങ്കില്‍ കുറഞ്ഞത് ഇരുപതു മിനിട്ടെങ്കിലും വേണം. വാരിവലിച്ച് വേഗത്തില്‍ ഭക്ഷിക്കുമ്പോള്‍ അളവില്‍ കഴിഞ്ഞ് ആഹാരം അകത്താകുമെന്നല്ലാതെ വിശപ്പു മാറി എന്നു തോന്നുകയില്ല. ഇതുകൊണ്ടാണ് വിദേശികള്‍ വളരെ സാവകാശം ഭക്ഷണം കഴിക്കുന്നത്. നമ്മുടേതുപോലെ കുടവയര്‍ അവര്‍ക്കില്ലാത്തതും അതുകൊണ്ടാണ്.
ഭക്ഷണം കഴിക്കാന്‍ തുടങ്ങി ഇരുപതു മിനിട്ടായതിനുശേഷം മാത്രമേ ലെപ്റ്റിന്‍ പ്രവര്‍ത്തിക്കൂ എന്നതുകൊണ്ട് കുറഞ്ഞത് അര മണിക്കൂറെങ്കിലും സമയമെടുത്തുവേണം പ്രധാന ഭക്ഷണം കഴിക്കാന്‍. പ്രത്യേകിച്ചും ഡിന്നര്‍. കാരണം ഡിന്നറിനുശേഷം ശരീരത്തിന് ഒട്ടും വ്യായാമം കിട്ടുന്നില്ല. രാത്രി ഉറങ്ങുന്ന വേളയില്‍ ശരീരത്തിലെ കൊഴുപ്പ് വയറ്റിലേക്കും അരക്കെട്ടിലേക്കും ഒഴുകിയെത്തി അവിടെ അടിഞ്ഞുകൂടും. പിന്നെ അതെരിച്ചുകളയാന്‍ കഠിനമായ വ്യായാമംതന്നെ വേണ്ടിവരും. അല്ലെങ്കില്‍ 'ഞാന്‍ മുമ്പേ' എന്നു പറഞ്ഞുകൊണ്ട് വയര്‍ നമ്മുടെ മുന്നില്‍ നില്‍ക്കും. ഈ ബിഹേവിയര്‍ ശീലിച്ചാല്‍ നിങ്ങള്‍ക്കും നേടാം ഫിറ്റ്നസിന് 100 മാര്‍ക്ക്.

ആദ്യം മാനസികമായി തയ്യാറാവാം
ബിഹേവിയര്‍ തെറാപ്പിയെ വളരെ ഗൌരവത്തോടെ മാത്രം സമീപിച്ചെങ്കില്‍ മാത്രമേ ഉദ്ദേശിക്കുന്ന ഫലം കിട്ടൂ. ഇതിനായി ആദ്യം വേണ്ടത് മാനസികമായ തയ്യാറെടുപ്പാണ്. അവ എന്തൊക്കെയാണെന്നു നോക്കൂ.
  1. മനസുവച്ചാല്‍ ആഹാരശീലം മാറ്റിയെടുക്കാമെന്നു വിശ്വസിക്കുക
  2. ഭക്ഷണത്തിലെ ആര്‍ഭാടം ഒഴിവാക്കുക. അമിതഭക്ഷണം കഴിക്കാനിടയാക്കുന്ന എല്ലാ സന്ദര്‍ഭങ്ങളില്‍നിന്നും വിട്ടുനില്‍ക്കുക. പുറത്തുനിന്നു ഭക്ഷണം കഴിക്കുമ്പോള്‍ വീട്ടിലെ ഭക്ഷണം ഒഴിവാക്കുക.
  3. അമിത ഭക്ഷണംമൂലം ശരീരത്തില്‍ അമിത കാലറി ഉണ്ടാവും. അധിക കാലറി കൊഴുപ്പായി അടിഞ്ഞുകൂടും. അതിനാല്‍ ആഹാരവും വ്യായാമവും തമ്മിലുള്ള ബാലന്‍സ് നിലനിര്‍ത്തുക. ഭക്ഷണം അധികമായാല്‍ വ്യായാമവും കൂടണം.
  4. ദിവസവും എന്തെല്ലാമാണ് കഴിക്കുന്നതെന്ന്  കുറിച്ചുവയ്ക്കുക. അതില്‍ എന്തൊക്കെ ഒഴിവാക്കാമായിരുന്നുവെന്ന് സ്വയം കണ്ടുപിടിക്കുക.
  5. പൊണ്ണത്തടി വിമര്‍ശനത്തിന് ഇടയാക്കും. കളിയാക്കലുകളെയും നേരിടേണ്ടിവരും. ഇത് തികച്ചും ആരോഗ്യപരമായ വിമര്‍ശനമായേ കാണാവൂ.
  6. പൊണ്ണത്തടി മൂലമുണ്ടാകുന്ന അപകര്‍ഷതാബോധം  സ്വയം മാറ്റിയെടുക്കണം. ഫിറ്റ്നസ് എന്നാല്‍ സൌന്ദര്യം മാത്രമല്ല ആരോഗ്യവുമാണെന്ന് മനസിലാക്കണം.

വൈറ്റ്കോളര്‍ ജോലി ചെയ്യുന്ന ഒരാള്‍ക്ക് ഒരു ദിവസം വേണ്ട കാലറിയുടെ തോത് സ്ത്രീകള്‍ക്ക് 1500 കാലറിയും പുരുഷന് 1800 കാലറിയുമാണ്.

പ്രാതല്‍  400 കാലറി
ഇടനേരത്തെ ചായ, സ്നാക്സ്    150   ,,                           
ഉച്ചഭക്ഷണം                450 ,,                       
സ്നാക്സ്,ചായ            150  ,,                       
ഡിന്നര്‍                450 ,,

400 കാലറിബ്രേക്ക് ഫാസ്റ് എന്നു പറയുന്നതില്‍ നാല് ഇഡ്ലിയും സാമ്പാറും ചായയും ഉള്‍പ്പെടും. ഊണിന് കുറഞ്ഞത് 450 കാലറി. ഒരു ചായയില്‍ 75 കാലറിയും ഒരു ഗ്ളാസ് നാരങ്ങാവെള്ളത്തില്‍ 60 കാലറിയുമുണ്ട്.
ഒരു ചാണ്‍ വയറിലേക്ക് ഒരു ദിവസം വേണ്ട ഭക്ഷണം എത്രയാണെന്നതിന് ഒരു കണക്കുണ്ടായാല്‍ ഫിറ്റ്നസിനുവേണ്ടി അധികമൊന്നും വിയര്‍ക്കേണ്ട കാര്യമില്ല. ബിഹേവിയര്‍ തെറാപ്പിയിലൂടെ ഭക്ഷണശൈലിയും ഒപ്പം ജീവിതശൈലിയും മാറ്റിയെടുത്താല്‍ ബോളിവുഡ് ഹീറോകളെപ്പോലെ നിങ്ങള്‍ക്കും എവിടെയും തിളങ്ങാം.

പാരമ്പര്യവും കൊളസ്ട്രോളും

ആധുനിക മനുഷ്യന്റെ ഭക്ഷണ ലഭ്യതതയിലും, ഭക്ഷണശീലങ്ങളിലും, ജീവിതചര്യയിലും വന്ന അനരോഗ്യകരമായ പ്രവണതകളാണ് രക്തത്തില്‍ കൊളസ്ട്രോള്‍ കൂടുവാനും ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ കൊളസ്ട്രോള്‍ മൂലമുണ്ടാകുന്ന രോഗങ്ങള്‍ ദിനംപ്രതി വര്‍ദ്ധിക്കുവാനും ഇടയാക്കിയത്. എന്നാല്‍ കൊഴുപ്പ് കുറഞ്ഞ സസ്യഭക്ഷണം മാത്രം കഴിക്കുന്ന ചിലരിലും രക്തപരിശോധനയില്‍ കൊളസ്ട്രോള്‍ വളരെ കൂടിയിരിക്കുന്നത് പലപ്പോഴും നമ്മളെ അത്ഭുതപ്പെടുത്താറുണ്ട്. ചില ജനിതക വൈകല്യങ്ങള്‍ മൂലമുള്ള പാരമ്പര്യമായ കാരണങ്ങളാവാം ഈ കൂട്ടരില്‍ കൊളസ്ട്രോള്‍ നില അപകടകരമാം വിധം ഉയരുവാന്‍ ഇടയാക്കുന്നത്.

കൊളസ്ട്രോള്‍ റിസപ്റ്ററുകള്‍

രക്തത്തിലെ കൊളസ്ട്രോള്‍ പ്രധാനമായും ഭക്ഷണത്തിലെ കൊഴുപ്പില്‍ നിന്നാണ് ഉണ്ടാകുന്നത്. കരളില്‍ കൊളസ്ട്രോള്‍ ഉത്പാദിപ്പിക്കുന്നതാണ് മറ്റൊരു കാരണം. ഇങ്ങനെയുണ്ടാകുന്ന കൊളസ്ട്രോള്‍ കോശങ്ങളിലെത്തി വിവിധ ശരീരധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കണമെങ്കില്‍ കോശങ്ങളുടെ ഉപരിതലത്തില്‍ സാധാരണ കാണുന്ന ഘഉഘ കൊളസ്ട്രോള്‍ റിസപ്റ്ററുകളുടെ സഹായം കൂടിയേ തീരൂ. പാരമ്പര്യമായി കൊളസ്ട്രോള്‍ കൂടിയ വ്യക്തികളില്‍ ചില ജനിതക തകരാറുകള്‍ മൂലം ഈ റിസപ്ടറുകളുടെ പ്രവര്‍ത്തനം മന്ദീഭവിക്കുകയോ, ചിലരില്‍ തീര്‍ത്തും ഇല്ലാതാകുകയോ ചെയ്യുന്നു. ഇതുമൂലം ഇവരുടെ ശരീരത്തിലെ വിവിധ കോശങ്ങള്‍ക്ക് കൊളസ്ട്രോളിനെ ഉപയോഗിക്കാന്‍ സാധിക്കാതെ വരികയും രക്തത്തില്‍ കൊളസ്ട്രോള്‍ നില അഞ്ചാറുമടങ്ങുവരെ കൂടി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയാക്കുകയും ചെയ്യുന്നു.

ഏകദേശം 500 ല്‍ ഒരാള്‍ക്ക് പാരമ്പര്യമായി കൊളസ്ട്രോള്‍ കൂട്ടുന്ന ജനിതക വൈകല്യമുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. LDL റിസപ്ടറുകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ച രോഗികളില്‍, വളരെ ചെറുപ്രായത്തില്‍ തന്നെ രക്തക്കുഴലുകളില്‍ ചീത്ത കൊളസ്ട്രോളായ LDLകൊളസ്ട്രോള്‍ നില 500 മില്ലിഗ്രാമിന് മുകളില്‍ വരെ ചിലരില്‍ കൂടിയേക്കാം.

രോഗലക്ഷണങ്ങള്‍

രോഗലക്ഷണങ്ങളില്‍ പ്രധാനം സന്ധികള്‍ക്ക് ചുറ്റും സ്നായുക്കളിലും കൊഴുപ്പടിഞ്ഞുകൂടിയുണ്ടാകുന്ന മുഴകളാണ് (Xanthoma). കണ്ണിന് താഴെയും കണ്‍പോളകളിലും കൊഴുപ്പടിഞ്ഞുകൂടിയുണ്ടാകുന്ന മഞ്ഞപ്പാടുകളും (Xanthelasma) ചിലരില്‍ കാണാം. പാരമ്പര്യമായി കൊളസ്ട്രോളിന്റെ ആധിക്യം സംശയിക്കുന്ന സാഹചര്യങ്ങളില്‍ രോഗിയുടെ അടുത്ത ബന്ധുക്കളെയും രക്തപരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. രോഗനിര്‍ണ്ണയം ചെറുപ്രായത്തിലേ നടത്തി ശരിയായ ചികിത്സ നല്‍കിയാല്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഒരു പരിധിവരെ തടയുവാന്‍ സാധിക്കും.

രോഗം നിയന്ത്രിക്കാന്‍

ഭക്ഷണക്രമീകരണവും ചിട്ടയായുള്ള വ്യായാമവും കൊളസ്ട്രോള്‍ നില കുറയ്ക്കുവാനാവശ്യമാണ്. കൊളസ്ട്രോളും പൂരിത കൊഴുപ്പും കൂടുതലായടങ്ങിയ മുട്ടയുടെ ഉണ്ണി, പാല്‍, വെണ്ണ, നെയ്യ്, വെളിച്ചെണ്ണ, പാമോയില്‍, മൃഗങ്ങളുടെ ഇറച്ചി എന്നിവ കഴിവതും ഒഴിവാക്കണം. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ആഹാരങ്ങളും ബേക്കറി പലഹാരങ്ങളും ഒഴിവാക്കണം. മത്സ്യം കറിവച്ചു കഴിക്കാം. മീനില്‍ അടങ്ങിയിരിക്കുന്ന ഒമേഗ-3 കൊഴുപ്പമ്ളങ്ങള്‍ ഹൃദ്രോഗ സാധ്യത കുറയ്ക്കും. അപൂരിത കൊഴുപ്പടങ്ങിയ സൂര്യകാന്തി എണ്ണ, നല്ലെണ്ണ, സോയാബീന്‍ എണ്ണ എന്നിവയും നട്സും നിയന്ത്രിച്ച് ഉപയോഗിക്കാം. നാരുകളുടങ്ങിയ പഴങ്ങളും പച്ചക്കറികളും ധാരാളം ഉപയോഗിക്കണം. ഭക്ഷ്യ നാരുകള്‍ ചെറുകുടലില്‍ കൊളസ്ട്രോളിന്റെ ആഗിരണത്തെ തടഞ്ഞ് കൊളസ്ട്രോള്‍ കുറയ്ക്കും. പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്ന നിരോക്സീകാരികള്‍ രക്തധമനികളില്‍ ബ്ളോക്കുണ്ടാക്കുന്ന പ്രക്രിയയായ 'അതറോസ്ക്ളീറോസീസ്' തടഞ്ഞ്  ഹൃദയാഘാതവും പക്ഷാഘാതവുമുണ്ടാകുവാനുള്ള സാധ്യതയും കുറയ്ക്കും.

ചിട്ടയായ വ്യായാമം കൊളസ്ട്രോള്‍ കുറയ്ക്കാന്‍ അനിവാര്യമാണ്. രാവിലെ അരമണിക്കൂര്‍ ആഴ്ചയില്‍ 5 ദിവസമെങ്കിലും ശരീരമനങ്ങി നടന്നാലെ ഉദ്ദേശിക്കുന്ന ഫലം ലഭിക്കുകയുള്ളൂ. വ്യായാമത്തോടൊപ്പം ദുശ്ശീലങ്ങളായ പുകവലി, അമിതമദ്യപാനം എന്നിവ വര്‍ജ്ജിക്കുകയും വേണം. മനോസംഘര്‍ഷം അകറ്റുന്ന മാര്‍ഗ്ഗങ്ങളായ യോഗ, ധ്യാനം, പ്രാര്‍ത്ഥന, ജീവനകല എന്നിവ അഭ്യസിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കുവാന്‍ നല്ലതാണ്. ഇതോടൊപ്പം മിക്ക രോഗികള്‍ക്കും കൊളസ്ട്രോള്‍ കുറയ്ക്കുന്ന മരുന്നുകളും തുടര്‍ച്ചയായി കഴിക്കേണ്ടി വന്നേക്കാം.

നൂതന ചികിത്സ.

LDL റിസപ്ടറുകള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമായവരില്‍ മരുന്ന് ചികിത്സ ഫലപ്രദമാകണമെന്നില്ല. ഇക്കൂട്ടരുടെ രക്തത്തിലെ ഹാനികരമായ കൊളസ്ട്രോള്‍ നില നിയന്ത്രിക്കാന്‍ രക്തത്തില്‍ നിന്നും LDL കൊളസ്ട്രോള്‍ മാത്രം വേര്‍തിരിച്ച് കളഞ്ഞ് രക്തം ശുദ്ധീകരിക്കുന്ന ചികിത്സയായ LDL എഫറസിസ് വേണ്ടി വന്നേക്കാം. പൂര്‍ണ്ണമായും പ്രവര്‍ത്തന രഹിതമായ കരളിലെ LDL റിസപ്ടറുകള്‍ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെയും ജനിതക ചികിത്സയിലൂടെയും പുന:സ്ഥാപിച്ചും കൊളസ്ട്രോള്‍ നില നിയന്ത്രിച്ചും വിധേയമാക്കാം.ആധുനിക മനുഷ്യന്റെ ഭക്ഷണ ലഭ്യതതയിലും, ഭക്ഷണശീലങ്ങളിലും, ജീവിതചര്യയിലും വന്ന അനരോഗ്യകരമായ പ്രവണതകളാണ് രക്തത്തില്‍ കൊളസ്ട്രോള്‍ കൂടുവാനും ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ കൊളസ്ട്രോള്‍ മൂലമുണ്ടാകുന്ന രോഗങ്ങള്‍ ദിനംപ്രതി വര്‍ദ്ധിക്കുവാനും ഇടയാക്കിയത്. എന്നാല്‍ കൊഴുപ്പ് കുറഞ്ഞ സസ്യഭക്ഷണം മാത്രം കഴിക്കുന്ന ചിലരിലും രക്തപരിശോധനയില്‍ കൊളസ്ട്രോള്‍ വളരെ കൂടിയിരിക്കുന്നത് പലപ്പോഴും നമ്മളെ അത്ഭുതപ്പെടുത്താറുണ്ട്. ചില ജനിതക വൈകല്യങ്ങള്‍ മൂലമുള്ള പാരമ്പര്യമായ കാരണങ്ങളാവാം ഈ കൂട്ടരില്‍ കൊളസ്ട്രോള്‍ നില അപകടകരമാം വിധം ഉയരുവാന്‍ ഇടയാക്കുന്നത്.

കൊളസ്ട്രോള്‍ റിസപ്റ്ററുകള്‍

രക്തത്തിലെ കൊളസ്ട്രോള്‍ പ്രധാനമായും ഭക്ഷണത്തിലെ കൊഴുപ്പില്‍ നിന്നാണ് ഉണ്ടാകുന്നത്. കരളില്‍ കൊളസ്ട്രോള്‍ ഉത്പാദിപ്പിക്കുന്നതാണ് മറ്റൊരു കാരണം. ഇങ്ങനെയുണ്ടാകുന്ന കൊളസ്ട്രോള്‍ കോശങ്ങളിലെത്തി വിവിധ ശരീരധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കണമെങ്കില്‍ കോശങ്ങളുടെ ഉപരിതലത്തില്‍ സാധാരണ കാണുന്ന ഘഉഘ കൊളസ്ട്രോള്‍ റിസപ്റ്ററുകളുടെ സഹായം കൂടിയേ തീരൂ. പാരമ്പര്യമായി കൊളസ്ട്രോള്‍ കൂടിയ വ്യക്തികളില്‍ ചില ജനിതക തകരാറുകള്‍ മൂലം ഈ റിസപ്ടറുകളുടെ പ്രവര്‍ത്തനം മന്ദീഭവിക്കുകയോ, ചിലരില്‍ തീര്‍ത്തും ഇല്ലാതാകുകയോ ചെയ്യുന്നു. ഇതുമൂലം ഇവരുടെ ശരീരത്തിലെ വിവിധ കോശങ്ങള്‍ക്ക് കൊളസ്ട്രോളിനെ ഉപയോഗിക്കാന്‍ സാധിക്കാതെ വരികയും രക്തത്തില്‍ കൊളസ്ട്രോള്‍ നില അഞ്ചാറുമടങ്ങുവരെ കൂടി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയാക്കുകയും ചെയ്യുന്നു.

ഏകദേശം 500 ല്‍ ഒരാള്‍ക്ക് പാരമ്പര്യമായി കൊളസ്ട്രോള്‍ കൂട്ടുന്ന ജനിതക വൈകല്യമുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. LDL റിസപ്ടറുകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ച രോഗികളില്‍, വളരെ ചെറുപ്രായത്തില്‍ തന്നെ രക്തക്കുഴലുകളില്‍ ചീത്ത കൊളസ്ട്രോളായ LDLകൊളസ്ട്രോള്‍ നില 500 മില്ലിഗ്രാമിന് മുകളില്‍ വരെ ചിലരില്‍ കൂടിയേക്കാം.

രോഗലക്ഷണങ്ങള്‍

രോഗലക്ഷണങ്ങളില്‍ പ്രധാനം സന്ധികള്‍ക്ക് ചുറ്റും സ്നായുക്കളിലും കൊഴുപ്പടിഞ്ഞുകൂടിയുണ്ടാകുന്ന മുഴകളാണ് (Xanthoma). കണ്ണിന് താഴെയും കണ്‍പോളകളിലും കൊഴുപ്പടിഞ്ഞുകൂടിയുണ്ടാകുന്ന മഞ്ഞപ്പാടുകളും (Xanthelasma) ചിലരില്‍ കാണാം. പാരമ്പര്യമായി കൊളസ്ട്രോളിന്റെ ആധിക്യം സംശയിക്കുന്ന സാഹചര്യങ്ങളില്‍ രോഗിയുടെ അടുത്ത ബന്ധുക്കളെയും രക്തപരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. രോഗനിര്‍ണ്ണയം ചെറുപ്രായത്തിലേ നടത്തി ശരിയായ ചികിത്സ നല്‍കിയാല്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഒരു പരിധിവരെ തടയുവാന്‍ സാധിക്കും.

രോഗം നിയന്ത്രിക്കാന്‍

ഭക്ഷണക്രമീകരണവും ചിട്ടയായുള്ള വ്യായാമവും കൊളസ്ട്രോള്‍ നില കുറയ്ക്കുവാനാവശ്യമാണ്. കൊളസ്ട്രോളും പൂരിത കൊഴുപ്പും കൂടുതലായടങ്ങിയ മുട്ടയുടെ ഉണ്ണി, പാല്‍, വെണ്ണ, നെയ്യ്, വെളിച്ചെണ്ണ, പാമോയില്‍, മൃഗങ്ങളുടെ ഇറച്ചി എന്നിവ കഴിവതും ഒഴിവാക്കണം. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ആഹാരങ്ങളും ബേക്കറി പലഹാരങ്ങളും ഒഴിവാക്കണം. മത്സ്യം കറിവച്ചു കഴിക്കാം. മീനില്‍ അടങ്ങിയിരിക്കുന്ന ഒമേഗ-3 കൊഴുപ്പമ്ളങ്ങള്‍ ഹൃദ്രോഗ സാധ്യത കുറയ്ക്കും. അപൂരിത കൊഴുപ്പടങ്ങിയ സൂര്യകാന്തി എണ്ണ, നല്ലെണ്ണ, സോയാബീന്‍ എണ്ണ എന്നിവയും നട്സും നിയന്ത്രിച്ച് ഉപയോഗിക്കാം. നാരുകളുടങ്ങിയ പഴങ്ങളും പച്ചക്കറികളും ധാരാളം ഉപയോഗിക്കണം. ഭക്ഷ്യ നാരുകള്‍ ചെറുകുടലില്‍ കൊളസ്ട്രോളിന്റെ ആഗിരണത്തെ തടഞ്ഞ് കൊളസ്ട്രോള്‍ കുറയ്ക്കും. പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്ന നിരോക്സീകാരികള്‍ രക്തധമനികളില്‍ ബ്ളോക്കുണ്ടാക്കുന്ന പ്രക്രിയയായ 'അതറോസ്ക്ളീറോസീസ്' തടഞ്ഞ്  ഹൃദയാഘാതവും പക്ഷാഘാതവുമുണ്ടാകുവാനുള്ള സാധ്യതയും കുറയ്ക്കും.

ചിട്ടയായ വ്യായാമം കൊളസ്ട്രോള്‍ കുറയ്ക്കാന്‍ അനിവാര്യമാണ്. രാവിലെ അരമണിക്കൂര്‍ ആഴ്ചയില്‍ 5 ദിവസമെങ്കിലും ശരീരമനങ്ങി നടന്നാലെ ഉദ്ദേശിക്കുന്ന ഫലം ലഭിക്കുകയുള്ളൂ. വ്യായാമത്തോടൊപ്പം ദുശ്ശീലങ്ങളായ പുകവലി, അമിതമദ്യപാനം എന്നിവ വര്‍ജ്ജിക്കുകയും വേണം. മനോസംഘര്‍ഷം അകറ്റുന്ന മാര്‍ഗ്ഗങ്ങളായ യോഗ, ധ്യാനം, പ്രാര്‍ത്ഥന, ജീവനകല എന്നിവ അഭ്യസിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കുവാന്‍ നല്ലതാണ്. ഇതോടൊപ്പം മിക്ക രോഗികള്‍ക്കും കൊളസ്ട്രോള്‍ കുറയ്ക്കുന്ന മരുന്നുകളും തുടര്‍ച്ചയായി കഴിക്കേണ്ടി വന്നേക്കാം.

നൂതന ചികിത്സ.

LDL റിസപ്ടറുകള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമായവരില്‍ മരുന്ന് ചികിത്സ ഫലപ്രദമാകണമെന്നില്ല. ഇക്കൂട്ടരുടെ രക്തത്തിലെ ഹാനികരമായ കൊളസ്ട്രോള്‍ നില നിയന്ത്രിക്കാന്‍ രക്തത്തില്‍ നിന്നും LDL കൊളസ്ട്രോള്‍ മാത്രം വേര്‍തിരിച്ച് കളഞ്ഞ് രക്തം ശുദ്ധീകരിക്കുന്ന ചികിത്സയായ LDL എഫറസിസ് വേണ്ടി വന്നേക്കാം. പൂര്‍ണ്ണമായും പ്രവര്‍ത്തന രഹിതമായ കരളിലെ LDL റിസപ്ടറുകള്‍ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെയും ജനിതക ചികിത്സയിലൂടെയും പുന:സ്ഥാപിച്ചും കൊളസ്ട്രോള്‍ നില നിയന്ത്രിച്ചും വിധേയമാക്കാം.

പ്രമേഹം

പ്രമേഹരോഗത്തിന്റെ പൊതുലക്ഷണങ്ങള്‍:
  • അമിതവിശപ്പും ദാഹവും (Excessive thirst and appetite). പ്രമേഹരോഗികളില്‍ ഏറ്റവും കൂടുതല്‍ കാണുന്നതും ഏറ്റവും ആദ്യം തിരിച്ചറിയുന്നതും ഈ ലക്ഷണമാണ്.
  • അമിതമായ മൂത്രമൊഴിക്കല്‍ (Increased urination)
  • ഓരോ മണിക്കൂറിലും മൂത്രമൊഴിക്കാന്‍ തോന്നുന്ന അവസ്ഥയുണ്ടാകുന്നു. യാത്രയിലും മറ്റു സന്ദര്‍ഭങ്ങളിലും ഇതുമൂലം രോഗി വല്ലാതെ പ്രയാസപ്പെടാറുണ്ട്.
  • ശരീരഭാരം കുറയ്യുകയോ കൂടുകയോ ചെയ്യുക (Unusual weight loss or gain) കഴിക്കുന്ന ആഹാരത്തിന് ആനുപാതികമായിട്ടല്ല ഇതു സംഭവിക്കുക. ചിലരില്‍ കുടവയറും ലക്ഷണമാവാറുണ്ട്.
  • അമിതക്ഷീണം (Fatigue). പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ രോഗിക്ക് അസാധാരണമായ ക്ഷീണംഅനുഭവപ്പെടുന്നു.
  • മനംപുരട്ടലും ഛര്‍ദ്ദിയും (Nausea, perhaps vomiting)
  • കാഴ്ച മങ്ങല്‍ (Blurred vision)
  • ഫംഗസ് ബാധ (yeast infections)
  • വായ് വരണ്ടുണങ്ങല്‍ (Dry mouttth)
  • മുറിവുണങ്ങാന്‍ താമസം (Slow-healing sores or cuts)
ഈ പ്രശ്നം ഏറ്റവും കൂടുതല്‍ കാണുന്നത് രോഗിയുടെ പാദങ്ങളിലാണ്. വ്രണങ്ങള്‍ ഉണങ്ങാതെ പൊട്ടിയൊലിച്ചുകൊണ്ടിരിക്കും. അതുകൊണ്ടാണ് പാദസംരക്ഷണത്തിനു കൂടുതല്‍ പ്രാധാന്യം കല്പിക്കുന്നത്. ചിലരുടെ പാദങ്ങളുടെ അടിഭാഗത്തുള്ള തൊലി പൊളിഞ്ഞുപോകുന്ന അവസ്ഥയുമുണ്ടാകാറുണ്ട്.
  • ത്വക് ചുക്കിച്ചുളിയല്‍(Itching skin, especially in the groin or vaginal area)
  • അസ്വാസ്ഥ്യം(Irritability)-ചുറ്റുപാടുമുള്ള സര്‍വ്വതും രോഗിയില്‍ അസ്വസ്ഥതയുണ്ടാക്കുന്നു.
  • കൈകാല്‍ മരവിപ്പ് (Tingling or numbness in the hands or feet).
  • നിരന്തരമായുണ്ടാവുന്ന അണുബാധ (Frequent skin, bladder or gum infections)

ടൈപ്പ് 1 പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍:

  • രക്തത്തിലെ പഞ്ചസാര ഉയര്‍ന്ന നിലയിലെത്തുന്നു ( High levels of sugar in the blood)
  • മൂത്രത്തിലെ പഞ്ചസാര ഉയര്‍ന്ന നിലയിലെത്തുന്നു (High levels of sugar in the urine)
  • തുടരെത്തുടരെ മൂത്രമൊഴിക്കാന്‍ തോന്നുക
  • അമിതവിശപ്പ്
  • ഭാരക്കുറവ്
  • തളര്‍ച്ചയും ക്ഷീണവും
  • അസ്വസ്തതയും ഉന്മേഷക്കുറവും
  • മനംപുരട്ടലും ഛര്‍ദ്ദിയും

ടൈപ്പ് 2 പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍

  • അമിതദാഹം
  • ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കല്‍
  • അമിതക്ഷീണം
  • ഭാരക്കുറവിനോടൊപ്പം ആഹാരത്തിനോടുള്ള ആസക്തി
  • തുടര്‍ച്ചയായി ഉണ്ടാവുന്ന അണുബാധ
  • കാഴ്ചശക്തി കുറയുക
  • കൈകാല്‍ മരവിപ്പ്
  • ചര്‍മ്മം വരണ്ടുണങ്ങല്‍
സ്ത്രീകളിലെ പ്രമേഹം:
പ്രമേഹത്തിന്റെ പൊതുലക്ഷണങ്ങളെല്ലാം സ്ത്രീകളെയും ബാധിക്കുമെങ്കിലും യോനിയില്‍ തുടര്‍ച്ചയായുണ്ടാകുന്ന അണുബാധ സ്ത്രീകളില്‍ മാത്രം കാണുന്ന ഒരു ലക്ഷണമാണ്.
കുട്ടികളിലെ പ്രമേഹം:
കുഞ്ഞ് അസാധാരണമാംവിധം കൂടുതലായി മൂത്രമൊഴിക്കുക, അകാരണമായി ശരീരം മെലിയുക, കടുത്തദാഹം, തളര്‍ച്ച എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. എന്നാല്‍ ഈ ലക്ഷണങ്ങള്‍ കണ്ടതുകൊണ്ട് പ്രമേഹത്തിനു ചികില്‍സിക്കാന്‍ തുടങ്ങരുത്. വിദഗ്ധ പരിശോധനയും രോഗനിര്‍ണ്ണയവുമാണ് ആദ്യം വേണ്ടത്.

കടപ്പാട്:www-care4u.blogspot.in

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate