অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആരോഗ്യ അറിവുകള്‍

ആരോഗ്യ അറിവുകള്‍

ഏതെല്ലാം വൈറ്റമിനുകള്‍ നമുക്ക് വേണം?

വൈറ്റമിനുകള്‍,മിനറലുകള്‍ തുടങ്ങിയവ  നമുക്ക് ആവശ്യം തന്നെ. ഹൃദ്രോഗം , ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ വരാതെ വൈറ്റമിനുകള്‍ നമ്മെ രക്ഷിക്കുന്നു. ഇവ അടങ്ങിയ ഗുളികകള്‍ പലരും കഴിക്കാറുണ്ട്. പക്ഷേ നമുക്ക് സമ്പുഷ്ടമായ ആഹാരം കഴിക്കുക വഴി എല്ലാ വൈറ്റമിനുകളും ലഭ്യമാവും എന്ന കാര്യം ഇവിടെ ഓര്‍മ്മിപ്പിക്കുന്നു. അവ എവിടെയൊക്കെ നിന്ന് നമുക്ക് ലഭിക്കും എന്ന് കൂടി നോക്കാം.

വൈറ്റമിന്‍ എ(ബീറ്റ കരോട്ടിന്‍)

കാരറ്റ്, മധുരക്കിഴങ്ങുകള്‍ , ഗ്രീന്‍ പെപ്പര്‍ തുടങ്ങിയവയില്‍ ബീറ്റ കരോട്ടിന്‍ ധാരാളമായി ഉണ്ട് . വൈറ്റമിന്‍ എ ആയി ശരീരത്തിനുള്ളില്‍ ചെന്ന് ബീറ്റ കരോട്ടിന്‍ രൂപാന്തരം പ്രാപിക്കും. കാഴ്ചക്ക് മികവേകുക, രോഗ പ്രതിരോധം വര്‍ദ്ധിപ്പിക്കുക , ചര്‍മ്മത്തിന് കാന്തി കൂട്ടുക തുടങ്ങിയ കാര്യങ്ങള്‍ ഈ വൈറ്റമിന്‍ ചെയ്യുന്നുണ്ട്. ക്യാന്‍സര്‍ വരില്ല എന്ന് പറഞ്ഞു കൊണ്ട് ഈ വൈറ്റമിന്‍ ഗുളിക രൂപത്തില്‍ കഴിച്ചതുകൊണ്ട്‌ പ്രയോജനം ഒന്നുമില്ല.

കാത്സിയം

നമ്മുടെ ശരീരത്തിനാവശ്യമായ കാത്സ്യം പാല് , തൈര് , നെയ്യ് തുടങ്ങിയവയില്‍ നിന്നും ലഭ്യമാണ് . എല്ലുകളുടെ ശക്തിക്ക് കാത്സ്യം അത്യന്താപേക്ഷിതം ആണ്.
ചിലര്‍ക്ക് ഇവ ഇഷ്ടമല്ല. അങ്ങിനെ ആണെങ്കില്‍ ഗുളികയോ കാത്സ്യം അടങ്ങിയ കൊമേര്‍സ്യല്‍ ആഹാരങ്ങള്‍ തുടങ്ങിയവയോ കഴിക്കാം. മൂത്രത്തില്‍ കല്ലുള്ളവര്‍ കാത്സ്യം ഗുളികകള്‍ കഴിക്കാതെ ഇരിക്കുന്നത് ആവും നന്ന്. ഗുളിക രൂപത്തിലുള്ള കാത്സ്യം എഴുപതു വയസ്സ് കഴിഞ്ഞ സ്ത്രീകളില്‍ ഹൃദ്രോഗം ഉണ്ടാക്കും എന്നും പറയുന്നു. ഗുളിക രൂപത്തില്‍ ആണ് നിങ്ങള്‍ കാത്സ്യം കഴിക്കുന്നതെങ്കില്‍ അത് അഞ്ഞൂറ് മില്ലി ഗ്രാമില്‍ കൂടുതല്‍ ആവരുത് എന്നാണു വിദഗ്ദര്‍ പറയുന്നത്

ഫോളിക് ആസിഡ്

ശിശുക്കളില്‍ നട്ടെല്ലിനെ ബാധിക്കുന്ന ജന്മ വൈകല്യങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സഹായിക്കുന്ന വൈറ്റമിനാണ്‌ ഇത്. ഇതിന്റെ കുറവുണ്ടെങ്കില്‍ ഹൃദ്രോഗം, രക്ത സംബന്ധമായ ക്രമക്കേടുകള്‍ , വിഷാദ രോഗം തുടങ്ങിയവ വരാമെന്ന് കരുതപ്പെടുന്നു. പച്ചക്കറികള്‍ , നാരങ്ങ ,ഓറഞ്ച് തുടങ്ങിയവയില്‍ ഫോളിക് ആസിഡ് അടങ്ങിയിരിക്കുന്നു.

അയണ്‍

ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറവായാല്‍ അനീമിയ ഉണ്ടാകും. അയണിന്റെ കുറവ് ഗര്‍ഭകാലത്ത് കൂടുതലായി കാണപ്പെടുന്നു. മാംസം അടങ്ങിയ ആഹാരത്തിലാണ് അയണ്‍ കൂടുതലായും അടങ്ങിയിരിക്കുന്നത് . എന്നാല്‍ പച്ചക്കറികളിലും അയണിന്റെ അംശം അടങ്ങിയിട്ടുണ്ട് .

മള്‍ട്ടി വൈറ്റമിന്‍

വൈറ്റമിനുകളുടെ കോമ്പിനേഷനുകള്‍ ഗുളികകളായി കഴിക്കുന്നതുകൊണ്ട് വലിയ പ്രയോജനം ഇല്ല.

വൈറ്റമിന്‍ സി.

രോഗ പ്രതിരോധ ശക്തി ഈ വൈറ്റമിന്‍ വര്‍ദ്ധിപ്പിക്കും. കോമണ്‍ കോള്‍ഡ് ഇതിന്റെ ഉപയോഗം കൊണ്ട് പ്രതിരോധിക്കാം . നാരങ്ങ ഇനത്തിലുള്ള പഴ വര്‍ഗ്ഗങ്ങള്‍ , ബ്രോക്കോളി , ഗ്രീന്‍ പെപ്പര്‍ തുടങ്ങിയവയില്‍ ഈ വൈറ്റമിന്‍ ധാരാളം കണ്ടു വരുന്നു.

വൈറ്റമിന്‍ ഡി

കാത്സ്യം ശരീരത്തില്‍ ആഗിരണം ചെയ്യുവാന്‍ ഈ വൈറ്റമിന്‍ ആവശ്യമാണ്‌. എല്ലിന്റെയും പല്ലിന്റെയും ഉറപ്പിനു ഇത് വേണം. സൂര്യ പ്രകാശം ഇതുണ്ടാക്കാന്‍ ശരീരത്തെ സഹായിക്കും.

മിതത്വം – ആരോഗ്യത്തിനും, ആയുസ്സിനും

മിതത്വം എല്ലാ കാര്യങ്ങളിലും നല്ലതാണ്. എല്ലാ പ്രവര്‍ത്തനങ്ങളിലും അത് വളരെ നല്ലതാണ്. “ഒന്നും ഇല്ലാത്തതിലും നല്ലത് എന്തെങ്കിലും ഉള്ളതാണ്” എന്ന് കേട്ടിരിക്കുന്നത് തന്നെ ഈ മിതത്വം ഉദ്ദേശിച്ചാണ്. അങ്ങിനെ നോക്കുമ്പോള്‍ ഒന്നും ചെയ്യാതിരിക്കുകയോ കൂടുതല്‍ ചെയ്യുകയോ ചെയ്തിട്ട് കാര്യമില്ല. വേണ്ടത്, വേണ്ട രീതിയില്‍, ആവശ്യത്തിനു മാത്രം എന്നതായിരിക്കണം ജീവിതവൃതം. ഭക്തിയോ, മോഹമോ, കാമമോ, ക്രോധമോ, മത്സരമോ എന്തുമാകട്ടെ ആവശ്യത്തിനു മാത്രം ചെയ്യുക. മദ്യം പോലും മിതമായി ഉപയോഗിക്കുന്നവര്‍ വളരെക്കാലം ജീവിച്ചിരിക്കുന്നതായി തെളിവുകള്‍ ഉണ്ട്. എന്നാല്‍ മുകളില്‍ പറഞ്ഞ ഇന്ദ്രിയ വികാരങ്ങള്‍ പലരിലും കൂടിയും കുറഞ്ഞും കാണുന്നു. ചിന്തയുടെ കാര്യം എടുക്കുക അതും ആവശ്യത്തില്‍ മാത്രമേ ആകാവൂ. നാം എന്ത് ചിന്തിക്കുന്നുവോ അതാണ്‌ നമ്മുടെ മനസ്സ്, നാം എന്ത് കഴിക്കുന്നുവോ അതാണ്‌ നമ്മുടെ ശരീരം. മനുഷ്യന് ഏറ്റവും കൂടുതല്‍ ആവശ്യമായ മൂന്നു കാര്യങ്ങളില്‍ ആണ് ശ്രദ്ധ കാണിക്കേണ്ടത്. അതായതു ഭക്ഷണം, ഉറക്കം അല്ലെങ്കില്‍ വിശ്രമം, വ്യായാമം ഇവയാണ്. അതുകൊണ്ട് ഇത് മൂന്നിനെയും കുറിച്ചുള്ള ഒരു ചെറിയ വിവരണം നോക്കുക;

ഭക്ഷണം

ഭക്ഷണം വിശപ്പിനാണ് കഴിക്കേണ്ടത്‌. എന്നാല്‍ നമ്മില്‍ പലരും കൃത്യമായി ചെയ്യുന്ന ഒരു കര്‍മം പോലെയോ, കൊതികൊണ്ടോ ആണ് കഴിക്കുന്നത്‌. കാല്‍ ഭാഗം വയര്‍ കാലി ആക്കി ഇടണം എന്നാണു എല്ലാ വൈദ്യശാസ്ത്രവും പറയുന്നതെങ്കിലും വയര്‍ നിറഞ്ഞാലും കൊതി കൊണ്ട് നാം പിന്നെയും കഴിച്ചെന്നു വരും. കൂടിയാലും കുറഞ്ഞാലും പ്രശ്നങ്ങള്‍ തന്നെ;

കൂടിയാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍, ഭാരം കൂടി തരുണാസ്ഥികള്‍ തേയുന്നത് മൂലം ഉണ്ടാകുന്ന വാതം, ഉറക്ക പ്രശ്നങ്ങള്‍, ശ്വാസകോശ, ഹൃദയ രോഗങ്ങള്‍, സ്ട്രോക്ക്, വയറിലെ ക്യാന്‍സര്‍ ഇവയുണ്ടാകാന്‍ സാധ്യത.

കുറഞ്ഞാല്‍ അസാധാരണമായി ഹാര്‍ട്ട് ബീറ്റ് കുറയുകയും, ലോ ബീ പീ ഉണ്ടാകുകയും ചെയ്യുന്നു, ഇങ്ങിനെ ഹാര്‍ട്ട് മസില്‍ വ്യത്യാസം വന്നു ക്ഷീണിക്കുകയും, ഹാര്‍ട്ട് അറ്റാക്ക്‌ വരാന്‍ സാധ്യത. ആവശ്യത്തിനു കാത്സ്യം കിട്ടാതെ ഒസ്ടിയോപോറോസിസ് പോലുള്ള രോഗം ഉണ്ടായി എല്ല് പൊട്ടാന്‍ സാധ്യത (സ്ത്രീകള്‍ ഉപവാസം നോക്കുന്നവരും ഡയറ്റ് നോക്കുന്നവരും ശ്രദ്ധിക്കുക) പ്രായം കൂടുന്തോറും ഇത് കൂടുന്നു. മസിലിന്റെ ശക്തി കുറയുന്നു, ശരീരത്തില്‍ നിര്‍ജലീകരണം (dehydration ) ഉണ്ടാകുന്നു. ക്ഷീണം, മുടി കൊഴിച്ചില്‍, അകാല നര ഇവയുണ്ടാകുന്നു.

വേണ്ടത് ആവശ്യത്തിനു മാത്രം ഭക്ഷണം കഴിക്കുക, അതായതു മിതവും കൃത്യവും ആയതും, നാരു കൂടുതല്‍ ഉള്ളതും ആയ നല്ല ഭക്ഷണം, പ്രഭാത ഭക്ഷണം ഉപേക്ഷിക്കരുതേ.

ഉറക്കം

ഉറക്കം ഒരു പ്രശാന്തമായ വിശ്രമമാണ്. അത് പല രാസ ജൈവ ഊര്‍ജ സംഭരണ പ്രക്രിയ ആണ്. എന്നാല്‍ ആവശ്യത്തിനു മാത്രം ആനാവശ്യം, കൂടാനും പാടില്ല കുറയാനും പാടില്ല. ചില പ്രശ്നങ്ങള്‍ നോക്കുക;

കൂടിയാല്‍ പ്രമേഹം, ഹൃദ്രോഗം, ദുര്‍മേദസ്സ്, മന്ദത, വിഷാദരോഗം ഇവ വരാന്‍ സാധ്യത

കുറഞ്ഞാല്‍ മാനസിക സമ്മര്‍ദ്ദം, പരീക്ഷയില്‍ മാര്‍ക്ക് കുറയുക, ജോലിയിലും പഠിത്തത്തിലും ഉന്മേഷം, ഓര്മ ഇവ ഇല്ലാതാകുക, ഡ്രൈവ് ചെയ്യുമ്പോള്‍ ഉറങ്ങി പോകുക, ഭാരം കൂടുക, പ്രതിരോധ ശക്തി കുറയുക, രക്തസ്സസമ്മര്‍ദ്ദം, ഹൃദ്രോഗം, പ്രമേഹം ഇവ വരാന്‍ സാധ്യത.

വേണ്ടത് ആവശ്യത്തിനു മാത്രം ഉറങ്ങുക (കുറഞ്ഞത്‌ 6 മുതല്‍ 8 മണിക്കൂര്‍ വരെ ഉറങ്ങുക).

വ്യായാമം

വ്യായാമമോ ജോലിയോ നമ്മെ ‘തുരുമ്പ്’ പിടിപ്പിക്കില്ല. അതായതു അസുഖം ഉണ്ടാകാന്‍ സാധ്യത കുറയ്ക്കും. എന്നാല്‍ വ്യായാമം കൂടുതല്‍ ചെയ്യാന്‍ ചിലര്‍ക്കിഷ്ടമാണ്. പക്ഷെ ഒന്നോര്‍ക്കുക കൂടുതല്‍ വ്യായാമം ചെയ്യുന്നതും ഗുണത്തിനെക്കള്‍ ഏറെ ദോഷം ചെയ്യും;

കൂടിയാല്‍ വ്യായാമം കൂടിയാല്‍ നമ്മുടെ ശരീരത്തിലെ പല ഭാഗങ്ങള്ക്കും തേയ്മാനമോ മുറുവോ ഉണ്ടായെന്നു വരാം. അത് മാത്രമല്ല പ്രതിരോധശക്തി കുറഞ്ഞെന്നു വരും. കോര്ടിസോള്‍ എന്ന ഒരു ഹോര്‍മോണ്‍ മാനസിക സമ്മര്‍ദം ഉണ്ടാകുന്നു, വ്യായാമം കൂടിയാല്‍ അത് കൂടുന്നു. അതുപോലെ വിശപ്പിനെ ഉണ്ടാക്കുന്ന എപ്പിനെര്ഫിന്‍, നോര്‍-എപ്പിനെര്ഫിന്‍ എന്നീ രണ്ടു ഹോര്‍മോണുകള്‍ കുറയുന്നു. കൂടുതല്‍ ചെയ്യുമ്പോഴുണ്ടാകുന്ന ശാരീരിക അവസ്ഥയെ പരിഹരിക്കാന്‍ പ്രതിരോധ ശക്തി ഉപയോഗപ്പെടുത്തുമ്പോള്‍ രോഗങ്ങള്‍ പരിഹരിക്കാനുള്ള പ്രതിരോധ ശക്തി കുറയുന്നു. ഹൃദയ മിടിപ്പ് കൂടുതല്‍ ആയാല്‍ ചിലപ്പോള്‍ നോര്‍മല്‍ ലെവലില്‍ എത്താന്‍ താമസം ഉണ്ടാകുന്നു. കൃത്യമായി 24 മണിക്കൂറില്‍ ഒരു പ്രാവശ്യം എന്നതില്‍ കൂടുതല്‍ ചെയ്യുമ്പോള്‍ എല്ലുകള്‍ക്ക് തേയ്മാനമുണ്ടാകാം. തരുണാസ്ഥികള്‍ തേഞ്ഞു എല്ലുകള്‍ കൂട്ടി മുട്ടി വാതം ഉണ്ടാകാം. കൂടാതെ മസിലുകള്‍ക്ക് മുറിവും ഉണ്ടാകാന്‍ സാധ്യത ഉണ്ട്.

കുറഞ്ഞാല്‍ ശരീര മസിലുകള്‍ക്ക് അയവു ഇല്ലാതാകുന്നു, അതിറോസ്ക്ലീരോസിസ്, ഹാര്‍ട്ട് അറ്റാക്ക്, ബീ പീ, സ്ട്രോക്ക്, കൊളസ്ട്രോള്‍, പ്രമേഹം ഇവ വരാനുള്ള സാധ്യത കൂടുന്നു. മസിലുകളുടെ ശക്തി കുറഞ്ഞു അത് മുറിയാന്‍ സാധ്യത ഏറുന്നു, കൂടാതെ ഹെര്‍ണിയ പോലുള്ള രോഗം വരാന്‍ സാധ്യത. ക്ഷീണം കൂടുന്നു, കൊഴുപ്പ് ശരീരത്തില്‍ കൂടി ആവശ്യത്തില്‍ കൂടുതല്‍ ശരീര ഭാരം ഉണ്ടാകുന്നു. സട്രെസ്സ് ഹോര്‍മോണ്‍ ആയ കോര്ടിസോള്‍ കൂടുന്നു, ഇവിടെയും വിശപ്പിന്റെ ഹോര്‍മോണുകള്‍ കുറയുന്നു. ലൈംഗിക ശക്തി കുറയ്ക്കുന്നു, മൂഡ്‌ ശരിയാക്കുന്ന എന്ടോര്ഫിന്‍ ഹോര്‍മോണ്‍ കുറയുന്നു. ഇങ്ങിനെ പൊതുവെ പല പ്രശ്നങ്ങള്‍ ഉണ്ടാകുന്നു.

വേണ്ടത് അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ ഉള്ള ഏതെങ്കിലും വ്യായാമം കൃത്യമായി എന്നും ചെയ്യുക, പ്രായമായവര്‍ക്ക് ജോഗിംഗ്, നടത്തം ഇവ ധാരാളം. വിശപ്പ്‌, രോഗപ്രതിരോധം, മസില്‍ ശക്തി, മൂഡ്‌, ഉത്സാഹം, ഓര്മ, ബുദ്ധി, എല്ലാം വ്യയാമത്തിലൂടെ കിട്ടുന്നു.

നമ്മുടെ നാട്ടില്‍ ഫാഷന്റെ ഭ്രമമാണോ, ചെറുപ്പത്തിന്റെ തിളപ്പാണോ എന്നറിയില്ല പലരും ജിമ്നെഷ്യത്തിനെ ആശ്രയിക്കുന്നു. ബോസ്ടന്‍ സര്‍വകലാശാലയിലെ ശാസ്ത്രഞ്ജര്‍ പറയുന്നത് 10 മിനിട്ടെങ്കിലും കൃത്യമായി എന്നും വീട്ടു ജോലികള്‍ മാത്രം ചെയ്യുന്നവര്‍ക്ക് ജിമ്മില്‍ പോകുന്നവരെക്കാള്‍ ഗുണം കിട്ടുന്നു എന്നാണു. അപ്പോള്‍ ജിമ്മില്‍ പോകുന്നതിലല്ല കാര്യം കൃത്യവും മിതവും ആയ വ്യായാമം അല്ലെങ്കില്‍ കായികമായ ജോലി മുടക്കമില്ലാതെ ചെയ്യുന്നതിലാണ് കാര്യം.

വാതരോഗങ്ങളെ നിയന്ത്രിക്കാം

വാതരോഗങ്ങള്‍ അല്ലെങ്കില്‍ സന്ധിരോഗങ്ങള്‍ പണ്ട് പ്രായം ആയവര്‍ക്ക് മാത്രം വരുന്ന ഒരു രോഗമായാണ് കരുതിയിരുന്നത്. എന്നാല്‍ ഇന്ന് ചെറുപ്പക്കാരുടെ ഇടയിലും ധാരാളമായി കണ്ടു വരുന്നു. ലോകത്തില്‍ 35 കോടിയിലധികം ജനങ്ങള്‍ ഈ രോഗത്താല്‍ കഷ്ട്ടപ്പെടുന്നു. ആസ്ത്മ, അല്ലര്‍ജി പോലെ ഇതും തണുപ്പ് കാലത്താണ് കൂടുന്നത്.

നമ്മുടെ പൈത്രികമായ ആയൂര്‍വേദ വൈദ്യശാസ്ത്രത്തിലെ മൂന്നു സംഷിപ്തരൂപങ്ങളില്‍ ആദ്യത്തെ വാക്കാണ് “വാതം”. വാതം, പിത്തം, കഫം ഈ മൂന്നു ദോഷങ്ങളാല്‍ ആയൂര്‍വേദം മനുഷ്യ പ്രകൃതിയെ തിരിച്ചിരിക്കുന്നു. അപ്പോള്‍ വാതത്തിന് അതിന്റേതായ പ്രാധാന്യം ആയൂര്‍വേദത്തില്‍ ഉണ്ട്. എന്നാല്‍ ഇത് മൂന്നിനെയും രോഗമായല്ല ആയൂര്‍വേദം വിവക്ഷിക്കുന്നത്. മനുഷ്യന്‍ ഈ മൂന്നു പ്രക്രിതിക്കാരനാണെന്നും, മനുഷ്യന് ഈ മൂന്നു പ്രകൃതിയുടെ അടിസ്ഥാനത്തില്‍ രോഗങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു എന്നാണു.

നമുക്ക് വാതത്തിന്റെ കാര്യമെടുക്കാം. വാതത്തിന് പണ്ട് നമ്മുടെ നാട്ടില്‍ ആയൂര്‍വേദം ആയിരുന്നു ഫലപ്രദമായ ചികിത്സ, കഠിനങ്ങള്‍ ആയ പഥ്യങ്ങള്‍, ചെലവ് കൂടിയ ചികിത്സകള്‍, ഇവയൊക്കെ പതിവായിരുന്നു. ഇന്നും അത് തുടരുന്നു. പക്ഷെ ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഈ പഥ്യങ്ങള്‍ സഹിക്കാമെങ്കിലും, അതിന്റെ പണച്ചിലവ് സഹിക്കാവുന്നതിലും അധികമാണ്. ഇങ്ങിനെ പല കാരണങ്ങള്‍ കൊണ്ട് സാധാരണക്കാരന്‍ വേറെ വഴികളും അന്യേഷിഷിച്ചുകൊണ്ടിരിന്നു. അങ്ങിനെയിരിക്കുമ്പോഴാണ് ആധുനിക വൈദ്യശാസ്ത്രത്തില്‍ അതിന്റെ സാധ്യതകളെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടന്നതും, ഇന്ന് കുറഞ്ഞ ചിലവില്‍ വാതരോഗങ്ങള്‍ക്ക് പരിഹാരം നേടാനായതും. വാതരോഗങ്ങള്‍ക്ക് ആധുനിക വൈദ്യശാസ്ത്രത്തില്‍ മരുന്നില്ലെന്നായിരിന്നു പണ്ടുള്ള ധാരണ. പണ്ട് അത് കുറച്ചൊക്കെ ശരിയായിരുന്നു. പക്ഷെ ഇന്നും പലരും ധരിച്ചിരിക്കുന്നത്‌ അങ്ങിനെ തന്നെയാണ്. എന്നാല്‍ ഇന്ന് വളരെ ഫലപ്രദവും ചെലവ് കുറഞ്ഞതും ആയ ചികിത്സ ആധുനിക വൈദ്യ ശാസ്ത്രത്തില്‍ കിട്ടുന്നു. തളര്‍ന്നു കിടക്കുന്ന എത്രയോ കേസുകള്‍ നോര്‍മല്‍ ആയിത്തീരുന്നു. തുടക്കത്തിലെ വേണ്ട ചികിത്സ എടുക്കണമെന്ന് മാത്രം. സന്ധികള്‍ക്ക് വേദന രണ്ടോ മൂന്നോ ആഴ്ച തുടര്‍ച്ചയായി തോന്നിയാല്‍ ഉടന്‍ ഡോക്ടറിനെ കാണിക്കണം. പക്ഷെ ചിലരത് മാസങ്ങളോളം കൊണ്ട് നടക്കും. കുറച്ചു കഴിയുമ്പോള്‍ ആ വേദന ഇല്ലാതായെന്ന് വരാം. നീര്കെട്ടു, ഞരമ്പുകളെ ഞെരുക്കി ഞെരുക്കി അവസാനം ആ ഞരമ്പി (നാടിയുടെ) ന്റെ വേദന ഇല്ലാതായെന്ന് വരാം. കാരണം ഞരമ്പിന്റെ നിരന്ദരം ഉള്ള ഞെരുക്കള്‍ വഴി അതിന്റെ സംവേദനക്ഷമത നാഴിക്കുന്നതാണ് കാരണം. ഇത് പിന്നെ കൂടുതല്‍ പ്രശ്നം സൃഷ്ടിക്കും. അങ്ങിനെ അത് ഭേദമാക്കാന്‍ അലെങ്കില്‍ നിയന്ത്രിച്ചു നിര്‍ത്തി ആരോഗ്യപൂര്ണമായ ജീവിതം നയിക്കാന്‍ സാധിക്കും.

എന്താണ് വാതം (Arthritis )?

സന്ധികളിലെ നീര്കെട്ട് അല്ലെങ്കില്‍ സന്ധികളിലെ കോശജ്വലനം (inflammation ) ആണ് വാതം. ഒന്നില്‍ കൂടുതല്‍ സന്ധികളില്‍ നീര്കെട്ടും, വേദനയും, അനുബന്ധ അസ്വസ്ഥതകളും ആണിതിന്റെ പ്രത്യേകത.

നൂറില്‍പരം വാതരോഗങ്ങള്‍ ഉണ്ട്, എങ്കിലും സന്ധിവാതം, ആമവാതം, ലൂപസ്, ഗൌട്ട് ഇവയാണ് പ്രധാനപ്പെട്ടവ. പിന്നെ അതുമായി ബന്ധപെട്ട സന്ധി വേദനകളും.

സന്ധിവാതം (Osteoarthritis )

ഏറ്റവും കൂടുതല്‍ ആള്‍ക്കാരെ ബാധിക്കുന്ന രോഗമാണിത്. സന്ധികളില്‍ ഉണ്ടാകുന്ന നീര്കെട്ടും, വേദനയും ആണ് ഇതിന്റെ ലക്ഷണം ശരീരത്തിലെ ചെറുതും വലുതുമായ ഏതു സന്ധികളെയും ഇത് ബാധിക്കുന്നു. കൈമുട്ട്, കാല്‍മുട്ട്, കൈപ്പത്തി, കാല്‍പാദം, ഇടുപ്പ്, നട്ടെല്ല് ഇങ്ങിനെ എവിടെയും ബാധിക്കാം. നാല്പതു വയസ്സ് കഴിഞ്ഞവരിലും, വണ്ണമുള്ള, ശരീരഭാരം കൂടിയ ആള്‍ക്കാരിലും ആണിത് പൊതുവേ കാണുന്നതെങ്കിലും, മുപ്പതു മുപ്പത്തഞ്ചു വയസായവരിലും അപൂര്‍വമായി കാണുന്നു.

തണുപ്പ് കാലത്ത് കാല്‍മുട്ടിനോ, കൈമുട്ടിനോ വേറേതെങ്കിലും സന്ധികളിലോ വേദന, പിടുത്തം, സന്ധികളിലെ ചലനവള്ളികള്‍ (ligaments ) ക്ക് പിടിത്തം, രാത്രിയിലും, തണുപ്പുകാലത്തും വേദന കൂടുക, സന്ധികളില്‍ കുത്തുന്ന പോലെ വേദന തോന്നുക, കൈവിരലുകള്‍ക്ക് തരിപ്പ് തോന്നുക, ഇരിന്നെഴുനെല്‍ക്കുമ്പോള്‍ പിടിത്തം ഇവയൊക്കെ ലക്ഷണങ്ങള്‍ ആണ്. നീരും പ്രത്യക്ഷപെടാം. ഇതേ തുടര്‍ന്ന് പനിയും ഉണ്ടാകാം.

ആമവാതം (Rheumatoid Arthritis)

സ്വന്തം ശരീരത്തിന്റെ പ്രതിരോധസംവിധാനം തന്നെ ശരീരത്തിന് എതിരായി പ്രവര്‍ത്തിക്കുകയാണ് ആമവാതത്തില്‍ സംഭവിക്കുന്നത്‌. ചുരുക്കത്തില്‍ അലര്‍ജിയില്‍ ഉണ്ടാകുന്നത് പോലുള്ള മാറ്റമാണ് ഇവിടെയും ഉണ്ടാകുന്നത്. ഇതിനെ പൊതുവില്‍ ഓട്ടോ ഇമമ്യൂണ്‍ രോഗങ്ങള്‍ (autoimmune diseases ) എന്ന് പറയുന്നു. കേരളത്തില്‍ മൂന്നു ലക്ഷത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് ആമവാതം ഉണ്ട് എന്ന് കണക്കാക്കപെടുന്നു. ഇത് സാധാരണ ഇരുപതാമത്തെ വയസ്സില്‍ തുടങ്ങുന്നു, എങ്കിലും കുട്ടികള്‍ക്കും ഉണ്ടാകാം.

സന്ധികളിലെ ചര്മാവരണങ്ങളില്‍ നീര്കെട്ടു വന്നു തരുണാസ്ഥികളെയും സന്ധികളെയും ഒരുപോലെ ബാധിക്കുകയും, ഹൃദയം, വൃക്ക, കണ്ണിന്റെ നേത്രപടലങ്ങള്‍ ഇവയെ തകരാറിലാക്കുകയും ചെയ്യുന്നു. രക്തക്കുഴലുകളെ ബാധിച്ചു ഹൃദയത്തിന്റെ പ്രശ്നം കൂടുന്ന രക്തവാതത്തിലേക്കും ഇത് നയിക്കാം. ആഴ്ചകളോ മാസങ്ങളോ കൊണ്ട് ഇത് പുരോഗമിക്കുന്നു. കൈകാല്‍ മുട്ടുകള്‍, കണങ്കാല്‍, മണിബന്ധം, വിരലുകള്‍ ഇവയെ തുടക്കത്തില്‍ ബാധിക്കാം. ശരിയായ ചികിത്സ തുടക്കത്തിലെ ചെയ്തില്ലെങ്കില്‍ സന്ധികള്‍ ഉറച്ചു അനക്കാന്‍ പറ്റാതാകും.

ലൂപസ് (Lupus )

ഇതും സന്ധികളില്‍ വലിയ വേദന ഉണ്ടാക്കും. തൊലിപ്പുറമേയുള്ള ചുവന്നു തടിക്കല്‍, സൂര്യ പ്രകാശം അടിക്കുമ്പോള്‍ ചൊറിച്ചില്‍ (Photosensitivity ), ചുവന്നു തടിക്കല്‍ എന്നിവയുണ്ടാകാം. മുടി കൊഴിച്ചില്‍, കിഡ്നി പ്രശ്നങ്ങള്‍, ശ്വാസകോശത്തില്‍ ഫൈബ്രോസിസ് എന്നിവയും ഇതിന്റെ ലക്ഷണങ്ങള്‍ ആണ്.

ഗൌട്ട് (Gout )

ചില ആഹാരങ്ങള്‍, കിഡ്നി, ലിവര്‍, കൂണ്‍ ആല്‍കഹോള്‍ മുതലായവയുടെ അമിത ഉപയോഗം മൂലം യൂറിക് ആസിഡ് രക്തത്തില്‍ അടിഞ്ഞു കൂടി സന്ധികളില്‍ അതിന്റെ ക്രിസ്ടലുകള്‍ അടിഞ്ഞു കൂടി നീര്കെട്ടും, വേദനയും ഉണ്ടാക്കുന്നു. സന്ധികള്‍ രൂപവ്യത്യാസം വന്നു അനക്കാന്‍ വയ്യാതാകുന്നു. ഇതിനു ഗൌട്ട് എന്ന് പറയുന്നു. യൂറിക്കാസിടിന്റെ സ്ഥാനത്തു കാത്സ്യം ഫോസ്ഫേറ്റ് ആണെങ്കില്‍ സ്യൂഡോഗൌട്ട് എന്ന വാതം ആയിത്തീരുന്നു. പേശീ സങ്കോചം വഴി കൈ കാല്‍ വിരലുകളുടെ രൂപം മാറിയേക്കാം.

നടുവേദന (Backpain )

വളരെയേറെ ആളുകള്‍ക്ക് ഉണ്ടാകുന്ന രോഗമാണ് പുറം വേദന. നട്ടെല്ലിന്റെ കശേരുക്കള്‍ക്ക് സ്ഥാനമാറ്റം സംഭവിക്കുക, ഡിസ്കുകള്‍ തേയുക, തെന്നി മാറുക, കശേരുക്കള്‍ക്ക് പരിക്കുകള്‍, വിവിധ തരം വാത രോഗങ്ങള്‍ ഇവ മൂലം നടുവിന് വേദനയുണ്ടാകുന്നു. സന്ധിവാതം (osteoarthritis ) നട്ടെല്ലിനെയും ബാധിക്കാം, ഇത് ബാധിക്കുമ്പോള്‍ വേദനയുണ്ടാകും. ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴും പോലും വേദനയുണ്ടാകം. ഇത് കാലുകളിലേക്ക് ബാധിച്ചു, കാലുകള്‍ക്ക് മരവിപ്പും വേദനയും ഉണ്ടാകാം. ഈ അവസ്ഥയെ സയാറ്റിക്ക (sciatica ) എന്ന് പറയുന്നു.

ഇന്നത്തെ ജീവിത ശൈലി, കൂടുതല്‍ നേരം ഇരുന്നുള്ള ജോലി ചെയ്യുന്നവര്‍, ഒട്ടും ജോലി ചെയ്യാതിരിക്കല്‍, കൂടുതല്‍ ഭാരം പൊക്കുന്ന ജോലി, അമിത വണ്ണം, മാനസിക സമ്മര്‍ദം, ഇവ കാരണമാകുന്നു പുകവലി, മദ്യപാനം ഇവയും നടുവേദന കൂടാന്‍ സാധ്യത ഉണ്ട്.

കമ്പ്യൂട്ടര്‍, ലാപ്ടോപ് ഇവ തുടര്‍ച്ചയായി ഉപയോഗിക്കുമ്പോള്‍, കഴുത്തിലെ കശേരുക്കള്‍ക്ക് സ്ഥാന മാറ്റം സംഭവിച്ചു സ്പോണ്ടിലോസിസ് ഉണ്ടാകാം. ഇത് നട്ടെല്ലുകളെയും ബാധിക്കാം.

ശരിയായ ഇരിപ്പ്, ശരിയായ കിടപ്പ്, കൂടുതല്‍ നേരം ഇരുന്നു ജോലിചെയ്യുന്നവര്‍ അതിനനുസരിച്ചുള്ള കസേര ഉപയോഗിക്കുക, കമ്പ്യൂട്ടര്‍ സ്ക്രീന്‍ കണ്ണിനു നേരെ വെയ്ക്കുക, കഴുത്തു കൂടുതല്‍ വളയാതെ ഇരിക്കാന്‍ നോക്കുക. ഭാരം പൊക്കുമ്പോള്‍ നെഞ്ചോട്‌ ചേര്‍ത്തു നട്ടെല്ലിനു ആയാസം ഉണ്ടാകാതെ എടുക്കുക, ഇരുപതു കി മീ കൂടുതല്‍ ബൈക്ക് ഓടിക്കാതിരിക്കുക, നല്ല റോഡില്‍ മാത്രം ബൈക്കോ സ്കൂട്ടറോ ഓടിക്കുക, അര മണിക്കൂറില്‍ ഒരിക്കല്‍ എഴുനേറ്റു നടക്കുക ഇവയൊക്കെ ചെയ്‌താല്‍ നടുവേദന, പിടലി വേദന ഇവ വരാതെ സൂക്ഷിക്കാം.

വാതം പൊതുവേയുള്ള ലക്ഷണങ്ങള്‍

1) സന്ധികളില്‍ വേദന, പ്രത്യേകിച്ച് രാത്രികാലങ്ങളിലും രാവിലെയും
2) സന്ധികള്‍ക്ക് ചുറ്റും ചൂട്
3) സന്ധികള്‍ ചലിപ്പിക്കാന്‍ പറ്റാതെ വരിക
4) പിടിത്തം, മുറുക്കം
5) നീര് കാണുക, തൊലി ചുമക്കുക
6) ചര്‍മ്മം ചുവന്നു വരിക, പനി, വായ്ക്കു അരുചി

വാതം പൊതുവേയുള്ള കാരണങ്ങള്‍

1) കഠിനാധ്വാനം, ഭാരം ചമക്കുന്ന ജോലി, വിശ്രമം ഇല്ലാത്ത ജോലി
2) സന്ധികളിലെ നീര്കെട്ടു, തേയ്മാനം
3) സന്ധികളിലെ പരിക്കുകള്‍, കായികാധ്വാനം കൂടുതലുള്ള കളികള്‍
4) സിനോവിയല്‍ ദ്രാവകം കുറഞ്ഞു എല്ലുകള്‍ കൂട്ടിമുട്ടാന്‍ ഇടവരുക
5) പാരമ്പര്യം, ഇതും ദ്വിതീയ കാരണമാകാം
6) ശരീരത്തിന്റെ ഭാരം കൂടുക

പരിഹാര മാര്‍ഗങ്ങള്‍

1) മൊത്തം ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടത്തക്ക വണ്ണം വ്യായാമവും, ശരീരത്തിന്റെ പൊക്കത്തിനനുസരിച്ചു മാത്രം ഉള്ള ഭാരവും എന്നും നില നിര്‍ത്തുക.

2) ശരിയായ ചികിത്സ. അതിനു പരിചയം ഉള്ള Physiatrist ഡോക്ടര്‍മാരെ മാത്രം, അല്ലെങ്കില്‍ നല്ല ഇതര വൈദ്യന്മാരെ കാണുക.

3) അങ്ങിനെ ശരിയായ മരുന്നും, ഫിസിയോതെറാപ്പിയും ചെയ്യുക.

4) കാത്സ്യം, വൈറ്റമിന്‍ ഡി ഇവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.

5) വ്യായാമം നിര്‍ത്താതെ തുടരുക

ചുരുക്കം

ജോലിയോ വ്യായാമമോ ഇല്ലാതെ സുഖിച്ചുള്ള ജീവിതം നാല്‍പതു വയസ്സിനു മുമ്പ് തന്നെ പ്രശ്നം ഉണ്ടാക്കും. നാല്‍പതു വയസ്സ് കഴിഞ്ഞാല്‍ വ്യായാമമില്ലാത്ത എല്ലാ ആള്കാര്കാര്‍ക്കും, ജീവിത ശൈലീ രോഗങ്ങള്‍ വരും. അതുകൊണ്ട്, ജീവിത ശൈലീ രോഗങ്ങള്‍ വന്നാല്‍ അതനുസരിച്ച് ചിട്ടയായ ജീവിതം നയിക്കണം. പിന്നെ ഇങ്ങിനെയുള്ള രോഗം വന്നാല്‍ വ്യായാമത്തിന് പ്രാധാന്യം കൊടുക്കുകയും, അത് ചെയ്തു ശരീരം ആരോഗ്യത്തില്‍ നിര്‍ത്തണം എന്ന ഒരു നല്ല മനസ്സും ഉണ്ടാകണം. പ്രത്യേകിച്ച് സന്ധിരോഗങ്ങള്‍ക്ക് ഏറ്റവും പ്രാധാന്യം മരുന്നിനെക്കള്‍ വ്യായാമത്തിന് ആണ്.

അവലംബം: എന്റെ ജീവിതാനുഭവങ്ങളില്‍ ഞാന്‍ പഠിച്ചു കൊണ്ടിരിക്കുന്ന വസ്തുതകള്‍, വൈദ്യ ശാസ്ത്ര പുസ്തകങ്ങള്‍, മുതലായവ. അഞ്ചു വര്ഷം മുമ്പ് ഉണ്ടായ മുട്ട് വേദന, അത് പരിഹരിച്ചതും, അന്ന് മുതല്‍ തുടങ്ങിയ പഠനങ്ങളും. വന്നത് പരിഹരിച്ചത് കൂടാതെ ഇനി സന്ധിരോഗങ്ങള്‍ വരാതിരിക്കാനും ദിവസം ഒരു മണിക്കൂര്‍ വ്യായാമം ചെയ്യുന്നു.

ഹിപ്‌നോട്ടിസം

ഹിപ്‌നോട്ടിസം എന്ന് കേള്‍ക്കുന്ന മാത്രയില്‍ തന്നെ പലരുടേയും ആശങ്കകള്‍ വര്‍ദ്ധിക്കുന്നതായി കാണാം. ഹൃദയ തുടിപ്പുകളുടെ താളം കൊട്ട് വര്‍ദ്ധിക്കുന്നതായി കേള്‍ക്കാം. മനുഷ്യന്‍ എന്നും മനസ്സുകളുടെ നിഗൂഢതകളുടെ കെട്ടുകള്‍ അഴിക്കുവാന്‍ കഠിന പ്രയത്‌നം ചെയ്തിട്ടുണ്ട്. ഹിപ്‌നോട്ടിസം ഇന്നും പുകമറക്കുളളിലെ ഒരു നിഗൂഢ ശാസ്ത്രം തന്നെയാണ്.

ആദ്യത്തെ ഹിപ്‌നോട്ടിസ്റ്റ് ഈശ്വരനാണെന്ന് പറയാം. ബൈബിളില്‍ ഉല്പത്തി പുസ്തകം വായിക്കുമ്പോള്‍,ദൈവം സകലതും സൃഷ്ടിച്ചു. എന്നാല്‍ മനുഷ്യന് ഇണയില്ലാത്തതിനാല്‍ ദൈവം വിഷമിച്ചു. അതുകൊണ്ട് ദൈവം മനുഷ്യനെ ഗാഢനിദ്രയിലാഴ്ത്തി. അവന്‍ ഉറങ്ങുമ്പോള്‍ അവന്റെ വാരിയെല്ല് എടുത്തു……….. അങ്ങിനെ ആദ്യ ഹിപ്‌നോട്ടിസ്റ്റ് ദൈവവും, വിധേയനായത് ആദാമുവുമാണ് എന്ന് വിശ്വസിക്കാം.

സര്‍പ്പം തുള്ളല്‍ കേരളത്തിന്റെ തനതു കലാ രൂപമാണ്. സര്‍പ്പക്കളത്തിലിരുന്നു ഉറഞ്ഞു തുള്ളുന്ന സ്ത്രീകള്‍ അവസാനം ബോധശൂന്യരായി വീഴുന്നുണ്ട്. തീയ്യാട്ടുകളിലും, വെളിച്ചപ്പാടന്മാര്‍ക്കും കെട്ടിയാടുന്ന വേളകളിലും അവസാനം ഒരു അബോധാവസ്ഥ വന്നു ചേരുന്നുണ്ട്.വടക്കന്‍ മലബാറില്‍ കണ്ടു വന്നിരുന്ന ഒരു പ്രാചീന കലാ രൂപമാണ് വെട്ടും കുത്തും. റാത്തീബ്ദഫ്ഫിന്റേയും മറ്റും താളങ്ങളോടു കൂടി വിശുദ്ധ മന്ത്രങ്ങളുവിട്ട് ഒരു വ്യക്തിയെ അബോധാവസ്ഥയിലെത്തിക്കുന്നു. അബേധാവസ്ഥയിലെത്തിയ ഇയാള്‍ മൂര്‍ച്ചയേറിയ കത്തി കൊണ്ട് ശരീരത്തില്‍ കുത്തി മുറിവേല്‍പ്പിക്കുന്നു.

1734 മേയ് 23ന് സ്വിറ്റ്‌സര്‍ലാന്റില്‍ ജനിച്ച മെസ്മറാണ് ഹിപനോട്ടിസത്തിന്റെ അനന്ത സാധ്യതകള്‍ സൂക്ഷമമായി മനസ്സിലാക്കുവാന്‍ പ്രയത്‌നിച്ച പ്രഥമ ശാസ്ത്രജ്ഞനായിരുന്നു.

ഇന്ത്യയില്‍ കടിയേറി പാര്‍ത്ത ഒരു പാശ്ചാത്യ മിഷനറിയുടെ മകനായി ഗോവയില്‍ ജനിച്ച ഫാദര്‍ അബ്ബാ ഫെരിയ ആണ് ഇന്ത്യയിലെ അദ്യത്തെ ഹിപ്‌നോട്ടിസ്റ്റായി അറിയപ്പെടുന്നത്. അബ്ബാ ജോസ് കസ്‌റ്റോഡിയ ഡി ഫെരിയ എന്ന ഈ പോര്‍ച്ചുഗീസ് വംശജനാണ് ശാസ്ത്രീയ ഹിപ്‌നോട്ടിസത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്നു.

ഗ്രീക്ക് ഉറക്ക ദേവതയുടെ പേരാണ് ഹിപ്‌നോസ്. ഈ ദേവനെ റോമക്കാര്‍ വിളിച്ചിരുന്നത് സോമ്്‌നാ എന്നാണ്. ഹിപ്‌നോട്ടിസം എന്നു പറഞ്ഞാല്‍ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായ ഉറക്കമാണ്. ഈ ശാസ്ത്ര വിദ്യയെ ബ്രിട്ടീഷുകാരനായ ഡോ. ജയിംസ് ബ്രെയ്ഡാണ് ഹിപ്‌നോസിസ് എന്ന് ആദ്യമായി നാമകരണം ചെയ്തത്. നമ്മുടെ ഭാരതത്തില്‍ ഈ ഹിപ്‌നോട്ടിസം മോഹനിദ്ര എന്ന പേരിലാണ് പ്രചരിച്ചത്. മോഹ നിദ്രയെക്കുറിച്ച് നമ്മുടെ പല പുരാണങ്ങളിലും ചില സ്ഥലങ്ങളില്‍ പരമാര്‍ശമുണ്ട്.
Basic Principle of Hypnosis: SELF HYPNOSIS.
Defination: It is an altored state of conscience induced by suggestions.
നിര്‍ദ്ദേശങ്ങളുടെ അന്തരഫലമായി ഉരുത്തിരിയുന്ന ഒരു വ്യത്യസ്ഥ മാനസ്സിക അവസ്ഥയാണ് ഹിപ്‌നോസിസ് എന്ന അറിയപ്പെയുന്നു.
ഒരു വ്യക്തിയുടെ സജസ്റ്റബിലിറ്റി ഒരു വ്യക്തിക്ക് സ്വയമോ, മറ്റൊരാള്‍ക്കോ നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നതിനുള്ള കഴിവിനെയാണ് സജസ്റ്റബിലിറ്റി എന്ന് പറയുന്നത്.

സ്വീകരണത: (സസപ്റ്റിയബിലിറ്റി) സ്വയമോ, മറ്റൊരാള്‍ തരുന്നതായ നിര്‍ദ്ദേശങ്ങളെ സ്വീകരിക്കുന്നതിള്ള കഴിവിനെയാണ് സ്വീകരണത എന്ന് പറയുന്നത്.

നമ്മുടെ തലച്ചോറിനുള്ളില്‍ നിന്ന് 4 തരം തരംഗങ്ങള്‍ പുറപ്പെടുന്നുണ്ട്. അവ 1. ബീറ്റ തരംഗം. 24 മുതല്‍ 14 വരെ സൈക്കിള്‍ പെര്‍ സെക്കന്റാണ് ഇതിന്റെ ദൈര്‍ഘ്യം. ഇത് ബോധാവസ്ഥയിലുള്ള തരംഗ ദൈര്‍ഘ്യമാണ്.
2. ആല്‍ഫ തരംഗം: 147 cps.(സൈക്കള്‍ പെര്‍ സെക്കന്റ്)
3. തീറ്റ തരംഗം: 74 cps. ഈ രണ്ട് ലെവലുകള്‍ ഹിപ്‌നോട്ടിക് ലെവലാണ്.
4. ഡെല്‍റ്റാ തരംഗം: 40 cps. ഗാഢ നിദ്രാ ലെവലാണ്.

ഹിപ്‌നോട്ടിസം ചെയ്യുന്നതിനു 4 മാര്‍ങ്ങളുണ്ട്.

1. നറോട്ടിക് ഹിപ്‌നോസിസ്: മയക്കു മരുന്നുകള്‍ വളരെ ചെറിയ അളവില്‍ വെയിനിലേക്ക് (കുത്തിവെച്ചുകൊണ്ട്) നല്‍കികൊണ്ട് വിവേചന ശക്തി നഷ്ടപ്പെടുത്തിയതിനു ശേഷം നിര്‍ദ്ദേശങ്ങള്‍ കൊടുക്കുക വഴി ഒരു വ്യക്തിയെ ഹിപ്‌നോട്ടിക് നിദ്രാവസ്ഥയിലേക്ക് കൊണ്ടു വരുവാന്‍ കഴിയും. ഇതിനു ഉപയോഗിക്കുന്ന ചില മരുന്നുകളാണ് 1. സോഡിയം പെന്റാതോള്‍, 2. സോഡിയം അമിറ്റേറ്റ്, 3. ട്രൈക്ലോര്‍ എത്തലില്‍ എന്നിവ. 10 ഗ്രെയിന്‍ 10 cc വെള്ളത്തില്‍ ചേര്‍ത്ത് പതുക്കെ പതുക്കെ ഡ്രിപ്പ് കൊടുക്കുന്നതുപോലെ കുത്തിവെയ്ക്കണം. അളവുകള്‍ ഒരു ഡോക്റ്ററാണ് നിശ്ചയിക്കുക. ഇവ സൈക്കാട്രിസ്റ്റുകള്‍ക്കു മാത്രമേ ചെയ്യുവാന്‍ പാടുള്ളു. മറ്റുളളവര്‍ ഇത് പ്രയോഗിച്ചാല്‍ നിയമ വിരുദ്ധവും അപകടകരവും ശിക്ഷാര്‍വുമാണ്.

2. ഇലട്രോണിക് രീതി: ഉപകരണങ്ങള്‍ ഉപയോഗിച്ച് തലച്ചോറ്# തരംഗങ്ങളെ ആല്‍ഫയോ തീറ്റയോ തരംഗങ്ങളിലേക്കു കൊണ്ടുവന്നു നിര്‍ദ്ദേശങ്ങള്‍ കൊടുത്തു നിദ്രയിലേക്കു നയിക്കുന്നു.

ഡ്രഗ് ഇന്‍ഡ്യൂസഡ് രീതി. ഹിപ്‌നോട്ടിക് അവസ്ഥയിലേക്ക് പോകുവാന്‍ തയ്യാറുള്ള ചില വ്യക്തികള്‍ അവരുടെ ഉള്‍ ഭയവും, ആകാംക്ഷയും മൂലം ഹിപ്‌നോസിസിന് വിധേയരാകതെ വരുന്നുണ്ട്. ആകാംക്ഷയേയും, ഉല്‍ക്കണ്ഡയേയും, ഭയത്തേയും നിയന്ത്രിക്കുവാന്‍ കഴിയുന്ന ചില മരുന്നുകള്‍ നല്‍കി നിയന്ത്രണ വിധേയമാക്കിയ ശേഷം നിര്‍ദ്ദേശങ്ങള്‍ നല്‍കി നിദ്രയിലേക്കു കൊണ്ടു പോകുന്നു. ഇതിനുപയോഗിക്കുന്ന മരുന്നുകളെ ആന്‍ക്‌സിയോലിറ്റ് ഏജന്റ് എന്ന് പറയുന്നു. ഇതില്‍ പ്രാധാന മരുന്നാണ് Alprazolam. അവയുടെ കമ്പോള പേരുകളാണ് 1. Alprax, 2. Retsyl, 3. Trika. ഇവ 3 അളവുകളില്‍ ലഭ്യമാണ്. മരുന്ന് കൊടുത്ത് 45 മിനറ്റ് കഴിഞ്ഞ് ക്ലൈന്റിനെ വിളിച്ച് ഹിപ്‌നോട്ടിക് നിര്‍ദ്ദേശങ്ങള്‍ നല്‍ക്കുന്നു.

നാച്ച്വറല്‍ അഥവ പ്രകൃതിത്വ രിതി:
1. പ്രോഗ്രസ്സീവ് റിലേക്‌സേഷന്‍ രീതി:
ഒരു ലഘു വ്യായാമ മുറ ചെയ്യിച്ചുകൊണ്ട് കക്ഷിയെ ശാരീരികമായി വിശ്രമത്തിലാക്കുകയും, ഒപ്പം നിര്‍ദ്ദേശങ്ങള്‍ കൊടുത്തുകൊണ്ട് നിദ്രയിലേക്ക് ആനയിക്കുന്നു. ഹൃദ്രോഗികള്‍, ഗര്‍ഭിണികള്‍, ശാരീരിക അവശര്‍ എന്നിവര്‍ക്ക് ഈ രീതി പാടില്ല.
2. വിഷ്വല്‍ റിലാക്ലേഷന്‍ രീതി:
ഒരു വ്യക്തിയുടെ കാല്‍ വിരല്‍ തുമ്പു മുതല്‍ ഓരോ ശരീരഭാഗവുംതല വരെ മനസ്സു കൊണ്ട് അയച്ചു തളര്‍ത്തിയിടുവാന്‍ നിര്‍ദ്ദേശിക്കുന്നു. അതോടൊപ്പം ഉറങ്ങുവാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.
3. ബ്രീത്തിംങ്ങ് രീതി: (Hypoxia)
വളരെ വേഗത്തിലും ആഴത്തിലും ഒരു വ്യക്തി ശ്വാസോച്ഛ്വാസം ചെയ്താല്‍ വളരെ കൂടിയ അളവില്‍ ഓക്‌സിജന്‍ അവരുടെ ശരീരത്തില്‍ കാണും.അതിന്റെ ഫലമായി ശരീരത്തില്‍ ഹൈപ്പോക്‌സിയ എന്ന അവസ്ഥ സൃഷ്ടിക്കപ്പെടുന്നു. ഇതിന്റെ ഫലമായി വ്യക്തിയുടെ വിവേചനബോധം താല്‍ക്കാലികമായി നഷ്ടപ്പെടുന്നു.ആ സമയം തക്ക നിര്‍ദ്ദേശങ്ങള്‍ കൊൊടുത്തുകൊണ്ട് വ്യക്തിയെ ഹിപ്‌നോട്ടിക് അവസ്ഥയിലേക്ക് കൊണ്ടു പോകുന്നു. ഹൃദ്രോഗികള്‍, ഗര്‍ഭിണികള്‍, ശാരീരിക അവശര്‍ എന്നിവര്‍ക്ക് ഈ രീതി പാടില്ല.
4. Fascination method , 5. Confusing method, 6. Counting method 7. Combination method എന്നിങ്ങനെ പല രീതികളും ഇനിയും ഉണ്ട്.

ഹിപ്‌നോസിസിന് 3 വ്യത്യസ്ഥ അവസ്ഥാ ഭേദങ്ങള്‍ ഉണ്ട്. ഇത് Dr. charkot ആണ് കണ്ടുപിടിച്ചത്.
1. Lethargic stage ( മടി പിടിച്ചിരിക്കുന്ന അവസ്ഥ)
ബീറ്റാ ലെവലില്‍ നിന്ന് ആല്‍ഫാ ലെവലിലേക്ക് വരുന്ന അവസ്ഥയാണിത്. ഈ അവസ്ഥയില്‍ സ്പര്‍ശന ശക്തിയുണ്ടായിരിക്കും. ലക്ഷണങ്ങള്‍ശരീരം വിശ്രമാവസ്ഥയില്‍ വരുന്നു.ശ്വാസഗതി നോര്‍മലായിരിരക്കും.മുഖ ഭാവങ്ങള്‍ സാധാരണ ഗതിയിലായിരിക്കും. കണ്‍പോളകള്‍ ധൃതഗതിയില്‍ വിറയലോടു കൂടി അടഞ്ഞു തറന്നു പൂര്‍ണ്ണമായി അടഞ്ഞു പോകുന്നു. സ്പര്‍ശനത്താല്‍ ഉണരും.
2.Cataleptic Stage { Numbness stage}
Alfa stageനും Theta stageനും ഇടയിലുള്ള അവസ്ഥയാണിത്. ലക്ഷണങ്ങള്‍ അഗാധമായ വിശ്രമം. മന്ദഗതിലുള്ള ശ്വാസഗതി, മുഖഭാവങ്ങള്‍ വളരെ കുറയുന്നു. ഈ സമയം മതിഭ്രമവിഭ്രമമരവിപ്പിക്കല്‍ (ഹലൂസിനേഷന്‍, ഡെലൂഷന്‍,അനസ്തീഷ്യ) അനാല്‍ജിയ (വേദനയില്ലാത്ത അവസ്ഥ) എന്നിവ പരീക്ഷിച്ചറിയാം.ഈ അവസ്ഥയില്‍ സാധാരണഗതിയിലുള്ള ലഘു മനോ രോഗങ്ങള്‍ക്കും,വ്യക്തിത്വ വൈകല്യങ്ങള്‍ക്കും, സ്വഭാവ വൈകല്യങ്ങല്‍ക്കും മനോജന്യ രോഗങ്ങള്‍ക്കും ചികിത്സ നടത്താവുന്നതാണ്.
3. Somnambulistic stage ( സ്വപ്‌നാടനം.)
മുഖത്തെ ഭാവങ്ങള്‍ പൂര്‍ണ്ണമായും ഒവിഞ്ഞു പോകും. ഒരു ശവ ശരിരം കാണുന്നതു പോലെ തോന്നു.ശരീരം അത്യഗാധ വിശ്രമത്തിലായിരിക്കും. ശ്വാസഗതി വളരെ മന്ദ ഗതിയിലായിരിക്കും. പഴകിയതും, ആഴത്തിലുള്ളതുമായ മനോരോഗങ്ങള്‍ ചികിത്സിക്കാം. വളരെ ഗഢമായ സ്വഭാവ വൈകല്യങ്ങളെ ചികിത്സിക്കുന്നതിനും, ഗവേഷണങ്ങള്‍ നടത്തുന്നതിനും, മുന്‍ജന്മ ചികിത്സ നടത്തുന്നതിനും ഈ അവസ്ഥ ഉപകരിക്കും.
24 csp മുകളില്‍ വരുന്ന അവസ്ഥയാണിത് മുഴുത്ത ഭ്രാന്തും
പൂജ്യത്തിനു തഴെ വരുന്ന അവസ്ഥയില്‍ coma stage ഉം ആയി കണക്കാക്കുന്നു.

ടെര്‍മിനേഷന്‍: ഹിപ്‌നോസിസില്‍ ഉറങ്ങുക എന്ന നിര്‍ദ്ദേശമാണ് നല്‍കിയതെങ്കില്‍ അവസാന സമയത്ത് ഉണരുക എന്ന നിര്‍ദ്ദേശം കൊടുക്കണം.

പോസ്റ്റ് ഹിപ്‌നോട്ടിസം: ഹിപ്‌നോട്ടിക് അവസ്ഥയില്‍ നിന്ന് ഉണര്‍ന്നു കഴിഞ്ഞാല്‍ ഏതേങ്ങിലും പ്രത്യേക രീതിയില്‍ കക്ഷി പെരുമാറുന്നതിന്് അതിനു വേണ്ട നിര്‍ദ്ദേശങ്ങള്‍ കക്ഷി ഹിപ്‌നോട്ടിക് അവസ്ഥയിലായിരിക്കുമ്പോള്‍ തന്നെ നല്‍കുന്നു. ഇങ്ങിനെ ചെയ്യുന്നതിനെ പോസ്റ്റ് ഹിപ്‌നോട്ടിക് സജ്ജഷന്‍ എന്ന് പറയുന്നു.

ഹിപ്‌നോട്ടിക് റിഗ്രഷന്‍: ഒരു സബ്്ജക്റ്റിന്റെ മനസ്സിനെ നിര്‍ദ്ദേശങ്ങളില്‍ കൂടി മുന്‍ കാലങ്ങളിലേക്ക് കൂട്ടു കൊണ്ടു പോകുകയും, അവരില്‍ അസ്വസ്ഥത ഉണ്ടാക്കുന്നതും, മുന്‍ കാലങ്ങളില്‍ നടന്നതും ആയ സംഭവങ്ങള്‍ വീണ്ടും പുനര്‍ജനിപ്പിച്ചുകൊണ്ട് അതിനെ പതിരോധിക്കുവാന്‍ പഠിപ്പിക്കുന്ന ഒരു രീതിയാണ്. ഇതിലൂടെ മുന്‍ ജന്മങ്ങളിലേക്ക് പ്രവേശിക്കുവാനാകും. ഒരു കാര്യം വ്യക്തമാക്കുവാന്‍ ആഗ്രഹിക്കുന്നു. എല്ലവാര്‍ക്കും ംല്ലാവരേയും ഹിപ്‌നോട്ടിസ് ചെയ്യുവാന്‍ കഴിയുകയില്ല. പ്കൃതി വിരുദ്ധമായി ഒന്നും പ്രവര്‍ത്തിക്കുവാനാകില്ല. ഞാന്‍ അപൂര്‍വ്വം ചിലരെ മുന്‍ജന്മത്തിലേക്ക് കൊണ്ടു പോയിട്ടുണ്ട്. എല്ലാം വിജയിച്ചിട്ടില്ല. സത്യസന്ധനും സദാചാര ബോധവുമുള്ള സ്ത്രീ പുരുഷന്മാരെ അവരുടെ നിലപാടിനു വിപരീതമായി നിര്‍ദ്ദേശങ്ങള്‍ നല്‍കിയാല്‍ ഞെട്ടിയുണരും.

ഒരു ഹിപ്‌നോട്ടിസ്റ്റിനു ആവശ്യം വേണ്ടത് ക്ഷമ, ഭാവന, വോയ്‌സ് മോഡുലേഷന്‍ എന്നിവയാണ്.

മുന്‍ കരുതലുകള്‍: ഒരു സ്ത്രീയെ ഹിപ്‌നോട്ടൈസ് ചെയ്യുമ്പോള്‍ സ്ത്രീയുടെ ബന്ധുക്കളാരെങ്കിലും കൂടെ വേണം. ഒരു രോഗിയെ തനിച്ച് വിടരുത്. ശരിയായ രോഗ നിര്‍ണ്ണയം ചെയ്യണം. നിര്‍ദ്ദേശങ്ങളെല്ലാം പോസിറ്റീവ് ആയിരിക്കണം. നിര്‍ദ്ദേശങ്ങളെല്ലം ഉറപ്പിച്ചും, ആവര്‍ത്തിച്ചും നല്‍കണം.

ഹിപ്‌നോട്ടിസം പഠിക്കുന്നത് എന്തിന്? വ്യക്തിത്വ തകരാറുകള്‍ പരിഹരിക്കുവാന്‍. എന്താണ് വ്യക്തിത്വം? ഒരു വ്യക്തിയുടെ പ്രവര്‍ത്തികളുേടയും, ചിന്തകളുടേയും ആകത്തുകയാണ് ഒരാളുടെ വ്യക്തിത്വം. ഇത് ജന്മനാലോ, മാതാ പിതാക്കളില്‍ നിന്നോ, കുടംബത്തില്‍ നിന്നോ, വിദ്യലയങ്ങളില്‍ നിന്നോ, സമൂഹത്തില്‍ നിന്നോ, മുന്‍ ജന്മത്തില്‍ നിന്നോ ആകാം. ഒരു സന്തുലിത വ്യക്തിത്വം വികസിപ്പിച്ച് വളര്‍ത്തി കൊണ്ടു വരുവാന്‍ ഹിപ്‌നോട്ടിലത്തിന് കഴിയും.
മനോജന്യ ആധികളും വ്യാധികളും ചികിത്സിച്ചു ഭേദമാക്കുവാന്‍ ഹിപ്‌നോട്ടിലത്തിനു കഴിയും.

ഭൂത പ്രേത ബാധകളൊഴിപ്പിക്കുവാന്‍ ഹിപ്‌നോട്ടിസം കൊണ്ട് കഴിയും.

മുന്‍ജന്മ കാര്യങ്ങളുടെ ഗവേഷണത്തിനു ഉപയോഗിക്കാം. A.D.555ല്‍ വത്തിക്കാനില്‍ ഇത് നിരോധിച്ചു.

പ്രോഗ്രഷന്‍: റിഗ്രഷന്‍ പിറകിലേക്കു പോകുന്നുവെങ്കില്‍ പ്രോഗ്രഷന്‍ ഭാവിയിലേക്കു പോകുന്നു. ഓരോരുത്തരുടേയും ഭവി നിയന്തിരക്കുവാന്‍ ഇതു മൂലം കഴിയും. പ്രകൃതിക്ക് വിരുദ്ധമായിട്ട് നേട്ടങ്ങള്‍ക്കു വേണ്ടി ഇതിനെ ദരുപയോഗപ്പെടുത്തുവാന്‍ കഴിയില്ല.

ഒരു വ്യക്തി മരിക്കുമ്പോള്‍ 240 മൈക്രോ ഗ്രാം തൂക്കും കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് ആത്മാവ് ആണെന്ന് ധരിക്കുന്നു. മനസ്സ് എന്നാല്‍ ഒരു രാസ പ്രവര്‍ത്തനമാണെന്ന് പറയപ്പെടുന്നു.

ഭക്ഷണശേഷം നിര്‍ബന്ധമായും ചെയ്യേണ്ട ചില കാര്യങ്ങള്‍.!

ഭക്ഷണം കഴിക്കാന്‍ വേണ്ടി ജീവിക്കുമ്പോഴാണ്‌ ശരീരം രോഗാതുരമാകുന്നത്‌. വാരിവലിച്ചു കഴിക്കാതെ രുചി അറിഞ്ഞുവേണം ഭക്ഷണം കഴിക്കാൻ.

അതിനു ശേഷം, അതായത് ആഹാരം കഴിച്ചു കഴിഞ്ഞതിനു ശേഷം ചെയ്യേണ്ട ചില കാര്യങ്ങള്‍ ഉണ്ട്…

1. പുകവലി ഒഴിവാക്കുക

2.ഭക്ഷണ ശേഷം പഴങ്ങൾ കഴിക്കാതിരിക്കുക.

3.ഭക്ഷണ ശേഷം ചായ കുടിക്കാതിരിക്കുക

4.ഭക്ഷണ ശേഷം കുളിക്കരുത്

5. ഭക്ഷണം കഴിച്ച ഉടനെ നടക്കരുത്

6.ഭക്ഷണം കഴിച്ച ഉടനെ ഉറങ്ങരുത്

എങ്ങനെ ബ്രെസ്റ്റ് കാന്‍സര്‍ തടയാം ?

സ്ത്രീകളില്‍ മറ്റേതു തരാം കാന്‍സറിനെക്കാളും കൂടുതലായി കണ്ടു വരുന്ന ഒന്നാണ് ബ്രെസ്റ്റ് കാന്‍സര്‍. കാന്‍സര്‍ രോഗങ്ങളില്‍ കണ്ടുപിടിക്കാന്‍  ബുദ്ധിമുട്ടുള്ളതും ഈ കാന്‍സര്‍ തന്നെ..!

എങ്ങനെ ബ്രെസ്റ്റ് കാന്‍സര്‍ തടയാം ?

നമ്മള്‍ ദൈനംദിനം ഉപയോഗിക്കുന്ന അഞ്ച് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് ഇതിന് കഴിയുമെന്നാണ് പുതിയ കണ്ടെത്തല്‍.

വെളുത്തുള്ളി,  മത്സ്യം, ഇലപ്പച്ചക്കറികള്‍, ഒലിവ് ഓയില്‍, പിന്നെ പയറു വര്‍ഗങ്ങള്‍ എന്നിവ ഈ രോഗത്തെ തടയാന്‍ സഹായിക്കും, അത് എങ്ങനെയെന്നല്ലേ ?

1. വെളുത്തുള്ളി : ചേര്‍ക്കാന്‍ പറ്റുന്ന ആഹാര പദാര്‍ത്ഥങ്ങളില്‍ എല്ലാം വെളുത്തുള്ളി ചേര്‍ത്തു കഴിക്കുന്നത് കാന്‍സറിനെ പ്രതിരോധിക്കാന്‍ ഏറെ സഹായകമാണ്. വെളുത്തുള്ളിയില്‍ ഏലിയം ധാരാളമുണ്ട്. ഇത് കാന്‍സറിനെ ചെറുക്കുന്നതിനോപ്പം ട്യൂമര്‍ കോശങ്ങളെ കുറയ്ക്കുകയും ചെയ്യുന്നു.

2. മത്സ്യം : കോര മീന്‍(ചെമ്പല്ലി), പുഴമീന്‍, മത്തി,ചാള : ഈ മത്സ്യ വിഭാഗങ്ങളില്‍ ഒമേഗ 3 അടങ്ങിയിട്ടുള്ളതിനാല്‍ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു.

3. ഇലപ്പച്ചക്കറികള്‍ : വൈറ്റമിന്‍ ബി ഫോളേറ്റ് എന്നിവയാല്‍ സമ്പുഷ്ടമാണ് ഇലപ്പച്ചക്കറികള്‍.കറി വച്ചും പച്ചയ്ക്കും പകുതി വേവിച്ചും രുചിയ്ക്കനുസരിച്ചു കഴിക്കാവുന്ന പദാര്‍ത്ഥങ്ങള്‍ ബലം വര്‍ദ്ധിക്കാനും രോഗപ്രധിരോധ ശേഷി കൂട്ടുന്നതിലും അവിഭാജ്യ ഘടകമാണ്.

4. ഒലിവ് ഓയില്‍ : ആന്റി ഓക്‌സിഡനറും വൈറ്റമിന്‍ ന്യൂട്രിജന്റ്‌സും ട്യൂമര്‍ വളര്‍ച്ചയെ വേഗത്തില്‍ തടയുന്നു. മറ്റ് എണ്ണകളെ അപേക്ഷിച്ച് ഒലിവ് ഓയിലില്‍ ധാരാളം അപൂരിത കൊഴുപ്പ് അടങ്ങിയിട്ടുണ്ട്.

5. പയറു വര്‍ഗങ്ങള്‍, നെല്ലരി : പയറു വര്‍ഗത്തിലെ നാരുകള്‍ ഈസ്ട്രജന്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ശരീരത്തില്‍ ഈസ്ട്രജന്റെ അളവ് നിയന്ത്രിക്കുന്നതിലൂടെ കാന്‍സറിനെ അകറ്റി നിര്‍ത്താന്‍ സാധിക്കും.

നിങ്ങളുടെ ചെവിയെ പറ്റി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

ചെവി കേള്‍വിയ്ക്കും ശരീരത്തിന്റെ ബാലന്‍സ് നില നിര്‍ത്തുന്നതിനുമുള്ളൊരു അവയവമാണ്. ശരീരത്തിലെ വളരെ സെന്‍സിറ്റീവായ അവയവമായ  ചെവിയെക്കുറിച്ചു നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട  പല കാര്യങ്ങളുണ്ട്.

1. ചെവിയില്‍ രൂപപ്പെടുന്ന വാക്‌സ് ചെവിയെ സംരക്ഷിയ്ക്കാനുള്ള ഒരു സ്വാഭാവിക പ്രക്രിയയാണ്. ഇത് അധികമാകുമ്പോള്‍ തനിയെ പുറന്തള്ളപ്പെടുകയും ചെയ്യും. ചെവിയിലെ സിലീയ എന്നറിയപ്പെടുന്ന ചെറുരോമങ്ങളുടെ സഹായത്തോടെയാണ് ഇത്.

2. കോട്ടുവാ ഇടുമ്പോള്‍ ചെവിയില്‍ ചെറുതായി പൊട്ടുന്നതു പോലുള്ള ഒച്ചയുണ്ടാകുന്നത് സ്വാഭാവികം. ഇത് മിഡില്‍ ഇയര്‍ ബാലന്‍സ് ചെയ്യാനുള്ള സ്വാഭാവികപ്രക്രിയയാണ്.

3. ശരീരം ബാലന്‍സ് ചെയ്യുന്നത് ചെവിയുടെ കൂടെ സഹായത്താലായാണ്. തലച്ചോറിനെ സ്വാധീനിച്ചാണ് ഇത്. ചെവിയിലെ വെസ്റ്റിട്യൂബുലാര്‍ അപ്പാരറ്റസ് എന്ന ഭാഗത്തിന്റെ സഹായത്തോടെയാണ്.

4. യാത്രയില്‍ ചിലര്‍ക്ക് ഛര്‍ദിയും തലകറക്കവുമെല്ലാം അനുഭവപ്പെടും. ഇത് വയറിന്റെ പ്രശ്‌നം കാരണമല്ല. ചെവിയിലുണ്ടാകുന്ന ബാലന്‍സിംഗ് പ്രശ്‌നങ്ങള്‍ കാരണമാണ്.

5. നാം ഉറങ്ങുമ്പോഴും ചെവി പ്രവൃത്തി തുടര്‍ന്നു കൊണ്ടിരിയ്ക്കും. എന്നാല്‍ നാമിത് അറിയാത്തതും കേള്‍ക്കാത്തതും തലച്ചോറ് വിശ്രമിയ്ക്കുന്നതു കൊണ്ടാണ്.

6. ചെവിയ്ക്കു താങ്ങാനാവുന്ന ശബ്ദത്തിന്റെ അളവ് 60 ഡെസിബെല്ലാണ്. 80 ഡെസിബെല്ലിനേക്കാള്‍ കൂടുതലാണെങ്കില്‍ ചെവി കേള്‍ക്കാതാകും. നോയ്ഡ് ഇന്‍ഡ്യൂസ്ഡ് ഹിയറിംഗ് ലോസ് എന്നാണ് ഇത് അറിയപ്പെടുന്നത്.

ഹെഡ്‌ഫോണ്‍ വെച്ച് പാട്ട് കേള്‍ക്കുന്നവര്‍ സൂക്ഷിക്കുക; ചെവി അടിച്ചു പോകും !

സാധാസമയം പോക്കറ്റില്‍ ഒരു മൊബൈലും കാതില്‍ ഒരു ഹെഡ് ഫോണും കൊണ്ട് നടക്കുന്നവരാണ് നമ്മുടെ ന്യൂ ജനറേഷന്‍ പിള്ളേര്‍. ഇതില്‍ ചില ‘ടീംസിന്’ രാത്രി ഹെഡ് ഫോണ്‍ ചെവിയില്‍ തിരുകി പാട്ട് കേട്ടു കിടാന്നാലെ ഉറക്കം പോലും വരികയുള്ളൂ.

രാവിലെ നടക്കുമ്പോള്‍ കാതില്‍ ഹെഡ് ഫോണ്‍ വഴി പാട്ട്, ഉച്ചയ്ക്ക് കിടക്കുമ്പോള്‍ പാട്ട്, വൈക്കിട്ട് പഠിക്കുമ്പോള്‍ പാട്ട്, രാത്രി ഉറങ്ങണമെങ്കിലും ഹെഡ് ഫോണ്‍ പാട്ട് പാദനം. ഒരു പാട്ടല്ലേ കേട്ടു കൊള്ളട്ടെ എന്ന് വീട്ടുകാരും വിചാരിക്കും. പക്ഷെ ഈ ഹെഡ് ഫോണ്‍ ഒരു അപകട വസ്തുവാണ് എന്ന് ശാസ്ത്ര ലോകം പറയുന്നു.

അമിതമായി ഹെഡ്‌ഫോണ്‍ ഉപയോഗിച്ച് പാട്ട് കേള്‍ക്കുന്നത് ശീലമാക്കിയവര്‍ക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത അധികമാനെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഉച്ചത്തിലുള്ള ശബ്ദം തുടര്‍ച്ചയായി കേള്‍ക്കുന്ന നാഡിവ്യൂഹത്തിനും ചെവിയിലെ ഞരമ്പുകള്‍ക്കും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും ഡോക്ടര്‍മാര്‍ പറയുന്നു.

തുടര്‍ച്ചയായുള്ള ഹെഡ്‌ഫോണിന്റെ ഉപയോഗം മാനസിക അസ്വസ്ഥത ,ഹൈപ്പര്‍ടെന്‍ഷന്‍ തുടങ്ങിയ അവസ്ഥകളിലേക്കും ഇത് ഹൃദ്രോഗത്തിലേക്കും നയിക്കുമെന്നുമാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്.

ഭക്ഷണ മലിനീകരണം അഥവാ ഫുഡ് പൊല്യൂഷന്‍

വായു മലിനീകരണം, ജല മലിനീകരണം, പരിസര മലിനീകരണം എന്നിവയെ പറ്റി സ്‌കൂളില്‍ പലപ്പോഴും പഠിച്ചിട്ടുണ്ട്, എന്നാല്‍ ഭക്ഷണ മലിനീകരണം എന്നൊന്ന് കേട്ടിട്ടില്ല. എന്നാല്‍ ഇന്ന് നമ്മുടെ നാട്ടില്‍ ഏറ്റവും കൂടുതല്‍ മലിനീകരണം നടക്കുന്നത് ഭക്ഷണത്തിലാണ്. വിത്ത് വിതയ്ക്കുമ്പോള്‍ തുടങ്ങുന്ന കീടനാശിനി പ്രയോഗം വിളവെടുക്കുമ്പോള്‍ വരെ തുടരുന്നു. ഈ ഭക്ഷണം കഴിക്കുന്ന നമുക്ക് ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍, മാരക രോഗങ്ങള്‍,കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ ഇന്ന് സര്‍വ സാധാരണം ആയിക്കൊണ്ടിരിക്കുന്നു.

പച്ചകറികള്‍ ഒന്നും തന്നെ കീടനാശിനി ഇല്ലാതെ നമ്മുടെ കയ്യില്‍ എത്തുന്നില്ല. കോഴിയോ മീനോ കഴിക്കുന്നവര്‍ക്ക് ആവട്ടെ ഹോര്‍മോണ്‍ കുത്തിവെച്ച കോഴിയും ഫോര്‍മാലിന്‍ ഇട്ട മീനും ആണ് കിട്ടുന്നത്. ഇത് നമ്മുടെ നാടന്‍ ഭക്ഷണങ്ങളുടെ കാര്യം .ഇത് പോരാഞ്ഞിട്ട് പൊറോട്ട, പഫ്‌സ്, പോലെയുള്ള ശരീരത്തിന് ഒരു ഗുണവും ലഭിക്കാത്ത കുറേ ഭക്ഷണ സാധനങ്ങളും ഉണ്ട് മലയാളിയുടെ മെനുവില്‍. കണ്ടാല്‍ മെലിഞ്ഞ് ഇരിക്കുന്ന പല ആള്‍ക്കാരും ദിവസവും കഴിക്കുന്നത് ഇത് പോലെയുള്ള ഭക്ഷണ സാധനങ്ങള്‍ ആണ്.

തടി കൂടിയവരോട് പലരും പറയും കുറയ്ക്കു ഫുഡ് കുറക്കു വ്യായാമം ചെയ്യു എന്നൊക്കെ, എന്നാല്‍ മെലിഞ്ഞിരിക്കുന്നവര്‍ പലരും അവരുടെ ആരോഗ്യ സ്ഥിതിയെ പറ്റി ബോധാവന്മാര്‍ അല്ല. വണ്ണം കൂടിയവര്‍ തീര്‍ച്ചയായും കുറയ്ക്കണം, വ്യായാമം ചെയ്യണം, വണ്ണം ഇല്ലാത്തവരും ഈ മോശം ഭക്ഷണ രീതി മാറ്റേണ്ട സമയം കഴിഞ്ഞിരിക്കുന്നു. കീടനാശിനികള്‍ തളിച്ച പച്ചകറികള്‍ ഉപ്പു വെള്ളത്തില്‍ ഒക്കെ കഴുകി നന്നായി പാകം ചെയ്തു കഴിച്ചാല്‍ ഒരു പരിധി വരെ വിഷാംശം നീക്കാന്‍ സാധിക്കും. കോഴിയോ മീനോ വാങ്ങുമ്പോള്‍ വിശ്വാസയോഗ്യമായ കടകളില്‍ നിന്ന് വാങ്ങുക, ഫ്രഷ് ആണെന്ന് ഉറപ്പുവരുത്തുക.മൈദ പോലുള്ള പൊടികള്‍ കൊണ്ട് ഉണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കള്‍ നമ്മുടെശരീരത്തിന് വളരെ ദോഷകരമാണ്.

ടിന്നുകളില്‍ ലഭിക്കുന്ന ഭക്ഷ്യ വസ്തുക്കള്‍ തീര്‍ത്തും ഒഴിവാക്കുക. നമ്മുടെ നാട്ടില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം പെരുകുന്നു എന്നത് ദുഖകരം ആണ്.അതില്‍ അറുപതു ശതമാനവും ഭക്ഷണത്തില്‍ നിന്നുമാണ് ഉണ്ടായിട്ടുള്ളത്.നമ്മുടെ ഭക്ഷണ രീതി എത്രത്തോളം മോശമാണ് എന്നത് ഇതില്‍ നിന്ന് വ്യക്തമാണ്.ഉപ്പും പഞ്ചസാരയും മിതമായി ഉപയോഗിക്കുക.കുട്ടികളും മുതിര്‍ന്നവരും വറുത്തതും പൊരിച്ചതും കഴിവതും ഒഴിവാക്കുക.ഇന്ന് എവിടെ നോക്കിയാലും കൊച്ചു കുട്ടികളുടെ കയ്യില്‍ ചിപ്‌സ് പായ്ക്ക് മാത്രമേ കാണാനുള്ളൂ.

അച്ഛനമ്മമാര്‍ മനസിലാക്കുക നിങ്ങള്‍ മക്കളെ വലിയ രോഗങ്ങളിലേക്ക് ആണ് തള്ളി വിടുന്നത്. ട്രാന്‍സ് ഫാറ്റ് അടങ്ങിയ ഈ ചിപ്‌സ് കാന്‍സര്‍ വിളിച്ചു വരുത്തുന്നു.കഴിവതും വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണം കുട്ടികള്‍ക്ക് കൊടുത്തു ശീലിപ്പിക്കുക. പിസ്സ,ബര്‍ഗര്‍,ഫ്രൈഡ ചിക്കന്‍ എന്നിവ ദയവു ചെയ്തു ഒഴിവാക്കു. ആരോഗ്യം ഇല്ലെങ്കില്‍ പിന്നെ എന്തുണ്ടായിട്ട് എന്തിനാണ് ? മനുഷ്യന്റെ ആരോഗ്യത്തെ കാര്‍ന്നുതിന്നുന്ന ഇത്തരം ഭക്ഷണ രീതികള്‍ നമ്മുടെ സമൂഹത്തില്‍ നിന്ന് എന്ന് നീങ്ങുന്നുവോ അന്ന് നമ്മുടെ തലമുറകള്‍ക്ക് ആരോഗ്യവും ആയുസ്സും തിരിച്ചു കിട്ടൂ.

ഇത്രയും രോഗങ്ങള്‍ വന്നിട്ടും എന്തേ ആരും പഠിക്കുന്നില്ല നാളെ നമ്മുടെ കുടുംബത്തിലും വന്നേക്കാം ഇവയൊക്കെ. ആരോഗ്യം ആണ് വേണ്ടത് നമുക്ക് പണം കൊണ്ട് രോഗങ്ങള്‍ വിളിച്ചു വരുത്തരുതേ

നവജാത ശിശുക്കളിലെ തൂക്ക കുറവ്: നിങ്ങള്‍ അറിയേണ്ട ചില കാര്യങ്ങള്‍

ഓരോ മാതാപിതാക്കളും അല്ലെങ്കില്‍ രക്ഷിതാക്കളും അറിയേണ്ട ഒരു കാര്യമാണ് ചുവടെ പറയാന്‍ പോകുന്നത്. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വത്തായി നിങ്ങള്‍ കരുതുന്ന നിങ്ങളുടെ മക്കള്‍. അവര്‍ ജനിക്കുമ്പോള്‍ എത്രയാണ് അവരുടെ ഭാരം? അവര്‍ക്ക് തൂക്ക കുറവ് ഉണ്ടോ അല്ലെങ്കില്‍ ഉണ്ടായിരുന്നോ? എങ്കില്‍ സൂക്ഷിക്കുക…

ജനിക്കുന്ന കുട്ടികള്‍ക്ക് തൂക്കകുറവ് ഉണ്ടെങ്കില്‍ അവര്‍ക്ക് ഭാവിയില്‍ വിഷാദരോഗം പോലെയുള്ള മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാകനിടയുണ്ടെന്ന് പുതിയ പഠനങ്ങള്‍ സൂച്ചിപിക്കുന്നത്. മക്മാസ്റ്റര്‍ സര്‍വ്വകലാശാലയിലെ ഡോക്ടര്‍ റയാന്‍ വാനിന്റെ നേതൃത്വത്തിലുള്ള ഗവേഷകര്‍ നടത്തിയ പഠനത്തില്‍ .മക്മാസ്റ്റര്‍ സര്‍വ്വകലാശാലയിലെ ഡോക്ടര്‍ റയാന്‍ വാനിന്റെ നേതൃത്വത്തിലുള്ള ഗവേഷകര്‍ നടത്തിയ പഠനത്തില്‍  സാധാരണ കുട്ടികളെ അപേക്ഷിച്ച് തൂക്കകുറവുള്ള കുട്ടികളില്‍ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത 2.5 ശതമാനം കൂടുതലാണെന്ന് പറയുന്നു.  തൂക്കകുറവുള്ള കുട്ടികളില്‍ മാത്രമല്ല, പ്രസവത്തിനുമുമ്പ് സ്റ്റിറോയിഡ് അടങ്ങിയിട്ടുള്ള മരുന്ന് കഴിച്ചിട്ടുള്ള അമ്മമാരുടെ കുട്ടികള്‍ക്കും മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ഇതിനുള്ള സാധ്യത 4.5 ശതമാനമാണ്.

മുപ്പത്തിമൂന്നിനും മുപ്പത്തിയെട്ടിനും ഇടയില്‍ പ്രായമുള്ളവരിലാണ് പഠനം നടത്തിയത്.

ഗര്‍ഭകാലത്ത് തന്നെ തൂക്കകുറവ് മനസ്സിലാക്കി കുട്ടികളില്‍ വരുന്ന മാനസിക പ്രശ്‌നങ്ങളെ മനസിലാക്കാനും ചികിത്സ ലഭ്യമാക്കാനും ഈ പഠനം സഹായകരമാകും എന്ന് ഗവേഷക ലോകം കരുതുന്നു.

കടപ്പാട് : boolokam.com

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate